നിണമണിഞ്ഞതാർക്കുവേണ്ടി ?
രചന : മംഗളൻ. എസ് ✍️ ഒറ്റിക്കൊടുക്കുമെന്നറിവുണ്ടായിട്ടുംഒറ്റുകാർക്കൊപ്പമത്താഴം കഴിച്ചു നീമരക്കുരിശിൽപ്പിടയുന്നേരം തവമനസ്സിലെന്തായിരുന്നെൻ്റെ ഈശോയേ..മുൾക്കിരീടം നിൻ ശിരസ്സിലണിയിക്കേമുൾമുനയേറ്റേറ്റു നിണ മിറ്റുവീണുനെറുകെയിൽനിന്നിറ്റുവീണ നിണം നിൻനിറവാർന്ന കവിളിൽ തഴുകിപ്പോയി..ഇരുകരങ്ങൾ എതിർ ദിശയിൽ വലിച്ചുഇരുമ്പാണിയാൽ തൃക്കെെകളോ ബന്ധിച്ചുപാദങ്ങളൊന്നിച്ചൊരാണിയാൽ ബന്ധിച്ചുംപാപികൾ നിന്നെ മരക്കുരിശിലേറ്റി..ചോരയാൽ തിരുനെറ്റി ചോപ്പണിഞ്ഞപ്പോൾചോരപ്പാടാൽ സന്ധ്യാസൂര്യനായ് നിൻമുഖംചുടുനിണമിറ്റിച്ച്…
