Category: അറിയിപ്പുകൾ

മൗനമായി …. Suresh Pangode

മൗനമയൊഴുകുമീ നദിയുടെ ഓരത്തുഞാൻ ഇരിക്കുമ്പോൾ ഓളങ്ങളിൽനിൻ മുഖം പൂത്തുലഞ്ഞുനിൻ കാർകൂന്തലിൽ തഴുകി വന്ന കാറ്റിനൊപ്പംനിന്റെ സുഗന്ധം ഞാനറിയുന്നൂ..സന്ധ്യയിൽ തിങ്കളെത്തിയപ്പോൾപുഴയിലെ ഓളങ്ങളിൽനീയും മാറിയൊരുസൗന്ദര്യധാമമായി കരയെ പുണരാൻ ഓളങ്ങൾ വന്നപ്പോൾമോഹിച്ചുപോയ് ഞാൻസ്വപ്നത്തിലല്ലാതെഒരിക്കലെങ്കിലും നീയെന്റെ ദേവി ആയെങ്കിൽ…സാഗരം പൂകുന്നസൂര്യ പുത്രീ …ഞാൻ ഒരു സുതനായി പ്രണയിക്കുന്നൂ…

റൂഹിയുടെ രാവ് …. Rafeeq Raff

വിദൂരങ്ങൾ താണ്ടിയെത്തി നീ,രാവിൽ നിലാവിന്റെ ജാലകം തുറന്നു.മൃതുലാംഗുലികളാലെൻ നെഞ്ചിൽ തലോടി.പ്രണയനൂലുകൾ കൊണ്ടെൻ,മനസ്സിന്റെ മുറിവുകൾ തുന്നി !മധുരമറിയാത്ത മധു കൊണ്ടു ലേപനം ചെയ്തു.ചുംബനച്ചൂടിനാൽ മുറിവുണക്കി.ഇരുട്ടിലും തെളിയുന്ന നിൻ മുഖകാന്തിയിൽ,മനം മയങ്ങിയുന്മത്തനായ് ഞാൻ.ഏതോ ഒരനശ്വ സംഗീതവീചികൾകർണ്ണപുടങ്ങളിലലിഞ്ഞിറങ്ങി.പുതുമഴയിൽ പുതയുന്ന മഴമണം വന്നെൻ,നിശ്വാസ ഗതികളെയുർവരമാക്കി.ഈരാവുപുലരാതിരുന്നെങ്കിലെന്നു ഞാൻഒരുവേള പിന്നെയുമാശിച്ചു…

ലോക ഭിന്നശേഷി ദിനം ….. Geetha Mandasmitha

ഉയരട്ടെ ഒരു സ്വരമെന്നും ഉരിയാടാനാകാത്തോർക്കായി നമ്മുടെ കാതിൽ മുഴങ്ങട്ടെ അവരുടെ ഹൃദയത്തിൻ താളം നമ്മുടെ കണ്ണുകളേകട്ടെ അവരുടെ പാതയിൽ നറു വെട്ടം താങ്ങാകട്ടെ ഈ കൈകൾ കൈയ്യുകളില്ലാ മെയ്കൾക്കായ് അവർക്കു നിൽക്കാനാവട്ടെ നമ്മുടെ പാദ ബലത്താലെ വേണ്ടാ സഹതാപാക്കണ്ണീർ വേണ്ടതു സ്നേഹക്കൂട്ടായ്മ…

ഡിസംബർ … Lisha Jayalal

ഡിസംബർനീയെത്ര സുന്ദരിയാണ്,മഞ്ഞു വീണിടങ്ങളിൽനീ കാണാനെത്രമനോഹരിയാണ്.കാണാത്തദൂരങ്ങൾ താണ്ടിഅവനെന്നരികിലെത്തിയആദ്യ കാഴ്ചയിലെപ്രണയം പോലെ …മറവിയുടെ ശൂന്യതയിൽ നിന്ന്മായാജാലക്കാരന്റെജാലവിദ്യകളിലേക്ക്എന്നെ കൂട്ടികൊണ്ടുവന്നപകലുകൾ പോലെ ..ഓർമ്മകളുടെതുരുത്തിൽ നിന്ന്അക്ഷരങ്ങളുടെപ്രണയത്തിലേക്ക്എന്നെ ചേർത്തണച്ചസമീപ്യം പോലെ…മഞ്ഞിന്റെ നേർത്തതണുപ്പിലെങ്ങോഅവന്റേതായ് തീർന്നനിമിഷം പോലെ….ഡിസംബർനീയെത്ര സുന്ദരിയാണ് ❤️ലിഷ ജയലാൽ.

കുട്ടിക്കുസൃതികൾ …… ഉണ്ണികൃഷ്ണൻ ബാലരാമപുരം

കുരുന്നുകൾക്കുള്ളിൽ തുളുമ്പുന്ന കൗതുകം,കതിരണിപ്പാടം കിനിയുന്ന കൺസുഖം,കമനീയമാം കേളി കൽക്കണ്ട മധുരിമ,ക്രീഡകനായ് മദിക്കും മനസ്സിനെ.കുതറിയോടും കിടാങ്ങൾ മുറ്റത്ത്,കൊടിയറ്റ് വീണ് നിമിഷങ്ങൾക്കുള്ളിലായ്,കിളിമരത്തിൽ കിളിർക്കുമിലകളിൽ,കുടമുല്ലമൊട്ടുകൾ തലയുയർത്തും പോലെ .കൊഞ്ചും മൊഴികളിൽ കിനിയും മിഴികളിൽ,കാലികമാകും കളങ്കമില്ലായ്മകൾ,കനിവെഴും ദൈവീക രൂപങ്ങളാകുമ്പോൾ,കുരുന്നുകളെല്ലാം ദൈവങ്ങളല്ലോ?കുട്ടിയ്ക്ക് കുസൃതികൾ കൂടപ്പിറപ്പുകൾകുട്ടിത്വം കുറുമ്പിന്റെ കൂടാരമല്ലോ?കൂടിയാൽ വന്നിടും…

കാര്‍ത്തികദീപം ….Pattom Sreedevi Nair

വൃശ്ചികമാസം പുലര്‍ന്നുഞാന്‍ കണ്ടതുംവൃക്ഷത്തലപ്പിലെന്‍പൊന്‍ വിളക്ക്..പൂത്തതാമാകാശപ്പൂമരക്കൊമ്പിലായ്..കണ്ടെന്റെ മാനസ മണ്‍ വിളക്ക്…ചുറ്റുംനിറഞ്ഞെന്റെ മുറ്റംനിറഞ്ഞെത്തികാര്‍ത്തികദീപമായ് നില വിളക്ക്…മുറ്റം പടിഞ്ഞിരുന്നാലോലമാടിയചെത്തിപ്പടര്‍പ്പിലെന്‍ കല്‍വിളക്ക്…കാണാതെകണ്ടുഞാന്‍നിന്‍ കവിളത്തൊരുമാദകപ്പൂമൊട്ടിന്‍ മണിവിളക്ക് …ആരാരോവച്ചതാമ്പോലുള്ളപഞ്ചമിപ്പെണ്ണിന്റെകവിളിലെക്കളിവിളക്ക്..ചുറ്റുംനിറവിന്റെപൂങ്കാവനംതന്നില്‍തെളിയിച്ചെടുത്തതാംനിറവിളക്ക്…അണയാത്തദീപങ്ങളാക്കിപ്പിന്നെയെന്‍മനമാക്കി,ആത്മദീപമാക്കീ. (പട്ടം ശ്രീദേവിനായർ)

പ്രണാമം 🙏 …. Vasudevan Pm

ഉച്ചക്കുമുമ്പൊരു വൃശ്ചികമാസത്തിൽഅച്ഛൻ വിടചൊല്ലി വേദി വിട്ടു.വർഷം പതിനേഴു പോയിട്ടും ഓ൪തൻചില്ലിട്ട ചിത്രങ്ങള്‍ക്കില്ല മാറ്റം!പിന്നിട്ട കാലത്തിൻ ഒരോ വരമ്പിലുംപൊന്നിട്ടപോലെ പിതൃമുദ്രകൾശൈശവമുറ്റവും ബാല്യകൗമാരവുംവർണ്ണങ്ങളാടിയ ഉത്സവങ്ങൾ!മുന്നിൽപിടിച്ച വിളക്കിൻ തിരിനാളംമങ്ങിമങ്ങിക്കെട്ട മാത്രയിങ്കൽമുന്നോട്ടുനീങ്ങുവാനാവാതെ യൗവനംനിന്നനില്പിൽ അന്ധകാരാവൃതമായ്.ചേലിൽ കൊരുത്തൊരു മുത്തുഹാരത്തിന്റെനൂലറ്റുവീണു, വംശാവലി നശിച്ചുനാദംനിറഞ്ഞ ഗൃഹസ്ഥസോപാനത്തിൻനാഥൻ മറഞ്ഞു, വിളക്കണഞ്ഞു.ആട്ടിത്തെളിക്കുവാൻ ഇടയനില്ലാതെ കു-ഞ്ഞാടുകൾ…

ശുദ്ധികലശം….. Rema Devi

അഹംഭാവത്തിൻ കോട്ടയ്ക്കുള്ളിൽഅഹന്തതൻ കല്ലുകളാൽ തീർത്തമാനസക്കൊട്ടാരക്കെട്ടിനുള്ളിൽഇരുളടഞ്ഞ ഇടനാഴികളും അറകളും..കുമിഞ്ഞു കിടക്കുന്നിടനാഴികളിൽചീഞ്ഞഴുകി നാറുന്ന ചിന്തകൾ..ചിതറിക്കിടക്കുന്നറകളിലെല്ലാംചിതലരിച്ച ജീവിത മൂല്യങ്ങൾ..ധാർഷ്ട്യമോടെ വിഹരിക്കുന്നകമേഅധർമ്മങ്ങൾ യഥേഷ്ടമായ്..ആത്മപ്രകാശം ഊതിക്കെടുത്തിതിന്മകളാടിത്തകർക്കുന്നിരുട്ടിൽ..അകതാരിനെയൊന്നു ശുദ്ധമാക്കാൻഅനിവാര്യമാണൊരു ശുദ്ധികലശം..വാരിക്കളയണമോരോന്നായുള്ളിൽ-നിന്നതിനുവേണമൽപ്പനേരം കൂടി.

ഡോൺ ഡീഗോ മറഡോണ …… ജോർജ് കക്കാട്ട്

ഡോൺ ഡീഗോ മറഡോണഒരു വലിയ മനുഷ്യനാണ്വിശുദ്ധ മഡോണഅവളുടെ പുഞ്ചിരി പോലും നിനക്ക് .അവൻ കളിക്കുമ്പോൾ, ഓടുമ്പോൾവേഗതയേറിയ ഗോൾ വലയത്തിനടുത്തേക്ക്,ചിലപ്പോൾ എന്റെ കൈദൈവത്തിന്റെ കൈയായി കത്തി,നല്ല കർത്താവിനെപ്പോലും പുഞ്ചിരിച്ചു.ഡോൺ ഡീഗോ മറഡോണഒരു കടൽത്തീരമായി തുടർന്നു,ഇന്ന് നാലാം ഗോൾ നേടി.ഓ, നീ പാമ്പാസിലേക്ക് പോകേണ്ടതില്ല,ഞങ്ങൾ…

ഹരിചന്ദനം …. Pattom Sreedevi Nair

ശ്രീ ഗുരുവായൂർ ഏകാദശി ആശംസകൾ അറിയാതെ അളകങ്ങളൊളിച്ചുവച്ചു,നീ,അണിയിച്ചൊരീദിവ്യ ഹരിചന്ദനം…അനുരാഗമെന്നില്‍ കളഭമായീ,എന്റെ അകതാരില്‍ദിവ്യാഭരണമായീ…ചിലങ്കകള്‍ചാര്‍ത്തിയ പാദങ്ങളില്‍,ചപലയായീ,രാധ നോക്കിനിന്നു…കണ്ണുകളാര്‍ദ്രമായ് കഥപറഞ്ഞു,രാധതന്നുയിരില്‍ കദനം നിറഞ്ഞു…യാത്രചൊല്ലീടുവാനാഞ്ഞ നിന്റെ,യാത്രപോലും രാധ അറിഞ്ഞതില്ല…കണ്‍പീലിതുറക്കാതിരുന്നുപിന്നെ,കാലമാം തോഴനെയാത്മാവിലാക്കി. (പട്ടം ശ്രീദേവിനായർ)