നീ മറഞ്ഞത്*

റാണി റോസ് (ജോയ്സി )* എന്നിലേക്ക്‌ ഒരിക്കൽ വന്നുപോയനീ മറഞ്ഞത് ഒരു അവധൂതനെപ്പോലെയാണ്എനിക്കറിയാം നീയെവിടെയും തങ്ങുന്നില്ലആരിലും നിറയുവാൻ ഇഷ്ടപ്പെടുന്നില്ലകാറ്റുപോലെ തഴുകിതലോടിമനംകുളിർപ്പിച്ചു മറയുന്നുപക്ഷേ എന്റെ മനവും മിഴിയുംനിന്നെ മാത്രം തിരയുന്നുഎന്റെ സഞ്ചാരങ്ങളിൽ ഞാൻ തിരയുന്നത്എന്റെ മിഴികളിൽ ഞാൻ നിറച്ചുവെച്ചിട്ടുള്ളനിന്റെ പ്രതിബിംബമാണ്നിന്റെ രൂപം, നിറം,…

കാവ്*

സതി✍️ മുത്തശ്ശിയാലിൻചുവട്ടിലായുണ്ടാരുംകാത്തു പാലിക്കാത്തൊരെൻ്റെ കാവ്കൽവിളക്കെരിയാത്തവിഗ്രഹമില്ലാത്തസർപ്പങ്ങളില്ലാത്തൊരെൻ്റെ കാവ്മഞ്ഞളിൻ ഗന്ധംവഹിക്കുന്ന കാറ്റില്ലകൂട്ടിനായ് ആലിൻഞരമ്പു തൻ ചൂട് മാത്രംവറ്റി വരണ്ട നാവുമായ് ചരാതുകൾപ്രാണൻവെടിയാറുണ്ടിവിടെകാലൊച്ച കാതോർത്തിരിക്കുന്ന ചെത്തിയുംചെമ്പകതൈകളുമുണ്ടിവിടെഇരുളുനിറഞ്ഞൊരീക്കാവിലേക്കായ്വരുന്നവർക്കിടയിലുംഇരുളു മാത്രംഅധരങ്ങൾകെട്ടിപ്പുണർന്നൊരാരതിയുടെഭാവപ്പകർച്ചകൾമാഞ്ഞു പോകേഇഴപിരിയാത്തൊരുനാരിൻ കുടുക്കിലായ് വിടപറയുന്നവരുണ്ടിവിടെകാളിക്ക് കാവലായ്നാഗദൈവങ്ങളുംകൂരിരുൾ വർണ്ണമാം വിഗ്രഹങ്ങൾതേവാരമില്ലാതെതട്ടകത്തിൽ നമിച്ചിടുംശീർഷകം നമ്രിതരിയിടാം ദേവതാപ്രിയമായോരയിടത്തിൽമുത്തശ്ശിയാലിൻ ചുവട്ടിലുണ്ടായിരുന്നൊരെൻ്റെകാവിൽ ….

കുട്ടികളുടെ ഒളിച്ചോട്ടം😶.

കഥ : സിന്ധുശ്യാം*😶. ഈയിടെ സ്ഥിരം കേൾക്കാറുള്ള വാർത്തകളാണ് പതിനെട്ട് വയസ് തികഞ്ഞുടനെയുള്ള കുട്ടികളുടെ ഒളിച്ചോട്ടം😶.ഇത്തരം വാർത്തകൾ വായിച്ചുടൻ ഞാൻ എന്റെ കുഞ്ഞിനെ വെറുതെ ഒന്ന് പാളി നോക്കും, വെറുതെന്നേ,🧐 പക്ഷേങ്കി അപ്പോഴേക്കും അവൾടെ ഭാവി ഓർത്ത് ഒരു വെപ്രാളം ഉരുണ്ട്…

തീർത്ഥാടനം.

രചന :- ബിനു. ആർ* ഞാനും നീയുമൊന്നാകുന്നപരിപാവനമാംപുണ്യസാങ്കേത- ത്തിലെത്തീടുവനെനിക്കൊരുതീർത്‌ഥയാത്രപോയീടണം…ഏഴരപ്പൊന്നാനമേൽമേവുന്നകൈലാസനാഥസങ്കേതത്തിൽനിന്നുംചിന്മുദ്രയണിഞ്ഞീടണംഗുരുസ്വാമിതൻ സവിധത്തിൽനിന്നുംനെയ്തേങ്ങനിറച്ചിരുമുടികെട്ടുംമുറുക്കീടണം…പാലാഴികടയാതെകിട്ടിയ സഹ്യാദ്രിയിൽശബരിഗിരിയിൽ വാഴുംപൊന്നു തമ്പുരാൻഅയ്യനയ്യനേ കൺ നിറയേ കാണാനായ്കണ്ടുതൊഴുതു മനമൊന്നുനിറയാനായ്…തെക്കിന്റെ ഗംഗാതീർത്ഥമാംപമ്പാനദിയിലൊന്നു മുങ്ങണം,പാപങ്ങളെല്ലാമൊഴുക്കിക്കളയണംപാമ്പാഗണപതിയെയൊന്നുകണ്ടേത്തമിട്ടു വണങ്ങണം…നീലിമലയും അപ്പാച്ചിമേടും താണ്ടിശബരീപീഠവും ശരംകുത്തിയാലും കടന്ന്പതിനെട്ടാംപടിയിലെത്തണംപതിനെട്ടാംപടിയിലുറങ്ങണവേദപ്പൊരുളുകളെ വണങ്ങണം…പിന്നെ പൊന്നുപതിനെട്ടാംപടിക്കുമേലിരിക്കുന്നനീയും ഞാനുമൊന്നെന്ന സത്യംനേടിചിന്മുദ്ര സമർപ്പിച്ചു,മാളികപ്പുറത്ത-മ്മയെയും കണ്ടു മടങ്ങീടണം…

മരണമെത്തുന്ന നേരത്ത് *

വാസുദേവൻ കെ വി* അയൽക്കാരനായ യുവാവ്..​ എന്തിനുമേതിനും ഉത­സാഹത്തോടെ…​ ഒരാഴ­ചയിലേറെയായി​ ആതുരാ­ലയത്തടങ്കലിൽ . ഇത്തിരിക്കു­ഞ്ഞന്റെ ആശ്ലേഷം മറികടന്നവൻ. ഹൃദയ നാളികളിൽ കൊഴുപ്പ് ഒത്തുകൂടി.വേർപാട് വിശ്വസിക്കാ­നാവാതെ സൗഹൃദങ്ങൾ. അതറിഞ്ഞപ്പോൾഅവളവന് ടൈപ്പ് ചെയ്തിട്ടു.​“രംഗബോധമില്ലാത്ത കോ­മാളി.. അവന്റെ കടന്നു­വരവ് ആർക്കുമറിയാതെ..­..”“അതേ​ പ്രിയപ്പെട്ടവ­ളേ..​എന്റെയും നിന്റെയും അന്ത്യയാത്രയ്ക്ക് ഇനി­യെത്ര​…

സിറിൾ☘️

ശന്തനു കല്ലടയിൽ🍀 സിറിൾ !ആരായിരുന്നു സിറിൾ ?നിങ്ങളുടെ അയൽക്കാരൻ , സുഹൃത്ത്, സഹപാഠി, കാമുകൻ, ഒരു വഴിപോക്കൻ , അതുമല്ലെങ്കിൽ ഒരു ശല്യക്കാരൻ ???കഥയേതെന്നറിയില്ലെങ്കിലുംസിറിൾ ഒരു കഥാപാത്രമാണ്.ജീവിച്ചിരുന്നയാളാണ്.ഇത്തിരിപ്പോന്നൊരു മനുഷ്യായുസിൽജീവിതം പുകച്ചയാളാണ്.കള്ള് കുടിച്ചിട്ട് കവലയിൽ നിന്ന്പഞ്ചായത്തെലക്ഷനിൽ പ്രസംഗിച്ചിട്ടുണ്ട്.ലിറ്റിൽ ഫ്ലവറിന്റെ രണ്ടിലയ്ക്ക് വേണ്ടിയുംകൈപ്പത്തിക്ക് വേണ്ടിയുംചെങ്കൊടിക്ക്…

രാധാമാധവം.

സുദർശൻ കാർത്തികപ്പറമ്പിൽ* കണ്ണന്റെ പ്രിയ തോഴി രാധേ,നിനക്കു ഞാൻ;വിണ്ണോളമേകുന്നു സ്നേഹംകാമമല്ല,പ്രേമ ഭാവനയോലുന്നൊ-രോമൽ സ്മരണതൻ പിന്നിൽമുൻ ജൻമ ബന്ധങ്ങൾ കൊണ്ടുയിർ പൂകിയോ –രുൺമയാണായതിൻ പിന്നിൽ!ഇപ്രപഞ്ചത്തിൻ പ്രണവസ്വരൂപമാ –യുൾപ്രഭ തൂകി നിന്നുള്ളിൽ,നൃത്തമാടി,യന്നനന്തമായങ്ങനെ;അദ്വൈതമൂർത്തിയാം കൃഷ്ണൻ!ആത്മാവുമാത്മാവുമായുള്ളൊരാ,ബന്ധ-മാർക്കേ,മറന്നിടാനാവൂ!കണ്ടവർ കണ്ടവരൊക്കെപ്പഴിച്ചാലു-മുണ്ടാകയില്ലൊട്ടു ദു:ഖം!അത്രയുണ്ട,പ്രേമ സാഗരത്തിന്നാഴ –മത്രമാത്രം നാമറിവൂകണ്ണനൊരു വെറുമിടയബാലൻ,ശ്യാമ –വർണ്ണൻ,ഗോപീജന പ്രേമലോലൻഎല്ലാ…

‘മത്സരം ‘

മോഹൻദാസ് എവർഷൈൻ* രാവിലെയുള്ള നടത്തം കഴിയുന്നതും മുടങ്ങാതിരിക്കുവാൻ ഉണ്ണിത്താനെന്നും ശ്രദ്ധിച്ചിരുന്നു.അത് വാഹനങ്ങളുടെ പുകയും വലിച്ചു കയറ്റികൊണ്ട് റോഡിലൂടെയുള്ള റിസ്ക് പിടിച്ച നടത്തമൊന്നുമല്ല,ഈ നാട്ടിൻപ്പുറത്തിപ്പോഴും ബാക്കിനില്ക്കുന്ന വയൽ വരമ്പിലൂടെയുള്ള പ്രഭാതസവാരിയുടെ സുഖം ഒന്ന് വേറെയാ.പട്ടാളത്തിൽ നിന്നും പെൻഷൻ പറ്റിയ മാധവനും എന്നും മുടങ്ങാതെ…

എന്തുകൊണ്ടാണ് എന്റെ ഹൃദയമിങ്ങനെ പ്രണയാർദ്രമാകുന്നത്.?

പള്ളിയിൽ മണികണ്ഠൻ* ശിലപോലെയുള്ളൊരെൻ ഹൃദയത്തിൽനിന്നിത്രമൃദുവായ നീർക്കണമിറ്റുവീഴാൻഎന്തായിരിക്കണം,അത്രമേലെൻമനംചഞ്ചലമാകാൻ കുതിർന്നുപോകാൻ.മിഴികൂമ്പിനിൽക്കുന്ന ചെമ്പനീർചുണ്ടത്ത്ഹിമകാമദേവന്റെ സ്പർശമേൽക്കേതരളയാമവളുടെ വിറപൂണ്ട ചുണ്ടിണവീണ്ടും തുടുത്തതിനാലെയാകാം.ഉലയുന്ന പാവാട കൂട്ടിപ്പിടിച്ചുകാ-റ്റൊരുകന്യപോലെവന്നുമ്മവയ്ക്കേകിലുകിലെ പൊട്ടിച്ചിരിച്ചുകൊണ്ടാൽമര-ച്ചില്ലയുലയവേയായിരിക്കാം.ആകാശനീലിമച്ചേലിൽതെളിഞ്ഞുവ-ന്നൂഴിയെ ശശിലേഖ നോക്കിനിൽക്കേപൊൻമിഴിക്കോണമ്പുകൊണ്ടൊരാമ്പൽപൂവിനുള്ളം തുടിയ്ക്കവേയായിരിക്കാം.വഴിയിൽ തനിച്ചാക്കിയകലുന്നൊരരുണനെകരയുന്ന മനസ്സുമായ് നോക്കിനിൽക്കുംഒരുസൂര്യകാന്തിതന്നുള്ളിൽനിന്നുതിരുന്നതപ്‌തനിശ്വാസമേറ്റായിരിക്കാം.മഴമേഘമൊരുകാറ്റിലകലേക്ക് മറയവേവേനൽക്കരുത്തേറ്റ ചെമ്പകത്തിൻപിടയുന്ന വേരിലെ മോഹങ്ങളൊക്കെയുംകരിയുന്ന കാഴ്ചകണ്ടായിരിക്കാം.

മുറിവുകൾ.

താജുദ്ധീൻ ഒ താജുദ്ദീൻ* കാദർകുട്ടിയെ മദ്രസയിൽ രണ്ടാം ക്ലാസിൽവെച്ച് അവറാൻ മാഷ് എന്ന മദ്രസാധ്യാപകൻ ഖുറു’ആനിൽ മൂട്ടകണ്ടുവെന്ന് പറഞ്ഞു അടിക്കുകയും അപമാനിക്കുകയും വിശുദ്ധ ഗ്രന്ഥം വലിച്ചെറിഞ്ഞ് മദ്രസയിൽ നിന്ന് പുറത്താക്കിയതിന് ശേഷം അവൻ പിന്നെ മതപഠനംക്ലാസിൽ ഇരുന്നിട്ടില്ല . അവൻ നഗരത്തിൽ…