Month: January 2023

മരണമൊഴി 🍂🌺

രചന : രെഞ്ചു ✍ എന്റെ മരണത്തിന്റെ പതിനാറാമത്തെ രാവാണിന്ന്, കഴിഞ്ഞ പതിനാറ് ദിവസങ്ങൾ എനിക്ക് തന്ന് തീർത്തതെന്തൊക്കെയാണെന്നറിയണ്ടേ മനുഷ്യരെ നിങ്ങൾക്ക്..?ഇവിടുന്ന്, ആത്മാവ് മുറിപ്പെട്ട് പോകും മുന്നേ ഒരഞ്ചു മിനിറ്റ് സമയം വേണമെനിക്ക്..ഇക്കഴിഞ്ഞ ദിവസങ്ങളിൽഎന്നെ മനസ്സിലാക്കിയഎന്നെ സ്നേഹിച്ചഒറ്റ മനുഷ്യനെയെങ്കിലുംഒന്ന് ഓർത്ത് വെയ്ക്കാൻ…

കറുപ്പും വെളുപ്പും

രചന : ചോറ്റാനിക്കര റെജികുമാർ✍ കറുത്തു വെളുത്തു കനം വച്ച ദിനങ്ങൾക്ക് കൂട്ടായി,കരിമ്പടം പുതച്ച പുലരികളിൽകനം തൂങ്ങിനിന്ന കറുത്ത കാഴ്ചകളിലേക്ക്കണ്ണുകൾ തുറക്കുമ്പോൾ… കാലത്തിന്റെ അത്താണികളിൽ വയറെരിഞ്ഞുറങ്ങുന്നകൂട്ടം തെറ്റിയ കൂത്താടിക്കൂട്ടം പോൽനീണ്ട നിശ്വാസങ്ങൾ പൊഴിക്കുന്നജീവന്റെ നേർത്ത വിങ്ങലുകൾ.. ഉള്ളിലുറയുന്ന ദൈന്യതയ്ക്കുത്തരംകാണാൻ കളിമണ്ണിൽ കുഴച്ചസ്വപ്‌നങ്ങൾ…

കുങ്കി

രചന : എൻ.കെ.അജിത്ത് ആനാരി ✍ ചെയ്യേണ്ടിവന്നണ്ണാ…,നിഷ്കളങ്കരായി കാട്ടിൽ മദിച്ചുനടന്ന രണ്ടു പേരേ ഞാൻ മനുഷ്യർക്കു വേണ്ടി തളയ്ക്കാൻ കൂട്ടുനിന്നു…വേണ്ടിയിട്ടല്ല, സ്വന്തം വർഗ്ഗത്തെ ഒറ്റുകൊടുക്കുന്ന ഓരോ നിമിഷവും, പിടിക്കപ്പെടുന്ന ഓരോ കൊമ്പനേയും, കൊമ്പുയർത്തി പിന്നിൽ നിന്നും കുത്തുമ്പോഴും, പുറത്തിരിക്കുന്ന പാപ്പാൻ്റെ ആജ്ഞാനുവർത്തിയാകാൻ…

ഉറക്കം.

രചന : വിനോദ് നീലാംബരി✍ ഉറക്കമില്ലായ്മഎന്നെക്കൊല്ലുകയായിരുന്നു.എന്ന് മുതലെന്നോർമയില്ല.കറുത്ത പൂച്ചകളുടെകൺതിളക്കമായികൗമാരത്തിന്റെ ഇരുട്ടിടങ്ങളിൽ…,നഗരത്തിലെകലാലയ ഹോസ്റ്റലിന്റെ മട്ടുപ്പാവിൽമലർന്നുകിടന്നെണ്ണിത്തീർത്തനക്ഷത്രക്കാഴ്ചകളിൽ…,അറബിനാട്ടിൽ കുടുസുമുറിയിലെമൂന്നുനിലക്കട്ടിലുകളൊന്നിൽനാട്ടിലേക്കുള്ള നിമിഷങ്ങളെണ്ണിക്കൊഴിഞ്ഞദിനങ്ങളിൽ…ഞാൻ ഉറക്കത്തെ ഉപേക്ഷിക്കുകയായിരുന്നു.എന്നെയും.അടുത്തിടെയാണ്അതെന്നെ കൊതിപ്പിച്ചു തുടങ്ങിയത്‌.വീട്ടിലേക്കുള്ള വഴിമറന്ന നാൾകവലയിലെ വെയ്റ്റിങ് ഷെഡിൽ..,പിന്നൊരിക്കൽ തിരക്കൊഴിഞ്ഞചായപ്പീടിക വരാന്തയിൽ..,വീട്ടിലേക്കുള്ള മൺപാതയോര-ത്തെവിടെയൊക്കെയോ..എന്റെ ഉറക്കംതിരിച്ചു വരുകയായിരുന്നു!!ഇപ്പോൾ വീട് വീട്ടിറങ്ങാറില്ല.കണ്തടങ്ങളിൽ പടർന്ന കറുപ്പ്മാറിത്തുടങ്ങിയിരിക്കുന്നു.ഈ വസന്തം…

കൊച്ചി കൊച്ചങ്ങാടിയിലെ ധീര ദേശാഭിമാനികളുടെ സ്മരണകളിലൂേടെ…..

അവലോകനം : മൻസൂർ നൈന ✍ മഹാത്മാവിന്റെ രക്തസാക്ഷിത്വം, ഇന്ത്യയുടെ ആത്മാവിനേറ്റ മുറിപ്പാടാണ്രാജ്യത്തിനു വേണ്ടി അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ കൊച്ചി കൊച്ചങ്ങാടിയിലെ ധീര ദേശാഭിമാനികളുടെ സ്മരണകളിലൂേടെ…..വലിയ വ്യവസായ നഗരമായിരുന്നു ഒരു കാലത്ത് കൊച്ചിയിലെ കൊച്ചങ്ങാടി . നിരവധി കമ്പിനികളാൽ , പാണ്ടികശാലകളാൽ…

ഗാന്ധിജി

രചന : തോമസ് കാവാലം✍ മഹിയിലൊരുവൻമഹാനൊരുവൻമരുവിയതാരാണോ?മനുജനവനെമഹാത്മനായ് നാംമനസാ വാഴിച്ചോൻ. മന്നിതിലിനിയുംമതിലുകൾകെട്ടിമനസ്സു വിൽക്കുന്നോർമാനത്തുയരുംമഹത് വചനംമറച്ചുവെക്കുന്നു. അക്രമ മാർഗ്ഗംഅഹിംസയാലെഅവനിയെരക്ഷിച്ചോൻഅവർണ്ണരവരെഅറിവാലുയർത്തിഅരുമറകൾ തീർത്തോൻ. സ്വാത്വികനവന്റെസ്വരമതു കേട്ടോർസ്വർഗ്ഗം തേടുന്നുസ്വാതന്ത്ര്യത്തിൻസാരംഗിയവൻസദായുയർത്തുന്നു. സ്വയംഭരണത്തിൻശാശ്വതസത്യംസ്വയംഭൂവായെന്നോ?സ്വന്തംജീവിതംസന്ദേശമതായ്സമർപ്പണം ചെയ്തോൻ. പുതുതലമുറകൾപുണരാൻവൈകുംപുണ്യാത്മാവാകുംപ്രപഞ്ചസരണിയിൽപ്രയാണമാകാൻപ്രകാശമവനാകും.

അപ്പനെ ചൂരമീൻ മണക്കണെന്ന്

രചന : അഡ്വ: അജ്‌മൽ റഹ്മാൻ ✍ അന്തിയോളം മീൻ വിറ്റ്പെരയിൽ കേറുമ്പോൾഈ അപ്പനെ ചൂരമീൻമണക്കണെന്ന്കുഞ്ഞുങ്ങള് പറയും….അപ്പന്റെ മണംഅപ്പന്റെ അടയാളമാണെന്ന്അമ്മച്ചിമക്കളോടന്നേരംതിരുത്തി പറയും. ദിനേനആശുപത്രിതൂത്ത്തുടച്ചിട്ട്ഒന്ന് മേല് കുളിച്ച്കിടന്നാൽ മതിയെന്നാകുംമേരിക്ക്….ഒട്ടിയടുക്കും നേരം“നിന്നെയെന്നുംഡെറ്റോള് മണക്കണതെന്താടീ”എന്ന്കെട്ട്യോൻ ഓളിയിടും…..പൊട്ടാതെ ഈകുടുംബം പറക്കുന്നത്ഡെറ്റോൾ മണത്തിന്റെബലമൊന്ന് കൊണ്ടാണെന്ന്മേരി അതേ ഉച്ചത്തിൽകെട്ട്യോനോട് തിരിച്ച്…

പ്രാണഭയം

രചന : സുരേഷ് പൊൻകുന്നം✍ പ്രാണഭയം ഞാൻ നേര്ചൊല്ലുന്നില്ലപ്രാണഭയം ഞാൻ നേര്കാണുന്നില്ലപ്രണഭയം ഞാൻ സാക്ഷിആകുന്നില്ലഞാൻ കണ്ണടച്ചടച്ചങ്ങനെകാത് കൊട്ടിയടച്ചടച്ചങ്ങനെ മണ്ണിലേക്കും മനുഷ്യനേം നോക്കാതെവിണ്ണിലുള്ളതാം താരങ്ങളെ നോക്കിവെണ്മയുള്ളൊരായാകാശ വീഥിയിൽഇന്ദ്രനീല നിലാവിൽ പൊഴിയുന്നഗന്ധം തിരയുന്നുഗന്ധർവ സംഗീതം കേൾക്കുന്നുഒന്നുമറിയുന്നതില്ല ഞാൻഞാൻ സാക്ഷിയല്ലപൂവിന്റെ ഗദ്ഗദം തേടുന്നവൻകാട്ട് ചോല പാട്ട്…

ഞണ്ട്

രചന : സണ്ണി കല്ലൂർ ✍ നേരംപോക്ക്….എടോ എൻറെ പാവാടേം ബ്ലൌസും തയിച്ചാ…ഭയങ്കര തിരക്കാ മോളെ മറ്റെന്നാൾ വൈകുന്നേരം നോക്കട്ടെ…എത്ര ദെവസമായി തങ്കപ്പൻചേട്ടാ ഞാൻ നടക്കുന്നേ… അടുത്താഴ്ച ഉൽസവത്തിന് പോകാനാ… വീഷൂൻറ തിരക്കാ കുട്ടി.. ദേ നോക്കിയെ.. ഞാൻ വെട്ടി വച്ചിട്ടൊണ്ട്…

-ദേവരാഗം-

രചന : ശ്രീകുമാർ എം പി✍ പുലർകാലമഞ്ഞുതുള്ളികളിൽ സൂര്യൻപുതുരാഗവായ്പിൽചിരിച്ചു നിന്നുനറുമണം മാറാപൂവ്വിന്റെ ചുണ്ടത്തുനിറവർണ്ണരാഗംതുളുമ്പി നിന്നു!മധുമണം പേറുംപൂങ്കാറ്റു വന്നിട്ടുകാതിൽ മൊഴിഞ്ഞെന്തൊരഹസ്യമായിഇതുവഴി പാറി-പ്പോയ കിളിയുടെചുണ്ടിൽ നിന്നുതിർന്നുശ്രീ ദേവരാഗംമാന്തളിരിളകുംതൊടിയിലുയർന്നുപ്രകൃതിതൻ ലാസ്യമധുരനാദംഅകലെ നിന്നെങ്ങൊതിരകളിളകിരാഗകല്ലോലിനിയൊഴുകിയെത്തിനീന്തിത്തുടിച്ചതി-ലൂടെ രമിക്കുവാൻനിറപീലി നീർത്തിയിറങ്ങിയാരൊ.