ഞങ്ങൾ,
ഒരുപാടുപേരുണ്ടായിരുന്നു……!
ആഫ്രിക്കയിൽനിന്നു
പിടിച്ചുകൊണ്ടുവന്ന,
ഇന്ത്യൻ,ബനിയായോടൊത്തു
ഞങ്ങൾ,
ഒരുപാടുപേരുണ്ടായിരുന്നു…….!
മുന്നിറക്കൊടിക്കോലിന്റെ
ആഗ്രത്തിൽ ഞങ്ങൾ,
“കീ ജയ്” വിളിച്ചു.
ഞങ്ങൾ,ഒരുപാടുപേർ
“ബനിയാ ക്കീ ജയ്……” വിളിച്ചു.
“ഭാരത് മാതാ ക്കീ ജയ്…..”
“കീ…..ജയ്……”
ജാലിയൻ വാലാബാഗിനെ
“മൃഗീയത”യെന്നുപറഞ്ഞ ബനിയാ…..,
കസ്തൂർഭായെ,ഗേറ്റിനുപുറത്താക്കിയ,
ക്രൂരനായ ബനിയാ……
ഇന്ത്യക്കു ബനിയാ രാഷ്ട്രപിതാ…..
കാലത്തിനാരാണ്?
ആറ്റൻബറോയുടെ, ഗാന്ധിയോ?
മയപ്പെടുത്തിയ,
മസ്‌തിഷ്‌ക്ക,പ്രക്ഷാളനത്താൽ,
അഹിംസയാൽ,
ഹിംസിച്ചു വാങ്ങിയ,
“അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം…..”,
ഇപ്പോഴും…..
ജനാധിപത്യത്തിൽ, ഞങ്ങൾ….
പ്രജകൾ മാത്രമായി തുടരുന്നു…..
പൗരന്മാർ ആവാൻകഴിയാതെ,
ബ്യൂറോക്രസി ഞങ്ങളെ
വരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്നു.
മതവും ജാതിയുംകൊണ്ട്,
ഞങ്ങളെ തമ്മിലടിപ്പിക്കുന്നു…..
ബനിയാ……
ഇവിടെയിനിയും,
അർദ്ധരാത്രി കഴിഞ്ഞില്ലാ……….”

ചന്ദ്രശേഖരൻ പ്ലാവളപ്പിൽ

By ivayana