Category: വൈറൽ

🔳 മൃതദേഹങ്ങളുടെ മുറി 🔳

സെഹ്റാൻ തെരുവിൽ നിന്നെനിക്കൊരുപൂച്ചയുടെ മൃതദേഹം കിട്ടി.അതിനുമുൻപൊരു നായയുടേതായിരുന്നു.അതിനുമുൻപൊരു ഓന്തിന്റെ.അതിനുമുൻപൊരു എലിയുടെ.അതിനുമുൻപൊരു പന്നിയുടെ.അതിനുമുൻപൊരു കാളയുടെ.അതിനുമുൻപൊരു…അതിനുമുൻപൊരു…നോക്കൂ, എന്റെ മുറിയാകെഅഴുകിയ മൃതദേഹങ്ങളും,അവയുടെ രൂക്ഷദുർഗന്ധവും,നുരയ്ക്കുന്ന പുഴുക്കളും…കണ്ടോ, ഇന്നലെ രാത്രിയാണയാൾഇവിടേക്ക് കടന്നുവന്നത്.ശിരസ്സിലേക്ക് തിരിഞ്ഞിരിക്കുന്നനിറതോക്കിന്റെ ഗൂഢമൗനം പോൽനിശബ്ദത പേറുന്നൊരാൾ!നനഞ്ഞ മണ്ണിലേക്ക്പരുഷമായ വേരുകൾ പടർത്തുന്നവൃക്ഷം പോൽ അപ്രതീക്ഷിതമായ്…രാത്രി മുഴുവൻ അതികഠിനമാംവണ്ണം അയാളെന്നെ…

അക്ഷരമാല

രചന ~ഗീത മന്ദസ്മിത… (‘അ’ മുതൽ ‘അം’ വരെ നുറുങ്ങു കവിതകൾ ) അമ്മ :-അമ്മയെ അറിയാനൊരു അമ്മയാകണമെന്നില്ലഅമ്മിഞ്ഞപ്പാൽ നുകരും കുഞ്ഞായിരുന്നാൽ മതിഅമ്മതൻ സ്നേഹം നമുക്കളക്കാനാവതില്ലഅമ്മയെ സ്നേഹിച്ചീടാം അളന്നു തൂക്കീടാതെആരവം :-ആരവമൊഴിഞ്ഞ വീഥികൾആരവമൊഴിഞ്ഞ മൈതാനങ്ങൾആരവമറിയാത്ത കുരുന്നുകൾആരവങ്ങളില്ലാത്ത നാളുകൾഇഷ്ടം :-ഇഷ്ടമായിരുന്നെന്നുമാ ബാല്യകാലംഇഷ്ടമെല്ലാം നേടിയയൊരാ…

അക്ഷര പൂജ

താജുദ്ധീൻ ഒ താജുദ്ദീൻ* പൂജാപുഷ്പങ്ങൾ കൺചിമ്മവേഅക്ഷര ദേവി നാവിൽ കുറിച്ചാക്ഷരങ്ങൾനോവിൻ്റെ പുഞ്ചിരിയിൽ പൊതിഞ്ഞ കണ്ണീരിൽ കുതിർന്ന അമ്മയെ നാവിൽ കുറിച്ചതിൽ പിന്നെ ഞാൻ അമ്മയെ കണ്ടില്ല .ഭൂ മാതാവിനെ അമ്മയെന്ന് ഞാൻ വിളിച്ചതിനു ശേഷം ആകെയുള്ള ഭൂമിയും ബേങ്കുകാർ സീൽ ചെയ്തു…

നരകം തേടുന്നവർ

പ്രവീൺ സുപ്രഭ* എന്നാണയാൾആ തെരുവിലേക്കു വന്നത് ?,തോറ്റ രാജാവിന്റെഇനിയും ധാർഷ്ട്യമടങ്ങാത്തപുകയുന്നമുഖവുമായിമുളച്ചുവരുന്നകുറ്റിരോമങ്ങളിൽവിപരീത ദിശയിലേക്ക്കലിയോടെ വിരലുകളുരച്ചുവന്നുമൂടുന്ന ഇരുട്ടിന്റെ പുകയിൽസ്വയമലിഞ്ഞുതീരുംവരെഅയാളാമൂലയിൽ തനിച്ചിരുന്നിരുന്നു .പിന്നീട്അലച്ചിലിന്റെ പരിക്ഷീണതയിലുംദുരഭിമാനത്തിന്കീഴടങ്ങാൻമടിച്ച്പകയോടെ വിശപ്പിനോടയാൾയുദ്ധം ചെയ്തുകൊണ്ടേയിരുന്നു …,വിശുദ്ധപോരാട്ടത്തിൽപശിജയിച്ചപ്പോഴാണ്അലിക്കാനോട് ചായ കടം കേട്ടതുംആട്ടുകിട്ടിഎങ്ങോ മറഞ്ഞതും .,കാത്തിരിപ്പുകേന്ദ്രത്തിന്റെഇരുട്ടുകൂടുവെച്ചമൂലകളിൽമൗനം കടിച്ചുതിന്ന്മരണത്തെ തോൽപ്പിക്കാൻവൃഥാ പരിശീലിച്ചിരുന്നതും .തോൽക്കാൻ മടിച്ചവന്റെദൈന്യതയിലലിഞ്ഞുപറ്റ് പതിവായപ്പോഴാണ്കടയിലേക്കു വെള്ളം…

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ല

ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി മുന്നോട്ടു പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്ത പറഞ്ഞു. യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെത്രാപ്പൊലീത്ത ഇക്കാര്യം അറിയിച്ചത്. യാക്കോബായ വിഭാഗം പ്രത്യേക സഭയായി…

ആത്മകദനം (ഒന്ന്)

സജി കല്യാണി* ഊറിക്കൂടേണ്ട സകലഭാഷകളിലും തിരസ്ക്കരിക്കപ്പെട്ടുപോയ ഒരുവൻറെ ദൈന്യതയിൽ നിന്നും കടമെടുക്കുന്ന കാലണത്തുട്ടുകളുടെ ഭാരമാണ് ആടിയുലഞ്ഞുപോയ ശൈശവകാലത്തെ വഴിതെറ്റിച്ചു കളഞ്ഞത്. സ്നേഹം അമൃതുപോലെ പാനം ചെയ്യേണ്ട കാലത്ത് ഏന്തിയും വലിഞ്ഞും കുടഞ്ഞിട്ടുപോയ കീറക്കടലാസിലെ വാക്കുകളിലേക്ക് ചുരുങ്ങിപ്പോയ ഓർമ്മത്തുണ്ടുകളെ തൂക്കിനോക്കാതെ വെറും മിത്തുകളായി…

ലൈംഗീക വിദ്യാഭാസം

സിജിൻ വിജയൻ* ലൈംഗീക ചേതന ഉണ്ടാവുമ്പോഴാണ് പുരുഷന്മാരുടെ ലിംഗം ദൃഢമാകുന്നത് എന്ന് സുവോളജി മാഷ് പറഞ്ഞപ്പോ, ക്ലാസ്സിലെ കുട്ടികൾ ഒന്നടങ്കം ഉറക്കെ പൊട്ടി ചിരിച്ചു,ആർത്തവത്തെ പറ്റി തികച്ചും സയന്റിഫിക് ആയ വിശദീകരണം കൊടുക്കുന്ന സമയത്ത് പെൺകുട്ടികളിൽ ചിലർ നാണം കൊണ്ട് ചൂളി…

കാവൽ

എൻജി മോഹനൻ, കാഞ്ചിയാർ*🅾️ ഒഴുകണം പുഴകൾ,തഴുകണം തെന്നൽതമസ്സു മാറി ,അഹസ്സിലൊത്തിരിനിറയണം കിളികൾ.ഇല അനങ്ങേണംകൂട്ടക്കിളി ചിലയ്ക്കേണംമനസ്സു മാറ്റി ഭൂമിയാകെകാവലാകേണം.മഴ നനയ്ക്കേണംജനുസ്സിൽ കുളിർനിറയ്ക്കേണംമണ്ണിലെ,ത്തരി കോറിയിട്ടൊരുമാല തീർക്കേണം.പുഴകളൊഴുകട്ടെനദികൾ നിറയട്ടെവലരികൾ ചെറുമൽസ്യമായിട്ടിനിയുമൊഴുകട്ടെ.കിളികൾ പാടട്ടെതൊടികളുണരട്ടെകാട്ടുചോലകൾ താളമിട്ട്തെന്നിയൊഴുകട്ടെ.മലകളുണരട്ടെമടിയിൽ, പൂ നിറയ്ക്കട്ടെകാറ്റിലൊത്തിരി ശേഖരിച്ചൊരുയാത്രയാവട്ടെ.ചിറകുണർത്തട്ടെമയിലുകൾ, നൃത്തമാടട്ടെവെയിലു തീർത്ത നിഴൽ പരപ്പിൽനാടുണർത്തട്ടെ.മഞ്ഞു പെയ്യട്ടെരാവുകൾ, ശാന്തി…

നാഥൂറാം കരയുന്നു.

മാധവ് കെ വാസുദേവ്* ആരോ, മുട്ടിവിളിച്ചെന് വാതിലില്പാതിരാ മയക്കത്തില് നിന്നുണര്ന്നു-ഞാന് പൊടുന്നനെ.”എഴുനേല്ക്കുക, വേഗം നേരമായ്ഗാന്ധിപ്രതിമയില് ഹാരാര്പ്പണ സമയമായ്”.വാതില് തുറന്നഞാന് ഗോഡ്സെയേ കണ്ടുനിരാലംബനായ് നിര്വികാരനായ്. ”പകയില്ല മനസ്സിൽ,ചുണ്ടിൽ ഗാന്ധിനിഷേധമില്ല,മെയ്യിൽ കാവിയുടുപ്പില്ല,കൈയിൽ നിറത്തോക്കുമില്ല….അര്ദ്ധഫക്കീറായീ മുന്നിൽനില്ക്കുന്നു നാഥൂറാം.മെല്ലെച്ചിരിക്കുന്നു,പിന്നെപ്പതുക്കെ പറയുന്നു.”അറിയുമോകുഞ്ഞേ,നിനക്കു ഞാനാരെന്ന്”.ഏഴുപത്തിമൂനാണ്ടുകൾക്കപ്പുറംഈ കൈകളില് നിറതോക്കുമായിഇന്ത്യതന് ആത്മാവിലേയ്ക്ക്തീയുണ്ടപായിച്ചു ഞാന്.“ഹേ…

**അച്ഛൻ കുടി നിർത്തിയപ്പോൾ..**

ജിബിൽ കർണൻ K* അച്ഛൻ കുടി നിർത്തിയത്ആദ്യമറിഞ്ഞത്അടുക്കളയിലെ പാത്രങ്ങളാണ്.ഈയിടെ അവ തറയിലടിച്ചുകലപില കൂടാറില്ല..മൺച്ചട്ടികൾ ചുവരിൽ തലയടിച്ചുചിതറി മരിക്കാറില്ല..കുടി നിർത്തിആറുമാസത്തിനുള്ളിൽഅമ്മയുടെ കറുത്ത താലി ചരട്തിളങ്ങുന്ന മഞ്ഞയായി മാറി..അമ്മ ചിരിക്കില്ലെന്നുആരാണ് നുണ പറഞ്ഞത്?കോളേജ് കാലത്തെഅമ്മയുടെഗ്രൂപ്പ് ഫോട്ടോയിലെ മനോഹരമായ ചിരിഞാനിപ്പോ സ്ഥിരമായി കാണാറുണ്ട്ല്ലോ!എല്ലാ മഴക്കാലത്തും നനഞ്ഞൊലിച്ചിരുന്ന…