അവിചാരിതം

രചന : പ്രിയബിജൂ ശിവകൃപ ✍ മഴ പെയ്തുകൊണ്ടേയിരിക്കുന്നു…. എത്ര നേരമായി ഈ ജാലകത്തിനരികിൽ താനിരിക്കാൻ തുടങ്ങിയിട്ട്….. ഓർമ്മകളുമായി…നാളെ അരുൺ സാറിന്റെ വിവാഹ നിശ്ചയമാണ് തന്നെയും ക്ഷണിച്ചിട്ടുണ്ട്……തനിക്ക് ഇഷ്ടമായിരുന്നു അരുൺ സാറിനെ ആഴത്തിൽ ആ ഇഷ്ടം വേരൂന്നിയിരുന്നില്ലെങ്കിലും മനസ്സിൽ പതിഞ്ഞിരുന്നു ആ…

👚 അവർ നഗ്നരാണ്👕

രചന : കൃഷ്ണമോഹൻ കെ പി ✍ നാഗരീകത്തിന്റെ നാൾവഴിയുൾക്കൊള്ളുന്നനാരിയും നരനുമീലോകത്തിൽ നഗ്നരാണ്നാരായത്തുമ്പിലുള്ള അക്ഷരം ഗ്രഹിക്കാതെനാട്യങ്ങൾ നടത്തുന്ന ഏവരും നഗ്നരത്രേഅടിയുടുപ്പിടാതെയീ കൂട്ടത്തിൽ സംവദിപ്പോർഅരങ്ങിലല്ലെങ്കിൽ പോലും മനസ്സിൽ നഗ്നരത്രേആലങ്കാരികമായി വസ്ത്രങ്ങളണിഞ്ഞെത്തുംആശയവിഹീനരും നഗ്നത പേറീടുന്നുആനയ്ക്കു കൗപീനത്തെ അണിയിക്കാൻ ശ്രമിക്കുവോർആലയം മറക്കുന്നു ആരവം മുഴക്കുന്നൂആശയറ്റുളവായ വൈകാരികത്വത്തിന്റെആവേശമുൾക്കൊള്ളുവോർ,…

പാഴ്ക്കിനാവിലെ ഉണ്മ.

രചന : ജയരാജ്‌ പുതുമഠം.✍ ഒരു പരസ്യവാചകങ്ങൾക്കുംനിന്റെ അമൂല്യ കാന്തിയെപോഷിപ്പിക്കുവാൻഅക്ഷരാരാമങ്ങൾവിടർന്നിട്ടില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻനിഘണ്ടുസദനങ്ങൾചികഞ്ഞു തളരണംപ്രണയശലഭമേ ഒരു ചിത്രക്കൂട്ടിലും നിന്റെനിഗൂഢലാവണ്യചേതനതുളുമ്പി കയറാറില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനതിൻഅമൂർത്തധാരയിൽമിഴികളെറിയണംസഹനവിഷാദമേ ഒരു പൂങ്കുയിലിനുംനിന്റെ ഋതുഭേദസഹജനാദങ്ങൾക്കപ്പുറംപാടാനാകില്ലെന്നറിയുമ്പോൾവെറുതെ ഞാനെന്തിനുനിരർത്ഥകമായ കിനാവിൻകൂജനങ്ങൾക്കായ്കാതോർക്കണം കാലമേ തളർന്ന സ്വപ്‌നങ്ങൾപിഴുതെടുത്ത് വരിഞ്ഞുകെട്ടിചിറകുകൾ തളരാത്തഭാവനാശൈലങ്ങളിൽ,തരളിതമായനിൻനളിനദളങ്ങളിൽഅധരനിവേദ്യങ്ങൾഅവിരാമം ചൊരിഞ്ഞെന്റെമരണകാവ്യങ്ങൾഞാനെഴുതട്ടെ, വെറുതെ!

കാതരയായ്

രചന : ഷിബു കണിച്ചുകുളങ്ങര.✍ ഉദ്യാനമാകെ പരിമളശോഭിതംഅവൾതൻ വദനത്തിളക്കവുംകാർകൂന്തലഴകുമാലസ്യമേറ്റംകണ്ടു ഞാനാകെവിഷണ്ണനായ് നന്നായ് ഞൊറിഞ്ഞുടുത്തവേഷ്ടിയിലന്നവളേകയായ്കാമുകഹൃദയങ്ങൾ കീഴടക്കിമന്ദമായ് മാനസലോലമെത്തി. മന്ദാനിലൻ തലോടി പുൽകികാതരയാമവളെനയിച്ചങ്ങനെമന്ത്രമധുരതേൻമയചരടിനാൽബന്ധിച്ചുപുൽകി ഹൃത്തിലായ്. പലതരം മായികസ്വപ്നങ്ങൾചേർത്തുള്ള വീഥിയിലപ്പോൾഗന്ധർവ്വകിന്നര ചടുലതയിൽതേരാളിയാവാൻ കൊതിച്ചൂ. വന്നിട്ടും നിന്നിട്ടും മറക്കുവതില്ലഎന്നാത്മസുകൃതമാതരുണിയെനന്നായ് മനസ്സിൽ പ്രതിഷ്ഠിച്ചുഎന്നും ആലോലം പ്രേമമോടെ.

സ്വാർത്ഥത.

രചന : ബിനു. ആർ ✍ സ്വാർത്ഥന്മാരെല്ലാവരുമൊന്നിച്ചുകൂടിസ്വർഗ്ഗലോകം പണിയാൻകാത്തിരുന്നുഞാനാദ്യംപറയാമെന്നവാഗ്വാദത്തിൽആരും പറയാനാരും സമ്മതിച്ചതില്ല.ചിന്തകളെല്ലാം കൊഴുത്തു തടിച്ചുചിന്തകളിലെല്ലാം ചീന്തേരുപൊടികൾപോൽപാറിപ്പറന്നു മന്ന്വന്തരങ്ങളിൽ നിറഞ്ഞുആർക്കുമെയൊന്നും പറയുവാനാവാതെഅല്ലലുകളെല്ലാം മനസ്സിൽ നിറഞ്ഞു.ആരും പറയാത്ത വാക്കുകൾ തേടിനിഘണ്ടുകളിലെല്ലാം തിരഞ്ഞു നടന്നുചിന്തകളെല്ലാം പൊടിപ്പുരണ്ടതല്ലാതെവാക്കുകളാർക്കും പുറമെയെത്തിയില്ല.സ്വാർത്ഥത നിറഞ്ഞവരെല്ലാമെന്നുംഞാൻ ചെയ്യുന്നതുമാത്രംസ്വസ്ഥമെന്നതു മനസ്സിൽ വരഞ്ഞുആർക്കുമേയൊന്നും പറയുവാനാവാതെമരണം വന്നു…

സൂര്യന്റെ പള്ളിനീരാട്ട്.

രചന : സതിസൂധാകർ പൊന്നുരുന്നി ✍ അന്തിച്ചുവപ്പു വന്നെത്തിനോക്കി സൂര്യനുംപോകാനൊരുങ്ങി നിന്നു.അംബരം ചെഞ്ചോരപ്പട്ടുടുത്ത് കുങ്കുമംവാരിവിതറി നീളെ …വിടചൊല്ലിപ്പോകുന്ന കണ്ടു നില്ക്കാൻകഴിയാതെ , താമര കണ്ണുപൊത്തി.നീലമേലാപ്പിലെ ആകാശഗംഗയിൽപള്ളി നീരാട്ടിനു പോയ നേരം,പകലന്തിയോളവും കൂടെ നടന്നവൻഒരു വാക്കുരിയാതെ പോയ് മറഞ്ഞു.സങ്കടം കൊണ്ടു കരഞ്ഞു പോയ്…

മുറിവുണങ്ങാത്ത ഭൂപടം

രചന : റഫീഖ് ചെറുവല്ലൂർ✍ ഓ ഗസ്സാ,…….ഭൂപടത്തിൽ നിന്നലമുറയിട്ടുചോരയിൽ കുതിർന്നുനീയില്ലാതാകണമെന്നാണോ?ഏതു കണ്ണുകളിലാണ്നിന്റെ മുറിവുണങ്ങാത്ത മുഖമിനിയുംദൈന്യചിത്രങ്ങളാവാത്തത്?ഏതു കാതുകളിലാണുനിന്റെ വിലാപങ്ങളിനിയുംതുളഞ്ഞു കയറാത്തത്?ഓ… ഗസ്സാ,…വെടിപ്പുക നിറഞ്ഞു, നിലക്കാതെകത്തുന്ന നിൻ കരളിൽഇനിയേതു ലോകമാണുകരുണയുപ്പു പുരട്ടി നീറ്റിക്കുക?സമാധാനമെന്നതുമുഖംമൂടി മന്ത്രമോ?കരയുകയാണു ശിലകൾ പോലും.പ്രാർത്ഥനകളിലെങ്കിലുംകണ്ണീരുറഞ്ഞു പോകാതെഓർക്കുക ലോകമേയെന്നു മാത്രം!

ചില ഡെക്കാമറൻതിരുശേഷിപ്പുകൾ…

രചന : കെ ജയനൻ✍ കൊച്ചുവെളുപ്പാങ്കാലംവഴിമുക്ക്അരയാലിൻമൂട്ഓരം ചേർന്നൊരു തട്ടുകടചെറിയൊരുകൂട്ടം ആൾക്കാർആലിൻതറയിൽകല്പടവിന്മേൽവൃദ്ധർ, മധ്യവയസ്ക്കർപരിസരവാസികൾ ഒട്ടേറെപ്പേർപട്ടിൽചുറ്റിയ ശിവലിംഗം ദൃസാക്ഷിക്കത്തും വേനൽക്കാലത്തുംമഴവിൽക്കനവായ്കറവക്കാരൻ മണിയൻപിള്ളകമ്പിക്കഥകൾകേൾക്കാൻ വെമ്പുംകൂത്തുപറമ്പായ് വഴിമുക്ക്സഹനംദാഹമടക്കിയിരിപ്പൂചെവികൂർപ്പിച്ചുവഴിമുക്കിന്റെകുലീനർ;കിടാങ്ങൾ:” പറയെട മണിയാരാത്രിവിശേഷം….ജാരന്മാരുടെ ഇരുൾ സഞ്ചാരം…”പല പല വടിവിൽഈണപ്പൊലിമയിൽശുഭദിനമരുളുംജാരവിശേഷം;പിടലിതരിപ്പിൻ മുന കൂർപ്പിക്കുംവർണ്ണനയേറെക്കേമംയാമക്കോഴികൾകൂവും പുരയുടെഓരംപറ്റി ഒഴുകി നടക്കുംഗന്ധർവ്വന്മാർ;പ്രതിബിംബങ്ങൾ ….നീലച്ചിത്ര റീലുകണക്കെനാവു ചുഴറ്റീ…

തെരുവിലൂടെ അലയുന്നവർ

രചന : വർഗീസ് വഴിത്തല✍ യൗവ്വനാരംഭത്തിൽ ഭാവിയെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായിഗുജറാത്തിലെ വേരാവലിലേക്ക് ചേക്കേറിയ ആദ്യ നാളുകളിൽ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയ ഒരനുഭവം ഇവിടെ പങ്ക് വെക്കുന്നു.അന്നൊരു വെള്ളിയാഴ്ചയായിരുന്നു.നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു രാവിലെ 9:30ആയപ്പോൾ റൂമിൽ എത്തി. റൂം എന്നു പറഞ്ഞാൽ കമ്പനി…