രചന : ജീ ആർ കവിയൂർ✍
തീപ്പൊരിയിൽ നിന്ന് ആത്മാവിലേക്ക്
ഒന്നുമില്ലാതെ നിശബ്ദ ജ്വാല പൊട്ടി,
നക്ഷത്രങ്ങൾ പേരില്ലാതെ പിറന്നു.
ഇരുട്ട് നൃത്തം ചെയ്തു,
വെളിച്ചം കിനിഞ്ഞു,
പ്രപഞ്ചം നീണ്ടു,
സമയം വേഗത്തിലോടി.
പൊടിമേഘങ്ങൾ പറന്നുയർന്നു,
പ്രഭാതത്തിൻ്റെ വെട്ടം
പർവ്വതങ്ങൾ രൂപമെടുത്തു.
സമുദ്രങ്ങൾ ഇളകി,
കാറ്റ് മൃദുവായ് കരഞ്ഞു,
താഴ്‌വരകൾ പൂത്തു,
ഗ്രഹങ്ങൾ നെടുവീർപ്പിട്ടു.
കോശങ്ങളുണർന്നു,
ചലനം കണ്ടു,
ശ്വാസം ഉയർന്നു
നിശബ്ദത കൂടുകെട്ടി.
കാടുകൾ വളർന്നും
നദികൾ സ്വപ്നത്തിലും,
ജീവികൾ വിഹരിച്ചും
ചന്ദ്രിക തിളങ്ങിയും.
കണ്ണുകൾ തുറന്നു,
ഹൃദയങ്ങളനുഭവമേറി,
ചിന്തകളുയർന്നു,
മനസ്സ് യാഥാർത്ഥ്യവും.
നിമിഷങ്ങൾ കടന്നുപോകെ,
ഒരു ദിനം ജീവിതം നിശ്ചലമായി,
പറയാനൊട്ടു കാര്യങ്ങളുണ്ട്.