കൂടൊരുക്കി പൂമരത്തിൽ കാത്തിരിക്കും പൈങ്കിളി.
കൂട്ടു നിന്റെ പ്രണയ ഗീതം കേട്ടിടാനായെത്തുമോ ?
പൂനിലാമഴ പെയ്ത് തോർന്നത് കൂട്ടറിഞ്ഞിട്ടില്ലയോ ?
സൂര്യനന്തിച്ചോപ്പണിഞ്ഞത് കൂട്ട് കണ്ടിട്ടി ല്ലയോ ?
കൂട്ടതെത്തും കൂട്ട് കൂടാൻ സുന്ദരിപ്പൂ പൈങ്കിളി
കൂട്ട് നിന്നെ അന്നമൂട്ടാൻ തേടിയലയുകയാണവൻ
പാതി നിന്റെ വിശപ്പകറ്റാൻ
ഊരിലലയുകയാണവൻ.
കാറ്റു കൊള്ളാൻ കടലിനരികിൽ പോയതല്ല കൂട്ടവൻ.
നീല വാനിൽ ഉല്ലസിക്കാൻ പോയതല്ല കൂട്ടവൻ.
കൂട്ടിനുള്ളിൽ പുല്ല് കൊണ്ടൊരു മെത്ത പണിതൊരു പൈങ്കിളി.
ഏറെ വൈകാതോടിയെത്തും കൂട്ടുകൂടാൻ നിൻ കിളി.
കൊക്കുരുമ്മാൻ കഥകൾ ചൊല്ലാൻ ജീവനാം നിൻ പൊൻകിളി.

ടി.എം. നവാസ്.

By ivayana