രചന : മഞ്ജുഷ മുരളി ✍ ചെമ്പുഴയ്ക്കക്കരെനിന്ന്കരിമ്പാറക്കെട്ടി-നടുത്തേയ്ക്കുവീണ്ടുംമോഹസ്വപ്നങ്ങളൊഴുകി-യടുക്കുകയായിരുന്നു.കവിതയുടെ തുടക്കംഅതായിരുന്നുകുപ്പിവളക്കൈകൾഓളങ്ങളെ തലോടുമ്പോൾവേനൽ,സന്ധ്യകൾക്ക് തുടക്കമിട്ടു.മേഘശകലങ്ങൾകുങ്കുമപ്പൂക്കൾപുഴയിലേക്ക് വാരിവിതറി,അനാഥസങ്കൽപങ്ങളെവലിച്ചെറിയാനാവാതെ..വിദൂരതയിലേക്ക്കണ്ണുംനട്ടിരിക്കുമ്പോൾപ്രപഞ്ചംമുഴങ്ങുമാറ്ഒരുകാലൊച്ച!നാശത്തിന്റെതുടക്കംഅതായിരുന്നു?കറുത്ത ഭീകരസ്വപ്നങ്ങളുംതണുത്ത മോഹഭംഗങ്ങളുംപൊട്ടിച്ചിതറിയ കുപ്പിവളകളുംപിന്നെയൊരു നീലക്കിളിയുടെപാട്ടും മാത്രമേരാവിന്റെ തേങ്ങലുകളിൽഅവശേഷിച്ചിരുന്നുള്ളൂ.ദുർമരണങ്ങളുടെതുടക്കംകുറിച്ച പുഴഅതായിരുന്നു,പ്രഭാതമുണർന്നപ്പോൾ,ഏതോ രണ്ടുകണ്ണുകൾസ്നേഹാർദ്രമായി..സ്വപ്നവുംപേറിഎത്തിയപ്പോൾകവിതപുഴയിൽ മുങ്ങിപ്പോയതുംനീലക്കിളിയുടെപാട്ടുനിലച്ചതുംഒരുമിച്ചായിരുന്നു?പുഴയിലെ ഓളങ്ങൾനിശ്ശബ്ദമേളമുതിര്ക്കവെകവിതയുടെ അന്ത്യവുംഅതുതന്നെയായിരുന്നു!!