ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വായന ദിന ആശംസകൾ ....

വേനലിൽ ശാന്തമായ് ഒഴുകുമീ
നദിയിൽ
ചൂണ്ടയിലൊരു
മീൻ
കൊതിച്ചു
ഞാൻ
നിൽക്കവേ,
നിമിഷങ്ങളലസമായ് തള്ളിനീക്കുന്നിതാ
വിരസത
മനസ്സിൽ വന്നുപോകുന്നിതാ.
കണ്മഷി
എഴുതിയ കൊച്ചുമേഘങ്ങളും
അടുത്തു
കണ്ടാ മരച്ചോട്ടിലിരിക്കുന്നു
ഞാൻ.
ഇവിടെയൊരു
പക്ഷിയെ
നോക്കി നിൽക്കുന്നു
ഞാൻ.
വിരിഞ്ഞൊരു
പൂവിനായി കൊതിച്ചു നിൽക്കുന്നു
ഞാൻ.
മരിച്ചുപോയ പ്രിയരേ
ഓർത്തു നിൽക്കുന്നെൻ
മനസിലാ ഓർമകൾ നീക്കിയെൻ ചൂണ്ടയിൽ,
നിമിഷങ്ങളങ്ങനെകൊത്തുന്നു
മീനുകൾ.
വീണ്ടുമെന്നെ ശപിക്കുന്ന മീനിന്റെ ചുണ്ടുകൾ.
പിന്നെയും എന്നോർമ്മയിൽ
ഞെട്ടിക്കുന്നു അതെന്നെ.
ചൂണ്ടയ്ക്കടുത്തു
പരൽമീനിനെ
കണ്ട
മരത്തിലെ
പക്ഷിയുടെ ദൈനൃത
കണ്ടുഞാൻ.
എൻ്റെ
പട്ടു വല
ഭംഗിയായി വിരിച്ചിട്ടു
ചെന്ന്
ദൂരെ
നോക്കിനിന്നു.
ഞാനെന്ന കുഞ്ഞിനെ നോക്കുന്ന
മങ്കമാർ
മൂളും
പുഴയുടെ
കൊച്ചുകൊച്ചോളങ്ങൾ
തേങ്ങും തൊടികളിൽ പോകുന്നു തവളകൾ.
പച്ചപുതച്ചൊരാ കാടുകൾക്കിടയിലും
കൊച്ചുശലഭങ്ങൾ വിട്ടു പിരിഞ്ഞെങ്കിലും,
അന്നതിൻ സ്നേഹം ഓർമിപ്പിക്കുന്നെൻ
സോദരിമാരെ…
പെട്ടെന്ന്
എൻ്റെ മുഖത്തുനോക്കുന്നൊരു
ദുഷ്ട ജന്തു പോലെകിതക്കുന്നുപാമ്പുകൾ .
എന്റെ എന്നുള്ള
ചിന്തയിൽ ഞാനൊരു
ചന്തമുള്ളയൊരു വലയെറിഞ്ഞീടവേ,
കണ്ഠമിടറി മിടിയ്ക്കുന്നു വരണ്ടയെൻ
ഉൾൾത്തടാകമൊന്നു
കലങ്ങിമറിഞ്ഞതാ…
ഞാനുഴറിയ വഴിൽ
മരങ്ങളെ
മലകളെ
നിങ്ങളെ
വിട്ടു
പിരിഞ്ഞു പോയവരെ,
ഇന്നവർ
മുന്നിലെൻ
വെണ്ണിലൊരെടത്ത്
മണ്ണിൽ
തളിരിട്ടു
കർഷകർ
കിതക്കുന്നവർ.
ഇന്ന് ഞാൻ കേഴുന്നു
ഇനിയെൻ ചൂണ്ടയിൽ കൊത്തുവാൻ പരൽ
മീൻ
വരുമോ?
ഞാൻ നിസ്സഹയനായ്
നോക്കി
നിന്നു
വേർപിരിയുന്നത് ഞാനറിഞ്ഞു…

കല്ലിയൂർവിശ്വംഭരൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *