ഗിറ്റാർ നിഴലുകൾ

രചന : ജോർജ് കക്കാട്ട് ✍ ഒരു വെൽവെറ്റ് നിശബ്ദത താഴേക്ക് ഇറങ്ങുന്നു,സന്ധ്യയുടെ ആഴം,നിഴലുകൾ നീളുമ്പോൾ,രഹസ്യങ്ങൾ മൃദുവായി ഉറങ്ങുന്നു.ഒരു ഗിറ്റാറിന്റെ ആലിംഗനം,മിനുക്കിയ ഒരു തിളക്കം,കാത്തിരിക്കുന്ന സ്പർശനം,ഊർജ്ജസ്വലവും ആത്മാർത്ഥവുമായ ഒരു സ്വപ്നം.വിരലുകൾ നൃത്തം ചെയ്യുന്നു,ഒരു മിന്നുന്ന വെളിച്ചവും വേഗതയും,കക്കകൾക്കിടയിലൂടെ,ഒരു വേദനാജനകമായ,മോഷ്ടിക്കപ്പെട്ട സമ്മാനം.ഒരു രാഗം…

ചന്ദനശ്ശീതളാനന്ദമായ്..🌳

രചന : അൻവർ ഷാ ഉമയനല്ലൂർ♦️ ✍ 🌈ചന്ദ്രതാരങ്ങളായ് ചിന്തോദയങ്ങളായ്ചിത്രവിളക്കുപോൽത്തെളിയുന്നു നിൻപ്രിയംചിരകാലമറിയാതകന്നില്ലെ നിൻ സ്മിതംചിരിതൂകി നിൽക്കുന്നിതാ വസന്തോദയം.ചമത്ക്കരിക്കുന്നുലകിലോരോ പ്രഭാതവുംചന്ദനോദ്യാനസ് മിതങ്ങളാൽ സന്തതംചരണാരവിന്ദം നമിക്കുന്നു പാരിടംചാമരംവീശിനിൽക്കുന്നുപരി വാനിടം.ചിന്തനീയം തഥാ ധരതൻ പ്രദക്ഷിണംചലനാത്മകം പരമോത്കൃഷ്ടമാകെയുംചിരപരിചിതം സ്തുത്യമാകിലും കവിതപോൽചമയ്ക്കുന്നതാരിന്നുമാരണ്യമാനസം ?ചപല ഹൃദയങ്ങളാലറിയില്ല തിരുവരംചടുലമല്ലാരാമമെന്നപോൽ സ്പന്ദിതംചരാചരങ്ങളുണർത്തുന്നു നിൻ…

“മഴയും അച്ചനും”

രചന : കലാരത്നം ഗോപിക.* ✍ മഴത്തുള്ളിവീണ വഴിയരികിലൊരുമണ്ണിൻ മണം ഏറ്റു നിൽക്കുമച്ഛൻവീടിന്റെമുറ്റം നനഞ്ഞ നേരത്തങ്ങ്മഴയോടെനോക്കി ചിരിക്കുമച്ഛൻകാറിന്റെചില്ലിൽ മഴ വരച്ചങ്ങനെകാലങ്ങളോർമ്മപ്പൂ വായങ്ങു നിൽക്കുമ്പോൾകൈയൊന്നു താങ്ങി നിന്നീടുന്നനേരത്ത്ഭയംദൂരെ മാറിപ്പോ മെന്നങ്ങിരിക്കിലുംമീശതൻക്കീഴിലെ ചിരിയോളമങ്ങനെമഴയ്ക്കുമൊരുതരം ചൂടുണ്ടോയെന്നത്കണ്ണടയ്ക്കുള്ളിലായ് തങ്ങിനിൽക്കുന്നൊരുസ്നേഹവെളിച്ചത്തിന്നോർമ്മകൾ പൂക്കുന്നൂവെള്ളഷർട്ടിന്റെ വരകളിലൂടെയാമഴചെയ്തുപാട്ടായൊങ്ങഴുകീടും നേരം“വീട്ടിലേയ്ക്കൊന്നുവരൂമകനേയെന്നസ്നേസ്വരമത് കാറ്റിലുഞ്ഞാടിമഴപെയ്യുംനേരംമാനംനിറഞ്ഞതുംഅച്ചന്റെ കൂടെകളിച്ചങ്ങു നിൽപ്പതുംചെറിയമുറ്റമത്…

ഞാൻ നിന്നെഉപേക്ഷിക്കും മുൻപ്

രചന : ഷിബിത എടയൂര്‍✍ ഞാൻ നിന്നെഉപേക്ഷിക്കും മുൻപ്അയച്ചിട്ടുംകൈപ്പറ്റാത്തഎന്റെ കത്തുകളെല്ലാംതിരിച്ചു വാങ്ങും.കത്തുകൾശീതീകരിക്കപ്പെട്ടഅണ്ഡമാണ്.മറന്നുകളയും മുൻപ്പതിഞ്ഞിട്ടുംതിണർക്കാതെ പോയഉമ്മകളെല്ലാംതൂത്തുകളയും.വജ്രമായവയെന്നിൽപ്രകാശിക്കാനിടയുണ്ട്.കണ്ടുതീർക്കും മുൻപ്ഒരിക്കൽക്കൂടിയെന്ന്അതേ ദാഹത്താൽഉറവയെത്തുംവരെതിരഞ്ഞു ചെല്ലണം.ഞാനെന്നഎന്റെ ഒറ്റവഴിയിൽഅനക്കമില്ലാതെയത്കാടായെന്നുവരാം.ഇറക്കിവിടും മുൻപ്ഒരുമിച്ചിരുന്നു നമ്മൾസ്നേഹിച്ചതിന്റെകുത്തിക്കെട്ടുകളിൽകുരുക്കഴിക്കണം.അഴയുന്തോറുംകുരുങ്ങിക്കുരുങ്ങിഅതിൽത്തന്നെ കിടക്കുമെന്ന്മൗനഭാഷയിൽപുഞ്ചിരിക്കണം.നീയല്ലാതെഉപാധിയില്ലെന്നനിറവിൽവീണ്ടും വീണ്ടുംകത്തെഴുതുകയുംഉമ്മ പറ്റിക്കുകയുംഓർമകളുണ്ടാക്കുകയുംപ്രണയത്തിൽഅകപ്പെടുകയും ചെയ്യുന്നു. വാക്കനൽ

കാത്തിരിപ്പിന്റെ തീരം

രചന : സുജിമോൾ മാരാരി ✍ നിഴലേറ്റ രാവിൻ നീലാംബരത്തിൽനിനവായി നീന്തും നിശാഗന്ധികൾ,മിഴിനീർ തൂവിയ മൗനാന്തരത്തിൽമധുരമായി വീഴും നിൻ ചുവടുകൾ. കാറ്റിന്റെ കൈയിൽ കുളിർമുത്തമായികവിളോരം തഴുകും നിൻ ഓർമ്മകൾ,ചന്ദ്രിക ചിന്തും തിരമാലപോലെചലിച്ചെത്തും എൻ ഹൃദസ്പന്ദനം. മുല്ലപ്പൂ ചൂടിയ മുടിയിഴകളിൽമുരളീഗാനം പോലെ നിൻ…

ദേശാടനം

രചന : ഹംസ കൂട്ടുങ്ങൽ ✍ “കുറച്ചു ദിവസം എങ്ങോട്ടെങ്കിലും ഒന്നു മാറി നിക്ക്..”” എങ്ങോട്ട് ..? അതും നീയില്ലാതെ ..?” എൻ്റെ കാര്യം ഓർക്കേണ്ട. തനിച്ചുള്ള ജീവിതവും മരവിപ്പുമൊക്കെ എനിയ്ക്ക് ശീലമായി.. വർഷങ്ങളോളം, ഭൂമിയുടെ രണ്ടു ഭാഗങ്ങളിൽ വേർപ്പെട്ടു തീർന്നതല്ലേ…

പിരിച്ചെഴുതുമ്പോൾ….

രചന : വിദ്യ സുരേഷ് ✍ മോഹത്തിന്റ യുദ്ധങ്ങൾക്ക്..സ്വന്തമാക്കലിന്റെ വിജയഗാഥകൾക്കപ്പുറംപതിയെ നിറമടർന്നുപഴകിയൊരു ചുമർ ചിത്രമായകഥ പറയാനുണ്ടാകും..ശേഷം ഓർമ്മക്കൊളുത്തുകൾഅഴിച്ചെടുത്ത്..ഇന്നലെയുടെ ഒതുക്കുകല്ലുകൾഇറങ്ങി..ചിണുങ്ങി പെയ്യുന്നൊരുചെറുമഴയിൽ നനഞ്ഞ്..വിളറിയുതിർന്ന പൂവാകയിതളുകളിൽ..പ്രണയ മർമ്മരങ്ങൾ..പൊതിഞ്ഞോളിപ്പിച്ച്…പായൽ ചെടി പച്ചകൾതണുപ്പിച്ച പടവുകൾ താണ്ടി..സ്വത്വത്തിലേക്കിറങ്ങി പോകുമ്പോൾ..ഭ്രമമടർന്ന തടയണകളിൽ..വിഷാദത്തിന്റെ ചതുപ്പുകൾപതിയിരിക്കും..ഇഷ്ടത്തിന്റെ വേരുകൾ പടർന്ന..പുറമേക്ക് നോക്കിയാൽകാടെന്നു തോന്നിച്ച..ഒറ്റമരച്ചില്ലകൾ..ഇലയൂർന്നു നിൽക്കുന്നുണ്ടാവും..ഇലത്തഴപ്പുകൾ…

എന്തുകൊണ്ട് നമ്മൾ തെറ്റുകൾ മാത്രം തിരയുന്നു? അതിന്റെ ശാസ്ത്രം എന്താണ്.

രചന : വലിയശാല രാജു ✍ നൂറ് വട്ടം നന്മ ചെയ്ത ഒരാൾ അബദ്ധവശാൽ ചെയ്യുന്ന ഒരു ചെറിയ പിഴവ് ലോകം മുഴുവൻ കൊട്ടിഘോഷിക്കുന്നു. എന്നാൽ എപ്പോഴും പിഴവുകൾ മാത്രം വരുത്തുന്ന ഒരാൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും ശ്രദ്ധിക്കാറുമില്ല. എന്തുകൊണ്ടാണ്…

ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ് ഒ.കെ.ശൈലജയ്ക്ക്

അഴിയൂർ സ്വദേശിയും സാഹിത്യകാരിയും കവയിത്രിയുമായ റിട്ട: അദ്ധ്യാപികയ്ക്ക് (വിഷ്ണുമംഗലം എൽ.പി.സ്ക്കൂൾ, കല്ലാച്ചി ) 6/11/26ന് കൊച്ചിൻ സാഹിത്യ അക്കാദമി കഥാമിത്രം കാവ്യമിത്രം (2025 ഡിസംബർ 27 ന് പള്ളുരുത്തിയിൽ വെച്ചു)നടത്തിയ കാവ്യമാമാങ്കം കവിയരങ്ങിൽ (ഇന്ത്യൻ നാഷണൽ പോയറ്റ് മീറ്റ് )പങ്കെടുത്ത് കവിതചൊല്ലിയതിന്…

അധികാരത്തിത്തൂങ്ങികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ അടകിടപ്പാണൊത്തൊരുമിച്ച്അടമഴപ്പോലണിയാപ്പാർട്ടികൾഅധികാരത്താലാളായെന്നാൽഅധീശരായിവിടെന്തും ചെയ്യാം. അന്യോന്യമാക്ഷേപിച്ചുരസിച്ചുംഅളമുട്ടുമ്പോപ്പാരപ്പണിഞ്ഞുംഅടവുകളാലെയടികല്ലിളക്കിഅളിപിളിയാക്കിയ രാഷ്ട്രീയം. അടിപതറാതെയാദർശത്താൽഅല്ലലാലെ സേവനതൽപ്പരർഅടക്കവുമൊതുക്കവുമായിഅഗ്നിപരീക്ഷകളതിജീവിച്ചാൽ. അമരക്കാരന്മാരസ്സലായിട്ടുഅഴിമതിമാറ്റാനുത്സാഹിച്ചാൽഅറ്റത്തെത്തുമരപ്പണിക്കാരോഅവിടേമിവിടേമോടിയൊളിക്കും. അണ്ണന്മാരുടെ വിടുവായിത്തരംഅപവാദപരമ്പരയാവർത്തിക്കെഅഭിജനമതുകേട്ടാർത്തുച്ചിരിച്ച്അപചാരമാണെന്നോതുന്നുണ്ടേ! അന്തകരാകുമപഹാസങ്ങൾഅവസരമൊത്തു കൂറും മാറിഅമാത്യരായതുയപദാനത്തിന്അന്യാപേക്ഷയതില്ലാത്തവരായി. അഹങ്കാരമേറുമവശേഷങ്ങൾഅനുക്ഷണമൊന്നുന്നതിയാകാൻഅഹോരാത്രമുന്നിപ്പരിശ്രമിക്കെഅല്പന്മാരുടെകൈയ്യാങ്കളി കേന്ദ്രം. അനുനയമങ്ങനുബന്ധത്താൽഅധികമധികമാളേയും കൂട്ടിആട്ടക്കലാശം കൊട്ടി കയറേഅധികാരത്തിനിലക്ഷനായി. ആളെണ്ണി വോട്ടിടുമ്പോളെല്ലാംഅതിലൊരുഭാഗമസാധുവാകുംഅജയ്യത നേടാൻ കള്ളവോട്ടുംആരുണ്ടിവിടെ ചോദിക്കാനായി. ആളുകളെല്ലാം…