Category: സിനിമ

വിട്ടുപോകാത്തയെന്റെ ജീവനേ…..നന്ദി.

രചന : സഫി അലി താഹ ✍ പർവ്വതങ്ങൾ നടന്നുകയറുകയുംപുതുകാഴ്ചകൾതേടുകയുംചെയ്യുന്നൊരാളായിരുന്നു,മനുഷ്യരേക്കാൾ പുസ്തകങ്ങളെയുംമരങ്ങളെയും,പൂക്കളെയും,പ്രകൃതിയെ തന്നെയുംഅയാൾ സ്നേഹിച്ചിരുന്നു,നിലാവിനോടും കടലിനോടുംസംസാരിച്ചിരുന്നു…..അവർക്ക് മാത്രം മനസിലാകുന്നലിപികളിൽ അവരത്അടയാളമാക്കിയിരുന്നു…..മനുഷ്യരിൽ ചിലർഅയാളിലെന്തോ സന്തോഷംകണ്ടെത്തുകയുംസ്നേഹിക്കുകയും ചെയ്തു,ഏകാന്തതയിൽജീവിക്കാൻ ഒരുപാട് കാരണംഉണ്ടായിരുന്നൊരാൾക്ക്‘മനുഷ്യർ’ സ്നേഹിച്ചുതുടങ്ങിയപ്പോൾജീവിക്കാതിരിക്കാൻഅനവധി കാരണങ്ങളായി.നന്ദി.ജീവിക്കാൻ കാരണങ്ങൾനൽകുന്ന മനുഷ്യർ ഭാഗ്യമാണ്…..മരണച്ചുഴികളിലേക്ക് കൈപിടിക്കാത്തമനുഷ്യൻ അനുഗ്രഹമാണ്…..നിന്നിലേക്കുള്ള ഓരോ നോട്ടവുംപിന്നെയുമെന്നിൽജീവന്റെ പച്ചപ്പ്…

മരത്തണലിൽ

രചന : ദിവ്യ സി ആർ ✍ ഓർമ്മകൾ വാഴുന്നൊരാ-മരത്തണലിൽ;ആർദ്രമാമൊരു നോട്ടംതേടിയാണിന്നു ഞാൻവേനലവശേഷിപ്പിച്ചവിയർപ്പുപ്പുതുള്ളികൾനുണയുന്നത്..!അകവും പുറവു-മിരുൾ കൊണ്ടുമൂടിമൗനമുറഞ്ഞവഴിപ്പാതകളിൽ;മഴനാരുകൾ പോലെപെയ്തിറങ്ങുന്നുനോവുകളുടെ നൂലിഴകൾ.!കാലത്തിൻ വേഗക്കണക്കിൽ;മറവികൾക്കു വഴികാട്ടിമുറിവുകളുണങ്ങുമ്പോഴും,വീണ്ടുമുയരുന്ന തീക്കാറ്റിൽഞാനെരിഞ്ഞടങ്ങും മുമ്പേഇത്തിരിനേരമിന്നിരുന്നോട്ടെസ്വച്ഛമാമീ മരത്തണലിൽ..!

ഹൃദയവാടി

രചന : ബിന്ദു അരുവിപ്പുറം .✍ നിറമുള്ളൊരു കനവായിതെളിയുന്ന നിലാവായിഅകതാരിൽ ശ്രുതിമീട്ടുംഅവളെന്റെ കാമിനിയല്ലേ!കാറ്റൊഴുകും വഴികളിലാകെകുളിരായിപ്പുണരുന്നു,കനവിലും നിനവിലുമായ്നിറയുന്നൊരു പ്രണയമതല്ലേ!ആലോലം കാറ്റിഴയുമ്പോൾമനതാരിൻ മൃദുതാളവുമായ്മന്ദാരച്ചില്ലകളാകെമോഹത്തിൻ ശീലുണരുന്നു.കരളാകെ മുത്തു പതിച്ചുംമിഴികളിലോ കടലു നിറച്ചുംസ്വപ്നങ്ങൾ ചിറകുമുളയ്ക്കേതഴുകുകയാണെന്നെ സുഖദം!ഉള്ളത്തിലാഴങ്ങളിലായ്പ്രിയമുള്ളൊരു രാഗം പോലെമധുരിതമാം നിമിഷങ്ങൾപെയ്യുന്നു പൂനിലാവായ്!നീയെന്നിലറിയാതിന്നുംആത്മാവിലൊഴുകുന്നു.ഒരുനാളും മായാതിപ്പൊഴുഓർമ്മകളായ് പുൽകുകയല്ലോ!ഹൃദയത്തിൻ സ്പന്ദനമെല്ലാംമണിവീണനാദമുണർത്തി,നീൾമിഴികളിലോർമ്മകളെന്നുംതഴുകുന്നു തിരമാലകളായ്!

പാടൂ…. പൂക്കളെയോർത്ത്.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ പൂക്കടത്തെരുവിൽ,നിർത്താതെപാടിഞാൻ,പൂക്കളെക്കൊണ്ടൊരുഗാനംപൂക്കടത്തെരുവിൽഒറ്റയ്ക്കുപാടിഞാൻപൂക്കളെക്കൊണ്ടൊരുഗാനം(പൂക്കടത്തെരുവിൽ…..)മൊട്ടിട്ടു നിൽക്കുന്നപൂക്കളെ ചേർത്തവർഒട്ടാകെ കൂട്ടിപ്പറിച്ചു,നിർദ്ധയംസൂചിയിൽ കോർത്തുരസിച്ചൂ…..(പൂക്കടത്തെരുവിൽ……)വിട്ടില്ല ഒരുനാളുകൂടിജീവിക്കുവാൻകഷ്ടമാ പൂക്കളിൻ ജന്മം……മഹാ കഷ്ട്ടമാ പൂക്കളിൻ ജന്മം…..(പൂക്കടത്തെരുവിൽ……)പേടിയാണെപ്പൊഴുംലക്ഷാർച്ചനകളുംനിർമ്മാല്ല്യ പൂജകൾ പോലും….പൂക്കൾക്ക്….അമ്പല മണിയടി പോലും…..(പൂക്കടത്തെരുവിൽ……)

കലാകേരളത്തിന്റെ കെ .പി.എ.സി

രചന : ശ്രീജിത്ത് ഇരവിൽ ✍. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ നാടക സംഘടനായ കേരള പീപ്പിൾസ് ആർട്സ് ക്ലബ്, അതിന്റെ എഴുപത്തിയഞ്ചാം വാർഷികം കഴിഞ്ഞ വർഷമാണ് ആഘോഷിച്ചത്. 2024 മെയ് 22 ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തീയേറ്ററിൽ വെച്ചായിരുന്നു അത്.…

ഗാന്ധി….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു……!ആഫ്രിക്കയിൽനിന്നുപിടിച്ചുകൊണ്ടുവന്ന,ഇന്ത്യൻ,ബനിയായോടൊത്തുഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു…….!മുന്നിറക്കൊടിക്കോലിന്റെആഗ്രത്തിൽ ഞങ്ങൾ,“കീ ജയ്” വിളിച്ചു.ഞങ്ങൾ,ഒരുപാടുപേർ“ബനിയാ ക്കീ ജയ്……” വിളിച്ചു.“ഭാരത് മാതാ ക്കീ ജയ്…..”“കീ…..ജയ്……”ജാലിയൻ വാലാബാഗിനെ“മൃഗീയത”യെന്നുപറഞ്ഞ ബനിയാ…..,കസ്തൂർഭായെ,ഗേറ്റിനുപുറത്താക്കിയ,ക്രൂരനായ ബനിയാ……ഇന്ത്യക്കു ബനിയാ രാഷ്ട്രപിതാ…..കാലത്തിനാരാണ്?ആറ്റൻബറോയുടെ, ഗാന്ധിയോ?മയപ്പെടുത്തിയ,മസ്‌തിഷ്‌ക്ക,പ്രക്ഷാളനത്താൽ,അഹിംസയാൽ,ഹിംസിച്ചു വാങ്ങിയ,“അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം…..”,ഇപ്പോഴും…..ജനാധിപത്യത്തിൽ, ഞങ്ങൾ….പ്രജകൾ മാത്രമായി തുടരുന്നു…..പൗരന്മാർ ആവാൻകഴിയാതെ,ബ്യൂറോക്രസി ഞങ്ങളെവരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്നു.മതവും ജാതിയുംകൊണ്ട്,ഞങ്ങളെ തമ്മിലടിപ്പിക്കുന്നു…..ബനിയാ……ഇവിടെയിനിയും,അർദ്ധരാത്രി…

സെമിത്തേരിയിലെ പൂച്ചകൾ

രചന : ജിബിൽ പെരേര ✍ മുക്കുവക്കോളനിക്കടുത്തുള്ള സെമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന…

നിലാവിനെ തേടി…

രചന : തോമസ് കാവാലം. ✍ അമ്പിളിമാനത്തൂന്നങ്ങോപോയിപാലൊളി മാഞ്ഞുപോയ് പാരിലെങ്ങുംനീഹാരതുള്ളി പൊഴിച്ചു മേഘംനിർത്താതെ സന്താപാ ശ്രുക്കൾ പോലെ മാന,മഭിമാനമൊന്നിനാലെമാമലയാകെയും തേടിടുന്നുചക്രവാളത്തിന്റെ സീമകളിൽചക്രവാകം മഴ തേടുംപോലെ. ഉഡുക്കളുന്നത വീഥികളിൽആടയാഭരണമണിഞ്ഞേവംദീപം കൊളുത്തിയന്വേഷണത്തിൽദുഃഖിതരായല്ലോ പങ്കുകൊണ്ടു. രാവൊരു കമ്പള മേലാപ്പിനാല്‍രാക്ഷസഭാവങ്ങൾ കൊണ്ടുനിന്നുനിരാശാ കാമുകനെന്ന പോലെനിദ്രയിലേക്കവൻ ചാഞ്ഞുവീണു. മാനം…

ഞാൻ ലെസ്ബിയനാണ്.

രചന : ദീപ സൈറ ✍️ ഞാൻ ലെസ്ബിയനാണ്. ഉള്ളിന്റെയുള്ളിൽ. പക്ഷെ സമൂഹത്തെ പേടിച്ച് ഞാനത് ഒളിച്ചു വച്ചു. അമ്മയോട് ഞാൻ പറഞ്ഞതാണ്. വിവാഹത്തോടെ അതൊക്കെ മാറുമെന്ന് പറഞ്ഞ് എന്നെ വിവാഹം ചെയ്യിച്ചു. നല്ലോരു മനുഷ്യനെയാണ് ഞാൻ വിവാഹം ചെയ്തത്. പക്ഷെ…

വെറും ഒരു റിപ്പോർട്ട്

രചന : അഷ്‌റഫ് കാളത്തോട് ✍️ സന്ധ്യനിഴൽഇരുട്ട്ആ വെളിച്ചത്തിന്റെ നിറങ്ങളിൽഞാൻഎന്റെ വലിയ ലോകംസ്വപ്നം.ജനിച്ചുവീണ ശിശുക്കളെക്കുറിച്ച്ഞാൻ ചിന്തിക്കുന്നു.അവർ എന്തിനു ജനിക്കുന്നു?രക്ഷിക്കാൻ പോകുന്ന ലോകം തന്നെഇനിയും വേദനിക്കുന്നവരുടെനീണ്ട നരകത്തിലേക്കുള്ളപുതിയ ജനനം.അറിയപ്പെടുന്നവർ.അറിയപ്പെടാത്തവർ.ഹൃദയത്തിൽ ഒരിക്കലുംഅഭയം തരാത്തവർ.അന്നവുംഅറിവുംനിഷേധിക്കുന്നവർ.അവർകപടമുഖങ്ങൾ പകിടയിൽലോകത്തെ ഒതുക്കുന്നവർ.അവരുടെ പാദങ്ങൾപൂക്കുന്നു.തളിർക്കുന്നു.ഞാനോ?എന്റെ നിസ്സഹായമായ നിശ്ശബ്ദതഇനി ചോദ്യം ചെയ്യുന്നില്ല.എന്തിന് ചോദ്യം…