പരിത്യാഗി
രചന : രാജൻ.സി.എച്ച് ✍ ഒറ്റക്കാലനായൊരാള്‍നടക്കും ഒറ്റച്ചെരിപ്പില്‍അതിന്നിണയെയുപേക്ഷിച്ച്.തന്‍റെ ഇണച്ചെരിപ്പിനെഅതോര്‍ക്കുന്നുണ്ടാവുമോ?താനിനി അയാളുടെഒറ്റക്കാലില്‍ നടക്കുംപാതകള്‍,ദൂരങ്ങള്‍തന്‍റെ ജന്മദൗത്യംനിറവേറ്റുന്നതായി.എന്നാലുപേക്ഷിക്കപ്പെട്ടമറ്റേ ചെരിപ്പോ,അത്രയും അവഗണിക്കപ്പെട്ടനിരാലംബനായഏകാകിയായദുഃഖിതനായനിസ്വമായൊരു ലോകംതുറസ്സായിക്കിടപ്പാവുംഅനങ്ങാനാവാത്തജീവിതത്തില്‍.ഒരു കോട്ടവും തട്ടാത്തഎന്നും പുതുതായഅസ്പൃശ്യനായഉപയോഗശൂന്യനായഒരാത്മാവിന്‍റെഏകാന്തധ്യാനംആരറിയുന്നു?നാമതിനെ നോക്കും:പരിഹാസത്തോടെവേദനയോടെവെറുപ്പോടെവിസ്മയത്തോടെഅറപ്പോടെനിസ്സഹായതയോടെസഹതാപത്തോടെഇണയറ്റൊരാളെയെന്ന പോലെഒറ്റക്കണ്ണനെയെന്ന പോലെക്രൂരനെആഭാസനെപാപിയെയെന്ന പോലെഅവജ്ഞയോടെ കാണും.ചെരിപ്പെന്നാല്‍ഒറ്റയല്ലെന്ന്എങ്ങനെ നിസ്സാരവല്‍ക്കരിക്കാനാവുംലോകത്തിന്?പരിത്യാഗികളെഎങ്ങനെ അന്യവല്‍ക്കരിക്കാനാവുംകാലത്തിന്?
