പോക്കുവെയിൽനല്ലൊരുകാഴ്ചയൊരുക്കി ,
മനംകുളിർപ്പിക്കെ,തണുത്തൊരുകാറ്റുവന്നുമ്മ
വയ്ക്കുമ്പോൾ,
ഓർമ്മപ്പെടുത്തലിൻ്റെ നനുത്ത സുഖഭാവേ
ആയമ്മയൊ ചൊല്ലുന്നു മഴക്കോളുണ്ട് ,
അഴയിൽ കിടക്കുന്നതുണിയെടുക്കു
ഉണക്കാനിട്ട ഉഴുന്നുമരിയുംപിന്നെ ഉപ്പു
തിരുമ്മിവച്ചാഓട്ടുപുളിയുമെടുക്കെന്ന്
അടുക്കള പെരുമാറുമൊരു മരുമകൾക്ക്
കത്തിക്കാനായി ഉണക്കാനിട്ട വിറകിലാശങ്ക.
മുന്നറിയിപ്പായി ഒന്നു ചാറ്റിപ്പോയ മഴമനം
സ്നേഹമസൃണമായിരുന്നന്ന് ,വീണ്ടും
ഞാനെത്തും കരുതിയിരിക്കുകയെന്ന്
വേലിക്കരികിലിരിക്കുമാഓന്തിനുമറിയാം
ഇര തേടിപ്പോയ പക്ഷികൾക്കുമറിയാം
മഴയുടെ മനസ്സുകൾ
വയലിലെ മാത്രമല്ല വീട്ടിലെ തവളയുടെ
കരച്ചിലിലുമറിയാംമഴയുടെഏറ്റക്കുറച്ചിലുകൾ
ജലസംഭരണികളിലെസങ്കേതമെന്നതിനപ്പുറംമഴ,
മനുജൻ്റെജീവൻ്റെഉണർവ്വായിരുന്നു,
ആർദ്രമാക്കി
പെയ്തൊഴിഞ്ഞ മഴ കവികൾക്കു
ജീവൻ വയ്പിച്ചു തുടർന്നു വന്നു.
ഒരു മഴ കാത്തു കിടന്നനേകം
വിത്തുകൾക്ക് മഴയാരായിരുന്നു
ഇന്നോ മുന്നറിയിപ്പുകൾ തരാത്തൊരു മഴ
നാശത്തിൻ്റെ വിത്തു വിതക്കുന്നു
കുടിനീർ തരുമെന്നാകിലും
വിഷലിപ്തമായ അന്തരീക്ഷ
തഴുകലുകളെ നമ്മിലെത്തിക്കുന്നു.
ഒരു മഴക്കെന്താകാം എന്താകാനാവില്ലയെന്നു
കാട്ടുമ്പോൾ അറിഞ്ഞിട്ടുമറിയാതെ പോകുന്ന
നമ്മളല്ലേ പരമവിഡ്ഢികൾ

പ്രകാശ് പോളശ്ശേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *