അവസാന കരടുരേഖയുംപുറത്തായ്,
അതിലുമടങ്ങുന്നില്ലിനിയുമെങ്ങനെ!
പെരുകുന്നു യാചകർനാട്ടിലേറെ,
യാചനകൊണ്ടു ഫലിച്ചില്ലയെങ്കിൽ!!

ചേരുന്നുണ്ടുന്നതരങ്ങനെപലരും,
സുരലഹരിയിൽമുങ്ങിക്കുഴഞ്ഞവർക്കായ്.
മായികലോകത്തിലങ്ങനെപറക്കാൻ,
പറക്കമുറ്റിച്ചവരോടിരക്കുന്നു

അമാന്തിച്ചീടുകിലായുധമുയർത്തുന്നു!
പിന്നെയാളറിയാത്തരൂപത്തിലാക്കുന്നു!
അലമുറയിട്ടുയാചിച്ചീടിലും,
അലിയില്ലമനംലഹരിതേടവേ!

ആണവനെല്ലാമകന്നിപ്പോൾപെണ്ണോ,
അനാശാസ്യത്തിൻക്രൂരത കാട്ടുന്നു!
അറിയാത്തബാലികയൊരുവളിൻ,
ഭയംയാചനയായ് പരിണമിക്കുന്നു!

ഉയരുന്നുമഞ്ഞലോഹത്തിൻമാറ്റ്,
മാർഗ്ഗമില്ലമംഗല്യപ്പെണ്ണിനെ-
യിനിമംഗലംചൊല്ലിയച്ചീടുവാൻ!
ആരോടുകേഴുമാരുകേൾക്കുമീഗതി!

മണ്ണിലന്തിയുറങ്ങിയൊരുകൂരയുംപോയി,
ലഹരികൊഴിക്കുന്നജിവനും പോകുന്നു!
ആണിനൊപ്പംപെണ്ണും പേരുകേൾപ്പിച്ചിടുന്നു!
മണ്ണുപോയി മണ്ണിലാണ്ടുപല ജീവനുംമറഞ്ഞു!!

അധികാരമങ്ങനെയാളുന്നുമുറേ,
അർത്ഥമില്ലാത്ത വാഗ്ദാനമേകി!
വർഷംതികഞ്ഞിടാൻ വെമ്പുന്നുയേറെ.
വന്നുകൈകൂപ്പിനിന്നുയാചിച്ചു ചിരിച്ചിടാൻ!!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana