Category: സിനിമ

വിഷാദത്തിലൂടെ❤️

രചന : പൂജ. ഹരി കാട്ടാകാമ്പാൽ✍ വിഷാദത്തിലൂടെ പോകുന്നവർആർദ്രത വറ്റിയ നദികളാണ്…മുമ്പൊഴുകി പോയ ജലകണങ്ങൾ..തുള്ളിതുളുമ്പിയ ഓളങ്ങൾ..മഴയെ പുണർന്നലിഞ്ഞ അതിരുകൾ.,എല്ലാം ഓർമ്മയിലുണ്ടെങ്കിലും…ഉണങ്ങിയടർന്ന ഇല പോലെകൊഴിഞ്ഞു മണ്ണിൽ വീണടിയും..മൂടികെട്ടിയ ആകാശം പോലെഒന്ന് പെയ്യാൻ കൊതിച്ചു നിൽക്കും..ചിരിയൊട്ടിച്ചു വെച്ച ചുണ്ടുകളിൽഒരു കരച്ചിൽ മുട്ടി നിൽക്കുന്നുണ്ടാവും..ഭൂമിയിൽ നടക്കുന്നുണ്ടെന്നാലുംമനസ്സിനെ…

മായാത്തവടുക്കൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ഇരുളിൽ മറച്ചു വിധി തീർത്തോരോമ്മകൾ,മായാതെ നിൽക്കുന്നു കാലത്തിൻ ഭിത്തിയിൽ.ഒരുനോവുപോലൊരുതീരാദുഃഖമായ്,അടയാളമായ് മാറിയോരോർമ്മകൾ! വിതുമ്പുന്ന ഹൃദയത്തിൽ തേങ്ങലായ് എന്നും,ഒടുങ്ങാത്ത വേദന നൽകിയോരാദിനങ്ങൾ.മിഴികളിൽ നിഴലായ് ചുണ്ടിലെ മൗനംപോൽ,വടുക്കളായ് മാറിയോരോരോ അനുഭവങ്ങൾ! ഒഴുകിപ്പോം പുഴപോൽ ജീവിതമെങ്കിലും,കൊഴിഞ്ഞുപോകാത്തൊരാ നോവുകൾ മാത്രം.ഉണങ്ങാത്ത മുറിവുകളായ്,…

പ്രണയസ്പന്ദനം

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ പ്രിയേ,ഗുൽമോഹറുകൾഅശോകവനം തീർത്തക്യാമ്പസിൻ കുളിരേറ്റ്വെഞ്ചാമരത്തണലിൽ,മടികളന്യോന്യംതലയിണകളാക്കി മയങ്ങവേ-യന്നു നാം കണ്ട സ്വപ്നങ്ങളിൽപാടിയതൊക്കെയുംനീ മറന്നുവോ..!വർഷങ്ങളെത്രയോകടന്നുപോയ്വർഷമേഘങ്ങളെത്രയോപെയ്തുപോയ്…ഹൃദയതാഴ്-വരയിലെവിടെയോ നിന്ന്ഇന്നുംഗൽഗദമായുയരുന്നു,ഏകാന്തപഥികനെൻപ്രണയസ്പന്ദനം!നോക്കൂ…സന്ധ്യയായ് ദേവീവെള്ളികെട്ടിത്തുടങ്ങി-യെൻ നരച്ച യാമങ്ങൾ ….ഇരവുകൾ ഉറക്കമില്ലാത്തപകലുകളായ് മാറവേനിന്റെ ഓർമ്മകളിലിന്നുമെൻകരൾ നൊന്തു വിങ്ങുന്നു.ആർക്കുവേണ്ടിപാടണം ഞാൻ,പറയു നീ ദേവതേ,ആരെയോർത്തുമൂളണം ഞാൻ…!ഇത്രനാൾ കാത്തുവെച്ചമൺവീണനിന്നെയൊടുവിലൊന്നുകാണായ്‌കിലൊരുവേളതാഴെവീണുടയുമോ ദേവികേ…

പ്രണയനിലാവ്

രചന : ഒ.കെ. ശൈലജ ടീച്ചർ✍ എന്നരികിൽ വന്നെങ്കിലെന്നു നീആശിക്കും നേരത്ത്അനുരാഗലോലയായ് ഞാനെത്തിടുന്നുഹൃദയത്തിൻ തന്ത്രിയിൽസ്നേഹം പൊഴിയുന്ന സ്വരരാഗസുധയായി മാറിടുന്നുനോവുകളേറേനിറഞ്ഞ നിൻ വീഥിയിൽസ്നേഹത്തിൻ തിരിനാളമായി പ്രകാശിച്ചു ഞാൻകനിവിൻ തുഷാരമായി പെയ്തിറങ്ങിആശ്വാസകിരണമായി വാരിപ്പുണർന്നുപുണ്യമേ നീയെൻജീവനായിവർണ്ണങ്ങൾ വറ്റിവരണ്ടയെൻഹൃത്തിനെ സപ്ത വർണ്ണങ്ങളാൽനീ അലങ്കരിച്ചുകാറും കോളും നിറഞ്ഞനിൻ വഴിയിൽകുളിർകാറ്റായി…

വിട്ടുപോകാത്തയെന്റെ ജീവനേ…..നന്ദി.

രചന : സഫി അലി താഹ ✍ പർവ്വതങ്ങൾ നടന്നുകയറുകയുംപുതുകാഴ്ചകൾതേടുകയുംചെയ്യുന്നൊരാളായിരുന്നു,മനുഷ്യരേക്കാൾ പുസ്തകങ്ങളെയുംമരങ്ങളെയും,പൂക്കളെയും,പ്രകൃതിയെ തന്നെയുംഅയാൾ സ്നേഹിച്ചിരുന്നു,നിലാവിനോടും കടലിനോടുംസംസാരിച്ചിരുന്നു…..അവർക്ക് മാത്രം മനസിലാകുന്നലിപികളിൽ അവരത്അടയാളമാക്കിയിരുന്നു…..മനുഷ്യരിൽ ചിലർഅയാളിലെന്തോ സന്തോഷംകണ്ടെത്തുകയുംസ്നേഹിക്കുകയും ചെയ്തു,ഏകാന്തതയിൽജീവിക്കാൻ ഒരുപാട് കാരണംഉണ്ടായിരുന്നൊരാൾക്ക്‘മനുഷ്യർ’ സ്നേഹിച്ചുതുടങ്ങിയപ്പോൾജീവിക്കാതിരിക്കാൻഅനവധി കാരണങ്ങളായി.നന്ദി.ജീവിക്കാൻ കാരണങ്ങൾനൽകുന്ന മനുഷ്യർ ഭാഗ്യമാണ്…..മരണച്ചുഴികളിലേക്ക് കൈപിടിക്കാത്തമനുഷ്യൻ അനുഗ്രഹമാണ്…..നിന്നിലേക്കുള്ള ഓരോ നോട്ടവുംപിന്നെയുമെന്നിൽജീവന്റെ പച്ചപ്പ്…

മരത്തണലിൽ

രചന : ദിവ്യ സി ആർ ✍ ഓർമ്മകൾ വാഴുന്നൊരാ-മരത്തണലിൽ;ആർദ്രമാമൊരു നോട്ടംതേടിയാണിന്നു ഞാൻവേനലവശേഷിപ്പിച്ചവിയർപ്പുപ്പുതുള്ളികൾനുണയുന്നത്..!അകവും പുറവു-മിരുൾ കൊണ്ടുമൂടിമൗനമുറഞ്ഞവഴിപ്പാതകളിൽ;മഴനാരുകൾ പോലെപെയ്തിറങ്ങുന്നുനോവുകളുടെ നൂലിഴകൾ.!കാലത്തിൻ വേഗക്കണക്കിൽ;മറവികൾക്കു വഴികാട്ടിമുറിവുകളുണങ്ങുമ്പോഴും,വീണ്ടുമുയരുന്ന തീക്കാറ്റിൽഞാനെരിഞ്ഞടങ്ങും മുമ്പേഇത്തിരിനേരമിന്നിരുന്നോട്ടെസ്വച്ഛമാമീ മരത്തണലിൽ..!

ഹൃദയവാടി

രചന : ബിന്ദു അരുവിപ്പുറം .✍ നിറമുള്ളൊരു കനവായിതെളിയുന്ന നിലാവായിഅകതാരിൽ ശ്രുതിമീട്ടുംഅവളെന്റെ കാമിനിയല്ലേ!കാറ്റൊഴുകും വഴികളിലാകെകുളിരായിപ്പുണരുന്നു,കനവിലും നിനവിലുമായ്നിറയുന്നൊരു പ്രണയമതല്ലേ!ആലോലം കാറ്റിഴയുമ്പോൾമനതാരിൻ മൃദുതാളവുമായ്മന്ദാരച്ചില്ലകളാകെമോഹത്തിൻ ശീലുണരുന്നു.കരളാകെ മുത്തു പതിച്ചുംമിഴികളിലോ കടലു നിറച്ചുംസ്വപ്നങ്ങൾ ചിറകുമുളയ്ക്കേതഴുകുകയാണെന്നെ സുഖദം!ഉള്ളത്തിലാഴങ്ങളിലായ്പ്രിയമുള്ളൊരു രാഗം പോലെമധുരിതമാം നിമിഷങ്ങൾപെയ്യുന്നു പൂനിലാവായ്!നീയെന്നിലറിയാതിന്നുംആത്മാവിലൊഴുകുന്നു.ഒരുനാളും മായാതിപ്പൊഴുഓർമ്മകളായ് പുൽകുകയല്ലോ!ഹൃദയത്തിൻ സ്പന്ദനമെല്ലാംമണിവീണനാദമുണർത്തി,നീൾമിഴികളിലോർമ്മകളെന്നുംതഴുകുന്നു തിരമാലകളായ്!

പാടൂ…. പൂക്കളെയോർത്ത്.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ പൂക്കടത്തെരുവിൽ,നിർത്താതെപാടിഞാൻ,പൂക്കളെക്കൊണ്ടൊരുഗാനംപൂക്കടത്തെരുവിൽഒറ്റയ്ക്കുപാടിഞാൻപൂക്കളെക്കൊണ്ടൊരുഗാനം(പൂക്കടത്തെരുവിൽ…..)മൊട്ടിട്ടു നിൽക്കുന്നപൂക്കളെ ചേർത്തവർഒട്ടാകെ കൂട്ടിപ്പറിച്ചു,നിർദ്ധയംസൂചിയിൽ കോർത്തുരസിച്ചൂ…..(പൂക്കടത്തെരുവിൽ……)വിട്ടില്ല ഒരുനാളുകൂടിജീവിക്കുവാൻകഷ്ടമാ പൂക്കളിൻ ജന്മം……മഹാ കഷ്ട്ടമാ പൂക്കളിൻ ജന്മം…..(പൂക്കടത്തെരുവിൽ……)പേടിയാണെപ്പൊഴുംലക്ഷാർച്ചനകളുംനിർമ്മാല്ല്യ പൂജകൾ പോലും….പൂക്കൾക്ക്….അമ്പല മണിയടി പോലും…..(പൂക്കടത്തെരുവിൽ……)

കലാകേരളത്തിന്റെ കെ .പി.എ.സി

രചന : ശ്രീജിത്ത് ഇരവിൽ ✍. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ നാടക സംഘടനായ കേരള പീപ്പിൾസ് ആർട്സ് ക്ലബ്, അതിന്റെ എഴുപത്തിയഞ്ചാം വാർഷികം കഴിഞ്ഞ വർഷമാണ് ആഘോഷിച്ചത്. 2024 മെയ് 22 ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തീയേറ്ററിൽ വെച്ചായിരുന്നു അത്.…

ഗാന്ധി….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു……!ആഫ്രിക്കയിൽനിന്നുപിടിച്ചുകൊണ്ടുവന്ന,ഇന്ത്യൻ,ബനിയായോടൊത്തുഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു…….!മുന്നിറക്കൊടിക്കോലിന്റെആഗ്രത്തിൽ ഞങ്ങൾ,“കീ ജയ്” വിളിച്ചു.ഞങ്ങൾ,ഒരുപാടുപേർ“ബനിയാ ക്കീ ജയ്……” വിളിച്ചു.“ഭാരത് മാതാ ക്കീ ജയ്…..”“കീ…..ജയ്……”ജാലിയൻ വാലാബാഗിനെ“മൃഗീയത”യെന്നുപറഞ്ഞ ബനിയാ…..,കസ്തൂർഭായെ,ഗേറ്റിനുപുറത്താക്കിയ,ക്രൂരനായ ബനിയാ……ഇന്ത്യക്കു ബനിയാ രാഷ്ട്രപിതാ…..കാലത്തിനാരാണ്?ആറ്റൻബറോയുടെ, ഗാന്ധിയോ?മയപ്പെടുത്തിയ,മസ്‌തിഷ്‌ക്ക,പ്രക്ഷാളനത്താൽ,അഹിംസയാൽ,ഹിംസിച്ചു വാങ്ങിയ,“അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം…..”,ഇപ്പോഴും…..ജനാധിപത്യത്തിൽ, ഞങ്ങൾ….പ്രജകൾ മാത്രമായി തുടരുന്നു…..പൗരന്മാർ ആവാൻകഴിയാതെ,ബ്യൂറോക്രസി ഞങ്ങളെവരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്നു.മതവും ജാതിയുംകൊണ്ട്,ഞങ്ങളെ തമ്മിലടിപ്പിക്കുന്നു…..ബനിയാ……ഇവിടെയിനിയും,അർദ്ധരാത്രി…