Category: അറിയിപ്പുകൾ

മക്കളെ… ഉമ്മ തെറ്റ് ചെയ്തിട്ടില്ല..😢

രചന : നൗഷാദ് ✍️ മക്കളെ… ഉമ്മ തെറ്റ് ചെയ്തിട്ടില്ല..😢😢കാസർകോട്ടെ ആ ചെറിയവീടിന്റെ ഉമ്മറത്ത് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ഇന്നും കാത്തിരിക്കുന്നുണ്ടാകും..😥😥തങ്ങളെ നെഞ്ചോട് ചേർത്ത് ഉമ്മകൾനൽകുന്ന ഉമ്മച്ചിയെ… പക്ഷേ ആ ഉമ്മ ഇനി വരില്ല… ആദൂർ പോലീസ് സ്റ്റേഷനിലെ ഇരുണ്ട മുറികളിലും,…

പാത്രഭാഷണം

രചന : സതീഷ്‌ഗോപി ✍️ അടുക്കളയാണ്ഏറ്റവും മികച്ച നൃത്തശാലനീ അവിടുത്തെഅനാഡംബരരാജ്‌ഞി.ഗന്ധങ്ങളുടെ അച്ചാർഭരണി പോലെഅതിന്റെ ഉള്ളടക്കങ്ങൾ.നീ പ്രവേശിക്കുമ്പോൾ മാത്രംനൃത്തമണ്ഡപം ചിലമ്പിടും.കടുംകഥ നിർത്തിയ പാത്രങ്ങൾപൊടുന്നനെ പിന്നണിക്കാരാകും.മൺകലത്തിന്റെ സ്‌നേഹോഷ്‌മളതയിൽഅരിമണികളുടെ ശീതങ്കൻതുള്ളൽ.മുരിങ്ങനാരിൽ പാലക്കാടൻ രാമർകത്തിഗിറ്റാർ മീട്ടിത്തുടങ്ങും.നാളികേരത്തിന്റെ ഗർഭാശയത്തിൽചിരവനാക്കിന്റെ ആഭേരി.അരങ്ങേറ്റത്തിന്‌ നാണിക്കുന്നഅങ്കണവാടിക്കിടാങ്ങളാണ്‌ചീരയും അമരയും.നഖം മിനുക്കി മതിയായിട്ടില്ല,ആനക്കൊമ്പൻ വെണ്ടയ്‌ക്ക്‌.ഇടംവലം നോക്കാതെയാണ്‌പടവലത്തിന്റെ…

ജീവിതത്തിന്‍റെജന്മദിനങ്ങള്‍–

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ചിറകു മുളക്കുന്നു,കൊഴിയുന്നു,സ്വപ്നത്തിന്‍ചിറകുകള്‍ക്കെപ്പൊഴുംബാല്ല്യകാലം,തിരികെ വരാത്ത,പൊഴിഞ്ഞ കാലത്തിന്‍റെതൂവല്‍ ചിതറിയ,വര്‍ത്തമാനം;എന്തിനെന്നറിയാത്തജീവിത ഗ്രന്ഥത്തി-നുള്ളിലെ, താളുംമറിച്ചു നോക്കി,വന്നു പോകുന്നുകലണ്ടറില്‍ നാമെല്ലാ-മെണ്ണം പിടിക്കും,ജനിച്ചനാളും.ഇല്ല, വിശേഷങ്ങ-ളൊന്നുമീനാളിനി-ല്ലിന്നലയെപ്പോലെ-ത്തന്നെയിന്നും,വന്നുപോകുന്നൂപ്രപഞ്ചത്തിലെന്നുമീ,അജ്ഞാതമാം,ജന്മ,മരണഘോഷം!

ഇന്നു ലോകമാതൃഭാഷാ ദിനത്തിൽ കവിത: എന്റെ മലയാളം

രചന : കള്ളിക്കാടു മോഹൻജി ✍️ നമിച്ചിടാം നന്മ വാക്കോതി നിത്യംനമ്മൾ തൻ നാടിന്റെ മാതൃഭാഷമറന്നു മാനവരിന്നു ഭാഷമലയാള മണ്ണിന്റെ മാതൃഭാഷനിറഞ്ഞ ദ്വീപമായ് തെളിഞ്ഞതെന്നോകഴിഞ്ഞു വീഴുന്നു പാരിലിന്നോതെളിമയായ് തേച്ചുമിനുക്കിയ ന്നുതെളിവോടെ നൽകിയതെന്റെ ഭാഷതെരുവിലെ തേങ്ങലായ് പുണ്യഭാഷതിരിയാതെയോതുന്നദേശഭാഷമതിയാൽ മറക്കുന്നിതിന്നു ഭാഷമതി കൊണ്ടു മംഗ്ലീഷു…

ആളുകൾ ഇത്ര വിചിത്രരായിരിക്കുന്നത് എന്തുകൊണ്ട്?

രചന : ജോർജ് കക്കാട്ട് ✍️ ദൈനംദിന ജീവിതത്തിൽ, ആകാശത്തെക്കുള്ള വഴിയിൽഅവർ തിടുക്കം കൂട്ടുന്നു, ഇനി മുകളിലേക്ക് നോക്കുന്നില്ലഓരോരുത്തരും സ്വന്തം നുകം ചുമക്കുന്നുവാക്കുകൾ പലപ്പോഴും വളരെ കഠിനമായി തോന്നുന്നുആത്മാവ് തണുത്തുറഞ്ഞതുപോലെതിക്കിലും തിരക്കിലും ഒരാൾ അർത്ഥം തിരയുന്നുഇരുണ്ട ആകാശത്ത് വേഗത്തിൽ വഴിതെറ്റുന്നുഒരു പുഞ്ചിരി…

ശ്രീമതി. മേരി പോൾ നിര്യാതയായി.

ജിൻസ്മോൻ സഖറിയാ ✍️ കോട്ടയം | മുത്തോലപുരംദീപിക ദിനപത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോസഫ് കൂഴമ്പാല (ന്യൂയോർക്ക്)യുടെ സഹോദരി ശ്രീമതി. മേരി പോൾ (പരേതനായ പൈലി പോൾ, നെടു വേലിൽ) നിര്യാതയായി.2026 ഫെബ്രുവരി 13-ാം തീയതി സ്വഭാവനത്തിൽ വെച്ചായിരുന്നു. സംസ്കാര…

അക്ഷരമില്ലാത്ത ഇരുട്ട്

രചന: യൂനസ് മണത്തല ✍️ എഴുത്ത് ജനിക്കാത്ത ലോകംആദ്യം മരിച്ചത് ശബ്ദംഅതിനുശേഷം അർത്ഥംഅവസാനം മനുഷ്യൻ തന്നെമനസ്സ് ഒരു അടഞ്ഞ ഗുഹഭിത്തികളിൽ ചിന്തകൾ രക്തമുദ്രയായിപുറത്തേക്കുള്ള വഴിയില്ലവാക്ക് ഇല്ലാത്തതിനാൽപ്രണയം നെഞ്ചിനുള്ളിൽ കറുത്ത പുകശ്വാസം മുട്ടുന്ന തീപ്പൊരിപറയാൻ കഴിയാത്ത ഓരോ വികാരവുംഅകത്ത് ചാരമാകുന്നുമുഖങ്ങൾ തമ്മിൽ നോക്കുംഅകത്ത്…

വിലാസമില്ലാത്തവൻ

രചന : റഹീസ് മുണ്ടക്കര ✍️ ഓർമ്മകൾപടിയിറങ്ങിപ്പോയൊരു വീടിന്റെ-ശൂന്യമാം തളത്തിൽഞാൻ തനിച്ചായി.ചിരിയുടെ മഞ്ഞുതുള്ളിയുംകരച്ചിലിൻ കനലുംപൂട്ടിവെച്ച താക്കോൽക്കൂട്ടം-കാലമെന്നോ ഏതോ കള്ളൻ കവർന്നിരിക്കുന്നു!​ചങ്ങലകളാൽബന്ധിക്കാത്തവനെ,ബോധത്തിന്റെവേലിക്കെട്ടുകൾ ചാടിയവനെ,ലോകം ‘ഭ്രാന്തനെന്ന്’ മുദ്രകുത്തി.വിവേകത്തിന്റെ ഉടയാടകൾ അഴിഞ്ഞുവീണപ്പോൾ-അവശേഷിക്കുന്നത്നഗ്നമായ സത്യത്തിന്റെഉടൽ മാത്രം!​നിങ്ങളുടെ വെടിപ്പുള്ളബോധത്തിന്റെ കവലയിൽഞാനൊരു ചാവുക്കല്ലായികിടക്കട്ടെ..തിരക്കുകൾക്കിടയിൽനിങ്ങൾ തട്ടി വീഴുമ്പോൾ-രക്തം പൊടിയുന്നമുറിവിലൂടെയെങ്കിലും,മറന്നുപോയ എന്നെനിങ്ങളൊന്നോർക്കാൻ..!

വിചാരണ

രചന : മംഗളൻ കുണ്ടറ ✍️ എന്തിനാണെന്നറിയില്ല വിചാരണഎന്തിനുമേതിനും നാട്ടുവിചാരണകാള പെറ്റെന്നറിയുമ്പോൾ വിചാരണകാര്യമില്ലാത്ത മാധ്യമ വിചാരണ!കോടതി മുറികളിലുണ്ട് വിചാരണകോലം കെട്ടിയുള്ള കുറ്റവിചാരണകുറ്റം തെളിയിക്കാനല്ല വിചാരണകുറ്റങ്ങളെല്ലാം മറയ്ക്കാൻ വിചാരണ!കള്ളം തെളിയിക്കാനില്ല വിചാരണകള്ളം മറയ്ക്കുവാനേറെ വിചാരണസത്യം തെളിയിക്കാനില്ല വിചാരണസത്യം മറയ്ക്കുവാനല്ലോ വിചാരണ!പാവപ്പെട്ടോന് പലതരം വിചാരണപണക്കാരന്…

ഒറ്റപ്പെടുന്നവർ.

രചന : ബിന്ദു കുറ്റിപ്പാല ✍️ തിരക്കേറിയനഗരപ്രാന്തത്തിൽനഗ്നയാക്കപ്പെട്ടഒരുവളെപ്പോൽഒരൊറ്റയടിപ്പാതമലർന്നു കിടന്നു…..എന്തുകൊണ്ടോആരും ആ മാർഗംതിരഞ്ഞെടുത്തില്ല…..തമ്മിൽത്തമ്മിൽകൂട്ടിമുട്ടിയുംഒഴിഞ്ഞു മാറിയുംപലരും തിരക്കുകളിൽമുങ്ങിയും പൊങ്ങിയുംതിരകളിലെന്നപോൽമിന്നി മാഞ്ഞു ……ആളുകളുപേക്ഷിച്ചപാതയുടെനിമ്നോന്നതങ്ങളിൽഅയാൾ മാത്രം പതിയെതൻ്റെ കാലുകളമർത്തി….കാമുക സ്പർശത്താൽതരളിതയെന്ന പോൽപാത പൂത്തുലഞ്ഞു……പാതയ്ക്കിരുപുറവും നിന്നഗുൽമോഹർ മഞ്ഞകൾഅവരിൽ പ്രണയം വിതച്ചു….അലസമായ് വീശിയകുളിർ കാറ്റിലവർആശ്ലേഷിതരായി ……ഉടുപ്പൂരിയെറിഞ്ഞ്അയാൾ പാതയിലേക്കമർന്നുഅനന്തതയിലേക്കുള്ളഅന്തമില്ലാത്ത യാത്രയ്ക്കുടൽനഗ്നമാകുന്നതാണുചിതംഎന്നുപനിഷത്തിലുണ്ടത്രേ……നഗരത്തിലപ്പോഴുംതിരക്കായിരുന്നു…..മൂർച്ഛിച്ച സമയങ്ങളിൽമുഖം…