കണ്ണിരിക്കുമ്പോഴറിയില്ല! കാഴ്ചതൻ
രമ്യസുകൃതങ്ങളാം ഭാഗ്യവസന്തങ്ങൾ
കണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കില്ല! മർത്യർനാം
രക്തബന്ധങ്ങൾതൻ സ്തുത്യ ദീപങ്ങളും.

ഹൃത്തുലയ്ക്കുന്നതാം കാഴ്ചകൾ; നിത്യവും;
മർത്യജന്മങ്ങൾപ്പൊലിയുന്ന വാർത്തകൾ
അഗ്നിനാളങ്ങൾ പൊള്ളിക്കുന്ന മനസ്സുകൾ;
ഉള്ളിലായുയരുന്നതാമൊരു തീക്കടൽ.

എത്ര സ്വപ്നങ്ങളിന്നസ്തമിക്കുന്നു, നാം
ചിത്രങ്ങളാക്കി വർണ്ണിക്കുന്നുവെങ്കിലും;
സ്നേഹനേത്രങ്ങളോർത്തുരുകുന്നു മനസ്സുകൾ;
ആർദ്രജന്മങ്ങൾ തൻഹൃദയപ്രതീക്ഷകൾ.

ചേർത്തണയ്ക്കാനില്ല! കുഞ്ഞു സ്വപ്നങ്ങളിൽ
ഉമ്മവയ്ക്കാനണയില്ലാത്മ സ്നേഹിതർ
കരുണാർദ്ര ചിന്തയായറിയുവാൻ മാത്രമായ്
മണ്ണിലേയ്ക്കായതായവസാന,യാത്രയും.

ചില ഫീനിക്സ് പക്ഷികളഗ്‌നിയിൽ നിന്നുദയ –
സ്വപ്നങ്ങൾതൻ ചിത്രവർണ്ണളേകുവാൻ
വ്യതിരിക്തമായുയർന്നെത്തുന്നു; ജീവിതം-
വീണ്ടുമാ, മനസ്സിനാലെത്തിപ്പിടിക്കുന്നു.

എത്രപ്രതിസന്ധികളാകിലുംനിത്യാർദ്ര-
സ്വപ്നങ്ങളുള്ളിൽ സ്വരൂപിക്കിലാരിലും
ശക്താർദ്രചിന്തകളാൽ മർത്യജീവിതം
സ്തുത്യർഹമായിത്തിളങ്ങും സുനിശ്ചിതം.

തിരികെയീ ജീവിതപ്പച്ചപ്പിലെത്തുവാൻ
ആശിച്ച ചിന്തകൾക്കൊപ്പംനടക്കുവാൻ
നിത്യേനെ; സ്തുത്യനാകും മഹാസത്യത്തെ-
ഹൃത്താൽ നമിക്കുക!വ്യതിരിക്തനാകുവാൻ.

മർത്യാർദ്ര ലോകമേ,യോർത്തുകൊൾകാരുമേ,
നിത്യരല്ലെന്നറിഞ്ഞീടേണമീവിധം
ധരയിലാന്ദ,സ്നേഹത്തോടനുദിനം
ജീവിയ്,ക്കൊരിക്കലേയുള്ളിവിടെ ജീവിതം.

ഭയന്നുകൊണ്ടല്ലുദയ ചിന്തയാൽ പുലരികൾ
പൂത്തുതളിർക്കേണ്ടതാണേ തു മനസ്സിലും
നിമിഷാർദ്ധ ജീവിതശലഭങ്ങളാകിലും
തേൻ മധുരമാക്കിടാമിനിയുള്ള ജീവിതം.

ഉയർത്തെഴുന്നേൽക്കുക! മാനവ ലോകമേ,
ഉണർച്ചയോടെന്നും തുടരുകെൻ ഹൃദയമേ
വ്യത്യസ്തരായി വസിക്കിലും നാമൊരേ
ദൈവാർദ്ര രൂപസ്സമാനരെന്നോർക്കണേ…
🛩️🛩️🛩️🛩️🛩️🛩️

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *