Category: അറിയിപ്പുകൾ

വേനൽ മഴ

രചന: Dr. സ്വപ്ന പ്രസന്നൻ✍️ കനലെരിയുംഹൃദയതന്ത്രിയിൽഒരുവേനൽമഴയായി നീയണയുമ്പോൾസാന്ത്വനസ്പർശത്തിൻ രാഗങ്ങളൊക്കയുംനിറമാർന്ന മഴവില്ലായിത്തീർന്നിടുന്നു. കടന്നുപോംവഴികളിൽകദനങ്ങൾനിറയിലുംഎത്രയെത്രശിശിരങ്ങൾഇലകൾപൊഴിക്കിലും ഊഷരഭൂമിതൻദാഹംശമിക്കാൻഎത്തിടും മഴത്തുളളിപോൽഎന്നെപുണരുന്ന പ്രിയമേനീയെൻവേനൽമഴയല്ലോ.! ചെറുചാറ്റൽമഴയായികുളിർത്തെന്നലായിഎൻപുനർജ്ജനിയായിമമരാഗതാളലയമായിഇനിയുമെത്തീടുമോപ്രിയസഖീ എൻ്റെ പ്രിയസഖീ..

പ്രണയം പൂക്കുന്നത്……

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ എന്നിൽ ……….പ്രണയം പൂവിടുന്നത്നിൻ്റെ ………നീലക്കടലാഴമുള്ളകണ്ണുകൾ കാണുമ്പോഴല്ല !!!നെറ്റിയിലേക്കൂർന്നനേർത്ത മുടിയിഴകൾ കാണുമ്പോഴല്ല !!ചെന്തൊണ്ടി തോൽക്കുന്നപേലവാധരഭംഗി കാണുമ്പോഴല്ല !!!യൗവ്വന സൗഷ്ഠവങ്ങൾഅലങ്കാരമണിയിച്ചപെണ്ണുടൽ വടിവം കാണുമ്പോഴല്ല !!!ചിരിയിലോ അന്നനടയിലോ അല്ലേയല്ല……….!!!നിൻ്റെ മിഴിയാഴങ്ങളിൽ മിന്നിത്തെളിയുന്നനിന്നെ അറിയുമ്പോഴാണത് !!!ഓരോ പൂവുവിരിയുന്നതുംഒരോ അരിമണിയുംഅന്നമായി വിളമ്പപ്പെടുന്നതുംഒരോ…

പാടൂ….ഒരു….ഗാനം….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ആരും വരുവാനില്ലിനിയിതുവഴികാത്തുനിൽക്കുകയേ വേണ്ടആരുമില്ലിനി പാട്ടുകൾ പാടാൻകാതുകൾ പോലും ഇനിവേണ്ടാ.(ആരുംവരുവാനില്ലിനിയിതുവഴി) കണ്ണുകൾക്കാനന്ദമേകുംകാഴ്ചയൊന്നും ഇല്ലിവിടെകണ്ടകാഴ്ചകളൊന്നിലുമെവിടെയുംസുഖദമായതുമില്ലിവിടെ(ആരുംവരുവാനില്ലിനിയിതുവഴി) ആരുമില്ലിനിയിതുവഴി വരുവാൻനേരുകൾ തേടാനാളില്ലാ…..വേരറുക്കുകയാണ് മതത്താൽവേർപെടാത്ത ബന്ധങ്ങൾ….(ആരും വരുവാനില്ലിനിയിതുവഴി)()

മാതൃഭാഷ**

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ മലരായ്,മധുവായ്,മണമായ്,മാതാവായ്,മാതൃഭാഷ-മനുഷൃന്.മറുമൊഴി-മറക്കാതെ-മുഴുകുന്നു,മന്നവർ,മർതൃർ-മമ നാട്ടിലും.മമ മണിക്കുട്ടി,മടിതട്ടിൽ-മിഴിതുറന്നു-മൊഴിയുന്നു-മധുകണങ്ങൾ .മമ ദേശാനൂറുകൾ,മന്ദഹാസമുതിർത്ത്,മഴയായ് ,മധുമഴയായ്,മണ്ണിലുതിരട്ടെ.മാനത്തിൻ-മടിയിൽ ,മിന്നും താരാമായ് .മതി കലയായ് നിന്നെമതിവരാതെയെൻമാറോടു മുറുക്കെ-മുത്തമേകി താരാട്ടാം.

പുനർജന്മം

രചന : സി.മുരളീധരൻ ✍ ഭൂമിയും വാനും കൂടി ചേരുന്നോരനന്തമാംസീമയറ്റൊരു ചക്ര വാളത്തിനപ്പുറത്തോഹാ!വിധേ തിരിച്ചെടു ക്കുന്നുനീഎനിക്കെന്നുംജീവന്നുപ്രിയമായ സ്നേഹവുംവെളിച്ചവും എത്തീടുംഇരുട്ടിലേക്കെന്നെയുമാഴ്ത്തിടുന്നമാത്രയൊന്നുണ്ടായീടും നാളെയെന്നാണല്ലോ നീഎൻ്റെയുള്ളിലേക്കെത്തിയോതിയതിപ്പോൾ പോലുംനിൻ്റെ വ്യാമോഹം വ്യർത്ഥ മാക്കിടാതചഞ്ചലശക്തിയാർജ്ജിക്കാം തീവ്രജ്ജ്വാലയാകുവാൻ സൂര്യ-ശക്തിയിലുൾചേരുന്ന ലയമാകുവാൻ ജന്മം! നിഷ്കാമകർമ്മത്തിൻ്റെ ശക്തിയാണെ നിക്കിഷ്ടംനിസ്തുല സ്നേഹത്തിൻ്റെ ലയ മാണെനിക്കിഷ്ടംകർമ്മ…

🙏 ഓം നമ:ശിവായ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ഹരഹരമന്ത്രത്താൽ മുഖരിതമാകുന്നധരണിതൻ പൊന്മടിത്തട്ടിലായിമരുവും ചരാചര മുരുവിട്ടിടുന്നിതാപരമ പവിത്രമാം പഞ്ചാക്ഷരിഹരനാം പരമേശചരണങ്ങൾ പൂകുവാൻത്വരയേറി നാമം ജപിച്ചിടുന്നൂപരമോന്നതിയാകും മോക്ഷം ലഭിക്കുവാൻതരമോടെ കൈകൂപ്പിനില്പു ഭക്തർഅരുവി പോലൊഴുകുന്ന കരുണതൻ തീരത്ത്പരമപദം നല്കും ഭക്തിമാർഗ്ഗംഒരുനാൾ ലഭിക്കുമെന്നാശയും പൂണ്ടിതാമരുവുന്നു മാനുഷർ മന്ത്രമോതിചരണയുഗ്മങ്ങളെ…

പെണ്ണ് കാണാൻ പോയാൽ

രചന : രാജു കാഞ്ഞിരങ്ങാട്✍ പുര നിറഞ്ഞു നില്‍ക്കുന്നആണാണ് നാട്ടിലെങ്ങുംപെണ്ണ് കാണാന്‍ പോയാലെപെടാപ്പാടറിയാവൂ ജാതിയും,ജാതകവുംപുച്ഛിച്ചു തള്ളുന്നോര്‍ജീവിതമല്ലേന്നുസ്വകാര്യമായ്ച്ചൊന്നീടും! കൊമ്പത്താണെന്ന നാട്ട്യംകൊമ്പു കുത്തി നില്‍ക്കുംപൂജ്യത്തിലാണേലുംപി.ജി.യുണ്ടെന്നഭാവം മേനി വെളുപ്പില്ലേലുംമേനി പറയല്‍ കുറവില്ലൊട്ടുംസര്‍ക്കാരുജോലിയെ സ്വീകാര്യ –മായിടൂഅദ്ധ്യാപകനാണെങ്കില്‍അടുത്തൊന്നു ചെന്നീടാംയു.ജി.സി.സ്കെയ്ലെങ്കിലേഅര സമ്മതം മൂളു അളവിലാണല്ലോ കാര്യംഎളിമയിലിന്നെന്തു കാര്യം ?!സോഫ്റ്റായി ചിരിച്ചീടാന്‍സോഫ്റ്റ്‌…

പ്രണയ പുഷ്പമേ..

രചന : മംഗളൻ കുണ്ടറ✍️ പ്രപഞ്ചത്തിലിന്നോളമുണ്ടായിട്ടില്ലപ്രണയാനുഭൂതി പോൽ ശ്രേഷ്ടമാമൊന്നുംപ്രകൃതിയിൽ ജീവജാലങ്ങൾ കൈമാറുംപ്രണയാനുഭൂതികൾ ഹൃദ്യം മധുരം! പനിനീർ ചെടികൾ പൂത്തുലഞ്ഞീടവേപാടലം ചുരത്തുന്ന മാലേയഗംന്ധംപരിശുദ്ധ പ്രേമത്തിൻ മാസ്മരഗന്ധംപനിനീരാലേപന വശ്യസുഗന്ധം! റോസാദിനമിങ്ങു വന്നുചേർന്നാൽറോസപ്പൂമൊട്ടു വിരിഞ്ഞുനിന്നാൽറോസപ്പൂവിൻ പരിശുദ്ധ ഗന്ധംറോസാ ദിനത്തിൽ പടർന്നുകേറും! കമിതാക്കൾ വന്നോരോ പൂക്കളിറുക്കുംകരളുപകുത്തപോലവ കൈമാറുംകടലോളം…

കൂട്ടുകാരിക്ക്

രചന : രാജു കാഞ്ഞിരങ്ങാട്✍ കവിത കൊണ്ടെന്നെ കീഴടക്കി നീകലപിലക്കാറ്റുപോലെച്ചിരിച്ചു നീസ്നേഹ തുമ്പപ്പൂച്ചോറു വിളമ്പിനീകാട്ടുപച്ച,ക്കറി തൊട്ടുകൂട്ടി നീ കനൽവിതാനിച്ച വാകയ്ക്കു കീഴെകവിത ചൊല്ലിക്കളിച്ചുള്ള നാളിൽപവിഴമല്ലിക്ക,സൂയ തോന്നുംവിധംപരിലസിക്കുന്ന പൂമണമാണു നീ കവിത കൊണ്ടെൻ്റെ കരളിലെ -ക്കടവിൽഎന്നും വന്നു നീ കാത്തു നിൽക്കു-മ്പോൾമഴനിലാവിൻ്റെ മക്കളായി…

വേട്ടക്കാരൻ രൂപപ്പെടുന്ന വഴി

രചന : ഖുതുബ് ബത്തേരി✍ കനപ്പെട്ട വാക്കുകളെയല്ലാംമൗനത്തിൽ ബന്ധിച്ചുകൊണ്ടുനാംഇരകളാവുന്നു.വേട്ടക്കാരന്റെധൈര്യംഇരകളുടെ നിശബ്ദതയിൽ കോർത്തിരിക്കുന്നു.അധികാരികൾ,മതം,അന്തിചർച്ചകളിൽഉശിരുകൊള്ളുന്നമീഡിയകൾവേട്ടക്കാരന്റെവിവിധ വേഷപകർച്ചകൾ.നിർവ്വചിക്കാനാവാത്തചിരിയിൽവിപത്തുകളിലേക്ക്വഴിനടത്തുന്ന പലമുഖങ്ങൾ.നക്ഷത്രതിളക്കമുള്ളവാനിലേക്കവർവിരൽ ചൂണ്ടുംപ്രഭാതം പ്രദോഷത്തെഗർഭംധരിക്കുംവരെഇരകളതിൽമുങ്ങിനിവരുംഒടുവിലെല്ലാം മായയാവുമപ്പോൾ.അവിശ്വാസത്തിന്റെ താളിയോലയിൽസ്വന്തം നിഴലുപോലുംസ്ഥാനംപിടിക്കുംവിധംനിസ്സംഗതയുംദൗർബല്യവുംനമ്മെ വേട്ടയാടും.ഒടുവിലാവിധിയിൽ ഇരയാക്കപ്പെടുന്നവർവേട്ടക്കാരനായിരുന്നുശരിയെന്നുകുറ്റസമ്മതം നടത്തും.🧿🧿🧿🧿🧿🧿🧿🧿🧿🧿