ഉച്ച ഊണും കഴിഞ്ഞു ചാരുകസേരയിൽ കിടന്നു ഫോണിൽ തോണ്ടി ഇരിക്കുന്നു ഉള്ള ചവറു വാട്‍സ് ഗ്രുപ്പുകളിലുടെ എത്തി നോക്കി പോകുമ്പോൾ ചില ഗ്രൂപ്പുകളിൽ ചില ആളുകളുടെ പ്രതികരണങ്ങൾ കാണുമ്പോൾ നല്ല ചെവിക്കുറ്റിക്ക് അടികൊടുക്കാനും കുനിച്ചു നിർത്തി മുട്ട് കൊണ്ട് പോലീസ് ഇടികൊടുക്കാനും തോന്നും .

ചുമ്മാ ഭക്ഷണം കഴിക്കാനും വെള്ളമടിക്കാനും വേണ്ടി ഒരു ഗ്രൂപ്പ് മലയാളികൾ എവിടെ ഉണ്ടോ അവിടെ എല്ലാം ഗ്രൂപ്പുകൾ ആണല്ലോ .. കാശുള്ളവനും കാശില്ലാത്തവനും ഗ്രൂപ്പുകൾ .ഷെയർ ഇട്ടു രണ്ടെണ്ണം വീശാൻ ആണ് കാശില്ലാത്തവന്റെ ഗ്രൂപ്പ് കൊടുത്തില്ലെങ്കിൽ പാർസലായി തെറി അയച്ചുതരും അങ്ങനെ കുറെ ഗ്രൂപ്പുകൾ പിന്നെ കാണുന്നത് പള്ളി ഗ്രൂപ്പുകൾ,കുർബാന ഗ്രൂപ്പ്ഭ,ക്ഷണ ഗ്രൂപ്പ്, സംഭാവന ഗ്രൂപ്പ്, സ്ത്രീ പക്ഷം, യൂത്ത് അങ്ങനെ ഗ്രുപ്പുകളുടെ കളി.

നിസ്കാരത്തിനു ചെന്നില്ലെങ്കിലും ഗ്രൂപ്പിൽ സ്ഥിരമായി മറുപിടി ഇടണം .. പിന്നെ കാശും കിട്ടണം പിന്നെ മലയാളികളുടെ പ്രധാന ആഘോഷങ്ങൾ വന്നാൽ ഭക്ഷണത്തിന്റെ ഒരു വലിയ ലിസ്റ്റ് വരും എല്ലാവരെയും പീഡിപ്പിച്ചും അടികൊടുത്തും ഓരോന്നെ ഏൽപ്പിക്കും ഇതിൽ ചില വിരുദ്ധർ ഒന്നും കൊണ്ടുവരാതെ വെട്ടി വിഴുങ്ങാൻ വരിയിൽ കയറിക്കൂടും .. പിന്നെ വരിവരിയായി നിന്ന് ജയിലിലെ തടവുകാരെപ്പോലെ വരിനിന്നു കുമ്പിളിൽ വിളമ്പി തരുന്ന ഭക്ഷണം ഒന്ന് കുറഞ്ഞു പോയാൽ ഒന്ന് വിളമ്പുന്നവന്റെ നേരെ നോക്കിയാൽ പിന്നെ തവികൊണ്ട് തല്ലു കൊള്ളാതെ രക്ഷപ്പെടണം ..

ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടു വരി നിന്ന് വാങ്ങിയാൽ കിട്ടുന്ന പണിയേ ,,പിന്നെ ഒരു വിഭാഗം എന്തിനും ഏതിനും മുൻപിൽ ഉണ്ടാകും ഫോട്ടം പിടിക്കണം അത് പറ്റിയാൽ മുന്തിയ പത്രങ്ങളിലും ഗ്രൂപ്പുകളിലും എത്തിക്കുമ്പോൾ അവരുടെ ഫോട്ടം മാത്രം മറ്റുള്ളവരെ തഴയപ്പെടും .അല്ലെങ്കിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തും .കഴിവുള്ളവർ എന്തേലും ചെയ്തു കൊണ്ടുവന്നാൽ അതിനു ഒരു ലൈക്കോ കമന്റോ ഇക്കൂട്ടർ അടിക്കില്ല.

അതെ സമയം ഒപ്പിച്ചു ഒട്ടിച്ചു തല്ലിക്കൂട്ടി ഒരെണ്ണം മുന്തിയവർ ഇട്ടാൽ അതിനു കമന്റുകൾ ഏറെ പിന്നെ ഒരാഴ്ച അത് തന്നെ സംസാരം .. അതായതു കഴിവുള്ളവരെ ഇക്കൂട്ടർ അംഗീകരിക്കില്ല എന്ന് ചുരുക്കം ..അതും നേരെ കാണുമ്പോൾ ചിരിച്ചും തോളിൽ കൈയ്യിട്ടും നിൽക്കുന്ന ഇവർ എവിടെ പ്പോയി മലയാളികളുടെ സത്യസന്ദത .. ഇക്കൂട്ടർക്ക് ഒരു വാല്യൂ ഇല്ല എന്നുള്ളത് ഇവർ മറന്നു പോകുന്നു.. പിന്നെ ഇതിനെതിരെ എതിർത്ത് സംസാരിക്കുന്നവരെ അവർ ആ ഗ്രൂപ്പുകളിൽ നിന്നും എടുത്തു കളയും അത്ര തന്നെ .. ഏതാണ്ട് രാജ ഭരണം പോലെ തന്നെ .

നിസ്കാര ഇടങ്ങൾ,സന്ഘടനകൾ, പള്ളികൾ, അമ്പലങ്ങൾ, ഹിന്ദു ഭോജനാലയങ്ങൾ,അവരുടെ പൊതുയോഗം കൂടി പുതു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭരണക്ഷി ഒരു പാനൽ നേരത്തെ ഉണ്ടാക്കി വയ്ക്കും അവരെ അങ്ങു അടുത്ത ഭരണം ഏൽപ്പിക്കും കാരണം വരുമാനവും കണക്കും ഓഡിറ്റ് ചെയ്യുമ്പോൾ കുറെ കാശ് മുങ്ങിയിട്ടുണ്ടാകും അത് മറച്ചു പിടിക്കണമല്ലോ ..അതിനു ഈ വഴിയേ ഉള്ളു .. അവരുടെ ആശ്രിതരെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മറിച്ചു സ്ഥാനങ്ങൾ കൊടുക്കും ലക്‌ഷ്യം മുക്കിയ കാശിന്റെ കണക്കു പുറത്തേക്കു പോകരുത് ..ഇക്കൂട്ടർ പുറത്തു നിന്നും ഒരു ഓഡിറ്ററെ വെക്കില്ല അത് അനുവദിക്കുകയുമില്ല …മറ്റൊരു വിഭാഗം സ്ഥാനക്കയറ്റങ്ങൾക്കു വേണ്ടി ഉള്ള ഓൺ ലൈൻ വോട്ടിങ്ങിൽ ക്ര്യത്യമം കാട്ടി പുതിയ കുപ്പായം തുന്നിക്കിച്ചെടുക്കുന്നു ..

അങ്ങനെ ഒക്കെ ആണെങ്കിലും ഒരാൾ മരിച്ചു എന്ന് കേട്ടാൽ അയ്യോ ഗ്രൂപ്പുകളിൽ ആദരാഞ്ജലികളുടെ അഭിഷേകം .. എന്നാൽ അവർ ജീവിച്ചിരുന്നപ്പോൾ കണ്ടാൽ നേരെ കീരിയും പാമ്പും എന്തെ ഈ മലയാളികൾ ഇങ്ങനെ ഈ മലയാളികൾ മാറിയത് .. അതൊക്കെ കണ്ടു ചിരിച്ചു ഗ്രൂപ്പ് മറിക്കുമ്പോൾ കിട്ടിയത് .. ഇതിവിടെ ഇതുകൂടി ഒന്ന് നിങ്ങൾ വായിച്ചോളൂ ..കാലം പോയ പോക്കേ ..മലയാളി മാറിയ മാറ്റമേ .. ഇത് എഴുതിയകൾ ആൾക്ക് ആയിരം കൂപ്പുകൈകൾ അതോടൊപ്പം മലയാളിയെ മനസ്സിലാക്കിയ ആ രചയിതാവിനു ബിഗ് സല്യൂട് ..✍🙏

8 കോടി രൂപക്ക് പള്ളി പണിയാൻ വികാരിക്ക്‌ തോന്നി. അതിനായി വെള്ള കുപ്പായത്തിനുള്ളിലെ ദേഹം വിയർത്തില്ല, മനസ്സ് പതറിയില്ല, എങ്ങനെ പണിയുമെന്ന് ചിന്തിച്ച് രാപകൽ അധ്വാനിച്ചില്ല.
കാരണം മണ്ടന്മാരായ ഭക്തര്‍ ഉണ്ടല്ലോ വിയർക്കാനും അധ്വാനിക്കാനും പണം കൊണ്ട് വരാനും.

പിറ്റേ ഞായറാഴ്ച കുർബാനയുടെ ഇടയ്ക്ക് അച്ചൻ പറഞ്ഞു. നമ്മുക്ക് പള്ളിയൊന്ന് പുതുക്കി പണിയണം. അപ്പുറത്തെ പള്ളി നോക്ക് 5 കോടിക്കാ പണിതത്. നമുക്ക് ഒരു 8 കോടിയെങ്കിലും മുടക്കി പണിയണം.
8 കോടിയുടെ പള്ളി പണിതാൽ തനിക്ക് കിട്ടുന്ന പേരും പെരുമയും ഓർത്ത് വികാരി പുളകം കൊണ്ടു.

അങ്ങനെ പള്ളി പണിയാനായി അടുത്ത ദിവസം കമ്മിറ്റി കൂടി. ചിലർ വലിയ പ്രോജക്ടിനേ എതിർത്തു. ചിലർ അനുകൂലിച്ചു. അനുകൂലിച്ചവർ 50 ലക്ഷം കത്തിപോയാലും സാരമില്ലെന്ന് ചിന്തിക്കുന്ന വ്യവസായികൾ.
അവസാനം പള്ളി പണിക്ക് തീരുമാനമായി. അങ്ങനെ അച്ചനും കമ്മിറ്റിയും കൂടി ഓരോ കുടുംബ ത്തിനും തുക നിശ്ചയിച്ചു .
ഏറ്റവും കുറഞ്ഞത് 25000 രൂപ.

ഇടവക അംഗമായ പൊറുഞ്ചുവാണ് സഭയിലെ ഏറ്റവും പാവപ്പെട്ട വിശ്വാസി. താമസം കനാലിന്റെ പുറത്ത് പുറമ്പോക്കിൽ. ജോലി ഒരു പലചരക്ക് കടയിൽ നിൽക്കുന്നു. നടുവിന് പ്രശ്നമുണ്ട്. രണ്ട് പെൺമക്കൾ.
കനാലിന്റെ പുറത്ത് താമസിക്കുന്ന പൊറുഞ്ചുവിൻെറ ഷീറ്റിട്ട ചെറിയ വീട്ടിൽ അച്ചനും കമ്മിറ്റി പരിവാരങ്ങളും വന്നു. അച്ചൻ ആദ്യമായാണ് ഇടവക അംഗമായ പൊറുഞ്ചുവിൻെറ വീട്ടിൽ വരുന്നത്.
വന്നതും ഒരു രസീത് കൊടുത്തിട്ട് പറഞ്ഞു. 25000 രൂപ പള്ളിപണിക്ക് അഞ്ച് തവണയായി പള്ളിയിൽ അടയ്ക്കണം.

അയ്യോ അച്ചാ, അത്രയും തരാൻ ഉണ്ടാവില്ല.ആകെ ബുദ്ധിമുട്ടാണ്. ഒന്നിനും തികയുന്നില്ല. ഇൗ വീട് പൊളിച്ച് മാറ്റേണ്ടി വരും. കുറച്ച് എന്തെങ്കിലും തരാം.
അതൊന്നും പറ്റില്ല. ഏറ്റവും കുറവ് ഇവിടെയാണ്. ഒരുമിച്ച് വേണ്ട. അഞ്ച് തവണയായി അടയ്ക്കണം.
ഇല്ലാത്തത് കൊണ്ടാണ് അച്ചോ.
അതേ, പൊരുഞ്ചുവിന്റെ മക്കൾ വളർന്നു വരുന്നു. ആദ്യ കുർബാന, പിന്നെ കല്ല്യാണം ആവശ്യങ്ങൾ ഒത്തിരി വരും. പള്ളി പണിക്ക് തന്നിലേൽ ഇതൊന്നും ചെയ്ത് തരില്ല എന്ന് പറഞ്ഞ് അച്ചൻ പോയി.

പാവം പൊറുഞ്ചു, ആകെ വെട്ടിലായി. ഭാര്യയുടെ കാതിൽ കിടന്ന നാല് ഗ്രാം കമ്മൽ കൊണ്ട് പോയി പണയം വെച്ചു. മാലയൊക്കെ മുക്കാണ്. 10,000 രൂപ കിട്ടി. അത് കൊണ്ട് പോയി അടച്ചു. അങ്ങനെ ഓരോ പാവങ്ങളും ഉള്ളത് പോലെ അടച്ചു കൊണ്ടിരുന്നു.
അവസാനം പള്ളി പണി കഴിഞ്ഞു. 8 കോടി എന്നത് പത്തായി. വീണ്ടും 2000 കൊടുക്കാൻ പൊറുഞ്ചുവിനോട് പറഞ്ഞു. പാവം അതും കൊടുത്തു.
പള്ളി ഉത്ഘാടനം ചെയ്യാൻ തിരുമേനിമാർ ബെൻസിലും BMW വിലും വന്നു.
അന്ന് പെയ്ത മഴയിൽ പുറമ്പോക്കിൽ നിന്ന പൊറുഞ്ചുവിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.
അത് കണ്ട് അയാള് കരഞ്ഞു.

അപ്പോ പള്ളിയിലെ സെൻട്രൽ എസി നല്ല തണുത്ത കാറ്റ് പുറപ്പെടുവിച്ച് കൊണ്ടിരുന്നു. സ്വർണം പൂശിയ കുരിശ് led വെട്ടത്തിൽ തിളങ്ങി കൊണ്ടിരുന്നു.
ഉത്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പൊറുഞ്ചു അച്ചനെ കാണാൻ പോയി സങ്കടം പറഞ്ഞു. വീട് ഇടിഞ്ഞ് പോയി. എന്തേലും സഹായം വേണം.
അച്ചൻ പറഞ്ഞു, പള്ളിയുടെ ഏറ്റവും മുകളിൽ വെക്കാൻ പണിത കുരിശ് സ്വർണ്ണം പൂശാൻ കൊടുത്തിരിക്കുന്നത് പറഞ്ഞില്ലേ. അതിന് കൊടുക്കാനുള്ള കാശേ ഉള്ളൂ. സഹായത്തിന് പള്ളിക്ക് കാശില്ല. പൊറുഞ്ചു പോ.
ഇത് പോലെ പള്ളി വക സ്കൂളിൽ/കോളേജിൽ മക്കൾക്ക് അഡ്മിഷൻ കിട്ടാൻ വരുമാനം കുറവുള്ള എന്നാൽ പള്ളി പണിക്ക് പണം കൊടുത്ത പലർക്കും നിരാശയായിരുന്നു ഫലം.

തിരിച്ച് പോരാൻ നേരം അയാൾ, 10 കോടിയുടെ പള്ളിയുടെ മുന്നിൽ നിന്നു നോക്കി. തിരിഞ്ഞ് നടക്കാൻ നേരം ആരോ വിളിക്കുന്ന പോലെ തോന്നി.
തിരിഞ്ഞ് നോക്കി ആരുമില്ല.
തോന്നിയതവും എന്ന് കരുതി പൊറുഞ്ചു നടന്നു.
വീണ്ടും വിളിച്ചു.
ആരാ
ഞാനാണ് ഞാൻ യേശുവാണ്, ശബ്ദം മാത്രം പൊറുഞ്ചു കേട്ടു. ഞെട്ടിയ പൊറുഞ്ചു ചോദിച്ചു. കർത്താവേ അടിയൻ.
ഞാനില്ലാത്ത ഇൗ പള്ളി നിനക്കെന്തിനാണ്? ഇനി നീ ഇവിടെ വരേണ്ടത് ഇല്ല.
അപ്പോ കർത്താവേ, എന്റെ മക്കളുടെ ആദ്യ കുർബാന.
അങ്ങനെ കൊടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടോ?
ഇല്ല.

എങ്കിൽ അത് വേണ്ട.
അപ്പോ കർത്താവേ മക്കളുടെ കല്ല്യാണം.
റെജിസ്റ്റർ ഓഫീസ് ഇല്ലേ?
ഉണ്ട്
അത് ഉപയോഗപ്പെടുത്തുക, ഞാൻ അവരെ അനുഗ്രഹിക്കും.
അപ്പോ മരിച്ചാൽ അടക്കം?
പൊതു സ്മശാനമുണ്ട്, ശരീരം എവിടെ അടക്കിയാൽ എന്ത്. നിന്റെ ആത്മാവിനെ എനിക്ക് മതി.

എന്റെ വീട് ഇടിഞ്ഞ് പോയി കർത്താവേ?
ധൈര്യമായി ചെല്ലു. പരിഹാരം ഞാൻ ചെയ്തിട്ടുണ്ട്.
കർത്താവ് പോയി. അയാൾ, വീട്ടിൽ വന്നപ്പോൾ വില്ലേജിൽ നിന്നുള്ള ഒരു കത്ത് കിട്ടി.
പുറമ്പോക്ക് ഭൂമി ക്കാർക്ക് പഞ്ചായത്ത് സ്ഥലവും വീടും വെച്ച് കൊടുക്കുന്നു. ആറ് മാസത്തിനുള്ളിൽ മാറാം.
പള്ളി പണിക്ക് പാവങ്ങളെ പിഴിയുന്ന പരിപാടി ഇന്നും തുടരുന്നു. പൊറുഞ്ചുമാർ വലയുന്നു.

മണ്ടന്മാരായ വിശ്വാസികൾ ഉള്ളിടത്തോളം പള്ളി പണി നടന്നു കൊണ്ടിരിക്കും.
ഇതൊരു കഥയാണ്. മറ്റെന്തിനോടെങ്കിലും സാമ്യം തോന്നിയാൽ വെറും യാദ്യശ്ചികം മാത്രം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *