Category: ലോകം

വിധവയുടെ രാവുകൾ—

രചന : സെറ എലിസബത്ത് ✍ ഇരുളിൽ തീർത്തവേദനയുടെ ശില്പങ്ങൾ;രാത്രി അതിന്റെ ഇരുൾപുതപ്പ്നീർത്തുമ്പോൾവീടിന്റെ മുഴുവൻ ശബ്ദങ്ങളുംഒന്നൊന്നായി മാഞ്ഞു പോകുന്നു—അവളുടെ ശ്വാസങ്ങൾ മാത്രംഭിത്തികളിൽ പ്രതിധ്വനിക്കുന്നുശയ്യയുടെ ഒരു വശംഎപ്പോഴും ശൂന്യം—പഴയ തലയണയിൽഓർമ്മകളുടെ ഭാരം മാത്രംനിശ്ശബ്ദതയ്ക്ക് പോലുംഅവളോട് എന്തോ പറയാനുണ്ട്;ചന്ദ്രപ്രകാശം ജനലിലൂടെ വീണുഅവളുടെ കണ്ണുനീരുമായി കലരുന്നുകാലത്തിന്റെ…

🌷 മഹാത്മാ .. അയ്യൻകാളി

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ജ്ഞാനബോധത്തെയുണർത്തിയധഃസ്ഥിത-ജനതയ്ക്കൊരാത്മ ധൈര്യത്തിൻ പ്രതീക്ഷയായ്നിലകൊണ്ടൊരാർദ്ര മനസ്സിൻ മഹാ ധർമ്മ-മിന്നും സ്മരിപ്പി താ,യഭിമാന കേരളം.മഹാത്മാ അയ്യൻകാളിതൻ ശ്രമഫലംമഹാത്യാഗ സന്നദ്ധ സന്മാർഗ്ഗ ബോധനംകൈരളിക്കഭിമാന സൂര്യപ്രതീകമായ്നിത്യം നിറയുമാ, ദീപ്ത സ്മരണയും.വഴിവിളക്കായ്, കർമ്മ സവിശേഷ സിദ്ധിയായ്സ്തുത്യാദർശ മനോജ്ഞമാം ചിന്തയാൽ;അവഗണനയ്ക്കറുതിയായെന്നുറപ്പാക്കാൻസദാ ജാഗരൂകമായ് പ്രവർത്തിച്ച…

ദുഷിച്ചമനുഷ്യരെ കണ്ടാൽ

രചന : ശാന്തി സുന്ദർ ✍️ മാറ്റങ്ങളൊന്നുമില്ലാതെഞാനാ..ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്ആവർത്തിച്ചെഴുതും.എത്ര പാഴ് നിഴലുകളാണ്ആ ദിനങ്ങളിൽമറഞ്ഞുനിൽക്കുന്നത്.വാക്കുകൾ കൊണ്ട്നോവിച്ചവർ,പരിഹസിച്ചവർ,എത്ര വല്യദുഷിച്ചകണ്ണുകളോടെയാണവർതുറിച്ചനോട്ടമെറിഞ്ഞത്.സ്നേഹം കൊണ്ട്മൗനം കൊണ്ട്എത്ര ശക്തമായാണ്ഉയിരിന്റെ ചുറ്റികകൊണ്ട്അവർക്ക് മേലെഞാൻ ആഞ്ഞടിച്ചത്.ചിന്തകളുടെ പെരുമരത്തടിയിൽപാഴ് വാക്കുകളെ ബന്ധിച്ചത്.എന്നിൽ വരിഞ്ഞുമുറുകിയനോവിനെ മിഴിയാകുന്ന കടലിലേക്ക്ഒഴുക്കിയത്.ഇന്ന് അവരിലൊരാൾഎനിക്ക്മുന്നിൽ അപ്രതീക്ഷിതമായിഎത്തിപ്പെട്ടാൽചുണ്ടിൽ നിറച്ചൊരുചിരികൊണ്ട് പകത്തീർക്കും.ദുഷിച്ച മനുഷ്യരെന്ന്മതിയാവോളംവിളിക്കും.മാറ്റങ്ങളൊന്നുമില്ലാതെഞാനാ..പോയദിനങ്ങളെഓർത്തെടുക്കും..വീണ്ടും…

പാളം തെറ്റിയമഴത്തുള്ളികൾ

രചന : ഷാജു. കെ. കടമേരി✍️ നിങ്ങളെപ്പോഴെങ്കിലുംവിശക്കുന്നവരുടെകണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ.ചിത്രശലഭങ്ങളായ്പാറി പറക്കാൻ കൊതിക്കുന്നഉച്ചവെയിലിനെ കരയിപ്പിച്ചമഴ കുഴച്ചിട്ട കുപ്പതൊട്ടിയിലെഎച്ചിലിലകളിൽ ജീവിതം വരച്ചിട്ടകുഞ്ഞ് നക്ഷത്രക്കണ്ണുകളിലേക്ക്അവർ കാതോർത്തിരിക്കുന്നകാലൊച്ചകൾ . തേടുന്ന വഴികൾഒറ്റയ്ക്ക് നിന്ന് പിടയ്ക്കുന്നനെഞ്ചിടിപ്പുകളായ്പെരുമഴയിലലിയുന്നവർ.അധികാര സിംഹാസനങ്ങൾഒരിടത്തും അടയാളപ്പെടുത്താതെപോയ ചവിട്ടിമെതിക്കപ്പെടുന്നപട്ടിണി കണ്ണീർപൂവിതളുകൾ .അവരുടെ കണ്ണുകളിൽആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപമുണ്ട്.പാതി മുറിഞ്ഞ്നെഞ്ച് കുത്തി പിടയുന്നകവിതയുണ്ട്…

വെറുതേയീമോഹങ്ങൾ..

രചന : ബിനു. ആർ ✍ ബാല്യത്തിലേക്കൊരുവട്ടംകൂടി പോകാ-മൊരിക്കലെങ്കിലുമൊന്നു,മടങ്ങി,യെന്റെ അതിമോഹം,തുകൽചെരിപ്പണിഞ്ഞുകല്ലുവെട്ടാൻകുഴിയിലെകപ്പലുമാവിലൊ-ന്നോടിക്കയറുവാൻ,കൊമ്പിലൂടൊന്നുഞാന്നുമറിഞ്ഞുകളിക്കാൻ മോഹം!ഒരിക്കലെങ്കിലുമെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ;മരത്തിൽനിന്നും മരത്തിലേക്കുപാറുന്നമലയണ്ണാനെ പാറിപ്പറക്കുമ്പോളൊന്നെറിഞ്ഞുവീഴ്ത്തുവാനൊന്നുകൂടി പരിശ്രമിക്കാൻ, മോഹം!ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങാൻകഴിഞ്ഞിരുന്നെങ്കിൽ;കപ്പക്കായയിൽ ഈർക്കിൽ കുത്തിയവണ്ടിയുണ്ടാക്കി കമ്മ്യുണിസ്റ്റുപച്ചതൻകവരക്കമ്പിനാലോടിച്ചുകൊണ്ട് കൂട്ടിന്റെവട്ടി*നെ തോൽപ്പിച്ചൊന്നുപാളിച്ചിരിക്കാൻ മോഹം!ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങുവാൻകഴിഞ്ഞെങ്കിൽ;ചൂണ്ടലിടുന്ന മൂന്നാളാഴമുള്ളകുളത്തി-ന്നടുവിൽ വിലങ്ങനേകിടക്കും മര-പോസ്റ്റിലൂടെ അക്കരെയിക്കരെയൊന്നുനടന്നു,നീന്തലറിയാ,യെന്നെയന്നുതള്ളി-യിട്ടവനെ,യൊന്നുതള്ളിയിട്ട്, യവന്റെവെപ്രാളവും തപ്പുംതുടിയും കണ്ടാർത്തു-കൈകൊട്ടി ചിരിച്ചുമറിയാനൊരു മോഹം!ഇനിയൊരിക്കലെങ്കിലുമെനിക്കുബാല്യ-ത്തിലേക്കൊരു മടക്കയാത്രക്കിടമു-ണ്ടെങ്കിൽ…

സമയം

രചന : ലാൽച്ചന്ദ് മക്രേരി ✍ സമയമതിങ്ങിനേ മുന്നോട്ടു പോകുമ്പോൾആയുസ്സതെന്നത് പിന്നോട്ടുപോകുന്നു.ഓരോ ജൻമദിനങ്ങളിലുമോർക്കുകമരണം അടുത്തേക്ക് വന്നുചേരുന്നെന്ന്.സമയമതിങ്ങിനേ അനുസ്യൂതമായായിസഞ്ചരിച്ചിടുന്നതിൻ ഒപ്പമായ് നാമുംശ്രമിച്ചിടുന്നുണ്ടതിൻ കൂടെയായ് എത്തുവാൻ.ഒരുപക്ഷേ സമയത്തേ തോൽപ്പിച്ചു കൊണ്ടായിവിജയതീരത്തിലേക്കെത്തിടും നമ്മൾ ,അല്ലെങ്കിൽ സമയത്തേ തോൽപ്പിക്കുവാനുള്ളനിതാന്തമായോരാ ശ്രമത്തിന്നിടയിലായ് –കാലിടറിവീണു നാം കാലത്തെ പുൽകിടും.ഓർക്കുക നമ്മൾ…

കടുത്ത വേദനയിൽ

രചന : ജിഷ കെ ✍️ കടുത്ത വേദനയിൽ കടൽ പോലെഅന്തമില്ലാതെകവിതയിലേക്ക്ഒഴുകി നിറഞ്ഞകണ്ണു നീർച്ചാലുകൾ മുഴുവനും കാണാതെ പോയിരിക്കുന്നു…വരൾച്ചയുടെ വിണ്ട് കീറിയ ദേഹത്തെമരുഭൂമികളിൽ നിന്നും അടർത്തി യെടുത്ത്വരികൾക്കിടയിൽ നട്ട് വെച്ച്പെയ്യാത്ത മഴയെ ഉപാസിക്കുന്നആഭിചാരിണിയായഉന്മാദം ഉന്മാദ മെന്ന്ആർത്തട്ടഹസിക്കുന്നആ മന്ത്രവാദിനിയുടെമേഘങ്ങൾഓരോന്നുംനാട് കടത്തപ്പെട്ടിരിക്കുന്നു..കൊടും തണുപ്പിൽ ഉറഞ്ഞു…

കവിതയിലെ നരഹത്യകൾ

രചന : ജിബിൽ പെരേര ✍️ നിരവധി തവണ കൊല ചെയ്യപ്പെട്ടമഹാത്മാക്കളാൽ സമ്പന്നമാണ് എന്റെ കവിത.സത്യമെന്നെഴുതിയപ്പോൾആ കവിതയുടെ നെഞ്ചകംമൂന്ന് വട്ടമാണ് തുളഞ്ഞുപോയത്.അടിമത്തതിനെതിരെശബ്ദിച്ചവനുംചോര ചിന്തിയ ഒരു കവിതയായിരുന്നു.തൂക്കിലേറ്റപ്പെടുമ്പോഴുംസ്വാതന്ത്ര്യമെന്ന്ഉറക്കെമുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നൂ,ഒരു ചെറുപ്പം കവിത.അക്കൂട്ടത്തിൽശിരസ്സ് ദാനം ചെയ്തവരുണ്ട്കുരിശിലേറ്റപ്പെട്ടവർ ഉണ്ട്വിഷം കഴിച്ചവരുണ്ട്ആഴിയുടെ ആഴങ്ങളിൽ താണുപോയവരുണ്ട്.നാടിന് വേണ്ടികാടിന് വേണ്ടിമണ്ണിന്…

നിലവിളിക്കാത്ത ദൈവം

രചന : കഥ പറയുന്ന ഭ്രാന്തൻ✍ നിശ്ശബ്ദതയുടെ കൽഭിത്തികൾക്ക് പിന്നിൽ,കണ്ണുകൾ മൂടി, കാതുകൾ കൊട്ടിയടച്ച്,ഒരു നിലവിളിയും കടന്നു വരാത്ത ആഴങ്ങളിൽ,ദൈവം മയങ്ങുന്നു, ഉണരാൻ മടിച്ച്.ഒരുകാലത്ത്, ഈ ഭൂമിയിൽകണ്ണുനീർ കടലായി ഒഴുകി,ദുരിതങ്ങൾ കൊടുങ്കാറ്റായി അലറി,പ്രാർത്ഥനകൾ തീവ്രമായ അസ്ത്രങ്ങളായിആകാശത്തേക്ക് കുതിച്ചു.പക്ഷേ, ഇന്ന്, ആ ശബ്ദങ്ങളില്ല.നിസ്സംഗതയുടെ…

കൊതിച്ചുനേടിയ* സ്വാതന്ത്ര്യം: ഉയരുക..ഭാരതമേ🇮🇳🇮🇳

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ എല്ലാ ഭാരതീയ ,സഹോദരങ്ങൾക്കും ഹൃദ്യമധുരമായ സ്വാതന്ത്ര്യദിന ആശംസകൾ 💖🌷🇮🇳 ഉരുക്കു ചങ്ങലകൾത്തകർത്തെറിഞ്ഞു നാംഉയർത്തെഴുന്നേറ്റവർ മാതൃഭൂവേ, സ്വയം;ചെറുത്തുതോൽപ്പിച്ചുദയ സ്വാതന്ത്ര്യത്തിൻത്രിവർണ്ണധ്വജം പാറിച്ച ഭാരതസോദരർ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳തിരുത്തിക്കുറിച്ചു; വൈദേശികർ തൻമനംതിരിച്ചെടുത്താമോദ സ്വാതന്ത്ര്യ സുസ്മിതംവർണ്ണാഭ സ്മരണാപുലരിയാം സുദിനമായ്ആചരിക്കുന്നുനാ,മഭിമാനപുരസ്സരം.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳പവിത്രഭാരത പാവന ദേശമേ,ചരിത്രംകുറിച്ചതാമുദയ സ്വാതന്ത്ര്യമേ,തമസ്സിൽനിന്നൊരു…