ഞാനും അവനും….. ബിനു. ആർ.

ഞാനും മൂന്നനുജന്മാരും സംഗീതം പഠിച്ചുവളർന്നു ജീവിക്കുകയാണ്. അതിനിടയിൽ അവൻ, എന്റെ നേരെയിളയവൻ, ഞങ്ങളിൽ നിന്നകന്ന് അതിദൂരം അങ്ങിനെയൊന്നുമാവാതെ ഒഴുകിപ്പോയി. കാരണങ്ങൾ എനിക്കും അവനും മാത്രമേ അറിയുകയുള്ളൂ. അവൻ ഇതുവരെയാരോടും പറഞ്ഞിട്ടില്ല ; ഞാനും. പക്ഷെ, എന്റെ ദുർചിന്തകൾ എന്നെ കാർന്നുതിന്നുകയാണ്, ശരീരത്തിലെവിടെയോ…

കടൽക്കൊട്ടാരം …… Isabell Flora

ചിന്തകളിലെ അതിശയോക്തി കൊണ്ടുമാത്രം കടൽകൊട്ടാരത്തിന്റെ അധിപയായൊരുവൾക്ക്‌, സ്നേഹത്തിന്റെ യുക്തികൊണ്ടുമാത്രം കടൽ നിർമ്മിച്ചു നൽകുന്ന ഒരുവൻ വാക്കുകളുടെ സഞ്ചാരസ്വാതന്ത്ര്യം മാത്രമെടുത്ത്‌ ഇരുവരും ചേർന്ന് കടലിനു നീലനിറം നൽകുന്നു. കൊട്ടാരത്തിന്റെ ഓരോ കല്ലിലും നീലനിറം പ്രതിഫലിച്ച്‌ അവൾ ആകാശത്തിന്റെയും അധിപയെന്നു തോന്നിക്കുന്നു. അവളുടെ സാമ്രാജ്യം…

പൂപ്പൽ ….. Vipin

അനുവാചകന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ വേരോടിക്കുന്ന ചില എഴുത്തുകാരുണ്ട്, എഴുത്തുകളുമുണ്ട്. സാവകാശം പടർന്ന്, പരമാവധി ആഴ്ന്ന്, അത്രമേൽ സുന്ദരമായി വേരോടുന്ന ചില എഴുത്തുകൾ. തന്മയപ്പെടുന്ന ചില വാചകങ്ങൾകൊണ്ട് അവ നമ്മെ അത്ഭുതപ്പെടുത്തും, നൊമ്പരപ്പെടുത്തും, ആഹ്ളാദപ്പെടുത്തും. പൂപ്പൽ അത്തരമൊരു കൃതിയാണ്. വിബിൻ ചാലിയപ്പുറം എഴുതിയ…

പൂജയ്ക്കെടുക്കാത്ത പൂക്കൾ ….. Shyla Kumari

ഒരു പുഞ്ചിരിയിൽ സ്വർഗം തീർക്കും ശബ്ദമില്ലാത്തവർ കാഴ്ചയില്ലാത്തവർ ബുദ്ധിയില്ലാത്തവർ ഭംഗിയില്ലാത്തവർ കളങ്കമില്ലാത്തവർ സ്നേഹത്തിനുടമകൾ കരയാനറിയാത്തവർ വേദനയറിയാത്തവർ ചിരിക്കാൻ മാത്രമറിയുന്നവർ സ്നേഹമേ നിങ്ങൾക്കായ് ഒരു നൂറു ചുംബനം, ആശംസകൾ ഇന്ന് ഡിസ൦ബർ 3 ലോകഭിന്നശേഷിദിന൦.. നമ്മൾ എെ.ഇ.ഡി.എന്നു വിളിപ്പേരിട്ട് ഇന്ന് ഭിന്നശേഷിക്കാരെന്ന പദവി…

വൈധവ്യം. ….. പള്ളിയിൽ മണികണ്ഠൻ

രാഗങ്ങളൊക്കെയുമന്യമായി വീണയിൽ നൊമ്പരം മാത്രമായി തന്ത്രികൾ പൊട്ടിത്തകർന്നൊരാ വീണയിൽ നീറുന്ന ഓർമ്മകൾ മാത്രമായി. ചുടുനെടുവീർപ്പുകൾ കണ്ണീർക്കണങ്ങളായ് ഒരുമുറിക്കോണിൽ ഉതിർന്നുവീഴ്കേ രാഗം മരിച്ചൊരാ വീണക്ക് കൂട്ടിനായ് വേവുന്നവേളകൾ മാത്രമായി. പണ്ടിതേവീണക്ക് യൗവ്വനം നൽകിയ പൊൻവിരൽത്തുമ്പോർത്ത് വീണതേങ്ങി ഈണം നിലച്ചൊരാ പ്രാണന്റെ സ്പന്ദനം ആ…

ലോക ഭിന്നശേഷി ദിനം ….. Geetha Mandasmitha

ഉയരട്ടെ ഒരു സ്വരമെന്നും ഉരിയാടാനാകാത്തോർക്കായി നമ്മുടെ കാതിൽ മുഴങ്ങട്ടെ അവരുടെ ഹൃദയത്തിൻ താളം നമ്മുടെ കണ്ണുകളേകട്ടെ അവരുടെ പാതയിൽ നറു വെട്ടം താങ്ങാകട്ടെ ഈ കൈകൾ കൈയ്യുകളില്ലാ മെയ്കൾക്കായ് അവർക്കു നിൽക്കാനാവട്ടെ നമ്മുടെ പാദ ബലത്താലെ വേണ്ടാ സഹതാപാക്കണ്ണീർ വേണ്ടതു സ്നേഹക്കൂട്ടായ്മ…

അഗ്നിനിറമുള്ളനക്ഷത്രം ….. Sumod Parumala

അയാൾ ഗസല് പാടുന്നു ..ഇടുങ്ങിയിടുങ്ങിയടഞ്ഞതൊണ്ടക്കുരലിൽ നിന്ന്സ്വരങ്ങൾമാത്രംപുറത്തേയ്ക്കൊഴുകിയില്ല .ചുരുക്കംചിലമുരളൽമാത്രംതെറിച്ചു .അവസാനഗാനത്തിന് തൊട്ടുമുമ്പാണ്ഓറഞ്ചുനിറത്തിൽഒരഗ്നിനാളം പോലെസദസ്സിന്റെ മുൻനിരയിൽ അവൾപറന്നുവന്നുപറ്റിയത് .പൊരിഞ്ഞുകൊണ്ടിരുന്ന തബലയുംകേണുകൊണ്ടിരുന്നതന്ത്രികളുംമുഖത്തോടുമുഖം നോക്കിവിതുമ്പി ,നിശ്ശബ്ദം …അയാളുടെ ഹാർമ്മോണിയത്തിന്റെകറുത്തകട്ട ശിവരഞ്ജിനിയുടെകോമളഗാന്ധാരത്തിലൂടെഒരു നീണ്ടരോദനമായിഹൃദയങ്ങളിലേയ്ക്ക് പടർന്നു .അവസാനഗാനത്തിന് തൊട്ടുമുമ്പാണ്അവളെത്തിച്ചേർന്നത് .ഇളകുന്നജനസമുദ്രത്തിൽ നിന്ന്ഓറഞ്ചുനിറത്തിൽ ഒരഗ്നിത്തുരുത്ത്അയാളിലേയ്ക്കൊഴുകിയൊഴുകിയടുത്തു .അപ്പോൾ അന്തരഗാന്ധാരംകരഞ്ഞുവിളിച്ചുകൊണ്ടിരുന്നു .മേല്പുര നഷ്ടപ്പെട്ട്ആകാശമായിത്തീർന്നഅവരുടെ കാഴ്ചകളിലേയ്ക്ക്ഇടുങ്ങിയ…

സുല്‍ത്താന്‍റെ പഴം …. Mandan Randaman

നാട്ടിലെ അറിയപ്പെടുന്ന പഴകച്ചവടക്കാരനായിരുന്നൂ എന്‍റെ അപ്പുപ്പന്‍ ശെല്‍വരാജന്‍, അപ്പുപ്പന്‍ തിന്നു വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ചവുട്ടി, അമ്മുമ്മ നടുവടിച്ചുവീണായിരുന്നു എന്‍റെയച്ഛന്‍റെ ജനനം, അതോടുകൂടി നാട്ടുകാര്‍ അപ്പുപ്പനെ പഴത്തൊലിയനെന്നാണ് വിളിച്ചുപോന്നിരുന്നത്. അബുദാബിയില്‍ ഈന്തപ്പഴക്കച്ചവടം ചെയ്യുന്ന സുലൈമാനിക്ക നാട്ടിലെത്തിയപ്പോള്‍ ഒരു പെട്ടി ഈന്തപ്പഴം അപ്പുപ്പന്‍റെ പഴയ പഴകടയില്‍…

ഓഫ് ലൈനിൽ പരതുമ്പോൾ …. Thaha Jamal

ഒരു ഓഫ് ലൈനിലൂടെനീയെൻ്റെ ശബ്ദത്തെ ഘരാവോ ചെയ്തുഎത്തും പിടിയും കിട്ടാത്ത വഴികളിലൂടെനിൻ്റെ ബൈക്കുകൾ ചീറിപ്പാഞ്ഞു.മരണക്കിണറിൽബൈക്കോടിക്കുന്നവൻ്റെകൈ വിശിക്കാണിക്കലായിഗ്യാലറിയിൽ കാണികൾ നിറഞ്ഞുവൃത്തം വരയ്ക്കുന്ന ബൈക്കുകളേക്കാൾവേഗതയായിരുന്നു നിനക്ക്മദം പൊട്ടിയ ആനയെപതിനഞ്ച് കിലോമീറ്ററിനപ്പുറം തളച്ചപ്പോളാണ്പുറകെ പോയ നാട്ടുകാർതിരികെ വീട്ടിലെത്താൻവണ്ടിക്കൂലിയെടുക്കാൻ മറന്നെന്നവാസ്തവമറിഞ്ഞത്.പലതിൻ്റെയും പുറകെ പോയി മടങ്ങിയ കാലംപ്രണയത്തെ തച്ചുടയ്ക്കുന്നു.താജ്മഹൽ…

മഹാനായ സി.എസ് സുബ്രമണ്യൻപോറ്റി. … Vinod V Dev

മലയാളത്തിൽ വിലാപകാവ്യപ്രസ്ഥാനം ആരംഭിയ്ക്കുന്നത് 1903-ൽ രചിയ്ക്കപ്പെട്ട “ഒരു വിലാപം ” എന്ന കൃതിയിലൂടെയാണ്. കരുനാഗപ്പള്ളിസ്വദേശിയും അധ്യാപകനും കവിയും വിവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായ ചെമ്പകപ്പള്ളി ശങ്കരൻ സുബ്രമണ്യൻ ( സി.എസ്. സുബ്രമണ്യൻപോറ്റി) ആണ് പ്രസ്തുത കൃതിയുടെ കർത്താവ്. 1875-ലാണ് സി.എസ് സുബ്രമണ്യൻപോറ്റി ജനിച്ചത്. 1917-ൽ…