സുമോദ് പരുമല*

വിഷമിറ്റുന്ന വാൽമുനയാൽ
മാരകമായി കുത്തുന്ന
വിചിത്രജീവിയുടെ
വാല് മുറിച്ചെറിയണമെന്ന്
നീതിശാസ്ത്രം .
മുറിച്ചെറിയുന്തോറും
മുളച്ചുവളരുന്ന വാൽത്തുമ്പുകൾ
വീണ്ടുംവീണ്ടും
വിഷമൂർച്ച തുള്ളുമ്പോൾ ..
പണാധിപത്യത്തിൻ്റെ
രസത്തുള്ളികൾ വീണ്
കാഴ്ചമാഞ്ഞ
നീതിബോധം
തിരിഞ്ഞുനടക്കുന്നു .
തലയും വാലും തമ്മിലുള്ള
ബന്ധം തെളിയിയ്ക്കാനാഞ്ഞ
പരീക്ഷണശാലകളെ
അവർ ,
വിഴുങ്ങിത്തീർക്കുന്നു .
കാഴ്ചകെട്ടവർ
കൈയ്യൊപ്പുചാർത്തിയ
വാറോലകളിലേയ്ക്ക്
നീതിവാക്യങ്ങൾ
ഇളകിവീണുചാവുന്നു .
അന്തിച്ചർച്ചകളിൽ
തിളച്ചുമറിയുന്ന
നട്ടുച്ചകളിലേയ്ക്ക്
തെരുവുകൾ
വിശപ്പുകുടയുന്നു .
രാജ്യമൊരു തെരുവിലേക്ക്
കൂടുമാറുന്നു .
തെരുവിൽ ,
വാലോ കാലോ
മുറിഞ്ഞറ്റ നായക്കൂട്ടം
ദുർഗന്ധക്കൂനകളിൽ
അന്നന്നത്തെ
അന്നം തെരയുന്നു ..
വിശന്നുവലയുമ്പോൾ
കുരച്ചുചാവാനല്ലാതെ
അവറ്റയ്ക്ക്
മറ്റൊന്നുമാവിlല്ലല്ലോ ….!

സുമോദ് പരുമല

By ivayana