രചന : ഷിഹാബുദ്ദീൻ
അന്ധകാരമെന്നൊന്നില്ല,
ഈ ക്ഷേത്രാങ്കണത്തിൽ,
ഉണ്ണികളെ ഉഴലേണ്ട,
ഉഴുതുമറിക്കാം ,
ഇന്നും നാളെയും,
എന്നും മടിയാതെ,
ഈ അമ്മതൻ മടിത്തട്ടിൽ.
ധവളപാത്രം നീട്ടുക,
ചേലായകൈകളാൽ,
മുത്തി കുടിക്കാം,
മധു കുംഭങ്ങൾ,
മതിവരുവോളം,
മനസ്സാം മാനമിതിൽ.
അടുക്കും ചിട്ടയും,
ആവോളം പേറണം,
ഇടവഴിയിൽ,
ഈ ഇടവഴിൽ.
ഉത്തമനകാം,
ഉത്തമയാകാം,
ഉത്തുംഗനക്ഷത്രമായ്…..