യുക്രൈൻ യുദ്ധശേഷിപ്പുകൾ
രചന : ഹരി കുട്ടപ്പൻ✍ അകലെയാ മലകളുരുകിയൊഴുകിശവശരീരങ്ങൾതൻ രക്തകറകളാൽമഞ്ഞുപാളികളിന്നു ചുവന്നുതുടുത്തുയുക്രൈയിനിലിന്ന് തീ മഴപെയ്യ്തപ്പോൾ മരണമൊരുമേഘമായിയുരുണ്ടുകൂടിയാകാശംപെയ്യ്‌തൊഴിഞ്ഞാൽ ജീവിക്കാനൊരിടംകിടയ്ക്കുമോ തീക്കട്ട വീഴാതോരിടംമഞ്ഞുപാളികൾ തകർന്നടിഞ്ഞപ്പോൾ വിശ്വാസത്തിൻ ചില്ലുകൂടാരം തകരുന്നുഐക്യദാർഢ്യമോ രാജ്യസ്നേഹമോവെന്തുകരിയുന്നു മനുഷ്യകോലങ്ങൾവെറുമൊരു വാക്കിലൊതുക്കീടാമീ രൗദ്രതാണ്ഡവ സീമകളെയെല്ലാംമനസ്സിലാരോ വിഷംവിത്തുമുളപ്പിച്ചതുംനീട്ടിവരച്ചയി അതിർവരമ്പുകളെല്ലാംമാറ്റിവരക്കാൻ തുനിയുന്നതോയിന്ന് അതിർവരമ്പുകളിൽ വാഴുന്നോർക്കിന്ന്ഒരൊറ്റ ഭാഷ്യം ഭൂവിലുള്ളതാണ്…
“മഴ “
രചന : ജോസഫ് ✍ മഴ എന്നും. ഇഷ്ടമായിരുന്നു !!നനുനനെ പെയ്യുന്ന,ചാറ്റൽ മഴയിൽ തുടങ്ങി, ആർത്തലച്ചു പെയ്യുന്നപേമാരിയെ വരെ.. എന്നും ഇഷ്ടമായിരുന്നു.മഴയുടെ സംഗീതം കേട്ടു, ഇടവപ്പാതിയുടെ രാത്രികളിൽഎത്രയോ കിനാക്കൾ കണ്ടിരിക്കുന്നു. പുതുമഴയിൽ നനയുവാൻ എന്നും ഇഷ്ടമായിരുന്നു.തുലാവര്ഷവും, ഇടവപ്പാതിയും, വരുവാൻ, കാത്തിരുന്ന ബാല്യം…
ജന്മാന്തരം.
രചന :- ബിനു. ആർ.✍ സുകൃതം ജന്മവഴികൾ തേടവേനീയും ഞാനുമൊന്നെന്നുചൊല്ലിയനാളുകളെല്ലാം മൺമറഞ്ഞുപോകേ, സ്വപനവിപഞ്ചികൾ മീട്ടാൻമറന്നുപോകുന്നു, പ്രണയം.ഉയിരാകുംഒറ്റയൊറ്റ ജന്മങ്ങൾസനാഥർ,ലക്ഷ്യമില്ലാതെപാറിപ്പോകുന്നന്നതുകാൺകേ,ചിലയാത്രാവഴികളിലെല്ലാംകുറ്റിക്കാടുമുൾപ്പടർപ്പുകൾനിറഞ്ഞിരിയ്ക്കുന്നു.ഈ വിജനമാം വഴിയോരങ്ങൾനോക്കിയിരിക്കേ,ജന്മജന്മാന്തര പുണ്ണ്യമെന്നുനിനപ്പതെല്ലാംഏതോരാപക്ഷികളുടെജൂങ്കാരചിറകടിനാദത്തിൽമനസ്സിന്മേലാപ്പിൽനിന്നുംമറയാൻ തുടങ്ങുന്നു.ഞാനുംനീയും ഒന്നെന്നചിന്തകൾമറവിയിലേക്കുപോക്കുന്നതറിയെ,ജന്മജന്മാന്തരങ്ങ-ളെന്നറിയപ്പെട്ടവരെന്നുവിശ്വസിച്ചവർ നമ്മൾഅനാഥരാക്കപ്പെടുന്നു,സർവ്വചരാചരചിന്തകളിലും.
എലോൺ മസ്ക് ട്വിറ്ററിൽ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ.
ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ഉടമസ്ഥൻ എലോൺ മസ്ക് ട്വിറ്ററിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. കരാർ അവസാനിക്കാൻ കുറച്ച് സമയമെടുക്കുമെങ്കിലും ട്വിറ്ററിൽ കൊണ്ടുവരാനുള്ള മാറ്റങ്ങളെക്കുറിച്ച് മസ്ക് തന്നെ ചില സൂചനകൾ തന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ…
*ചന്ദ്രിക*
രചന : വിദ്യാ രാജീവ്✍ നിശയുടെ മാറിൽമൃദുശോഭയേറ്റിപാലൊളിതൂകുംമധുചന്ദ്രികേ…ആമ്പൽപ്പൊയ്കയിൽഅഴകേറിമരുവും കുമുദിനിതൻകളിത്തോഴനല്ലയോ നീ…അംബരത്തിൽ ചന്ദനക്കുറിയായ്വിലസ്സുമമ്പിളീ,നിൻ നക്ഷത്രപൂക്കളത്തിലെയൊരുപുഷ്പം എനിക്കായ് നൽകിടാമോ..ഒരുവേളേ നിന്നെ കാണാതെ വന്നാൽ ശോകാർദ്രമാകുംഎൻ മനമെന്റെ ചന്ദ്രികേ…തൂവെള്ളനിറമോലുംപരിശുദ്ധിയായ്,ഇരവിൽ നിറയുംദിവ്യപ്രകാശമേ…എനിക്കേറെ പ്രിയമാണുനീയെന്നുമെന്റെ നിലാത്തിങ്കളേ…
പുലയി
രചന : എൻ.കെ.അജിത്ത് ആനാരി✍ അവളുവന്നു പുല്ലരിഞ്ഞുപുല്ലുതിന്നു കാളവീർത്തുകണവനെത്തി ഹലമെടുത്തുഉഴതുപാടമുശിരിലായി നിലമടിച്ചു വൃത്തിയാക്കികളകുഴച്ചു മണ്ണിലാഴ്ത്തിഅവർ വിതച്ച വിത്തുകൾക്ക്ഹരിതകാല രചനയായി നെല്ലതേത് കവടയേത്വരിയതേതതവളറിഞ്ഞുഅവളു ഞാറ്റുപാട്ടുപാടികളപറിച്ചു നെല്ലു കൊയ്തു! ഓലകീറിയവൾമെടഞ്ഞുപുല്ലുകൊണ്ടു വട്ടി നെയ്തുപുട്ടലിട്ടു ഞാറുനട്ടുമുട്ടിലട്ട ചോര മോന്തി! ചെത്തി, നെല്ല് കെട്ടുചാക്കു-കൊണ്ടെടുത്തു കറ്റയൊക്കെകറ്റമേൽച്ചവിട്ടി നെല്ല്തമ്പുരാന്…
ഇമ്മാനുവേൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന് വീണ്ടും വിജയം. ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ 58 % വോട്ടുകൾ നേടി പരാജയപ്പെടുത്തുകയായിരുന്നു. വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്ത…
പഞ്ചാബ് കാ പുത്ര്.
രചന : ബാബുഡാനിയല്‍✍ അഭിമാനിയായൊരെന്‍ കൂട്ടുകാരന്‍അരോഗദൃഡഗാത്രനാം ശാന്തശീലന്‍അദ്ധ്വാനത്തിന്‍ മഹത്വമറിഞ്ഞവന്‍കുടുംബത്തിനെന്നും വിളക്കായവന്‍. സഹചരെ സോദരരെന്നു നിനച്ച-വരുടെ സങ്കടമേറ്റെടുത്തോന്‍.പ്രായത്തിനെക്കാള്‍ പക്വതപാലിച്ചപഞ്ചാബിന്‍റെ ധീരപുത്രന്‍. പ്രതീക്ഷതന്‍ മുട്ടയടവെച്ചതിന്മേല്‍സ്വപ്നത്തിന്‍ ചിറകാല്‍ ചൂടേകിയോന്‍‘പ്രവാസ’ പ്രയാസത്താലുരുകി നീവിരഹതാപത്താല്‍ പിടഞ്ഞതോര്‍ക്കുന്നു ഞാന്‍. കാലങ്ങളോളം കാത്തിരുന്നൊടുവില്‍കാമിനിതന്‍ ചാരത്തണഞ്ഞെങ്കിലുംഒരുതോക്കിന്‍ തിരയാല്‍ തലതകര്‍ത്ത്‘സ്വ’ജീവന്‍ വെടിഞ്ഞതന്നെന്തിനാണ്!? നീ നെയ്തസ്വപ്നത്തിന്‍…
അതികായനായ
ജോൺപോൾ ‘അങ്കിൾ’ !
രചന : ജയരാജ് പുതുമഠം ✍ ഫെബ്രുവരി 26 ന് മുൻപുള്ള ഒരാഴ്ചക്കാലം ഞാൻ വല്ലാത്ത വിമ്മിഷ്ഠത്തിലായിരുന്നു. കാരണം 26 നാണ് പവിത്രന്റെ പതിനാറാം ചരമവാർഷികം. അന്ന് നടത്താൻ നിശ്ചയിച്ചിരുന്ന online അനുസ്മരണ കൂട്ടായ്മയിലേക്ക് പവിത്രന്റെ ഹൃദയചാരെ ജീവിച്ചിരുന്ന മറ്റുപലരെയും പോലെ…
പകലൊടുക്കങ്ങളിലെ പലയൊടുക്കങ്ങൾ
രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് ✍ വൈകുന്നേരങ്ങളിൽഞാനെന്നെ അലക്കിപ്പിഴിഞ്ഞുഅഴയിൽ തൂക്കുംനിറച്ചുണ്ടവന്റെഏമ്പക്കത്തിൽതൂങ്ങിയാടി ഉറങ്ങിയുണങ്ങുംപകലന്തിയോളംഉഴറിനടന്നതിന്റെഅഴുക്കും വടുക്കളുംമാറ്റി പിഴിച്ചിൽപ്പാടിന്റെവേദനച്ചുളിവുകളിൽഎന്നെ തിരുകി വയ്ക്കുംവിടവുകളിലിഴഞ്ഞെത്തുന്നഅവസാന വെളിച്ചക്കീറുംചീന്തിയെറിഞ്ഞു ചിന്തകളുടെപഴുപ്പുകളെ ഇരുട്ടിന്റെകൂനയിൽ ഒളിപ്പിക്കുംഭ്രമകൽപ്പനകളുടെമേൽപ്പാലത്തിന്റെകൈവരികളിൽകുന്തിച്ചിരുന്നുവിശന്നു കരിഞ്ഞു കരിഞ്ഞ്ഞാനെന്നെ ഭക്ഷിക്കുംവിശപ്പ് മരിച്ചുന്മാദങ്ങൾഉയിർക്കുമ്പോൾഇടം കാൽ മന്തിനെവലം കാലിൽ കൊരുക്കുംപിന്നേ വലം കാൽമന്തിനെഇടങ്കാലിൽ കുരുക്കുംപിന്നെ ഈറൻ വാർന്നഎന്നെ ഞാനുടുക്കും..ഒരു…
