രചന : രജനിദിനേശ്ഇയ്യങ്കോട് ✍
വർഷങ്ങൾക്കുമുമ്പ്
കടന്നുപോയ
ഒരു മഹാപ്രളയകാലത്തെ
വേദനിപ്പിക്കുന്ന
ഓർമ്മക്കൂറിപ്പുകളാണ് ചുവടെ
ഈ തോരാമഴയിൽ
ഇനിയൊരു മഴക്കെടുതിയും
വരാതിരി ക്കട്ടെ എന്ന പ്രാർത്ഥനയോടെ ❣️🥰
കുങ്കുമം ചാലിച്ച സന്ധ്യകളിൽ
ചിങ്ങനിലാവൂ പരക്കും മുമ്പേ,
അമ്പിളിത്തെല്ലു ചിരിച്ചുകൊണ്ടോടിയീ –
മഞ്ഞണി മാനത്തുദിക്കും മുമ്പേ…
എന്തിനു മാരിവിൽ മാലകളെ നിങ്ങൾ,
നൊമ്പരം തന്നു കടന്നുപോയി….
മലകൾതൻ മാറ്, പിളർന്ന് നിൻ നീർത്തുള്ളി —
നിളയെയും ചെന്നിറമാക്കിയപ്പോൾ
വഴിതെറ്റി വന്നൊരാ പുഴയിലെൻ നിലതെറ്റി ,
തുഴവിട്ടുപോയോരെൻ ജീവിതത്തിൽ..
കരിനിഴൽ പെയ്തു തിമിർത്തു നീയെന്നിലീ –
വേദന തന്നു കടന്നുപോയി ….
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനിയും ,
ഒരു പാത്രത്തിലന്നം രുചിച്ചറിഞ്ഞു ….
ഓരമ്മ പെറ്റ പൈതങ്ങളെപ്പോൽ,
ഒരുമിച്ചു ചേർന്നവർ ഉണ്ടുറങ്ങി …
ഒരു കൂര നിങ്ങൾക്കൂ തണലേകി ജീവനിൽ –
അതിജീവനത്തിൻ കരുത്തറിഞ്ഞു …
മതമില്ല ജാതിയില്ലൊന്നുമില്ലാതെയായ്-
മനുഷ്യൻ മനുഷ്യനെ തൊട്ടറിഞ്ഞു…
പഠനം നിലച്ചൊരീ പാഠശാലയ്ക്കുള്ളിൽ,
ഒരു പാടു പാഠം പഠിച്ചറിഞ്ഞു…
മരമായിമാറുന്നമനസുകളിൽ നീ ,
മനുഷ്യത്വമേകുകയായിരുന്നോ…
ഒരുമയിൽ പൂക്കുന്ന പൂക്കാലമുണ്ടെന്ന് –
പറയാതെ പറയുകയായിരുന്നോ ..
നവകൈരളിക്കായിനൽകിടാം നമ്മൾതൻ,
ഒരുദിനത്തിൻറെ വിയർപ്പിൻ നേട്ടം..
ഒരുമിച്ചു ചേർന്ന് രചിച്ചിടാം ജനനിക്കു-
മരുമയാം മക്കൾ തൻ വിജയഗാഥ …
❤️