ഇസ്രയേലിന് ഇരിക്കാൻ കൊമ്പും കിടക്കാൻ കൂടും നൽകി താരാട്ടു പാടുന്ന പാശ്ചാത്യ പരീശമാർ മുമ്പ് ജൂത ജനതയോട് ചെയ്ത തുല്യതയില്ലാത്ത മനുഷ്യത്വരാഹിത്യ ത്തിന്റെ നാൾവഴികൾ കൂടി ഓർത്തിരിക്ക ണം. ചരിത്രം മറക്കാൻ പാടില്ലല്ലോ. ഇന്ന് ഇസ്രയലിനെ തൊട്ടിലിലിട്ട് താരാട്ടുന്ന യൂറോപ്യൻ ക്രൈസ്തവർ ജൂത ജനതയെ മനുഷ്യരെന്ന് പോലും അംഗീകരിക്കാത്ത ഒരു കാലമുണ്ടായിരുന്നു.

ആയിരത്തി അഞ്ഞൂറുകളിൽ പോപ്പുമായികൊമ്പ് കോർത്ത മാർട്ടിൻ ലൂഥറാണ് ജൂത
വിരോധം അതിന്റെ മൂർദ്ധന്യയിൽ എത്തിച്ചത്. ക്രൈസ്തവ യൂറോപ്പിന്
ലൂഥർ ഇന്നും സമാധാനത്തിന്റെ വെള്ളരി പ്രാവാണ്. മാർട്ടിൻ ലൂഥറോളം ജൂത വിദ്വേഷം വമിപ്പിച്ച മറ്റൊരാൾ ചരിത്രത്തിലില്ല. ഹിറ്റ്ലർ പോലും തന്റെ
ജൂത ഉന്മൂലന സിദ്ധാന്തത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറയിട്ടത് മാർട്ടിൻ
ലൂഥറുടെ കാഴ്ചപ്പാടുകളിൽ നിന്നായിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ ജൂതരെ നിഷ്കാഷനം ചെയ്യുക എന്ന ഉദ്ദേശത്തിൽ ജൂതരും പത്ത് നുണകളും എന്ന കുപ്രസിദ്ധ പുസ്തകം അയാൾ ലൂഥർ രചിച്ചു. ജൂത സിനഗോഗുകൾ കത്തിക്കാനും വിശുദ്ധ തോറ മാലിന്യമിട്ട് മൂടാനും അയാൾ
ആ കൃതിയിലൂടെ ആഹ്വാനം ചെയ്തു.

കൃസ്തു ഘാതകർ എന്ന ദുഷ്ഖ്യാതി
ലോകം ഏറെക്കുറേ മറന്നു തുടങ്ങിയ കാലമായിരുന്നു അത്. ക്രൈസ്തവ യൂറോപ്പ് വീണ്ടും ജൂതവേട്ടക്ക് തയ്യാറായത് ലൂഥർ ഇളക്കി വിട്ട പ്രോപഗണ്ടകളെ ഉയർത്തിപ്പിടിച്ചായിരുന്നു. അഥവാ മാർട്ടിൻ ലൂഥറിന്റെ വാക്കുകളിൽ നിന്ന് ആവേശം ഉൾകൊണ്ടായിരുന്നു വംശീയമായി ജൂതവിരുദ്ധ നിലപാടുകളിലേക്ക് പശ്ചാത്യർ എടുത്തു ചാടിയത്. അതു മുതൽ യൂറോപ്പ്
ജൂതന്മാരെ അപരവൽക്കരിക്കുന്നതിൽ ഒറ്റക്കെട്ടായി മാറി.

പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിലും ജൂതരെ ഒറ്റപ്പെടുത്താൻ ക്രൈസ്തവ വിഭാഗം കൊമ്പു കുലുക്കുന്നുണ്ടായിരുന്നു.
ഫ്രഞ്ച്വിപ്ലവ കാലഘട്ടത്തിലും അമേരിക്കൻ
വിപ്ലവ കാലഘട്ടത്തിലും ജൂതരെ ഒറ്റപ്പെടു
ത്തി അവർ വേട്ട തുടർന്നു.സാറിസ്റ്റ് റഷ്യയിൽ ജൂതർക്കെതിരെ തുല്യതയില്ലാത്ത ഉന്മൂലനങ്ങളാണ് അരങ്ങേറിയത്.

ഈ അപരവൽക്കരണങ്ങൾക്കിടയിലും ജൂതർ പിടിച്ചു നിന്നത് യൂറോപ്പിന്റെ സാമ്പത്തിക ബൗദ്ധിക മേഖലകളിൽ അവർക്കുണ്ടായിരുന്ന അപ്രമാധിത്വം
ഒന്ന് കൊണ്ട് മാത്രമായിരുന്നു. എന്നും മറ്റുള്ളവരിൽ നിന്ന് വേറിട്ട് ജീവിക്കുന്ന ഒരു സമൂഹമായിരുന്നു ജൂതർ. എങ്കിലും ഏത് നാട്ടിൽ എത്തപ്പെട്ടാലും അവിടെയുള്ള ശാസ്ത്രീയവും സാമൂഹികവുമായ സകല നേട്ടങ്ങൾ മനസിലാക്കാനും ഈ മേഖലകളിൽ തലയിടാനും അവിടങ്ങളിലെ എല്ലാ അറിവുകളും ട്രാപ് ചെയ്യാനും ഇവർ മിടുക്കരായിരുന്നു. കൃസ്ത്യാനികൾക്ക് നിശിദ്ധമായ പലിശ മേഖല പൂർണ്ണമായും
കയ്യടക്കാൻ ജൂതർക്ക് സാധിച്ചു. അതിനാൽ അമേരിക്കൻ നാടുകളിലും യൂറോപിലും വളരെ പെട്ടെന്ന് ഇവർ വലിയ ബാങ്കർമാരായിത്തീർന്നു.സമ്പത്ത് യഥേഷ്ടം കയ്യിൽ വന്നപ്പോൾ വൻകിട നിക്ഷേപകരായി അവർ മാറി.ശാസ്ത്ര സാങ്കേതിക മേഖലകളിൽ അവർ വമ്പൻ നിക്ഷേപങ്ങൾ നടത്തി.

ഇതിൽ അസൂയ പൂണ്ട യൂറോപ്യൻ ക്രൈസ്തവ ലോകം ജൂതരെ ഒറ്റകെട്ടായി അപരവൽക്കരിക്കാൻമുന്നിട്ടിറങ്ങി. ഇതിന്റെ പ്രത്യാഘാതം മനസിലാക്കിയവർ അതിന് സ്വന്തമായി പോംവഴി എന്താണെന്ന് ചിന്തിക്കാൻ തുടങ്ങി.പൊതുധാരയിൽ നിന്ന് വേറിട്ടു ജീവിക്കുന്ന ജൂതർ അവരുടെ മത വിശ്വാസങ്ങൾ ഉപേക്ഷിക്കണമെന്ന്
വരെ മുറവിളി ഉയർന്നു. എങ്കിലും ജൂത ജനതയിലെ ചിന്തകർ അകത്ത് നിന്ന് തന്നെ
ഇതിന് പരിഹാരം കാണാൻ ശ്രമിച്ചു.

ആ ആലോചനയിൽ നിന്നാണ് ജ്യൂയിസ് ക്വസ്റ്റിൻ എന്ന സംജ്ഞ ഉണ്ടായത്.അത്തരം ആലോചനകളിൽ കാൾ മാർക്സിനെ പോലെ ബൗദ്ധിക മേഖലയിെലെ ഉയർന്ന ചിന്തകർ പോലും ഇടപെട്ടു. സ്വന്തമായി ഈ പ്രതിസന്ധിയെ എങ്ങിനെ മറികടക്കാം എന്ന് അവർ ഗൗരവമായി ആലോചിച്ചു. അതിന്റെ പരിണിതിയിലാണ് സിയോണിസം രൂപം കൊണ്ടത്.

1896 ൽ ഫ്രാൻസിൽ നടന്ന ഒരു പ്രമാദമായസംഭവമാണ് സിയേണിസത്തിന്റെ ആവിർഭാവത്തിന് കാരണമായത്. സ്വന്തം സൈന്യത്തെ ഒറ്റിക്കൊടുത്തു എന്ന കുറ്റം ചുമത്തി, ഫ്രാൻസിലെ ഉയർന്ന ജൂത പട്ടാള ഓഫീസറായിരുന്ന ആൽഫ്രഡ് ഡ്രെഫസിനെ കുറ്റവിചാരണ നടത്തി ഡെവിൾ ഐലന്റിലേക്ക് നാടുകടത്തിയ സംഭവം മുതൽ അത് തുടങ്ങുന്നു. ജൂതനായ അയാൾ സത്യത്തിൽ നിരപരാധിയായിരുന്നു. അയാളെ കുറ്റവിചാരണ നടത്തി കൊല വിളിക്കുമ്പോൾ ക്രൈസ്തവ യൂറോപ്യന്മാർ ഏറ്റു വിളിച്ച മുദ്രാവാക്യം ജൂതരെ കൊല്ലൂ എന്നായിരുന്നു. ഈ നെറികേട് കവർ ചെയ്യാനായി എത്തിയ ആസ്ട്രിയൻ പത്ര പ്രവർത്തകൻ തിയോഡോർ ഹെർസൽ ഈ ജൂത വിരോധത്തിന് സ്ഥായിയായ ഒരു പരിഹാരം കാണാൻ ഉറച്ച് തന്റെ പത്ര പ്രവർത്തന ജീവിതം അവസാനിപ്പിച്ച് സിയോണിസം രൂപീകരിക്കാൻ ഇറങ്ങി തിരിച്ചു. ലോകത്തിന്റെ പീഢനം ഏറ്റു വാങ്ങാൻ മാത്രം വിധിക്കപ്പെട്ട ജൂത സമൂഹത്തിന് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്ന വാദമാണ് അയാൾ അവതരിപ്പിച്ചത്.

ഹെർസൽ ജൂതനായിരുന്നുവെങ്കിലും ഒരു ശുദ്ധ മതേതരനും നിരിശ്വരവാദിയും ആയിരുന്നു. തന്റെ ജനതക്ക് നേരിടേണ്ടി വരുന്ന തുല്യതയില്ലാത്ത ഈ പീഢനത്തിന് പരിഹാരമെന്തെന്ന് അയാൾ ആലോചിച്ചു.
അങ്ങനെയാണ് സിയോണിസം എന്നആശയം അയാൾ മുന്നോട്ടുവെച്ചത്.തന്റെ ലക്ഷ്യ സാഫല്യത്തിനായി ഹെർസൽ സകല യൂറോപ്യൻ നേതാക്കളുടേയും വാതിലുകൾ. മുട്ടി.പക്ഷെ ഫലം നാസ്തിയായിരുന്നു.അന്ന് തുർക്കിയുടെ കൈവശത്തിലായിരുന്ന ഫലസ്തീൻ പ്രദേശം സ്വന്തമാക്കിജൂതർക്ക് ഒരു ജന്മഭൂമി ഒരുക്കാൻ തുർക്കി സുൽത്താനെ പോലും അയാൾ സന്ദർശിച്ചു. പക്ഷെ സുൽത്താൻ വഴങ്ങിയില്ല.

വിഷണ്ണനായ അയാളുടെ അലച്ചിലിൽ ആഫ്രിക്കയിലോഅർജന്റീനയിലോ ഒരു തുണ്ട് ഭൂമി ജൂതവിഭാഗങ്ങൾക്ക് താമസിക്കാൻ ലഭിക്കുമോഎന്ന അന്വേഷണത്തിലേക്ക് നീണ്ടു.ഈ രണ്ട് സ്ഥലത്തും ജൂത അധിവാസത്തിന് അനുമതി ലഭിച്ചുവെങ്കിലും യാഥാസ്ഥിക ജൂത പുരോഹിത വിഭാഗം അതു തള്ളി.
ഇതിനിടക്ക് നിരന്തരമായ ഓട്ടപ്പാച്ചിലുകൾക്കിടക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിക്കാൻ ഹെർസലിന് സാധിച്ചില്ല. അങ്ങനെ നാൽപത്തി ഏഴാം വയസിൽ ഹൃദയാഘാതം മൂലം ഹെർസൽ മരിച്ചു.

ഹെർസലിന്റെ ഈ ഇടപെടലിന് ഇസ്രയേൽഉചിതമായ പാരിദോശികം നൽകി.1948 ൽ ഇസ്രയേൽ രൂപം കൊണ്ടപ്പോൾ അതിന്റെ രാഷ്ട്ര പിതാവായി അവർ കണ്ടത് ഈ നാൽപ്പത്തി ഏഴുകാരനേയാണ്.ഹെർസൽ മരിച്ചെങ്കിലും തങ്ങൾക്ക് തങ്ങളുടെ വാഗ്ദത്ത ഭൂമി തന്നെ വേണമെന്ന് വാദത്തിൽ ജൂത യാഥാസ്തിക പണ്ഡിതന്മാർ ഉറച്ചു നിന്നു.അബ്രഹാമിന്റെ കനാൻ മണ്ണിൽ തന്നെ തങ്ങൾക്ക് ജീവിക്കണം എന്ന് അവർ വാശി പിടിച്ചു.

ആ വാശിയുടെ കാരണം അറിയണമെങ്കിൽഉൽപ്പത്തി, പുറപ്പാട് മുതലുള്ള അവരുടെ
വിശുദ്ധ ഗ്രന്ഥമായ തോറയിലൂടെ സഞ്ചരിക്കണം.ബൈബിളിലെ മത്തായിയുടേയും പൗലോസിന്റെയും സുവിശേഷങ്ങൾ പരതണം. മെസപെട്ടേമിയയോട് ചേർന്ന് നിൽക്കുന്ന ബാബിലോണിലെ കാൽദിയയിലെ ഊർ പട്ടണത്തിൽ തേരഹിന്റെ (ആസർ എന്ന് ഖുർആൻ) പുത്രനയി ജനിച്ച അബ്രഹാമിനെ (ഇബ്രാഹിം നബി ) തേനും പാലും ഒഴുകുന്ന കനാൻ ദേശത്ത് കൊണ്ടു പോയി യഹോവകുടിയിരുത്തി എന്ന് ഉൽപ്പത്തി പുസ്തകംപറയുന്നു. യഹോവ വാഗ്ദത്ത ഭൂമി എന്ന് പ്രലോപിപ്പിച്ച് അബ്രഹാമിനെ കൊണ്ടുവന്ന ഈ സ്ഥലം ഒരു ഒഴിഞ്ഞ ഭൂമിയൊന്നും ആയിരുന്നില്ല എന്ന് തോറ വായിച്ചാൽ മനസിലാകും. ചരിത്രാധീതകാലഘട്ടത്തിൽ തന്നെ ധാരാളം ജനങ്ങൾ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു കനാൻ. കനാന്യരും യെബൂസ്യരും മോവാബ്യരും കിർഗസ്യരും ഫിലസ്ത്യരുമായി അനേകം ജനവിഭാഗങ്ങൾ അവിടെ മുൻപേ ജീവിച്ചിരുന്നു എന്ന് ബൈബിൾ പറയുന്നു. ഈ മണ്ണിൽ നിന്ന് അവരെ ആട്ടിയോടിച്ചാണ് അബ്രഹാമിനെ യഹോവ അവിടെ കുടിയിരുത്തിയതത്രെ.

അബ്രാഹാമിന് ഇസ്മയേലും ഇസ്ഹാഖും ഇസ്ഹാഖിന് യാക്കോബ് (യഅക്കൂബ് നബി)എന്ന ഇസ്രയേലും ഇസ്രയേലിന് ജോസഫ് എന്ന യൂസുഫും ജനിച്ചത് കാനാൻ ദേശത്ത് നിന്നായിരുന്നു. യാകോബിന് പന്ത്രണ്ട് മക്കളാണ് ജനിച്ചത്. അതിൽ ഏറ്റവും ഇളയ സന്ധതിയായിരുന്നു യുസുഫ് .യൂസുഫ് പിന്നീട് ചരിത്രപരമായ കാരണങ്ങളാൽ മിസ്രയീമിൽ (ഈജിപ്റ്റ്)എത്തപ്പെട്ടു. അവിടത്തെ ഭരണത്തിന്റെ ഉന്നത തലത്തിൽ അവരോധിക്കപ്പെട്ട യൂസുഫ്,തന്റെ ജനതയെ അങ്ങോട്ട് ക്ഷണിച്ചു.കനാൻ ദേശം വറുതിയിലായആ കാലഘട്ടത്തിൽ യൂസുഫ് സ്വാധീനം ഉപയോഗിച്ച് തന്റെ 72 കുടുംബങ്ങളെ മിസ്രയീമിലേക്ക് വിളിച്ചു വരുത്തുകയായി
രുന്നു. നീണ്ട 430 വർഷമാണ് അവരവിടെ സുഭിക്ഷമായി താമസിച്ചത്.ഇക്കാലം കൊണ്ട് ഈ എഴുപത്തിരണ്ട് കുടുബങ്ങൾ ലക്ഷക്കണക്കിന് ആളുകളായി പെറ്റു പെരുകി.എങ്കിലും പൊതു ധാരയിൽ ചേരാതെ വേറിട്ടു നിന്ന ഇസ്രയേല്യർ ഫറോവക്ക് ഒരു തലവേദനയായി മാറി. ഇസ്രയേല്യരെ കൊണ്ട് ഈജിപ്തിൽ ഫറോവയും സിൽബന്തികളും അടിമ വേല ചെയ്യിച്ചു.ഈ അവസ്ഥയിൽ ഫറോവയുടെ പീഢനത്തിൽ നിന്ന് ഇസ്രയേല്യരെ രക്ഷപ്പെടുത്താൻ ആ ജനതയിൽ നിന്ന് തന്നെ മോസസ് (മൂസനബി)പിറവി കൊണ്ടു. മൂസ നാൽപത് വർഷം കൊണ്ട് ഇസ്രയേല്യരെ സീനായ് മരുഭൂമിയിലൂടെ ജോർദ്ദാൻ നദിക്കരയോളം നയിച്ചു. ഇതിനിടക്ക് വഴിയിൽ വെച്ച് പത്ത് കൽപ്പനകൾ എഴുതിയ പ്രമാണങ്ങൾ
യഹോവ മേസസിന് നൽകി. സീനാ മരുഭൂമിയിൽ വെച്ചാണ് യഹോവ മോശക്ക് പ്രമാണങ്ങൾ നൽകിയത്.

അതിന് ശേഷംഇസ്രയേല്യർ കനാൻ ദേശത്ത് എത്തിച്ചേരുന്നതിന് മുമ്പ് മോസസ് മരണപ്പെട്ടു.തുടർന്ന് ഇസ്രയേല്യരുടെ നേതൃത്വം ഏറ്റെടുത്ത യോശുവാ അവരെ കാനാൻ ദേശത്തേക്ക് കൊണ്ടു പോയി. അനന്തരം ദേശം യാകോബിന്റെ പന്ത്രണ്ട് മക്കളുടെ കുടുബങ്ങൾക്ക് വിഭജിച്ചു നൽകി.
അവർ പരസ്പരം പോർവിളിച്ചുംതമ്മിലടിച്ചും വ്യത്യസ്ഥ രാഷ്ട്രങ്ങളായി നില കൊണ്ടു.ഇങ്ങനെ നില കൊള്ളുമ്പോഴും തദ്ദേശീയരായ ആദിമനിവാസികളായ കനാനിലെ വിവിധ വിഭാഗങ്ങളുമായി ഇസ്രയേല്യർക്ക് ഏറ്റുമുട്ടേണ്ടി വന്നു. അങ്ങനെ രക്ത രൂക്ഷിതമായ ഏറ്റു മുട്ടലിലൂടെ അവിടത്തെ ആദിമ നിവാസികളെ ജന്മദേശത്ത് നിന്ന്അടിച്ചിറക്കി ആട്ടിയോടിച്ചാണ് ഇസ്രയേല്യർ അവിടെ ആധിപത്യം സ്ഥാപിക്കുന്നത്.


ഇന്ന് ഫലസ്തീനികളോട് ചെയ്യുന്ന പോലെ തന്നെയാണ് അവർ അവിടത്തെ വ്യത്യസ്ഥ ജനസഞ്ചയങ്ങളെ ഉന്മൂലനം ചെയ്തത്. എന്നാൽ എല്ലാവരേയും ഉന്മൂലനം ചെയ്യാൻ അവർക്കായില്ല.യോശുവാക്ക് ശേഷമുള്ളസുമാർ ഒന്നര നൂറ്റാണ് കാലഘട്ടത്തെ ബൈബിൾ ന്യായാധിപർ എന്ന പേരിൽവിശേഷിപ്പിക്കുന്നു.ഈ ന്യായാധിപന്മാർ
പരസ്പരം കൊമ്പ് കോർക്കുന്ന ഇസ്രയേൽജനതയിൽ നിന്ന് തന്നെ ഉയിരെടുത്തവരാ
യിരുന്നു. അവരിൽ മത നേതൃത്വത്തിലേക്ക്ഉയർന്നവർ മോശയുടെ കൽപ്പനകൾ അവർക്ക് തോന്നിയ മട്ടിൽ വ്യാഖ്യാനിച്ചു.

ന്യായാധിപ കാലഘട്ടത്തിന് ശേഷമാണ് ശക്തനായ ഒരു ഭരണാധികാരിക്ക് കീഴിൽ ഇസ്രായേൽ ഏകീകരിക്കപ്പെട്ടത്. അതു മുതലുള്ള കാലം രാജാക്കന്മാരുടെ കാലം എന്നാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്. ആ ഗണത്തിൽ ആദ്യ രാജാവാണ് ശൗൽ . ശൗലിന്റെ കാലത്ത് കനാന്യരുമായും മോവാഭ്യരുമായും അമോന്യരുമായും യബൂസ്യരുമായും ഫിലിസ്ത്യരുമായും ഇസ്രായേലികൾ നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടു. എന്നാൽ പൂർണ്ണമായും അവരെ ജയിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.

ഫിലിസ്ത്യരിൽ ശക്തി ശാലിയും ആജാനു ബാഹുവുമായ ഗോലിയാത്ത് ഇസ്രയേല്യർക്ക് വലിയ ശല്യമായിത്തീർന്നു. ഒടുവിൽ അവർക്ക് ഭീഷണിയായി മാറിയ ഗോലിയാത്തിൽ നിന്ന് അവരെ രക്ഷിച്ചത് കേവലം 10 വയസ്സുള്ള ആട്ടിടയനായ ഒരു ബാലനാണ്.ആ ബാലൻ തന്റെ കവണയിൽ കല്ലുകൾ എയ്ത് ഗോലിയാത്തിന്റെ രണ്ട് കണ്ണുകളും പൊട്ടിച്ചു ശേഷം അവനെ വധിച്ചു അതോടുകൂടി ഈ ബാലൻ ഒരു അത്ഭുത ബാലനായി അറിയപ്പെട്ടു. ഈ ബാലനാണ് പിൽക്കാലത്ത് ദാവീദ് ( ദാവൂദ് നബി ) എന്നറിയപ്പെട്ടത്. ശൗലിന് ശേഷം രാജാവായി മാറിയതും ഈ ദാവീദ് തന്നെ ആയിരുന്നു. ദാവീദിന്റെ ഭരണത്തിൻ കീഴിൽ ഇസ്രായേലികൾ സാംസ്കാരികമായി പല മാറ്റങ്ങൾക്കും വിധേയമായി. വിദേശ നാടുകളുമായി നിരന്തരം സമ്പർക്കമുണ്ടായി. കേരളത്തിൽ നിന്ന് പോലും സുഗന്ധ വ്യഞ്ജനങ്ങൾ അന്ന് ദാവീദിന്റേയും സോളമേന്റേയും കൊട്ടാരത്തിൽ തർശീശ് വഴി എത്തി. ജൂതർക്ക് ഒരു ആരാധനാലയം എന്ന സ്വപ്നം പൂർത്തീകരിക്കാൻ ദാവീദ് ശ്രമിച്ചത് ഇക്കാലത്താണ്. എങ്കിലും അത്തരം ഒരു ആരാധനാലയം നിർമ്മിച്ചത് ദാവീദിന്റെ പുത്രൻ സോളമൻ (സുലൈമാൻനബി) ആയിരുന്നു.

പല ഗ്രൂപ്പുകളായി വിഘടിച്ച് നിന്ന് പരസ്പരം പോർവിളിച്ചിരുന്ന ജൂത സമൂഹത്തിൽ നേരിയ തോതിൽ എങ്കിലും ഒരു ഐക്യ ബോധമുണ്ടായത് ദാവീദിന്റേയും സോളമന്റേയും കാലത്തായിരുന്നു.എന്നാൽ സോളമന് ശേഷം ജൂതന്മാർ വീണ്ടും പരസ്പരം പോരടിക്കാൻ തുടങ്ങി. ഗോത്രങ്ങൾ പരസ്പരം വെള്ളം ചേരാത്ത അറകൾ പോലെ തമ്മിൽ തമ്മിൽ പൊരുതി. ഇതിന്റെ മൂർദ്ദന്യതയിൽ
കാനാൻ ദേശത്ത് ഇസ്രയേലികൾ അധിവസിച്ച പ്രദേശം രണ്ടായി പിരിഞ്ഞ്
രണ്ട് രാഷ്ട്രങ്ങളായി രൂപാന്തരപ്പെട്ടു. വടക്ക് ഇസ്രയേലും തെക്ക് ജൂദയുമായി അവർ
വേർപിരിഞ്ഞു. ഈ അവസരത്തിലാണ്BC 720 ൽ അസീരിയൻ രാജാവ് തിഗ്ലത്ത് പിലീസർ ഒരു വൻ പടയുമായി വന്ന്ഗാസയും ഫലസ്തീനും അടക്കമുള്ള ഇസ്രയേൽ പ്രദേശം മുഴുവൻ ആക്രമിച്ചുകീഴടക്കിയത്.

ഈ ആക്രമണത്തെ തടർന്ന്ഇസ്രയേല്യർക്ക് കൊടിയ പീഢനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്.നിലനിൽപ്പിനായ് അസീരിയൻ രാജാവിന് അവർ പരസ്പരം ഒറ്റിക്കൊടുക്കുക പോലും ചെയ്തതായി ബൈബിൾ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട. മാത്രമല്ല ഉത്തര ഭാഗത്തുള്ള ഇസ്രയേൽ പ്രദേശം പൂർണ്ണമായും അസീരിയൻ രാജാവ് തന്റെ സാമ്രജ്യത്തിനോട് ചേർത്തു. ജൂദ മാത്രം അവശേഷിച്ചു.
ഒന്നര നൂറ്റാണ്ടിന് ശേഷം മറ്റൊരു അക്രമണവും അവർക്ക് നേരിടേണ്ടി വന്നു.
അസീരിയയെ തോൽപ്പിച്ച് സ്വന്തംസാമ്രാജ്യംവിപുലീകരിക്കാൻ BC 584 ലാണ് ബാബിലോണിയൻ രാജാവായ നെബൂക്ക് നസർ ഒരു വലിയ സൈന്യവുമായി വന്ന് ജൂതർക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നത്. ഈ ആക്രമണം കൂടുതൽ രൂക്ഷമായിരുന്നു. ഇക്കാലത്ത് നാട് പൂർണ്ണയും നബൂക്ക് നസരിന്റെ കീഴിലേക്ക് വന്നു. യഹൂദരുടെ ആദ്യ ഡയസ് പൊറയുണ്ടായതും ഈ സമയത്താണ്. ഡയസ്പൊറ എന്നാൽ ചിതറിത്തെറിക്കൽ. ബാബിലോണിയൻ കാപ്റ്റിവിറ്റിയുടെ ഈ ആക്രമണം ചെറുക്കാനാവാതെ പലരുംബാബിലോണിയയിൽ തന്നെ അഭയം തേടി.


അനേക പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജീവനും കൊണ്ടോടി. മാത്രമല്ല ഈ ആക്രമണത്തിൽ സോളമൺ പണിയിച്ച ജറൂസലേമിലെ ആരാധനാലയം (ടെമ്പിൾ മൗണ്ടിലെ ഡോമോ ഫ്രോക്ക്) പൂർണ്ണമായും തകർക്കപ്പെട്ടു.
പിന്നീട് ഈ നാട്ടിൽ ബാഹ്യശക്തികളുടെ ആക്രമണങ്ങളുടെ ഒരുപരമ്പര തന്നെ
നിരന്തരം അരങ്ങേറി. ഇതിൽ ആദ്യ പടയോട്ടം നടത്തുന്നത് സൈറസിന്റെ
നേതൃത്വത്തിൽ പേർഷ്യൻ(ഇറാൻ)പടയാണ്.

സൈറസ്, ബാബിലോണിയയിൽ നിന്ന് ഈ ഭാഗം മുഴുവൻ കീഴടക്കി. ഒരർത്ഥത്തിൽ സൈറസിന്റെ ആക്രമണം ജൂത ജനതക്ക് ഗുണകരമായി ഭവിക്കയാണ് ഉണ്ടായത്. ബാബിലോണിയയിലും മറ്റും അഭയം തേടിയ പല ജൂതന്മാരും സൈറസിന്റെ കാലത്ത് തിരിച്ചു വിളിച്ചു. മാത്രമല്ല ജറൂസലേമിലെ സോളമൻ ടെമ്പിൾ പുനർ നിർമ്മിക്കാൻ സൈറസ് അവർക്ക് അനുവാദം നൽകി. ബിസി നാലാം നൂറ്റാണ്ടിൽ ഈ മേഖലയിൽ ഗ്രീസിൽ നിന്ന് അലക്സാണ്ടറുടെ പടയോട്ടമുണ്ടായി. അലക്സാണ്ടർക്ക് അൽപ്പ കാലമേ ഈ സ്ഥലം നില നിർത്താനായുള്ളു. റോം ഒരു വലിയ ശക്തിയായി അതിനകം മാറിയിരുന്നു.റോമിന്റെ ആക്രമണത്തിൽ അലക്സാണ്ടർ ഈ പ്രദേശം വിട്ടു പോയി. ജൂതന്മാരാവട്ടെ റോമിന്റെ ആക്രമണത്തെ ചെറുക്കുക അസാധ്യമാണെന്ന് മനസിലാക്കി അവരെ പിണക്കാതെ കൂടെ നിലകൊണ്ടു. ഇക്കാലത്തായിരുന്നു യേശുക്രിസ്തുവിന്റെ ജനനം. ജൂതന്മാർ യേശു കള്ള പ്രവാചകനാണെന്ന് പറഞ്ഞ് ക്രിസ്തുവിനെ കൊല്ലാൻ കോപ്പുകൂട്ടി.

ഒരു മഹ്ദിയുടെ ആഗമനം ജൂതന്മാർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ തങ്ങളുടെ രക്ഷകനായി കേവലം ഒരു ആശാരി കുടുംബത്തിൽ പിറന്ന യേശുകൃസ്തുവിനെ അംഗീകരിക്കാൻ ജൂതന്മാർ തയ്യാറായില്ല. അതിന്റെ ഭാഗമായി റോമാ നേതാവും ജറൂസലേമിന്റെ ഗവർണ്ണറുമായിരുന്ന പിലാത്തോസിനെ ഭരണ തലത്തിൽ സ്വാദീനിച്ചാണ് യേശുകൃസ്തുവിനെ കുരിശിലേറ്റുന്നത്.

എങ്കിലും പിന്നീട് റോമാക്കാർ ക്രമേണ ക്രിസ്തുമതത്തോട് ആഭിമുഖ്യം പുലർത്തുന്നവരായി മാറി. യേശുവിന്റെ ഏറ്റവും അടുത്ത അനുയായിയായ വിശുദ്ധ പൗലേസാണ് ഇതിന് നേതൃത്വം കൊടുത്തത്. ഇതിനെ തുടർന്ന്
ചരിത്രത്തിൽ തുല്യതയില്ലാത്ത കൊടിയ പീഢനങ്ങളാണ് ഇസ്രയേല്യർക്ക് നേരെ അരങ്ങേറിയത്. പതിനായിരക്കണക്കിന് ജൂതന്മാരാണ് റോമിന്റെ വാളിനാൽ അരിഞ്ഞ് വീഴ്ത്തപ്പെട്ടത്. രണ്ടാം ഡയസ് പൊറ ഉണ്ടാവുന്നത് ഇക്കാലത്താണ്. ഇന്ത്യയുൾപ്പെടെയുള്ള നാടുകളിൽ ജൂതർഅഭയാർത്ഥികളായി എത്തുന്നതും
ആഫ്രിക്കയിലേക്ക് നീങ്ങുന്നതും ഇക്കാലത്ത് തന്നേയാണ്. ഏറ്റവും കൂടുതൽ അവർ കുടിയേറിയത് യൂറോപ്യൻ നാടുകളിലേക്കായിരുന്നു.തുടർന്ന് നൂറ്റാണ്ടുകൾ ലോകത്തിന്റെ നേതൃത്വം ക്രൈസ്തവ വൽക്കരിച്ച റോമിന്റെ
(ബൈസാൻട്രിയൻ)ആധിപത്യത്തിലായിരുന്നു.

AD എഴുപതിൽ റോമൻ ചക്രവർത്തി ടൈറ്റസ് സീസർ സൈറസിന്റെ കാലത്ത് പുതുക്കി പണിത സോളമൻ ടെമ്പിൾ ആനകൾ വലിക്കുന്ന കലപ്പകൾ ഉപയോഗിച്ച് കീഴ്മേൽ മറിച്ചു. കല്ലുകളിൽ കല്ല് അവശേഷിക്കാത്ത മട്ടിൽ ഈ ആരാധനാലയം നശിപ്പിക്കപ്പെടും എന്ന് യേശു മുമ്പ് പ്രവചിച്ചിരുന്നു.ആ പ്രവചനം പൂർത്തിയായതോട് കൂടി കൃസ്തുമതം വലിയ ശക്തിയായി വളർന്നു. ഡോമോ ഫ്രോക്ക് നിർമ്മിച്ചതിന്റെ അസ്ഥിവാരം സ്വർണ്ണത്തിലാണ് എന്ന് സീസറേ ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സീസർ അത് തകർത്തത്. പിന്നീട് ഒരിക്കലും ഇത് പുനർ നിർമ്മിച്ചില്ല.
റോമിന് ശക്തി ശേഷണം സംഭവിച്ചു തുടങ്ങിയ കാലത്താണ് ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം. ഇസ്ലാമിന്റെവളർച്ചക്കിടയിൽ റോമും പേർഷ്യയും
അപ്രസക്തമായി.ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമർ(റ) കാലത്ത് ഈ സ്ഥലത്തേക്ക് നടന്ന ഇസ്ലാമിക പടയോട്ടത്തിൽ മറ്റ് ധാരാളംനാടുകളോടൊപ്പം ഫലസ്തീനും മുസ്ലിംകളുടെ കീഴിലായി. അക്കാലത്ത് മുസ്ലിംകളോട് സൗമനസ്യ നിലപാടാണ് ജൂതന്മാർ പുലർത്തിയത്.അവരുടെ മുഖ്യശത്രുക്കൾ റോമിന്റെ നേതൃത്വത്തിലുള്ള ബൈസാൻട്രിയൻ ശക്തികളായിരുന്നു.

അതുകൊണ്ടു തന്നെ മുസ്ലിം അധിനിവേശം ജൂതന്മാർ സ്വാഗതംചെയ്യുകയാണുണ്ടായത്. ഈ പ്രദേശം അന്ന് മുതൽ മുസ്ലിം അധീനതയിൽ ആയി എന്ന്ചുരുക്കം. മുസ്ലിംകൾ ഡോമോ ഓഫ് റോക്കിന് മുകളിൽ മസ്ജിദുൽ അഖ്സ സ്ഥാപിച്ചു.
അതിൽ പിന്നെ ക്രൈസ്തവതയിലേക്ക് വഴിമാറിയ റോമാക്കാരും മറ്റ് പശ്ചാത്യ ശക്തികളും ഈ നാടു വെട്ടിപ്പിടിക്കാൻപല കുറി കുരിശ് യുദ്ധങ്ങൾ നടത്തി. വർഷങ്ങൾ നീണ്ടു നിന്ന ആ യുദ്ധങ്ങളിൽ ഒരു കുറി ക്രൈസ്തവർ ഇവിടം പിടിച്ചടക്കിയെങ്കിലും സലാഹുദീൻ അയ്യൂബി അതു തിരിച്ചു പിടിച്ചു.ആ യുദ്ധങ്ങൾക്ക് ഇടയിൽ ഫലസ്തീൻ, തുർക്കി പിടിച്ചടക്കി. പിന്നീട് ഒന്നാം ലോകയുദ്ധം വരെ ഇത് അവരുടെ കൈവശമായിരുന്നു. ഒന്നാം ലോക യുദ്ധത്തിൽ തുർക്കികളെ തോൽപ്പിച്ച് ഈ പ്രദേശം ബ്രിട്ടനും ഫ്രാൻസും കൈവശപ്പെടുത്തി. തുർക്കിയിൽ നിന്ന് ഖിലാഫത്ത് എടുത്തു കളയില്ല എന്ന് പ്രലോപിപ്പിച്ച് ലോകത്തെ മറ്റ് മുസ്ലിംകളെ പങ്കു ചേർത്തെങ്കിലും യുദ്ധം ജയിച്ചപ്പോൾ ബ്രിട്ടൻ കൂറുമാറി.അവർ ഇസ്ലാമിക ഖിലാഫത്ത് തന്നെ എടുത്തു കളഞ്ഞു. 1289 ൽ സ്ഥാപിച്ച ആഗോള ഉസ്മാനിയ ആഗോള ഖിലാഫത്തിന് അ അതോടെ തിരിശീല വീണു.

ഒന്നാം ലോകയുദ്ധത്തെ തുടർന്ന് ബ്രിട്ടന്റെ കയ്യിൽ വന്ന ഫലസ്തീൻ എന്ന ദേശത്ത് 1948 ൽ അവർ ജൂതരെ കുടിയിരുത്തി. രണ്ടാം ലോക യുദ്ധത്തിൽ ഹിറ്റ്ലറുടെ ജൂത ഉന്മൂലനം ഭയന്ന് യൂറോപ്പിന്റെ വിവിധ നാടുകളിലേക്ക് ഓടിപ്പോയവർക്ക് ബാൽഫർ ഡിക്ലറേഷൻ എന്ന കരാറിലൂടെയാണ് ഈ നാട് പതിച്ചു നൽകിയത്.മറ്റൊരർത്ഥത്തിൽ യൂറോപ്യർക്ക് തലവേദനയായ ജൂത വർഗ്ഗത്തെ ഫലസ്തീനിൽ കുടിയിരുത്തി
അവർ ശല്യം ഒഴിവാക്കി. എല്ലാ പശ്ചാത്യ രാജ്യങ്ങളും ഇതിനെ സ്വാഗതം ചെയ്തു. കാരണം അവർക്കും ഇതുവഴി വലിയൊരു ശല്യമാണ് ഒഴിഞ്ഞു കിട്ടിയത്.
ഇസ്രയേൽ രൂപം കൊളുന്ന സമയത്ത് ഫലസ്തീനിൽ അറുപത് ശതമാനവും മുസ്ലിംകളായിരുന്നു അധിവസിച്ചിരുന്നത്. മുപ്പത്തിയൊന്നു ശതമാനം കൃസ്ത്യാനികളു ടേയും ജന്മഭൂമിയായിരുന്നു ഈ പ്രദേശം. ബാക്കി വരുന്ന ഒൻപത് ശതമാനം മാത്രമായിരുന്നു ഇവിടത്തെ ജൂത ജന സംഖ്യ.അവർ ഏകോദര സഹോദരന്മാരെ പോലെയാണ് ഇവിടെ കഴിഞ്ഞു കൂടിയത്.

രണ്ടാം ലോകയുദ്ധത്തിൽ ജർമ്മനിയിൽനിന്ന് ജീവരക്ഷാർത്ഥം ഓടിവന്ന ജൂതർക്ക്
മറ്റു യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയം നൽകിയില്ല എന്നതും സ്മരണീയമാണ്.
ജൂത വിരോധത്തിൽ ഊട്ടിയുറപ്പിച്ച ക്രൈസ്തവ യൂറോപ്പ് ജൂതരെ എന്ത് ചെയ്യണം എന്നറിയാതെ ഇരുട്ടിൽ തപ്പുന്നകാലത്താണ് ബാൽഫർ ഡിക്ലറേഷൻ എന്ന തുണ്ടു കടലാസിലൂടെ ഫലസ്തീനിലേക്ക്ശല്യം ഒഴിവാക്കാൻ കയറ്റിവിട്ടത്.
1948 ൽ ഇസ്രയേൽ രൂപം കൊള്ളുന്ന കാലത്ത് ഫലസ്തീനിന്റെ സുമാർ നാൽപ്പത്
ശതമാനം ഭൂമിയായിരുന്നു ജൂതർക്ക് അനുവദിച്ചത്.ബാക്കി സ്ഥലത്തെല്ലാം
തദ്ദേശീയരായ മുസ്ലിംകളും ജൂതരും കൃസ്ത്യാനികളും അല്ലലറിയാതെ ജീവിക്കയായിരുന്നു. പുറംനാടുകളിൽ നിന്ന്ജൂത കുടിയേറ്റമുണ്ടായ ശേഷമാണ് ഈ നാട് അധ:പ്പതിച്ചത്. ഫലസ്തീനികളെ കൊന്നും ഭീഷണിപ്പെടുത്തിയും ആട്ടിപ്പായിച്ചും ജൂതർ അവരുടെ ഭൂമി കയ്യേറി.ഗാസാ എന്ന ഇത്തിരി പ്രദേശത്ത്
മാത്രമായി ഫലസ്തീനികൾ ഇന്ന് ചുരുങ്ങി. ഗാസയിൽ നിന്നു പോലും അവരെ ഉന്മൂലനം ചെയ്യാനായി ഇസ്രയേൽ ആധുനിക ആയുധങ്ങളെ കൂട്ടുപിടിക്കുന്നതിനെതിരെ
ഇറാൻ പല കുറി താക്കീത് നൽകിയിരുന്നു.
അതിന്റെ പര്യവസാനത്തിലാണ്ഇസ്രയേൽ ഇറാനെ ആക്രമിച്ചത്.

ഗഫൂർകൊടിഞ്ഞി

By ivayana

Leave a Reply

Your email address will not be published. Required fields are marked *