Month: March 2023

മരണശേഷം എന്നെ കൊണ്ടുപോകുമ്പോൾ…

രചന : എസ്. ജയേഷ് ✍ എസ്.ജയേഷിന് ആദരാഞ്ജലി.. വെള്ളിയാഴ്ച കൊണ്ടുപോകരുത്,രണ്ട് ദുഃഖവെള്ളികൾ എന്തിനാണ്?ശവമഞ്ചം ഒഴിവാക്കുക,രാജാവല്ല മരിച്ചതെന്ന് അറിഞ്ഞോട്ടെ!വിലാപങ്ങൾ ഒട്ടും വേണ്ട,ഇനിയൊന്നുകൂടി ലോകം താങ്ങില്ല.പൂക്കളും സുഗന്ധലേപനങ്ങളും തൊടരുത്,കുട്ടികൾക്കത് സങ്കടമാകും.ഇടവഴിയിലൂടെ കൊണ്ടുപോകരുത്,കമിതാക്കൾക്ക് സ്വകാര്യത ആവശ്യമാണ്.പഴയ കാമുകിമാരെ അറിയിക്കരുത്,അവരുടെ ഭർത്താക്കന്മാർ യാത്രയിലാകും.നിലാവുള്ള രാത്രികളെ വിളിയ്ക്കരുത്ചീവിടുകളുടെ…

ലോക ജല ദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക…

സൂര്യകാന്തിപ്പൂവ്

രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞകൊണ്ട്നേരിനെ വരച്ചവൻമഞ്ഞ ,മൃത്യുവെന്ന്പറഞ്ഞു തന്നവൻ പ്രണയിനിക്ക്ചെവിപ്പൂവ് സമ്മാനിച്ച്പ്രാണനോളം സ്നേഹംകാട്ടിക്കൊടുത്തവൻ ഉന്മാദത്തിൻ്റെ ഉപ്പുരസംരുചിച്ച്സൂര്യതേജസ്സായി ജ്വലിച്ച്വെയിൽ വാരി തിന്ന്നിറങ്ങളുടെ നിറമായ്മാറിയവൻ വാൻഗോഗ്,നട്ടുച്ചയായ് പിറന്നവനെനിലവിളിയെ പോറ്റി വളർത്തി –യവനെജ്ഞാനം വിശപ്പെന്ന്വിളിച്ചു പറഞ്ഞവനെ ഇന്ന് ,എൻ്റെ മുറ്റത്ത് വിരിഞ്ഞി-രിക്കുന്നുഒരു ചെവിക്കുടപ്പൂവ്

ലോക കവിത ദിനാശംസകളോടെ
എവിടെത്തിരയണം
കവിതേ

രചന : ബിജുകുമാർ മിതൃമ്മല✍ എവിടെത്തിരയണംകവിതേ ഞാൻ നിന്നെഎവിടെത്തിരയണം കവിതേനിഴൽ വീണ വഴിയിലോനിലാപ്പൂഞ്ചോലയിലോനിളയിലോനിദ്ര തഴുകാത്തൊരുനിശീഥിനിയിലോഎവിടെത്തിരയണം കവിതേഞാൻ നിന്നെ എവിടത്തിരയണംകവിതേആരോ പറഞ്ഞുകൊടും വേനലിൽകരിഞ്ഞ പാടങ്ങളിൽവിണ്ടുകീറിയ മണ്ണിൽമനസ്സുകരിഞ്ഞ മുറിവിൽകവിത കരഞ്ഞിരിപ്പുണ്ടെന്ന്വേറൊരാൾ ചൊല്ലികവിത തീയാണ്കത്തി ജ്വലിക്കുന്ന കനലിലുംവെന്തു വെണ്ണീറാം ചാരത്തിലുംകവിതയെ കണ്ടെന്ന്എവിടെത്തിരയണം കവിതേഞാനെവിടെത്തിരയണം നിന്നെകാറ്റു പറഞ്ഞു…

‘കവിതയുടെ വിശപ്പ്’*

രചന : ചാക്കോ ഡി അന്തിക്കാട്✍ ഇരട്ടപെറ്റരണ്ടു കവിതകൾക്കുവിശന്നപ്പോൾ…‘സമരം’എന്നു പേരുള്ള കവിതനടന്നു തളർന്നുചേരിയിലെത്തി.കഞ്ഞിച്ചട്ടിയിൽബാക്കിയുള്ളവറ്റ് വിഴുങ്ങി.അന്നം വിളയിക്കുന്നകർഷകരെക്കുറിച്ച്കവിതകൾ ആലപിച്ചുതളർന്നു വീണു.പിന്നീട്കഞ്ഞിപ്പാത്രത്തിന്റെനനവിൽതെളിഞ്ഞതെല്ലാംവിപ്ലവക്കവിതകൾ.അപ്പോഴുംമേൽക്കൂരയുടെഓട്ടകളിലൂടെആകാശത്തുപാറിപ്പറക്കുന്നപട്ടങ്ങൾ കാണാൻമാത്രം ശേഷി,തളരാത്തകണ്ണുകൾക്കുണ്ടായിരുന്നു!‘സഹനം’എന്നു പേരുള്ളരണ്ടാമത്തെ കവിതഫൈവ്സ്റ്റാർഹോട്ടലിലെത്തി.ത്രീകോഴ്‌സ് ഡിന്നർകഴിക്കുന്നവന്റെകത്തിയിലുംഫോർക്കിലുംഅഭയം തേടി.ലോകത്തിലെപരവതാനികളെക്കുറിച്ചുള്ളനീണ്ടകാവ്യമാലപിക്കാൻശ്രമിച്ചു.മദ്യലഹരിയിൽകുഴഞ്ഞു വീണു.സ്റ്റോക്ക്മാർക്കറ്റിന്റെഇടിവിൽമനം തകർന്നപ്പോൾഡിന്നർഉപേക്ഷിച്ച മുതലാളി,വെള്ളിപ്പാത്രംഎറിഞ്ഞുടച്ചു.ഹൃദയസ്തംഭനംമൂലംമരണമടഞ്ഞു!വെള്ളിപ്പാത്രത്തിൽബാക്കിയായവർണ്ണനക്കവിതാബിംബങ്ങൾഇപ്പോൾഎച്ചിൽക്കൂനയിൽകൊടിച്ചിപ്പട്ടികളെകാത്തുകിടക്കുന്നു!അപ്പോഴുംകടൽക്കരയിലും,തെരുവിലും,പട്ടം പറപ്പിക്കുന്നകുട്ടികൾആലപിക്കുന്നത് കേൾക്കാം :“വേണം…ലോകം കരയുമ്പോൾകരയുന്ന കവിതകൾ!…ലോകം ചിരിക്കുമ്പോൾചിരിക്കുന്ന കവിതകൾ!ലോകംവിശക്കുമ്പോൾ,ചിരിക്കാത്തലോകത്തിനെചിരിപ്പിക്കാനെന്തു…

ആറ്റിക്കുറുക്കി കുറയ്ക്കും തോറും
കവിഞ്ഞൊഴുകുന്നവൾ അവൾ കവിത

രചന : ജോയ്സി റാണി റോസ് ✍ ആറ്റിക്കുറുക്കി കുറയ്ക്കും തോറുംകവിഞ്ഞൊഴുകുന്നവൾ അവൾ കവിതഅടുക്കിപെറുക്കിയൊതുക്കി വെച്ചാലുംനിരത്തി വെച്ചാലും അർത്ഥം മാറാത്തവൾമാന്ത്രികത വശമുള്ളവൾഭാവനയ്ക്ക് ഇരിപ്പിടമാകുന്നവൾതെളിഞ്ഞും ഒളിഞ്ഞുംഅർത്ഥം ചമയ്ക്കുന്നവൾഒറ്റ വാക്കിൽ ഒരുപാട് പറയുന്നവൾപറയാൻ മറന്ന വാക്കുകൾ പേറുന്നവൾഉറക്കെ പറയാൻ പിറന്നവൾആത്മാവും ജീവനും പേറുന്നവൾചിന്തയിൽ ആഴപ്പെടും…

കവിത

രചന : യഹിയാ മുഹമ്മദ് ✍ നീ ഇറങ്ങിവരാൻമടിച്ച രാത്രികളിൽഏകാന്തതയുടെ കരിമ്പടവും പുതച്ച്ഞാൻ ഇരുട്ടിലേക്ക്ഇറങ്ങി നടക്കുംരാവു പൂത്തഇടവഴികളിൽപകലു പെറ്റിട്ട നക്ഷത്രക്കുഞ്ഞുങ്ങൾവഴി തെളിക്കുംമുണ്ട് മുറുക്കിയുടുത്ത്വിശപ്പിനെശ്വാസം മുട്ടിച്ച പകലുകളിൽഉണക്കാനിട്ട ചക്കക്കുരുവിൽമുള പൊട്ടിയപച്ചപ്പിൽ – പെങ്ങൾക്ക് വിശപ്പില്ലാത്തഒരു ദ്വീപു കാണിച്ചു കൊടുക്കുംവിണ്ടുകീറിയവയൽ വരമ്പിലൂടെവള്ളം തുഴഞ്ഞെത്തുന്ന ഒരുപാമ്പ്കമ്യൂണിസ്റ്റപ്പ…

കവിയുടെ ഒമ്പത് ജീവനുകള്‍

രചന : ആൻ്റണി കൈതാരത്ത്✍ ജീവിതത്തിന് ഒരു രഹസ്യമുണ്ട്അതുപോലെ മരണത്തിനുംമരിക്കുക എന്നതാണ്ജീവിക്കുവാന്‍ ഓരോരുത്തരും ചെയ്യേണ്ടത്പൂച്ചയെ പോലെ,ഒമ്പത് ജീവനുകളുമായാണ്അവന്‍, കവി പിറക്കുന്നത്നിശബ്ദമായിഎല്ലാം കേട്ടുകൊണ്ടിരിക്കുകമാത്രം ചെയ്യുന്ന ജനതയുടെമൗനം ഉടച്ച്, പടഹം മുഴക്കികവി തെരുവിലൂടെ പാടി നടന്നുസംസാരിക്കുക, ഉറക്കെ സംസാരിക്കുകനിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്സംസാരിക്കുക, ഉറക്കെ സംസാരിക്കുകനിങ്ങളുടെ…

മലയിലേക്കൊഴുകുന്ന പുഴകൾ!

രചന : പി.ഹരികുമാർ✍ പുഴകൾ വിസ നേടി ഉലകം ചുറ്റുന്നു.കിണറിന്റെ ആഴവും കുളത്തിന്റെ ഓളവുംകൊതിയോടെ നോക്കുന്നു. ഉലകം ചുറ്റിയൊഴുകുന്ന പുഴക്കുണ്ട്ആരുമറിയാത്തോരെതിരൊഴുക്ക്;അമ്മമലയുടെ വാത്സല്യമടിയിൽഅന്തിയുറങ്ങുവാൻ കൊതിയൊഴുക്ക്;അറിയാ മൊഴികൾ പഠിച്ച് പതച്ച്വേർത്ത് ലോകത്തെ നനച്ചന്തിയിൽമലയുടെ മടിയിൽ സ്വസ്ഥമുറങ്ങുവാൻസ്വപ്നം കണ്ടാണൊഴുകുന്നു പുഴകൾ.കയ്പേറും കട്ടിയുപ്പിന്റെയാഴിയിൽആരുമറിയാതൊടുങ്ങുന്ന സ്വപ്നം.ആർദ്രമത്,തീവ്രമത്,സ്നേഹമതെങ്കിലുംഅമ്മമലയും മറക്കുന്നത്,നാട്ടുകാരൊരുനാളുമോർക്കാത്തത്. “പാടുന്ന…

ലോക കവിതാ ദിനം

രചന : അഫ്സൽ ബഷീർ തൃക്കോമല✍ യുനെസ്‌ക്കോ 1999 മുതൽ മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു.കാവ്യരചനയും കവിതാ വായനയും ഒപ്പം ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ ദിനാഘോഷം. രാമായണം മുതൽ ലോകത്തു മലയാളത്തിലടക്കം ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് കവിതകളാണ് .വൃത്താലങ്കാരവും,ശബ്ദാലങ്കാരവും…