കാലത്തിന്റെ മൗനവഴികളിലൂടെ
മനുഷ്യഹൃദയത്തിലേക്ക്
വാക്കുകളുടെ വെളിച്ചം കൊണ്ടുവന്ന
മൂന്നു കവികൾ നടന്നു
മനസ്സിന്റെ ആഴങ്ങളിലേക്ക്
നിശ്ശബ്ദ മഴപോലെ പതിഞ്ഞത്
വി മധുസൂദനൻ നായരുടെ
മൃദുവായ കവിത
ജനങ്ങളുടെ വേദനയും
അനീതിക്കെതിരായ കോപവും
ഒരൊറ്റ നിലവിളിയായി ഉയർത്തിയത്
കടമ്മനിട്ടയുടെ ജ്വലിക്കുന്ന സ്വരം
ഗ്രാമജീവിതത്തിന്റെ ഗന്ധവും
മണ്ണിന്റെ ലാളിത്യവും പാടിയത്
വഴികളിലൂടെ പാട്ടുപോലെ പടർന്നത്
കുഞ്ഞിക്കുറുപ്പിന്റെ ഗാനം
മൂന്നു വഴികളിൽ നിന്നെങ്കിലും
ഒരേ പ്രകാശം ഉയർന്നു
മനുഷ്യന്റെ ദുഃഖവും
സ്വപ്നവും പ്രതീക്ഷയും
വാക്കുകളായി മാറി
കാലം കടന്നാലും
മണ്ണ് മറക്കില്ല
ആ മൂന്നു ജ്വാലകളെ
കാരണം
കവികൾ പോകും
പക്ഷേ കവിത
മണ്ണിന്റെ ഹൃദയത്തിൽ
എന്നും തെളിഞ്ഞിരിക്കും

യൂനസ് മണത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *