കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ഗുരുതര ആരോഗ്യപ്രശ്‌നമാണ് ബ്ലാക് ഫംഗസ്. കോവിഡ് ഭേദമായവരിലും ഇത് കാണപ്പെടുന്നു. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബ്ലാക് ഫംഗസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചര്‍മ്മത്തിലാണ് ബ്ലാക് ഫംഗസ് ആദ്യം കാണപ്പെടുന്നത്. പിന്നീട് ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. തലച്ചോറിനെയും ശ്വാസകോശത്തെയും ബ്ലാക് ഫംഗസ് ബാധിക്കും. കാഴ്ച നഷ്ടപ്പെട്ടേക്കാം. തലച്ചോറിനെ ബാധിച്ചാല്‍ മരണം ഉറപ്പ്. ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക് ഫംഗസ് ബാധ ഉണ്ടാകുക. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ബ്ലാക് ഫംഗസിനു കാരണമാകും.

അപൂർവമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ്. മ്യൂക്കോർമൈസെറ്റിസ് എന്ന ഫംഗസാണ് രോഗം പരത്തുന്നത്. ഈ ഫംഗസിന് വായുവിൽ ജീവിക്കാൻ കഴിയും. വായുവിലൂടെയാണ് ഫംഗസ് ശരീരത്തിലെത്തുക. മുഖ്യമായി ശരീരത്തിലെ മുറിവോ പൊള്ളലേൽക്കുകയോ ചെയ്‌താലാണ് അനുബാധയേൽക്കുകയെന്ന് അമേരിക്കൻ സെന്റർ ഫോർ ഡിസീസസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു. ചിലരിൽ കാഴ്‌ച്ച നഷ്ടപ്പെടാനും രോഗം കാരണമാകുന്നു.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകൾ പ്രതിരോധ ശേഷിയേയും ബാധിക്കും. ഇതാണ് കൊവിഡ് ഭേദമായവരെ ഫംഗസ് ബാധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന്‌ ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

By ivayana