രചന : ജി.വിജയൻ തോന്നിയ്ക്കൽ ✍️
സ്വർഗ്ഗം മറന്നു ഞാൻ വെട്ടിപ്പിടിച്ച….
സ്വപ്നങ്ങളൊക്കെ അന്ധമായോ… ?
മോഹങ്ങളാൽ ഞാൻ കോട്ടകെട്ടി..
അന്തരംഗങ്ങൾ കൊതിച്ചു ആർത്തനാദം….
ബന്ധങ്ങളൊക്കെ മറന്നൊരു ലോകത്ത്….
ഞാൻ ആജ്ഞാനുവത്തിയാം രാജാവായി..
പ്രാണൻ പിടയുന്ന വേദന കണ്ടില്ല…..
രക്തബന്ധം പോലും മറന്നു പോയി….
ശാപം ഫലിച്ചൊരു പാവിയാണെ ….
പെറ്റമ്മയെ പോലും മറന്നുപോയെ……
ഞാൻ കല്ലായ ഹൃദയത്തിൻ ഉടമയാണെങ്കിലും…
എല്ലാം മന്നവർ ഓടിയെത്തി…
ബന്ധത്തിൻ തേനൂറും സ്വർഗ്ഗീയ സുഖം…
ഇന്നു ഞാൻ അല്പനേരമെങ്കിലും അനുഭവിച്ചെ
ഞാൻ ഇനിയെന്റെ ദൂരം അളന്നിടുന്നെ..
അകലെയായി നരികൾ അലറി വിളിച്ചിടുമ്പോൾ….
കൂമൻ പക്ഷികൾ ചിലചിടുമ്പോൾ
എൻ ഹൃദയത്തിൻ രഥചക്രം വേഗത്തിലോടുന്ന പോലെ
ഇനി എന്റെ യാത്രയ്ക്ക് സമയമായി….!
അരുതെ എൻ മാർഗ്ഗം തടഞ്ഞുകൊണ്ടെന്നമ്മ….
അരികിലായി ശാഠ്യം പിടിച്ചു കരഞ്ഞിടുന്നു….
‘എന്റെ ജീവൻ എടുത്തുകൊള്ളൂ….
എന്റെ പൊന്നു മോനെയിങ്ങു തിരികെതരൂ…..!’.
കണ്ണുനീർ കടലിൻ നടുവിലായെന്നമ്മ…..
ചങ്കു പൊട്ടുന്ന വേദനയാൽ…
അലമുറയിട്ടു കരഞ്ഞിടുമ്പോൾ….
എന്നിലെ പാവം ഞാൻ ഓർത്തിടുന്നെ…
“നിന്റെ എച്ചിലിൽനിന്ന് അല്പം ഭിക്ഷയായി തരുമോ… ?
നിന്റെ കൂടെപ്പിറപ്പിൻ വിശപ്പു മാറ്റാൻ…! “
അന്നെന്റെ കണ്ണിൽ തെളിഞ്ഞ ക്രോതങ്ങൾ….
ഇന്നെന്റെ കണ്ണിൽ രക്തം പൊടിഞ്ഞു ഒഴുകും പോലെ…
ഇന്നെന്റെ ചാരത്ത് എല്ലാവരുമുണ്ട് ….
മിഴികൾ ഇപ്പോഴും തോരാതെ…
പണം കൊണ്ട് അളക്കുവാൻ കഴിയില്ല മൂല്യം…
രക്തബന്ധമെന്നു അറിഞ്ഞില്ല ഞാൻ…
സമയം അരികിലായി കലിതുള്ളി നിൽപ്പു….
ഇനി ഞാൻ യാത്രയ്ക്കു ഒരുക്കങ്ങൾ ചെയ്തിടട്ടെ ….
ഇട്ടു മൂടുവാൻ എന്നിൽ പണമുണ്ടെങ്കിലും…
എന്തു ഞാൻ…. എന്തു ഞാൻ കൊണ്ടുപോകും….
“എന്റെ നിഴലായി നടക്കുന്ന നിഴലിനെയെങ്കിലും….,
കൊണ്ടുപോകുവാൻ ഞാൻ കൊതിച്ചിടുന്നു …. !”
