കാരിരുമ്പാണിമുന കരഞ്ഞു
കാൽപ്പാദ മിററിച്ച നിണം കരഞ്ഞു
കണ്ണീരണിയാക്കരിമ്പാറക്കൂട്ടവും
കർക്കിടകപ്പെയ്ത്തായി നിന്നു .

കാലിക്കുട്ടം കരഞ്ഞുറങ്ങി
കളിത്തോഴനാഥന്റവസ്ഥകണ്ട്
കത്താൻ മടിച്ചു ദേവാലയവിള –
ക്കപ്പോൾ മിഴിപൂട്ടി, താരകളും .

കുഞ്ഞിൻ കരച്ചിൽ മറന്നു പക്ഷികൾ
കണ്ണാലകമ്പടി സേവകരായ്
കാറ്റുമരിച്ചതിന്നാട്ടം നിലച്ചു
കടലല മൗനമായ്കരയേത്തഴുകി .

കണ്മഷിയപ്പാടെ ചാർത്തി വെണ്മേഘം
കാക്കക്കറുപ്പണിഞ്ഞമ്പിളിയും
കാലത്തൊഴുക്കാനുരിക്കിയ പൊൻതരി
കരിമ്പടക്കെട്ടില്ലൊളിപ്പിച്ചരുണനും.

കാശിത് മുപ്പത് വെള്ളിക്കാശിന്റെ
കത്രികപ്പൂട്ടേറ്റു വാങ്ങിയീശോ
കാരുണ്യവാനവൻ ഭാരം ചുമന്നപ്പോൾ
കാലം നമിക്കുന്നാ പാദങ്ങളെ .

By ivayana

Leave a Reply

Your email address will not be published. Required fields are marked *