Category: അവലോകനം

സ്വന്തം മാതൃ ഭാഷ സംസാരിക്കാൻ …Sadanandan Kakkanat

മാതൃ ഭാഷയോടുള്ള പ്രണയം എല്ലാവർക്കും ഉണ്ട്. അത് തെറ്റൊന്നും അല്ല. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിന്റെ ആഘോഷം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മനോരമ അടക്കം വളരെ ഗംഭീരമായി ആഘോഷിച്ചു. മനോരമ പത്രം ചെലവാകണമെങ്കിൽ ഇവിടെ മലയാളം വായിക്കാൻ…

വേദനകളുടെ പരിശുദ്ധി …. Babu Thillankeri

രക്തമൊലിക്കാത്തമുറിവുകളിലെവേദനയിൽവന്ധ്യംകരിക്കപ്പെടുന്നത്എത്രയെത്രസ്വപ്നങ്ങളാണ്.ലൈംഗികബന്ധമില്ലാതെജനിക്കുന്നതിനാലാവാംവേദനകൾചാപിള്ളയായിരൂപാന്തരപ്പെടാതെയിരിക്കുന്നത്.ജീവജാലങ്ങൾക്ക്മരണമുള്ളതിനാലാകാംവേദനകൾകാലാന്തരങ്ങൾക്കപ്പുറവുംചിരഞ്ജീവിയായിചിരിക്കുന്നത്.നിണത്തിനുംനിലാവിനുംആർദ്രതയുടെഗന്ധമാകുമ്പോഴാണ്നേരിയനിശ്വാസത്തിലുംവേദനകൾപരിശുദ്ധിയോടെആസ്വദിക്കാൻകഴിയുന്നത്.

അങ്ങനൊരു കാലമുണ്ടായിരുന്നു….. Narayan Nimesh

1998 നവംബര്‍ മാസം.അങ്ങനൊരു കാലമുണ്ടായിരുന്നു.അന്നെല്ലാരും ചെറുപ്പമായിരുന്നു,സ്വപ്നങ്ങള്‍ കാണുന്നവരായിരുന്നു. ഒരു ഞായര്‍ പ്രഭാതം.വൈകിയുണരുന്ന ദിവസം.കണ്‍മിഴിച്ച പിന്നുംഒരു മണിക്കൂറോളം അലസതയെ താലോലിച്ചിരുന്നു.വിശപ്പുണ്ട്.മഴ നനഞ്ഞ പ്രഭാതം കടന്ന്വെളിച്ചം കുറഞ്ഞപൂര്‍വ്വാഹ്നത്തിലാണ് നേരമപ്പോള്‍.കഴിക്കാനൊന്നുമില്ല.പുറത്തേക്കിറങ്ങണം..പല്ലുതേപ്പും കുളിയും കഴിഞ്ഞ്കണ്ണാടിയിലൊന്ന് നോക്കി.കൈയ്യില്‍ കിട്ടിയ ഉടുപ്പുമിട്ടിറങ്ങി.അല്ലെങ്കില്‍, ഈ നഗരത്തില്‍ ഞാനെന്തിനെന്‍റെരൂപത്തേയുംവസ്ത്രങ്ങളേയും ശ്രദ്ധിക്കണം ! മഹാനഗരംഅങ്ങനെയൊരുപാട്…

വീടു വരയ്ക്കുമ്പോൾ ….വൈഗ ക്രിസ്റ്റി

വീടു വരയ്ക്കുമ്പോൾഎന്നോടു മത്സരിക്കുന്നവർ തോറ്റു പോകുകേയുള്ളു.ചരിഞ്ഞൊടിഞ്ഞു വീഴാറായരണ്ടു വരകൾ ,ഏറിയാൽ മൂന്ന്മേൽക്കൂര കഴിഞ്ഞുകുത്തനേയുള്ള വരകൾക്ക്ലെവലൊപ്പിക്കേണ്ട കാര്യമേയില്ലഅതങ്ങനെതടിച്ചും മുഴച്ചും മണ്ണുരുട്ടി ഓട്ടയടച്ചുംപടത്തെ വൃത്തിയാക്കി വച്ചോളുംശരിക്ക് തെളിയാത്തതടിച്ച മുനയുള്ള പെൻസിൽ കൊണ്ട്വാതിലും രണ്ടേരണ്ട് ജനലുംഭദ്രമായി തട്ടിപ്പൊത്തിയടച്ചു വയ്ക്കാംഇറയത്തു നാലു ചളുക്കപാത്രങ്ങൾ(ചോർച്ച പിടിക്കാൻ )മുറ്റത്ത് അങ്ങിങ്ങ്കുറച്ച്…

എൻ. ഗോവിന്ദൻകുട്ടി എന്ന നോവലിസ്റ്റ് …. K Venugopal

1961-നുള്ളിൽ സാഹിത്യലോകത്തും നാടകലോകത്തും തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എൻ. ഗോവിന്ദൻകുട്ടി 1961-ൽ ചലച്ചിത്ര മേഖലയിലേക്കു കടന്നു. ആ മേഖലയ്ക്കായി 24-ഓളം തിരക്കഥകൾ രചിക്കുകയും 200-ൽപരം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 1984-ൽ സിനിമാവേദി വിട്ട് പൂർണ്ണസമയ എഴുത്തുകാരനായി.അങ്ങനെ മൂന്നു നോവലുകൾ അദ്ദേഹം…

“എന്റെ അച്ഛനെയും അമ്മയെയും കൊന്നു” ….

ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചിറക്കിയത്..!!കത്തികരിഞ്ഞ അച്ഛനും അമ്മയ്ക്കും കുഴിവെട്ടി നെഞ്ചുകീറി കരയുന്നത് അങ്ങ് യുപിയിൽ അല്ല ഇങ്ങ് നെയ്യാറ്റിൻകരയിലാണ് …!! രാജനും അമ്പിളിയ്ക്കും സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല, മഴയും വെയിലും ഏൽക്കാതെയിരിക്കാൻ ഒരു കൂര…

കർഷകനല്ലേ മാഡം……… Sivan Mannayam

“കർഷകനല്ലേ മാഡം.. കുറച്ച് കളപറിക്കാനിറങ്ങിയതാ..”ഇങ്ങനെ എന്തോ മോഹൻലാൽ പറഞ്ഞു, ഒരു സിനിമയില് .അന്നു മുതല് തുടങ്ങിയതാണ് കർഷകരോടുള്ള എൻ്റെ പ്രേമം. അതിൽ പിന്നെ കർഷകരെ കാണുമ്പോൾ ഞാൻ ഫ്ലെയിങ് കിസൊക്കെ കൊടുക്കും. എൻ്റെ അച്ഛൻ കർഷകനാർന്നു മിടുക്കനാർന്നു എന്നൊക്കെ ഞാൻ കാണുന്നോരോടൊക്കെ…

ഓർമ്മകൾ ഒരുസെക്കന്റ്ഷോഅപാരത….. കെ.വി. വിനോഷ്

പതിനാറിലൂടെ പാറിനടക്കുന്ന കാലത്തെയൊരു വെള്ളിയാഴ്ച്ച പട്ടിക്കാട് നിന്നും ബസ്സിൽ പള്ളിക്കണ്ടത്തേക്ക് വരുമ്പോഴാണ് നവരംഗ് ടാക്കീസിൽ പുതിയ സിനിമയുടെ പോസ്റ്റർ കണ്ടത്. ബസ്സ് ഓടി കൊണ്ടിരിക്കുന്നതിനാൽ പോസ്റ്ററിൽ ‘TARZAN ‘ എന്നെഴുതിയത് ഒരു മിന്നായം പോലെയാണ് കണ്ടത്. ആക്ഷൻ മൂവികളോട് പ്രിയമുള്ള അക്കാലത്ത്…

ഓർമ്മയ്ക്കായ് …. Swapna Anil

അമ്മതൻ സ്നേഹത്തിനായ് കേഴുന്നനിരാലംബർക്കഭയമേകുമീ പൊൻവസന്തമേഭൂമിതൻ മാറിലേ ചൂടൊന്നു ശമിപ്പാൻമൃതസഞ്ജീവിനി ഒരുക്കിടുമ്പോൾസ്നേഹവാത്സല്യങ്ങളേകികൂടപ്പിറപ്പെന്നപോൽ കാത്തിടും നേരത്ത്പിച്ചിച്ചീന്തുവാൻ വെമ്പുന്ന ഹൃദയമായ്നിൽക്കുന്നു കാട്ടാളന്മാർപിടയുന്ന നെഞ്ചിലെ നെരിപ്പോടണയ്ക്കുവാൻഅക്ഷരമുകുളങ്ങൾക്കൊണ്ടു അമ്മാനമാടിയുംഅകകാമ്പു തുറക്കുവാൻ കുത്തികുറിച്ചൊരാ കവിതകളേറേയുംസ്നേഹത്തിൻ താള ലയങ്ങളായ്ഓർമ്മതൻ താളിലെ തിളങ്ങുന്ന വജ്ര മയൂരമായ് മാറിടുന്നു.കണ്ണന്റെ കളിതോഴിയായിമാറിടാൻകൊതിയേറെയെങ്കിലുംകനകനിറമാം കിങ്ങിണി പൂക്കളായ് പുനർജനിച്ചീടേണം…

ഒരു പൂവും എന്റെ ദേഹത്തുവയ്‌ക്കരുത്.

മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന നിലപാടായിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരിക്ക്. മരണശേഷം ഒരു പൂവും തന്റെ ദേഹത്തുവയ്‌ക്കരുതെന്ന് സുഗതകുമാരി ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിരുന്നു. മരണാനന്തരം എന്തെല്ലാം വേണം, എന്തെല്ലാം വേണ്ട എന്നതിനെ കുറിച്ചെല്ലാം സുഗതകുമാരി തന്റെ ഒസ്യത്തിൽ എഴുതിവച്ചിരുന്നു. “മരണശേഷം ഒരു…