Category: സിനിമ

പ്രേമലേഖനം

രചന : ഷിബിത എടയൂർ ✍. എനിക്ക്,പ്രിയപ്പെട്ടവനേഎന്ന തുടക്കമോടയക്കുന്നകത്തു കൈപ്പറ്റാൻവിലാസമുള്ളൊരുവന്റെപ്രണയമാണ് വേണ്ടത്.എന്ന്നിന്റെ സ്വന്തം.ചുടുചുംബനങ്ങളെന്ന്നിർത്തുമ്പോൾതൊണ്ട നനഞ്ഞിറങ്ങുന്നഒരു ഉമ്മഅയാൾനെഞ്ചേറ്റണം.ഇടയ്ക്കിടയ്ക്ക് ഞാൻഎന്റവനേഎന്നുറപ്പിച്ചെഴുതിയത്നിന്റേതെന്ന്പുഞ്ചിരിച്ചയാൾമാറോടണയ്ക്കുന്നത്അലക്കിയ തുണിപിഴിഞ്ഞുണക്കുമ്പോഴുംഇവിടെയറിയണമെനിക്ക്.ഈ നിമിഷവുംനിന്റെ നെഞ്ചുരോമങ്ങളിൽഎന്റെ വിരലുവണ്ടിഉരുളുകയാണെന്നു ഞാൻവിറച്ചുകൊണ്ട്എഴുതിയിട്ടുണ്ടെന്നറിഞ്ഞ്കത്തെത്തുന്നനാലാം നാളിലുമയാൾകോരിത്തരിക്കണം.രണ്ടാം പേറിന്റെവയറും ഞാൻമെനക്കെട്ടു കുറക്കുന്നുഎന്നെഴുതിയഅവസാനവരിവായിച്ചു നിർത്തുമ്പോൾഅയാൾനഗരത്തിരക്കിലെവാടകമുറിയിൽതളർന്നുകിടക്കുന്ന എന്റെകാൽവിരലുകളിലേക്ക്വെളുത്ത വിരിപ മൂടിയിട്ട്ഒരു പ്രേമലേഖനംവായിച്ചിറക്കിയെന്ന്വിയർപ്പോടെ എന്നിലേക്ക്ചേർന്നുകിടക്കണം.

തുലാമേഘമേ

രചന : മംഗളൻ. എസ് ✍. തുലാമേഘമേ കുളിർ കൊണ്ടുവരൂ നീതുടികൊട്ടുമായ് തുള്ളിയാടി വരൂ നീതുമ്പകൾ പൂത്തുനിൽക്കുമീ വഴിനീളേ |തുമ്പികൾ നൃത്തമാടുമീവഴി നീവാ.. കാലവർഷക്കെടുതികൾവരുത്തിവെക്കാതെകാനനത്തിലുരുൾ പൊട്ടാൻ ഹേതുവാകാതെകാട്ടാറ് കരകവിയാനിടവരുത്താതെകാടുകളും കുന്നുകളുമെടുത്തു പോകാതെ.. കാമിനിയെ കാത്തിവിടെ ഞാനിരിപ്പുണ്ടേകാലിലെ കൊലുസ്സുനാദം കാതിലെത്തേണംകാതടയ്ക്കുമുച്ചത്തിൽ ഇടിവെട്ടിക്കല്ലേകാമിനിതൻ പദചലനമാസ്വദിക്കണ്ടേ..…

പ്രണയമരം.

രചന : ബിനു. ആർ✍ പ്രണയം തീമഴയായ് പെയ്തൊരുനാൾപ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതംനിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്. ആകാശക്കോണിലായ് അന്നുനീ വന്നുനിന്നുആശാമരം പോലൊരുപവിഴമല്ലി പൂച്ചെടികാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ലകന്നിയായ് വളർന്നൊരു കന്യകാമരം. നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻനാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരംപൂവായ് വരും കായായ് വരും നറുമണമാവുംപൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.…

ഒരു ജന്മം കൂടിയീ മനോഹര തീരത്ത്.

രചന : മധു നിരഞ്ജൻ✍ വയലാർ രാമവർമ്മസാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏 ഓർമ്മകളിന്നിതിൽ പൂവിടും നേരം,ഒരു യുഗം മുന്നിൽ വന്നണഞ്ഞപോലെ.വയലാർ, നിൻ നാമം മരിക്കാത്ത വരികളിൽ,മായാത്ത രാഗം പോൽ മുഴങ്ങുന്നു. ​അക്ഷരമാലയിൽ തീപ്പൊരി കോരി,വിപ്ലവത്തിന്റെ ശംഖൊലി മുഴക്കി നീ.പ്രേമത്തിൻ സൗന്ദര്യം ആർദ്രമാം…

ഗൗരീശങ്കരം.

രചന : മേരികുഞ്ഞു ✍ അന്നൊരിക്കൽഅല്പം മാറിയേകാന്തത്തിൽറെയിൽവേസ്റ്റേഷനിൽഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,അമ്പരന്നുപോയ് …ഇതസംഭവ്യമായ കാഴ്ച്ച;സാഗര ഗർജ്ജനങ്ങൾക്കായ് –കാതു കൂർപ്പിച്ചിരിക്കും ജനസഹസ്രത്തിൻ നടുവിലേ –അഴീക്കോട് മാഷിൻ നേർത്തഗംഭീരാകാരം പതിവായ്കാണപ്പെടാറുള്ളൂയാത്രയെങ്ങോട്ടാണു മാഷേ ….എന്നെന്റെ ചോദ്യം കേട്ട്ചിന്താകാശത്തു നിന്നിറങ്ങിവന്ന മാഷ് കൈചൂണ്ടി…ഇതാ ….. ഇന്നിടംവരെ …നിങ്ങളോ ……

ഗാനം

രചന : ഷാജി പേടികുളം✍ ഇരവിൻ്റെ കൂട്ടിലെരാപ്പാടി പാടുന്നുരാപ്പൂക്കൾ മിഴിതുറക്കുമ്പോൾഏകാന്ത തീരത്തെശുന്യമാമിരുളിൽപ്രതിധ്വനിപ്പൂയക്ഷഗാനം പോലെരാപ്പാടിപ്പാട്ടിലലിഞ്ഞു രാത്രികരിമുകിൽ കാട്ടിൽവെൺ ചേലയുടുത്തൊരുചേലുള്ള പെണ്ണു നടപ്പൂഅവളുടെ ചെഞ്ചുണ്ടിൽപുഞ്ചിരി വിരിയുമ്പോൾവിരഹത്താൽ രാപ്പാടി പാടീരാവിൻ്റെ നെഞ്ചകം തേങ്ങിഇളങ്കാറ്റു വന്നു മെല്ലെനിശാഗന്ധിതൻ കാതിൽകിന്നാരം ചൊല്ലി മെല്ലെമുത്തമേകുമ്പോൾരാപ്പാടിപ്പാടീ വിരഹത്താൽ തേങ്ങീഇരവിൻ കയങ്ങളതേറ്റുപാടി

മോഹം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ്റ ✍ കാണുമ്പോളെല്ലാം കരിവള കിലുക്കികാതരമിഴിയാളവൾ മറഞ്ഞു നിന്നുകാണുവാൻ കൊതിയുള്ളിൽ മറച്ചുവെച്ചുഅവൾ കണ്ണൂകൾ കൊണ്ടു കഥപറഞ്ഞു ചുണ്ടിലെ പുഞ്ചിരി ഒളിപ്പച്ചുവെച്ചീട്ടുംകവിളിൽ നുണക്കുഴി തെളിഞ്ഞു വന്നുകൈവള തഞ്ചത്തിൽ കിലുക്കി അവളെന്നെമാടിവിളിച്ചപ്പോൾ ഞാൻ തരിച്ചുനിന്നു ! വിറയാർന്ന പാദങ്ങൾ…

പെണ്ണ് പെണ്ണായിത്തീരുന്നത്

രചന : രാജേഷ് കോടനാട് ✍. പെണ്ണ് പെണ്ണായിത്തീരുന്നത്അവളുടെയെത്രഅവസ്ഥാന്തരങ്ങൾക്കു ശേഷമാണെന്ന്നിങ്ങൾക്കറിയുമോ?ഒരു പെണ്ണ് ജനിക്കുമ്പോൾഎത്ര ചിത്രശലഭങ്ങളാണ്അവൾക്കൊപ്പം പിറക്കുന്നത്എത്ര അരുവികളാണ്പിയാനോ വായിക്കുന്നത്എത്ര സ്വപ്നങ്ങളാണ്അവൾക്കു ചുറ്റും വിരിയുന്നത്എത്ര നക്ഷത്രങ്ങളാണ്അവളുടെ കണ്ണിൽ വീണ് ചിതറുന്നത്എത്രയെത്ര ഗന്ധർവ്വന്മാരാണ്അവളുടെകുഞ്ഞിളം പാദത്തെപാലപ്പൂ മൊട്ടുകളാക്കുന്നത്വളരുന്തോറുംതിരളുന്നവൾതിരളലിൽ വിരണ്ടവൾവൈവാഹികമെന്നമാടമ്പിത്തരത്തിൽപ്യൂപ്പയിലേക്ക്തിരിച്ചു നടക്കുകയാണ്കഴുത്തിൽ ചുറ്റിക്കിടക്കുന്നത്ഒരു പാമ്പാണെന്ന്ബോദ്ധ്യപ്പെടുന്ന ദിവസംഅവൾപെണ്ണായിത്തീരുകയാണ്തൻ്റെ പകലുകൾക്കു…

ചിതൽ തിന്ന ഓർമ്മകൾ.

രചന : ദിവാകരൻ പികെ✍ കാലം നോവുണക്കിയമനസ്സിൽ,ഇത്തിരി നോവ് പടർത്താൻ,തിമിരം മൂടും കണ്ണുംഅടഞ്ഞ,കാതും വരണ്ട നാവു മായ്,വിജന വീഥിയിൽ തനിച്ചിരിപ്പാണ്.മനസ്സിൽ മയിൽ പ്പീലി ചാരുത,ചാർത്തിയ വസന്ത കാലത്തെ,ചിതൽ തിന്നഓർമ്മകളിൽ,ഊന്ന് വടികുത്തി പരതുന്നു.മധുമൊഴി കളാൽ ഹൃദയത്തിൽ,കുളിർ തെന്നലായി തഴുകിയതും,കൂരിരുട്ടിലും കണ്ണിൽ ത്തിളങ്ങിയ,വശ്യ രൂപവുമിന്ന്…

വിഷാദത്തിലൂടെ❤️

രചന : പൂജ. ഹരി കാട്ടാകാമ്പാൽ✍ വിഷാദത്തിലൂടെ പോകുന്നവർആർദ്രത വറ്റിയ നദികളാണ്…മുമ്പൊഴുകി പോയ ജലകണങ്ങൾ..തുള്ളിതുളുമ്പിയ ഓളങ്ങൾ..മഴയെ പുണർന്നലിഞ്ഞ അതിരുകൾ.,എല്ലാം ഓർമ്മയിലുണ്ടെങ്കിലും…ഉണങ്ങിയടർന്ന ഇല പോലെകൊഴിഞ്ഞു മണ്ണിൽ വീണടിയും..മൂടികെട്ടിയ ആകാശം പോലെഒന്ന് പെയ്യാൻ കൊതിച്ചു നിൽക്കും..ചിരിയൊട്ടിച്ചു വെച്ച ചുണ്ടുകളിൽഒരു കരച്ചിൽ മുട്ടി നിൽക്കുന്നുണ്ടാവും..ഭൂമിയിൽ നടക്കുന്നുണ്ടെന്നാലുംമനസ്സിനെ…