തോരാമഴയിൽ തോരാതൊഴുകുന്നു
കലങ്ങിയ കുത്തൊഴുക്കു പോൽ കണ്ണുനീർ
ഇതുപോലിരിടവപ്പാതിയിലായിരുന്നല്ലോ
പേമാരിവന്നെല്ലാം കവർന്നത്.
എന്നേക്കുമായ്നഷ്ടമായെനിക്കെല്ലാം
കയ്യെത്തും ദൂരത്തു നിന്നും കണ്ണെത്താ
ദുരത്തേയ്ക്കൊഴുകി പോയ ഉറ്റവരുടെ
നില വിളികൾകാതിലിപ്പോഴു മിരമ്പുന്നു.
ഉള്ളിലൊളിപ്പിച്ച ചതി യുമായി ചാറ്റൽമഴ
കുളിരുമായി പതിയെ തഴുകിത്തലോടി
പതിയെ കനിവില്ലാ കണ്ണിൽകണ്ടെതെല്ലാം
നക്കി തുടക്കവെ നിലവിളികൾകേട്ടതേഇല്ല.
പ്രളയഭീകരന്റെഅഴിഞ്ഞാട്ടത്തിനോടുവിലായി
യുദ്ധക്കളത്തിലവശേഷിച്ചവർക്കുള്ളതിരച്ചിൽ
നഷ്ടക്കണക്കിലാദ്യത്തെ പേരെന്റെത്
ജീവിച്ചിരിക്കുന്നെന്ന് ഓർമ്മപ്പെടുത്തൽ.
അതിജീവനത്തിന്റെ നാൾ വഴികളിൽ
കുത്തൊഴുക്കിൽ ആടി ഉലഞ്ഞപ്പോഴും
ഇടറിയ കാലുകൾക്ക് കരുത്തായ്താങ്ങിയ
കൈകളുടെ ചൂടും ചൂരും അറിയുന്നിപ്പോഴും.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *