രചന : ബി സുരേഷ്കുറിച്ചിമുട്ടം✍
മുൻപുംയഥേഷ്ടംദാഹം,
ശമിപ്പിച്ചിരുന്നൊരാകുഴലിൽ;
നീരിറ്റുതേടിയൊരാക്കുഞ്ഞുപ്രാവ്,
ചുണ്ടൊന്നുനനച്ചിടാനില്ലിറ്റുദാഹനീരും.
വറുതിയിൽ പൊരിയുന്നുഭൂമി,
വാനമിരുളുന്നുകോളുമറയുന്നു;
വാരിധിതീർത്തൊരു,വർഷമണഞ്ഞെങ്കിൽ,
കാത്തിരിക്കുന്നുവേഴാമ്പൽ പോലെ!
പൊള്ളുന്നകവും പുറവും,
ഹരിതാഭയൊക്കെയും
കരിഞ്ഞുണങ്ങി;
കാണുന്നകാഴ്ചകൾ കഠിനമാണ്,
കേൾക്കുന്നതോ അതിലും കഷ്ടം!
നാളെയീദാഹജലത്തിനുയുദ്ധംമുറുകും,
ജലസ്രോതസുകൾ മുരടിച്ചു മറയുന്നു.
മണ്ണിട്ടുമൂടുന്നു നീരൊഴുക്കുകൾ,
മണിമന്ദിരങ്ങൾ നീളെ തീർത്തീടുവാൻ!
ഭൂമിയാമമ്മ തന്നൊരീപുണ്യം,
ജീവജലത്തിൻ വിലയറിയാതെ;
വിലകെട്ടമാനവർ വിഷമലിനമാക്കുന്നു,
വിധിയെപഴിച്ചൊടുങ്ങുന്നു പിന്നെയേറയുംമനുഷ്യർ!!
