Category: സിനിമ

രാവ് പറഞ്ഞത്.

രചന : ശ്രീകുമാർ എം പി* വിടരുന്ന രജനിയാംഇളം നീലമലരിന്റെഇതളുകൾക്കുള്ളിൽമയങ്ങി വീഴ്കെഅരുമയാം പൂവ്വിന്റെകരൾ പകർന്നേകിയനിദ്രയിൽ സ്വപ്നത്തി-ലാണ്ടു പോകെസുഖമായ് മതിമറ-ന്നുറങ്ങവെ യാത്മാവിൽമധുവും മണവുംപകർന്നു നൽകിഇളകുന്ന ദളങ്ങളാംമഞ്ചലിലാട്ടി യാഇതളുകൾ വിളുമ്പിനാൽതഴുകീടവെഇളം നീല ദീപ്തമാംപൂമ്പൊടി തൂകിയാനിദ്രയ്ക്കു ചാരുതപകർന്നു നൽകിഒടുവിൽ നിറഞ്ഞമനസ്സുമായുണരവെചെവിയിൽ സ്വകാര്യംപറഞ്ഞു രാവ്പുലരുന്നു നേരംവരുന്നെന്റെ പാതിപകലായ്…

പൂക്കൾ ചുവക്കുകയാണ്.

രചന : ബോബി സേവ്യർ* പൂക്കൾ ചുവക്കുകയാണ്…ഒറ്റയായല്ല…….. ഇരട്ടയായല്ല…..ഒരു കുടന്നപ്പൂക്കളായ്‌…..രക്താഭമാണിന്നു പകലുകൾ…..മിഹിരന്റെ അസ്തമയതേജസ്സിന്റെകുങ്കുമവർണ്ണത്തിൽ ചുവന്നതല്ല…..നിന്റെ കുഞ്ഞുപൂക്കളെപിഴിഞ്ഞെടുത്ത ചുടുനിണം വീണു ചുവന്നതത്രേ……ഹേ ഹൃദയമേ…..കഠിനതയുടെഊന്നുവടികളെടുത്ത്കുത്തുക…….വെള്ളയിൽ പൊതിഞ്ഞുനിരത്തിയൊരു പൂക്കളെഒറ്റനോട്ടത്തിലൊരംശത്തിലൊന്നിൽകണ്ണുകൾപായിച്ചവസാനകാഴ്ചയും കണ്ടു മടങ്ങുവാൻ…..ഒരിടത്തുകാണാംവിശപ്പിൽ നീറിയൊരിളംപൈതലവനൊന്നുമുട്ടിലിഴയാനൊരു ത്രാണിയില്ലാതെഉറ്റുനോക്കൊന്നൊരുകബന്ധത്തിലൊക്കുമെങ്കിലവന്റെ പഷ്ണി മാറ്റുവാൻ ……..ഇനിയൊരിടത്ത് കാണാംവലിച്ചിഴയ്‌ക്കപ്പെടുന്നൊരമ്മയെ,കൈയ്യിലൊരു വളപോലെകുഞ്ഞുമകൾ…….കാലിലൊരു തളപോലെമൂത്തതും……..വർഗ്ഗീയ വെറികൊണ്ടൊരുമുതലാളിത്വംഅധികാരച്ചങ്ങല കിലുക്കിതള്ളുന്നു…

സ്വപ്നവും മിഥ്യയും.

രചന : Raj Rajj* നീയൊരു പൂവായി വിരിഞ്ഞുവെങ്കിൽഞാനൊരു ശലഭമായ് മാറാം….നീയൊരു ലതയായിപടരുമെങ്കിൽഞാനൊരു മാകന്ദമായി മാറാം ….നീയൊരു മഴയായിപെയ്യുമെങ്കിൽഞാനൊരു പുഴയായിനിന്നെ ഏറ്റുവാങ്ങാം…..നീയൊരു താരമായിമാറുമെങ്കിൽഞാനൊരു വാനമായ്മാറാം……നീയൊരു മഴവില്ലായ്വിടരുമെങ്കിൽ ഏഴുവർണ്ണങ്ങളായ് ഞാൻ ലയിക്കാം ……നീയൊരു തിരയായിമാറുമെങ്കിൽ നിന്നെപുണരുന്ന തീരമായ്തീർന്നിടാം ഞാൻ…നീയൊരു പനിമതിയായിയെങ്കിൽ ഞാനതിൻ വെളിച്ചമായിപ്രഭചൊരിയാം…….നീയൊരു…

പോരാളിക്കവിത .

രചന : വിനോദ്.വി.ദേവ്.* പണ്ടേക്കുപണ്ടേ കവിതപടക്കോപ്പണിഞ്ഞുവാൾ ഉറയിൽനിന്ന് ഊരിയിട്ടുണ്ട്.ഒരു വമ്പൻസൈന്യമായി മാറിയുദ്ധത്തിന് പോയിട്ടുണ്ട്.വിപ്ളവങ്ങളുടെ ഭൂതവർത്തമാനകാലങ്ങളിലേക്ക് ഊളിയിട്ടാൽ ,ആയുധമേന്തിനിൽക്കുന്നകവിതയുടെനഗ്നമായ ഒരുചിത്രം പകർത്തിയെടുക്കാം.യുദ്ധത്തിൽ കവിത പകച്ചുപോയിട്ടുമുണ്ട്,മുറിവേറ്റിട്ടുണ്ട്,ശിരസ്സരിഞ്ഞു കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്.മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട് ,കൂട്ടത്തോടെ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്.എങ്കിലും കവിത യുദ്ധം വെറുത്തിട്ടില്ല ,കൊടുങ്കാട്ടിൽ പോയൊളിച്ചിട്ടില്ല ,”കൊല്ലരുതേ ” എന്ന്ദയനീയമായി തേങ്ങിയിട്ടില്ല,മാപ്പെഴുതിക്കൊടുത്ത്മോചിതനായിട്ടില്ല…

നീയറിയാതെ.

രചന : ബീഗം* എത്ര കാതമോടിയാലു-മെത്താത്ത ദൂരം….എത്ര തുന്നിയാലു-മെവിടെയോ കീറലുകൾ…..എത്രയടിച്ചാലും കൂട്ടംകൂടുന്ന മാറാലകൾ….ആത്മവിശ്വാസത്തിൻ്റെഅന്ത്യകൂദാശയോ?…ആർക്കും പിടികൊടുക്കാത്തമനസ്സിൻ്റെ പരാജയമോ?…..വിട്ടുകൊടുക്കാത്തസ്നേഹത്തിൻ്റെ പകപോക്കലോ?…..നിശബ്ദതയിൽ നൃത്തം വെക്കുന്ന സ്മൃതികൾ……പറയാതെ പോയ പ്രണയത്തിൻ തേങ്ങിക്കരച്ചിൽ…….കാലുറക്കാത്ത പിടിവാശികൾവീണുപോയ പ്രതീക്ഷകൾ….ഉയിർത്തെഴുന്നേൽക്കാൻനെട്ടോട്ടം……..നനഞ്ഞ സ്വപ്നങ്ങളെതുവർത്തിയെടുത്ത്വിരിച്ചിട്ടിരിക്കുകയാണ്ജീവിതമെന്ന അയയിൽ…..താലോലിച്ച ഓർമ്മകളെചേരുംപടി ചേർത്തപ്പോൾചേർച്ചകളില്ലാതെമിന്നിമറയുന്നു………എങ്കിലും നിന്നിലൊട്ടി –പ്പിടിച്ചിരിക്കുന്ന നിഴലായികൂടെയുണ്ടാവുംനീയറിയാതെ.

തുളസിപ്പൂക്കൾ.

രചന : ശ്രീകുമാർ എം പി* ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്കൈയ്യിൽ ചെറിയൊരുപുല്ലാങ്കുഴലുമാ-യടിവച്ചെത്തുന്നുകണ്ണിൽ പലപലകവിതകൾ മെല്ലെതുള്ളിക്കളിയ്ക്കുന്നുനിറഞ്ഞ പീലികൾനെറുകയിൽ കുത്തിതുളസിപ്പൂമാലകഴുത്തിലിളകികരിമുകിൽ മേനിവിളങ്ങി തേജസ്സിൽകവർന്ന വെണ്ണതൻനുകർന്ന പാടുകൾകവിളിൽ കാണുന്നുപദ്ധതിയിനിയുംപലതുണ്ടെന്നാ നൽപുഞ്ചിരി ചൊല്ലുന്നുഅരയിലെ മഞ്ഞപ്പട്ടയഞ്ഞങ്ങനെമണ്ണിലിഴയുന്നുഅറിയുന്നീലതുപ്രപഞ്ചചലനമെല്ലാമറിഞ്ഞാലും !ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്.

ഇനിയൊന്ന് തിരിച്ച് നടക്കാം.

രചന : വി.ജി മുകുന്ദൻ* ഇനിയൊന്ന് തിരിഞ്ഞു നടക്കാംചവിട്ടി കയറിയ പടവടുകൾഇനിയും മുന്നോട്ടുതന്നെനമ്മളെ കൊണ്ടുപോകുംകാണാതെ പോയതെല്ലാംപുതിയ കാഴ്ച്ചകളാക്കാംകണ്ടു വിസ്മരിച്ചതു പലതുംവീണ്ടും ഓർത്തെടുക്കാംസുന്ദരമായ ലോകത്തിലെമഹത്തരമായ ഈ ജീവിതംഇച്ഛാഭംഗങ്ങൾക്കിടനൽകാതെആഘോഷമാക്കാംജീവനോടെ നിലനിൽക്കുന്നഓരോ നിമിഷവുംഅമൂല്യവും ശ്രേഷ്ഠവുംമഹാഭാഗ്യവുമാണെന്ന് തിരിച്ചറിയാംമനസ്സിൽ ഊർജ്ജം നിറച്ച്ഏത് സൂക്ഷ്മ ജീവികളെയുംഎതിരിട്ട് തോൽപ്പിക്കാൻശരീരത്തെ കെൽപ്പുള്ളതാക്കാംവിഭവസമൃദ്ധമായ ഈ…

അമ്മ.

രചന : ജയശങ്കരൻ .ഓ .ടി . അമ്മ,ഇവിടെ യുണ്ടായിരുന്നപ്പൊഴേക്കപ്പുറത്തെന്തോ തിടുക്കം.പൂജക്കു പൂക്കളിറുക്കയാവാം,പോക്കുവെയിൽ മാഞ്ഞുപോവതിൻ മുമ്പേപാൽ മണം മാറാത്ത പൈക്കിടാവിന്നിളംതേൻപുല്ലു നുള്ളുകയാവാം.ദൂരെയെങ്ങോ നിന്നുമെത്തുമതിഥിയെകാത്തുവഴിയിൽ നില്പാവാം.സ്വല്പ നേരം താങ്കൾ വിശ്രമിച്ചാലു ,മീപൂമുഖവാതിൽക്കലെത്തുംപൂത്ത കണിക്കൊന്ന പോൽ ചിരി തൂകിവ-ന്നിത്തറവാട്ടിലെയമ്മ.ഏതു പുണ്യത്തിനാൽ നമ്മളീയമ്മതൻഊഷ്മളസ്നേഹമേൽക്കൂന്നുരാപകലില്ലാത്ത യാത്രതൻ ഭാരമീകാൽക്കലിറക്കി…

വസന്തം മറന്നവർ.

രചന : രാജു കാഞ്ഞിരങ്ങാട്* ചൊരിയും മഴയത്ത്കുടയില്ലാതെ പരസ്പരംകുടയായവർ നമ്മൾപൊരിയും വെയ്ലത്ത്മരമില്ലാതെ പരസ്പരംതണലായവർ നമ്മൾവസന്തം വരവായെന്ന്നീ പറഞ്ഞു:ശിശിരം വന്നു.പൊള്ളുന്ന ഞരമ്പിൻ്റെവരമ്പത്തു നിന്നെത്തി നോക്കിഎവിടെ പൂക്കാലം ?! പ്രണയം മറന്ന മനസ്സിൽവസന്തം വരാറില്ലെന്ന്.ശിശിരത്തെ തീറെഴുതിതന്ന്ഗ്രീഷ്മം മടങ്ങി.

കാത്തിരുന്ന.

രചന : ജലജാപ്രസാദ്🍂 കാത്തിരുന്ന കാത്തിരുന്നമുകിലു പോലും വഴി മറന്നുവേനലും കടുത്തു പോയ് ..തോടുകൾ വരണ്ടുപോയ്…മനുജർ സ്വാർത്ഥരായീ…നോറ്റിരുന്ന് നോറ്റിരുന്നുമിഴിയിൽ പോലും നനവൊഴിഞ്ഞുമോഹവും കരിഞ്ഞു പോയ് .. ഭൂമിയാകെ വെന്തുപോയികനവൊഴിഞ്ഞു പോയീ….ഓരോരോ സ്വാർത്ഥ മോഹംഏറും നാളുതോറുംഎന്റെയാർത്തിയാലെ നീറിടുന്നു നീ …ഓരോരോ കുന്നും മേടുംനിന്റെ…