രചന : വല്ലേത്തോടാ.പിസികെ പിസി ✍
മഴയും കാറ്റും വന്നു പോകുന്നത്
കാണാനെന്ത രസം
ഇടിവെട്ടുന്ന പടഹധ്വനികൾ
കേൾക്കുവതെന്തു രസം
പതിവായ് ജൂണിൽ പെയ്യുന്നൊ-
രുമഴ കാണാനെന്തു രസം
പുതുമഴയത്തു കുടയും ചൂടി
പോകുവതെന്തു രസം
ഇടിമിന്നലുകൾ പാളിയിറങ്ങണ
കാണാനെന്തു രസം
മഴയിൽനനഞ്ഞുകുളിർന്നുസ്കൂളിൽ
പോകാനെന്തു രസം
കാർമുകിൽവാരിതൂകിയൊരിരുളിൽ
പകലാകാൻ മോഹം
കാർമുകിൽവാനിൽവരഞ്ഞൊരുമഴ-
വിൽ കാണാനൊരു മോഹം
കാതരശബ്ദത്താൽ വേഴാമ്പൾ
കരയുവതൊരു മോഹം
കാതരദാഹത്താൽകവിയുംകരൾ
കരയുവതൊരു മോഹം
പുത്തനുടുപ്പിൻ വാസനമിയലും
പoനമുറിക്കുള്ളിൽ
പരിചിതരപരിതർപലവകകലപില
കൂടണഴിക്കുള്ളിൽ
കരയണു തേടണു കുട്ടികഇവരുടെ
കുഞ്ഞുമനസുള്ളിൽ
കരുതലകന്നൊരു കാല കേടിൻ
ഗതിയോർത്തിട്ടുള്ളിൽ
പുറത്തു പെരുമഴപരത്തിയെഴുതി
തണുത്തകാവ്യങ്ങൾ
അകത്തു പതഞ്ഞുനുരഞ്ഞുപൊന്തി
അടുത്ത വാള്യങ്ങൾ
ചുരത്തി സ്നേഹം ഹൃദത്തമായി
പകർന്നവാക്യങ്ങൾ
തളിർത്തമന്നിൽകിളിർത്തുപൊന്തി
സുകൃത ബാല്യങ്ങൾ
എഴുത്തുകാലംനിനക്കു തന്ന
സമസ്ത ഭാഗ്യത്തിൽ
പെയ്തൊഴിയാതിനിയുമുണ്ട്
ബൃഹത്തായ കാര്യങ്ങൾ.
