മാന്യമായ ശവസംസ്കാരവും അന്ത്യയാത്രയും മനുഷ്യന്റെ  മൗലിക-ജന്മാവകാശമാണ്. അത്‌ നിഷേധിക്കുന്നത്ഇന്ത്യൻ പീനൽ കോഡിന്റെ അവസാന ഭാഗത്തിൽ പറയുന്നതുപൊലെ മനുഷ്യാവകാശ ലംഘനമാണ്.  ജനങ്ങളിൽ  അനാവശ്യഭീതി പരത്തിയതുമൂലം മാന്യമായി മൃതദേഹം സംസ്കരിക്കുന്നത് എതിർക്കാൻ പോലും  ജനങ്ങൾ മുന്നോട്ട് വരുന്ന അവസ്ഥ സമൂഹത്തിൽ അരക്ഷിതാവസ്ഥ വരുത്തിവക്കും. ഓർത്തോഡോക്സ്  ടിവി സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവൈദീക-അൽമായ പ്രതിനിധികൾ  “സൂം” വഴി പങ്കെടുത്തു. മലങ്കര ഓർത്തോഡോക്സ് സഭയുടെ മാധ്യമവിഭാഗം ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്നസെമിനാറിൽ ഫാ.ജോൺസൺ പുഞ്ചക്കോണം പ്രബന്ധം അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ നടക്കും. ഒരു മൃതദേഹത്തിന്റെ അന്ത്യയാത്രയോ, ശവ സംസ്കാര ശുശ്രൂഷ തടസപ്പെടുത്തുകയോ, നൽകാത്തിരിക്കുകയോ ചെയ്താലുള്ള ശിക്ഷയാണ് ഇന്ത്യൻ പീനൽ കോഡിന്റെ അവസാന ഭാഗത്തിൽപറയുന്നത്. നല്ലൊരു അന്ത്യയാത്ര ലഭിക്കുക പൗരന്റെ അവകാശമാണ്. അത് തടയുന്നത് ഗുരുതരമായ  തെറ്റാണ്.

Section 297 in The Indian Penal Code

“Trespassing on burial places, etc.—Whoever, with the inten­tion of wounding the feelings of any person, or of insulting the religion of any person, or with the knowledge that the feelings of any person are likely to be wounded, or that the religion of any person is likely to be insulted thereby, commits any trespass in any place of worship or on any place of sepulchre, or any place set apart from the performance of funeral rites or as a depository for the remains of the dead, or offers any indignity to any human corpse, or causes disturbance to any persons assembled for the performance of funeral ceremonies, shall be punished with imprisonment of either description for a term which may extend to one year, or with fine, or with both.”

ഒരു മതവിശ്വാസിക്ക് അയാൾ വിശ്വസിച്ചിരുന്ന മതവിശ്വാസമനുസരിച്ചുള്ള മാന്യമായ ശവസംസ്ക്കാരം  നിഷേധിക്കുന്നത് ഒരുവർഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റാർഹമായ നിയമം നിലനിൽക്കുന്ന രാജ്യമാണ്ഇന്ത്യ. അധികാരികൾ എന്ത് അധികാരം ഉപയോഗിച്ചായാലും  അത് നിഷേധിക്കുന്നത് ശിക്ഷാർഹമാണ്.

യേശുവിന്റെ ശവസംസ്കാരം (യോഹന്നാന്‍ 19:38-42)
അനന്തരം, യഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ്, യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകുവാന്‍ പീലാത്തോസിനോട് “അനുവാദം” ചോദിച്ചു.മാന്യമായ ഒരു കല്ലറയില്‍ യേശുവിനെ സംസ്കരിക്കുന്നതിനു സ്വര്‍ഗ്ഗീയപിതാവു യോസേഫിനെ നയിച്ചു. ആദ്യം രാത്രിയില്‍ അവന്റെയടുക്കല്‍ വന്ന നിക്കോദേമോസും ഏകദേശം നൂറു റാത്തല്‍ മൂറുംഅകിലുംകൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. അവര്‍ യേശുവിന്റെ ശരീരമെടുത്തു യഹൂദന്മാര്‍ “ശവമടക്കുന്നമര്യാദപ്രകാരം” അതിനെ “സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീല പൊതിഞ്ഞുകെട്ടി”. അവനെ ക്രൂശിച്ച സ്ഥലത്തുതന്നെഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറസമീപമായതിനാല്‍ അവര്‍ യഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വെച്ചു. പെട്ടെന്ന്, നിക്കോദേമോസും കുരിശിനടുത്തുവന്നു. 32 കിലോഗ്രാം വിലയേറിയ സുഗന്ധദ്രവ്യവുമായാണു വന്നത്, കീറിപ്പറിഞ്ഞ മൃതദേഹം ചുറ്റിപ്പൊതിയുന്നതിനായുള്ള ശവക്കച്ചകളും അദ്ദേഹം കൊണ്ടുവന്നു. ശരീരംക്രൂശില്‍നിന്നു “താഴെയിറക്കാനും സുഗന്ധലേപനത്തിനുശേഷം സംസ്കരിക്കാനും “ യോസേഫിന് ഒരുസഹായമായി. കുലീനതയുടെ ഒരു പ്രക്രിയയായിരുന്നു അത്. അന്തസ്സുള്ള ഒരു കല്ലറയില്‍ സമ്പന്നന്മാരോടും കുലീനന്മാരോടുമൊപ്പം യേശുവിനെ സംസ്കരിക്കണമായിരുന്നു. പാറയില്‍ കൊത്തിയെടുക്കുന്ന അത്തരം കല്ലറകള്‍ ചെലവേറിയതായിരുന്നു. നഗരമതിലുകള്‍ക്കു വെളിയിലായി, ക്രൂശീകരണസ്ഥലത്തിനടുത്തായുള്ള സ്വന്തകല്ലറ യേശുവിനു നല്‍കി മാനിക്കുന്നതിനെക്കാള്‍ മികച്ച ഒരു കാര്യംയോസേഫിനു ചെയ്യാനില്ലായിരുന്നു. അവിടെ യേശുവിന്റെ ശരീരം ഒരു ശവപ്പെട്ടിയില്‍ വയ്ക്കാതെ ഒരു കരിങ്കല്‍പ്പാളിമേല്‍ വെച്ചു, നിക്കോദേമോസ്കൊണ്ടുവന്ന, സുഗന്ധക്കുഴമ്പില്‍ കുതിര്‍ത്ത ശവക്കച്ചകള്‍ മൃതദേഹത്തില്‍ ചുറ്റിയിരുന്നു.

 യേശുവിന്റെ സംസ്കാരം നമ്മെ എന്താണു പഠിപ്പിക്കുന്നത്?

കോവിഡ് രോഗികളോടുള്ള നമ്മുടെ പെരുമാറ്റത്തിലും വീക്ഷണത്തിലും മാറ്റം വരണം. അധികാരവർഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സംമൂഹ്യഭീതി  സഭാ നേതൃത്വത്തെയും ബാധിച്ചിരിക്കുന്നു. മാമോദീസ ഉൾപ്പെടെയുള്ള കൂദാശകൾ കരസ്പർശനമില്ലാതെ നടത്തേണമെന്ന് ഒരു രാഷ്ട്രീയ നേതൃത്വംഉപദേശിച്ചപ്പോൾ പഞ്ചപുച്ഛമടച്ചു് അനുസരിക്കുവാൻ വിശ്വാസസമൂഹം വിധേയപ്പെട്ടു. കൂദാശകൾ എങ്ങനെനടത്തേണമെന്ന് രാഷ്ട്രീയ നേതൃത്വം പറഞ്ഞപ്പോൾ അത് സഭാവിശ്വാസത്തിന്റെ അടിസ്ഥാനവിശ്വാസത്തിന്റെകടക്ക് കത്തിവച്ചതാണെന്ന് മനസിലാക്കുവാൻ കഴിയാതെപോയി. ചിലരുടെ രാഷ്ട്രീയ അജണ്ടക്കും സോഷ്യൽമീഡിയയകളിലെ ചില ആന്റി സോഷ്യൽ പ്രതികരണങ്ങൾ കണ്ടും കേട്ടും  വിറങ്ങലിച്ചു നിൽക്കേണ്ട അവസ്ഥ. ക്രിസ്‌തീയ ശവസംസ്‌കാരങ്ങൾ മാന്യവും ലളിതവും ദൈവത്തിനു പ്രസാദകരവും ആയ രീതിയിൽനടത്തപ്പെടണം. ഓരോ ഭദ്രാസനത്തിലും ചെറുപ്പക്കാരായ വൈദീകരുടെയും യുവതീയുവാക്കളുടെയും  ഒരുപ്രത്യേകസന്നദ്ധകൂട്ടം തന്നെ  രൂപീകരിക്കപ്പെടണം. വിവാഹം മാത്രമല്ല ശവസംസ്കാരവും പൊങ്ങച്ചം കാണിക്കാനുള്ള അവസരങ്ങളാണെന്ന മട്ടിലുള്ളഅൽപത്തരങ്ങൾ കുറയുയുവാൻ ഒരുപക്ഷേ കൊറോണ ഭീതി മൂലം കാരണമായേക്കാം. കാതടപ്പിക്കുന്നഉച്ചഭാഷിണികളും കണ്ണഞ്ചിപ്പിക്കുന്ന വീഡിയോ ലൈറ്റുകളും പൂക്കളുടെ കൂമ്പാരവുമില്ലാതെയുള്ള “മാന്യമായ” സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിലേക്ക് വഴിമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മരിച്ച ഒരാളെപ്രതി ദുഃഖിക്കുന്നത്‌ തികച്ചും സ്വാഭാവികമാണ്‌. പ്രിയപ്പെട്ടവരുടെ മരണത്തിൽ യേശുവുംശിഷ്യന്മാരും ദുഃഖിച്ചു കരഞ്ഞ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്‌. (യോഹ. 11:33-35, 38; പ്രവൃ. 8:2; 9:39) എന്നാൽ അതിരുവിട്ട ദുഃഖപ്രകടനങ്ങൾ നടത്തിയില്ല. (ലൂക്കൊ. 23:27, 28; 1 തെസ്സ. 4:13) മരണത്തെക്കുറിച്ചുള്ളസത്യം അവർക്ക്‌ അറിയാമായിരുന്നു എന്നതാണ്‌ കാരണം.

 നിലപാട്‌ വ്യക്തമാക്കുക

ശവസംസ്‌കാരം എങ്ങനെയായിരിക്കണം എന്നു നിശ്ചയിക്കുന്നതിൽ സ്വന്തക്കാർക്കും കരപ്രമാണിമാർക്കുംചെറുതല്ലാത്ത പങ്കുണ്ട്‌. അതുകൊണ്ട്‌ ശവസംസ്‌കാര ചടങ്ങുകൾ ‌ എങ്ങനെയായിരിക്കണം എന്നുവ്യക്തമാക്കിക്കൊടുക്കണം. (2 കൊരി. 6:14-16) ക്രിസ്‌തീയ ശവസംസ്‌കാര ചടങ്ങുകൾ സഹവിശ്വാസികളുടെ മനസ്സാക്ഷിയെ മുറിവേൽപ്പിക്കരുത്‌. ശവസംസ്‌കാരത്തോടു ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം മുൻകൂട്ടി തയ്യാറാക്കി  എഴുതിവെക്കുന്നെങ്കിൽബന്ധുക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എളുപ്പമായിരിക്കും. മരിച്ചയാളിന്റെ അഭിലാഷങ്ങൾക്ക്‌ അവർവിലകൽപ്പിക്കാനുള്ള സാധ്യത ഏറെയാണ്‌. എങ്ങനെ, എവിടെവെച്ച്‌ ശവസംസ്‌കാരം നടത്തണം, ആർക്കായിരിക്കണം അതിന്റെയൊക്കെ ചുമതല എന്നതുപോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എഴുതിവെക്കുക. (ഉല്‌പ. 50:5) “എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്നകല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങിവരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻഎന്നു പറഞ്ഞു.” ഇങ്ങനെ ചെയ്യുന്നത്‌ ക്രിസ്‌തീയപക്വതയുടെയും മറ്റുള്ളവരോടുള്ള പരിഗണനയുടെയും ലക്ഷണമാണ്‌. (ഫിലി. 2:4) ഇത്തരം കാര്യങ്ങളിലുള്ള തീരുമാനങ്ങൾ മറ്റുള്ളവർക്കു വിടാതെ സ്വയം എടുക്കുന്നതായിരിക്കും ഉത്തമം‌.

Medical Power of Attorney (MPOA) and advance directives

There are two primary kinds of advance directives:

* A living will spells out your preferences about certain kinds of life-sustaining treatments. For example, you can indicate whether you do or do not want interventions such as cardiac resuscitation, tube feeding, and mechanical respiration.

* A power of attorney directive names someone that you trust to act as your agent if you are unable to speak for yourself. If you want to choose one person to speak for you on healthcare matters, and someone else to make financial decisions, you can do separate financial and healthcare powers of attorney.

* Do you want all pain relief options available, even if they may have the side effect of unintentionally hastening your death?

* Which life-sustaining options — such as tube feeding, mechanical ventilation, CPR, and antibiotics — do you want, and which would you not want? How long would you want these options to be continued if your condition is not improving?

* Would you want artificial life support removed if you are found to be irreversibly brain dead, or do you prefer that your life be sustained until your heart stops on its own?

* What are your feelings about organ donation?

* How do you want your body to be disposed of after death? (Burial, cremation, medical research?) Which funeral home or other organization do you want to handle the arrangements?

* How do you feel about being fed or hydrated through a tube?

* Would you want to receive certain treatments, like antibiotics, tube feeding, or mechanical ventilation, for a trial period and have them stopped if a certain time passed with no improvement?

* How aggressive do you want your doctors to be about the use of CPR should your heart stop?

* What are you most afraid of regarding treatments you might receive?

* What are you afraid might happen if you can’t make decisions for yourself?

* Are there circumstances under which you would want more aggressive measures taken to sustain your life, and others under which you wouldn’t?

അല്ലാത്തപക്ഷം, നിങ്ങൾ വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത അനാചാരങ്ങൾ ഒരുപക്ഷെശവസംസ്‌കാര ചടങ്ങുകളിൽ ഉൾപ്പെടുത്താനുള്ള സമ്മർദം ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കുനേരിടേണ്ടിവന്നേക്കാം.

ക്രിസ്‌തീയ ശവസംസ്‌കാരങ്ങൾ ലളിതവും മാന്യവും ആയിരിക്കണം

ക്രിസ്‌ത്യാനികൾക്കു ചേരാത്ത മത്സരമനോഭാവവും മറ്റുള്ളവരെ കടത്തിവെട്ടാനുള്ള ആഗ്രഹവും ഒഴിവാക്കാൻനാം നല്ല പരിശ്രമം ചെയ്യണം. (നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടുവൃഥാഭിമാനികൾ ആകരുതു. ഗലാ. 5:26)

വൈറൽ ഇൻഫെക്‌ഷനുകൾ മൃതദേഹങ്ങളിൽനിന്ന് പകരുകയില്ലെന്നും മൃതദേഹത്തിൽനിന്നു വൈറസ്പുറത്തേക്കു വരില്ല ശരിയായ രീതിയിലാണു സംസ്കാരമെങ്കിൽ ആശങ്ക വേണ്ടായെന്നും   കഴിഞ്ഞദിവസംമനോരമ പത്രത്തിൽ ഒരു ഡോക്ടർ ഡോ. ഷെര്‍ളി വാസു വ്യക്തമായി പറയുന്നു.  ബ്ലീച്ച് കലർത്തിയ വെള്ളം ഉപയോഗിച്ച് ബോഡി വാഷ് ചെയ്താൽ ഉള്ളിൽനിന്ന് വൈറസ് പുറത്തേക്കു വരില്ല. എബോള, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗാണുക്കളുടെ കാര്യത്തിലും ഇങ്ങനെയാണ്. അവപുറത്തേക്കു വരില്ല. മനുഷ്യന്റെ ത്വക്ക് നല്ലൊരു കവചമായി പ്രവർത്തിക്കും. മൃതദേഹത്തിന്ശ്വസനമില്ലാത്തതിനാൽ രോഗാണുവിന് അങ്ങനെയും പുറത്തു വരാൻ അവസരമില്ല എന്നും ഈ ഡോക്ടർവ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഡോ. ഷെര്‍ളി വാസുവിന്റെ ലേഖനത്തിൽ നിന്ന്

“ചില മൃതദേഹങ്ങളിൽ ലങ്സിൽ നിന്നുള്ള ദ്രവം മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്കു വരാനുള്ളസാധ്യതയുണ്ട്. അത് തടയാൻ ഡ്രൈ കോട്ടൺ വച്ച് ദ്വാരങ്ങൾ അടയ്ക്കുകയാണ് പതിവ്. അതേസമയംവായിലൂടെ ദ്രവം ഒഴുകുന്നത് തടയുക അത്ര എളുപ്പമല്ല. കോവിഡ് 19 ലങ്സിനെയാണ് കാര്യമായി ബാധിക്കുക. ARDS എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം), അയൺ ലങ് (ശ്വാസകോശംഇരുമ്പുപോലെ ഉറച്ചു പോകുന്ന അവസ്ഥ) തുടങ്ങിയ കാരണങ്ങൾ കൊണ്ടാണിത് സംഭവിക്കുന്നത്. അതിൽനിന്ന്ഫ്ലൂയിഡുകൾ വായിലൂടെയും മൂക്കിലൂടെയും ഒഴുകാം. അങ്ങനെ ഒഴുകിയാൽ അതിനെ കവർ ചെയ്തിരിക്കുന്നപല സ്ഥലങ്ങളിലും വൈറസ് എത്താം. അതുകൊണ്ടാണ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ബോഡി അടക്കണംഎന്നു പറയുന്നത്.  പിന്നീട് ആരും അതിൽ തൊട്ട് രോഗം പകരാൻ ഒരു സാധ്യതയും ഉണ്ടാകരുത് എന്നതിനാൽ. 10 അടി താഴ്ചയിൽഅടക്കണം, ജനവാസ സ്ഥലം ഒഴിവാക്കി വേണം സംസ്കാരം, ബ്ലീച്ച് ഉപയോഗിക്കണം തുടങ്ങി നിരവധിനിർദേശങ്ങളാ WHO പ്രോട്ടോക്കോളിലുള്ളത്. 10 അടി താഴ്ചയിൽ കുഴിച്ചിട്ടാൽ മണ്ണിലൂടെ രോഗം പടർന്നതായി എവിടെയും റിപ്പോർട്ടില്ല. അതുകൊണ്ടുതന്നെഅത്തരത്തിൽ ഒരു ഭീതിക്ക് അടിസ്ഥാനവുമില്ല. ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച കോട്ടൺ പാഡ് മുഖത്ത് വച്ച്സംസ്കാരം നടത്താം. ഇത് ബന്ധുക്കൾ കണ്ടു കഴിഞ്ഞിട്ടാവണം. അല്ലാത്തപക്ഷം കട്ടിയുള്ള എന്തെങ്കിലുംമുഖത്തു വച്ചിരിക്കുന്നതു കാണുന്ന ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാം.എച്ച്ഐവി, ഹെപ്പറ്റൈറ്റസ് ബി തുടങ്ങിയ രോഗങ്ങളുട അണുക്കൾ ഒരു മാസം വരെ മേശയുടെ പ്രതലങ്ങളിൽപറ്റിപ്പിടിച്ചിരിക്കും. നിപ്പയ്ക്കും കോവിഡിനുമെല്ലാം വളരെ കുറച്ചു സമയത്തേക്കു മാത്രമാണ് ബാധിക്കാനുള്ള ശേഷിയുള്ളത്. ആസമയം കഴിഞ്ഞു മാത്രം മൃതദേഹം സംസ്കാരത്തിന് വിട്ടുനൽകിയാൽ മതിയാകും. നിലവിലുള്ള സാഹചര്യത്തിൽ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് കോവിഡ് ഉണ്ടോ എന്ന്പരിശോധിക്കുന്നതിന് വേണ്ടി വരുന്ന ഒരു സമയമുണ്ട്. രോഗാണു ബോഡിയിലുണ്ടെങ്കിലും വ്യാപിക്കാതിരിക്കാൻഈ സമയം മതിയാകും.കൊറോണ വൈറസിന് ലൈവ് ടിഷ്യുവിൽ മാത്രമേ വൈറസിന് വളരാൻ സാധിക്കൂ. ജീവനുള്ള ഒരു സെൽഅതിനെ വർധിപ്പിച്ചു കൊടുത്താൽ മാത്രമേ അത് നിലനിൽക്കുകയുള്ളൂ. രോഗാണു കുറെ സമയത്തേക്ക് അതിൽഉണ്ടാകും. അതേസമയം രോഗി മരിച്ചു കഴിഞ്ഞാൽ വൈറസിന് പെരുകാൻ സാധിക്കില്ല. നിശ്ചിത സമയത്തിനുശേഷം അത് പ്രവർത്തന രഹിതമാകും. ഒരു മണിക്കൂർ കഴിഞ്ഞാണ് ബോഡി കൈമാറുന്നതെങ്കിൽ ഓട്ടോപ്സിചെയ്യാം, കുഴിച്ചിടാം, ബന്ധുക്കൾക്ക് കാണാം.

അറിവാണ് സുരക്ഷ, മാസ്കല്ല
മൃതദേഹം കൈകാര്യം ചെയ്യുന്ന സ്ഥലമാണ് മോർച്ചറി. മരണം കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലെങ്കിൽ അതിനെമോർച്ചറി എന്നു വിളിക്കാനാവില്ല. തലയോട്ടി തുറക്കുമ്പോൾ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലാണ്. വൈറൽ ഇൻഫെക്‌ഷനുകൾ ആർക്കും പകർന്ന് കിട്ടിയിട്ടില്ലെന്നാണ് അനുഭവം. അശ്രദ്ധയോടെ, കയ്യുറധരിക്കാതെ, വ്യക്തിശുചിത്വം പാലിക്കാതെ കൈകാര്യം ചെയ്താൽ മാത്രമാണ് രോഗം പടരാനുള്ള സാധ്യത. മാസ്കോ കയ്യോ എങ്ങനെ ഉപയോഗിക്കണം എന്നത് ഓരോരുത്തരും തീരുമാനിക്കണം. നമ്മുടെ ആത്മവിശ്വാസവും നമുക്കു രോഗം പകർന്നാൽ അത് പ്രിയപ്പെട്ടവർക്ക് ലഭിച്ചേക്കാം എന്നഉത്തരവാദിത്തവും എല്ലാം ഓർമിച്ചാണ് നമ്മൾ ഓരോ കാര്യവും ചെയ്യേണ്ടത്.”

By ivayana