ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: കവിതകൾ

പാഥേയം

രചന : ഗോപി ചെറുകൂർ✍ അഗ്നിതീർത്ഥത്തിൽമുങ്ങിക്കുളിച്ചൊരെൻമനസ്സിന്റെ യാത്രകൾഅമാകലത്തിലേക്കെത്തിനിൽക്കുന്നു…… പദസ്ഥാനദിശയേതുമറിയാതെഅമലേ; അകമലനായൊരീ ഞാനും നിൽക്കയാണിക്കാലമത്രയും……ആത്മഹർഷമെൻ സിരകളിൽമാത്രയെങ്കിലുമേകി.ദൗർഭാഗ്യമേതുമില്ലെനിക്കെങ്കിലുംനീയേകിയോരോപാഥേയമെന്നതും …… നന്മതൻ ചുറ്റുവിളക്കുകൾ തന്നിലുംനേർത്തൊരാശ്വാസമായ്കൊളുത്തിയാരോ ഹൃത്തിലും…… ബന്ധങ്ങളത്രയും പരിച്ഛേദമായിതന്നിൽ നിന്നകന്നു നാടുംനാൾവഴികളും …. ദൂരമെത്രതാണ്ടി ഈ ജീവിതംഒരു വ്യാഴവട്ടമെത്തിനിൽക്കേചുമലിലൊരു ഭാണ്ഡവുംനിറയും മനസ്സിലത്രയും ഭാരവും……. അകമലമെല്ലാമർപ്പിക്കയാണീയഗ്നി തീർത്ഥത്തിൽ;…

നമുക്കിടയിൽ

രചന : ദീപക് രാമൻ ശൂരനാട്✍ അതിരുകളില്ലാത്തആകാശം പോലെ,സ്വപ്നങ്ങൾക്കുംചിന്തകൾക്കും മഴവില്ലിൻ്റെഅഴകുള്ള,മറയില്ലാത്ത സൗഹൃദം ഒരിക്കൽനമുക്കിടയിലുണ്ടായിരുന്നു.ആകാശത്തിനു കീഴിൽ,സ്വപ്നങ്ങൾക്ക് ചിറകുമുളച്ച്പാറിപ്പറക്കുന്ന ശലഭങ്ങളും,തിരമാലകളടങ്ങിയ ശാന്തമായൊരുകടലും,അതിലേക്ക് ഒഴുകിവരുന്നസന്തോഷത്തിൻ്റെ ചില പുഴകളും കാണാമായിരുന്നു…അന്നു നമ്മുടെ ആകാശത്തിൻ്റെയുംകടലിൻ്റെയും നിറം നീലയായിരുന്നു.ഇടക്കെപ്പഴോ പ്രണയം ഹൃദയത്തിൽവിരുന്നു വന്നപ്പോൾവാചലതക്കുമീതെമൗനം വിറങ്ങലിച്ചുനിന്നചില നിമിഷങ്ങൾനമുക്കിടയിലുണ്ടായി…അരികത്ത് നിന്നിട്ടുംആരാദ്യം പറയുമെന്നസങ്കോചത്താൽഇഷ്ടം പറയാനാകാതെനീറി…

പരിസ്ഥിതി!!!

രചന : രഘുകല്ലറയ്ക്കൽ..✍ ചരാചരങ്ങളെ കാത്തരുളുന്ന പ്രകൃതിയാമമ്മചരിക്കുന്ന ഭൂമിക്കനുഗുണമൊരുക്കിയെന്നുംഅർക്കന്നരുമയായ് ഋതുഭേദങ്ങൾ വിടർത്തിഅരങ്ങൊരുക്കി വർണ്ണങ്ങളാൽ പ്രശോഭംചാരുതയായ് മണൽത്തരികളിൽ ജീവത്തുടിപ്പ്ചെറുമുളപൊട്ടി ചാഞ്ചാടി ഭൂവാലുണർന്നുംഅത്ഭുതത്താലേറും സൗരയൂഥത്തിലളവറ്റഅസുലഭ ജീവത്തുടിപ്പാൽ ഭൂമി മനോഹരി!ചാമരംവീശി മന്ദമാരുതനും തെളിനീരൊഴുക്കിചെറുമഴയും പുളകിതമായ് മഞ്ഞും മൃദുവാംഅർക്കകിരണങ്ങളാൽ ആഴിയുലഞ്ഞാടി,ആകാശം മേഘാവ്രതം നിറഞ്ഞൂർജ്ജമേറിപരമമായ് പരിപാലിക്കുന്ന പരിസ്ഥിതിയെപരിരക്ഷയ്ക്കായ് പ്രയത്നിക്കേണം…

ഭാരതം ഇന്ന്.

രചന : സതീഷ് വെളുന്തറ✍ മരണം മണക്കുമിടനാഴികളുമുണ്ടിവിടെഉപദ്വീപിതിനു ഭാരതമെന്നാന്ന് പേർഇപ്പുരമെരിയ്ക്കാനെണ്ണമുക്കിയ ശീലകൾചുറ്റിയ ദണ്ഡുകൾ പൊക്കിച്ചുഴറ്റുന്നു അവയൊക്കെയഗ്നി പുതപ്പിച്ചു നീട്ടുന്നുദുഷ്ടമാം സംസ്കൃതിയാളിപ്പടരുന്നുആത്തീയണയ്ക്കാൻ ജലധാരകൾ തേടിഅലയുന്നു നീറിപ്പിടയുമീ ഭൂമിക നേരിന്റെ നേർപടം നേരെയുയർത്തുവാൻത്രാണിയില്ലാതെ കിതപ്പും വിയർപ്പുമായ്തമ്മിലന്യോന്യം പഴി ചാരി നിൽക്കുന്നുആലസ്യം വിട്ടുണരാതെ മഹാജനം തേർനടത്താനൊരു…

റാന്തലുംപുലമ്പലും

രചന : അനിൽ ചേർത്തല✍ ചക്രവർത്തീ നിന്റെ പാപ നിഴലിൽഎന്റെ സൂര്യൻ മറഞ്ഞു പോകുന്നുമാറി നിൽക്കൂ എന്റെ വെയിൽമറയ്ക്കുന്നു നീ മറയായിമാറപ്പുമേന്തി നിൽപ്പൂ.ചണ്ടി നിൻ ശ്വാസനിശ്വാസങ്ങളിൽശവം കരിയുന്ന ഗന്ധമാ ചുടലഗന്ധംനിന്റെ വാഗ്ദാനങ്ങൾ എന്റെ ഈ കുണ്ടിലെ കണ്ണിൽകനൽ കോരി ആഴ്ത്തിടുമ്പോൾപുറ്റു മൂടുന്ന…

യുദ്ധം

രചന : ജോയ് നെടിയാലി മോളേൽ ✍ സ്വേച്ഛാധിപതികൾതൻ ധാർഷ്ട്യത്തികട്ടലിൽ-വമിപ്പിച്ചു വെച്ചുവീയുദ്ധ സന്നാഹങ്ങൾ!എന്തേയവർ സ്വയം തറ്റുടുത്തിപ്പട-നിലത്തേയ്ക്കിറങ്ങി ദ്വന്ദ്വയുദ്ധങ്ങൾ നടത്തുവതില്ല?ശൂരത കാട്ടി മുടിച്ചിടും നാടുക-ളെന്നാൽ ശമിക്കുമഹന്തയധിപർക്കും!അലസിപ്പിരിഞ്ഞൊരാ പ്രണയത്തിനേറ്റ-യഗാധമാം മുറിവുപോ-ലൊരിക്കലും ചേർത്തുവെച്ചീടാൻ കഴിയാ-തുടഞ്ഞ സ്ഫടികങ്ങൾപോലെയും,യുദ്ധമുഖങ്ങൾ വികൃതമാണെപ്പൊഴും!ഹിറ്റ്ലർ മുസോളനി അക്ബർ അശോക-നിവരൊക്കെ ചിറകെട്ടി-രണത്തിൽ നിണത്താൽ!മാരിയിൽ ലോകം…

പ്രവേശനോത്സവം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ അക്ഷരത്തിരുമുറ്റമണിഞ്ഞൊരുങ്ങിഅതിരുകളില്ലാത്ത അറിവുമായിആദ്യമായ് കുരുന്നുകൾ എത്തുകയായ്ആദ്യാക്ഷരത്തിന്റെ ശ്രീകോവിലിൽ ഇവിടെ ഉയരട്ടെ ആശംസകൾഇവിടെ തുടങ്ങട്ടെ ആഘോഷങ്ങൾഇന്നത്തെ ദിവസം അതിന്നു മാത്രംഈണങ്ങൾ പാടുക തുടർനാളുകൾ ഉത്തരവാദിത്വങ്ങൾ ഏറ്റേറ്റെടുത്ത്ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻഉരുത്തിരിഞ്ഞുണരട്ടെ സംസ്കാരമുയരേഊഷ്മളമാകട്ടെ വിദ്യാഭ്യാസ കാലം ഒത്തൊരുമിക്കുക പാഠശാലകളിൽഒരിക്കലും. പിരിയാതെ…

(അ) ന്യായങ്ങൾ

രചന : സതി സതീഷ്✍ ജനങ്ങൾ വെറുംപാവങ്ങൾ…വെറും പാവകൾ …. ,ട്രിപ്പീസ് കളിക്കാരനെ പോലെയജമാനന്റെ ചാട്ടവാറിന്കാതോർക്കുമ്പോഴുംഅവരിൽമനസ്സർപ്പിച്ചും ,ചോര നീരാക്കിയുംസഹചാരികൾക്ക്അധികാരത്തിലേറാൻചെമ്മൺ പാതയൊരുക്കിയും;ചെങ്കോലേറി കിരീടം വെച്ച്നിയമങ്ങൾ ചില്ലുകൂട്ടിൽതളച്ചുംകാക്കിയുടുപ്പിൻചുളിവുമടങ്ങാതെകാത്തു സൂക്ഷിച്ച്ദേവാസുര വേഷങ്ങൾതരാതരം പോലെയാടിയുംകണ്ണും കാതും വായുംപൊത്തിയകണ്ണുകെട്ടിയ നിയമത്തിന്റെ കാവലാൾക്ക്ഒന്നുമാത്രമേ അറിയൂചുറ്റിക ഇടയ്ക്കിടയ്ക്ക്മേശമേൽ തട്ടുവാൻ മാത്രം…സ്ത്രീകൾ മാനം…

മഴക്കാല ഓർമ്മകൾ

രചന : ശ്രീനിവാസൻ വിതുര✍ നസ്സിൽനിറഞ്ഞൊരായീണമെല്ലാംവരികളായിന്നു കുറിച്ചുവച്ചുജീവിത വീഥിയിൽ പെയ്തൊഴിഞ്ഞആമഴക്കാലവുമോർത്തെടുത്തുവാഴയിലയിൻ മറപിടിച്ച്വിദ്യാലയത്തിലായ് പോയനേരംപാതിനനഞ്ഞൊരാ വസ്ത്രവുമായികുളിരേറ്റിരുന്നു പഠിച്ചകാലംപുത്തനുടുപ്പും ഒരുകുടയുംകിട്ടുവാനായി കൊതിച്ചകാലംപാഠം പകർത്താൻ കഴിഞ്ഞിടാതെതല്ലേറെവാങ്ങിയിരുന്നകാലംചൂരൽവടിയുടെ ചൂടതോർത്ത്പിന്നിലെ ബെഞ്ചിലിരുന്ന നാളുംപെരുമഴ പെയ്യുന്നനേരമെല്ലാംചിത്തത്തിലോർമ്മകൾ പെയ്തിറങ്ങും.

പതിതൻ്റെ കുമ്പസാരം

രചന : മംഗളൻ എസ് ✍️ പ്രണയ സംഗീതത്തിൻ സപ്തസ്വരങ്ങളാൽപ്രണയ ശ്രുതിചേർത്തെൻഹൃദയ വീണയിൽപ്രണയ മഴപ്പെയ്ത്തിൻ പല്ലവി പാടി നീപ്രണയാനുപല്ലവി ഞാൻ മറന്നൊരുവേള! കണ്ണുകൾ രണ്ടെണ്ണമെന്തിനെനിക്കിനിയുംകണ്ണിനു കണ്ണായ നിൻ മനമറിയാത്തകണ്ടു മോഹംപൂണ്ടു നിൻമേനിയഴകെന്നാൽകണ്ടില്ല നിന്നിലെ നിന്നെ ഞാനൊരു മാത്ര! അസ്ഥി തുളച്ചെന്റെ മജ്ജയിലേറിപ്പോയ്അജ്ഞാതമാമേതോ…