രചന : ബിനു. ആർ✍ പടിപ്പുരക്കപ്പുറത്തുനിന്നുംകേൾക്കാം ഒരു ചിണുചിണുങ്ങൽ,വന്നെത്തീടാമോഒരു മാത്രയ്ക്കെങ്കിലുംഒന്നിത്രടം വരെ.അതുകേട്ടുമ്മറപ്പടിയിലിരുന്ന ഞാൻ തെല്ലൊരുപരിഭ്രമമോടെ,ഇന്നലെ കണ്ടൊരു സ്വപ്നംമനസ്സിൽ തിരഞ്ഞു.വന്നെത്തിവിളിക്കുന്നതാരോ,ധർമ്മരാജൻ, തെല്ലൊരു പരിഭ്രമമോടെഅകത്തേയ്ക്കൊന്നുപാളിനോക്കി ഞാൻ,നടുമുറിയിൽനിന്നുംനിർന്നിമേഷയായി നോക്കുന്നു,എന്നെയും, പടിപ്പുരയിലേയ്ക്കും,കഥകളിയുടെ ദൃഷ്ടിയോടെയുംഭാവങ്ങളോടെയും വാമഭാഗം.അവൾ കണ്ടിരിക്കുന്നു,നായയ്‌ക്കൊപ്പംവന്നുനിൽക്കുംകുറവനെയും,അനുസരണയോടെഅടുത്തു നിൽക്കുംകറുത്തപട്ടിയേയും,കൈയിൽചുരുട്ടിയ കയറുമായ്.കൊമ്പുകുഴലൂത്തുകളോടെനത്തും കാലങ്കോഴിയുംഅർപ്പുവിളിപ്പൂ,ചെന്നെത്തീടൂ നിൻസമയംഅതിക്രമിച്ചിരിക്കുന്നു.ഒട്ടുനേരം കഴിഞ്ഞതിൻ ശേഷം‘ആ സമയം’കടന്നുപോയി-യല്ലോയെന്ന ചിന്തയിൽചങ്കുറപ്പോടെ…