ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: ടെക്നോളജി

വെന്നിക്കൊടി

രചന : ദിവാകരൻ പികെ ✍ ഇത്തിരി പോന്നവനെങ്കിലുംഒത്തിരി സ്വപ്‌നങ്ങൾ കണ്ടവൻഞാൻ.ആഴക്കിണറിലെ തവളക്കുഞ്ഞിന്ആഴിയെക്കുറിച്ചെന്തറിയാമെന്ന്,മാലോകർതൻ പിറുപിറുക്കൽപലവട്ടം കാതിൽവന്നലയടിക്കെ,മോഹങ്ങങ്ങൾക്കിന്നേവരെമങ്ങലൊട്ടുമെ വന്നതില്ല.കുന്നോളം കണ്ട സ്വപ്നങ്ങളൊക്കെയുംകുന്നിക്കുരുപോൽ ചുരുങ്ങിയെന്നാകിലുംതളരാതെ കുതിക്കുവാൻ ഊർജ്ജംപകരുന്നു വെട്ടിത്തിളങ്ങും ലക്ഷ്യ ബിന്ദു.ലക്ഷ്യമില്ലാത്തവരുടെ ജീവിതയാത്രഅന്ധന്റെയാത്രപോൽ തപ്പിത്തടഞ്ഞാണെന്നറിയുന്നു.മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുമെങ്കിൽമാർഗ്ഗമെന്നെ വഴിനടത്താതിരിക്കില്ല.ഉള്ളിലെ അരുളപ്പാട് മുറുകെപ്പിടിച്ചു ഞാൻപൊരുതി മുന്നേറാൻ…

പ്രഭാത ദൃശ്യങ്ങൾ

രചന : തോമസ് കാവാലം. ✍. കിഴക്കിന്റെ ശോഭപരത്തുന്നയർക്കൻവഴികാട്ടിടുന്നുവിളക്കുമായ് നമ്മെഉണർത്തുപാട്ടല്ലേകേൾക്കുന്നു മേലേകണികണ്ടുണരുംകൃഷീവലന്മാരാൽ.ഘനശ്രാമമേഘംവിതുമ്പുന്നു വിണ്ണിൽഘനീഭവിക്കുന്നുനിഹാരമായ് മണ്ണിൽമനം നൊന്തു ഭൂമിവിതുമ്പുന്നു മൂകംദിനം പിറന്നെന്നുവിളിച്ചോതി കേക.മയിൽ പക്ഷിയാടുംമലഞ്ചെരിവാകെവയൽപൂക്കൾക്കൊപ്പംവരവായ് പൂവാകകുളിർ കോരിടുന്നുകുയിൽനാദ രാഗംവികാരാർദ്രമെങ്ങുംവെയിൽവന്നു വേഗം.മനസ്സിന്റെയുള്ളിൽമധുവുള്ള സൂനംമധുര പ്രതീക്ഷകുറുകുന്നു നൂനംതമസ്സൊക്കെ മാറ്റിവിലസ്സിയ മതിയുംതഴുകുന്നഴകിൽഅലതൻ ശ്രുതിയിൽ.വിളിക്കാതെയെത്തുംവിളക്കാണ് സൂര്യൻതെളിക്കുന്നു നമ്മെനേരായ വഴിയിൽ.വിളക്കേറെ…

കടൽ കണ്ടിരുന്നുവോ?

രചന : ജയന്തി അരുൺ ✍. ഭൂമിയിലെയേറ്റവുംവലിയ വെള്ളച്ചാട്ടവുംതോരാമഴയുംഅമ്മയുടെകണ്ണുകളിൽനിന്ന്കലങ്ങിക്കുത്തിവീഴുന്നതുകണ്ടഒരു പെൺകുട്ടിനിർത്താതെപെയ്യുന്ന മഴയെഇടംകാലുകൊണ്ടുതട്ടികടലിലെറിഞ്ഞു.അമ്മയ്‌ക്കൊപ്പംനീയും നീന്തിക്കയറൂഎന്നിടിവെട്ടിപ്പെയ്തു.കർക്കടകപ്പെയ്ത്തിൽകൂലംകുത്തിയൊഴുകിയപെരിയാറിനോടുപൊരുതികരകയറ്റാൻ കയർകടിച്ചുനീന്തിയൊഴുകിയമ്മഅമ്മിണിപ്പയ്യിനൊപ്പംആദ്യമായിട്ടന്ന്കടലു കണ്ടിട്ടുണ്ടാവുമോ?ചേറിൽപുതച്ചമ്മയെപെരിയാറെടുത്തോ?ആദ്യമായിന്ന്കടലുകണ്ടവൾഅമ്മയെമണത്തു,അമ്മിണിയെ മണത്തു..വിശപ്പും വേദനയുംപിണ്ഡതൈലവും മണത്തു,പാലും ചാണകച്ചൂരുംപച്ചപ്പുല്ലും മണത്തു.കാലിൽ പതഞ്ഞുകയറിയകടലിനെ തോണ്ടിയെറിഞ്ഞ്,തീരത്തു കെട്ടഴിഞ്ഞു നടന്നപുള്ളിപ്പശുവിനെയവൾഅമ്മേയെന്നു നീട്ടിവിളിച്ചു.‘കടലുകണ്ടിരുന്നുവോ ?നീലക്കടൽ കണ്ടിരുന്നുവോ?’

കാർത്തിക വിളക്കുകൾ.

രചന : ഷാനവാസ് അമ്പാട്ട് ✍ കാർത്തിക വിളക്കുകൾ തെളിയുന്നുകണ്ണിൽ നേർത്തൊരു ലജ്ജപടരുന്നുകാൽനഖം കൊണ്ട് കളങ്ങൾ വരച്ചവൾനാട്ടുമാം ചോട്ടിൽ വന്നിരിക്കുന്നു. മെടഞ്ഞിട്ട കാർകൂന്തൽ ചെപ്പിലൊളിപ്പിച്ഛുവാസന തൈലമാം തേൻകിനാക്കൾതുളസി കതിർ ചൂടും പൂന്തേനഴകേതുമ്പപ്പൂവിൻ നിറമുള്ള മലരേമധുരമായ് പെയ്യുന്ന പനിനീർ മഴയേനാണംകുണുങ്ങിയാം പ്രണയാർദ്രമൊഴിയേഅടച്ചിട്ട വാതിൽ…

അറിയുക: A I ലോകം

രചന : രവീന്ദ്രൻ മേനോൻ ✍️ പാഠം.1: A I-യെക്കുറിച്ചുള്ള ഒരു ആമുഖം.അടുത്ത അധ്യയനവർഷത്തോടെ മൂന്നാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക്, A I എന്ന അഥവാ നിർമ്മിത ബുദ്ധിയെ പരിചയപ്പെടുത്താൻ, ഇന്ത്യ ഒരുങ്ങുന്നതിനാൽ, എല്ലാ മുതിർന്നവരും, പ്രത്യേകിച്ച് മാതാപിതാക്കളും,അപ്പൂപ്പൻമാരും,അമ്മൂമ്മമാരും AI സാക്ഷരരാകേണ്ടത്…

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദ്വജസ്ഥംഭത്തിനായുള്ള തേക്ക് മരം മുറിക്കൽ ചടങ്ങ് – ഡിസംബർ 5 ന്

ജിൻസ് മോൻ സ്കറിയ ✍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഹ്യൂസ്റ്റൺ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കൽ ചടങ്ങിലേക്ക് (Teak Wood Cutting Ceremony) നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഈ പുണ്യചടങ്ങ് ദ്വജസ്ഥംഭ…

ഒരുവളുടെഇടനെഞ്ചിൽ

രചന : സിന്ധു എം ജി .✍ നിങ്ങൾ എപ്പോഴെങ്കിലും സ്നേഹംകൊതിക്കുന്ന ഒരുവളുടെഇടനെഞ്ചിൽഅടയാളമായിട്ടുണ്ടോ…?ദിവാസ്വപ്നങ്ങളിൽമാത്രം ജീവിതംകണ്ടാശിച്ചവളുടെശബ്‌ദത്തിനുകാതോർത്തിട്ടുണ്ടോ….?അവളുടെ കവിതകളുടെ വരിയോതാളമോ, രാഗമോആയിട്ടുണ്ടോ….?പറഞ്ഞുംപങ്കു വെച്ചുംമതി വരാത്തഒരുവളുടെപ്രാണനിൽ ചേർന്നലിഞ്ഞിട്ടുണ്ടോ….?പരിസരം മറന്നു നിങ്ങളിൽമാത്രം ഭ്രമിച്ചവളുടെകാത്തിരിപ്പിനു കാരണമായിട്ടുണ്ടോ…?എങ്കിൽ നിങ്ങൾ..*ആഴമറിയാത്തൊരുജലാശയത്തിൽഅകപ്പെട്ടു പോയിരിക്കുന്നു…!നിങ്ങൾക്ക് ഒരിക്കലുംമോചനമില്ലാത്തൊരുപ്രണയച്ചുഴിയിൽഅകപ്പെട്ടു പോയിരിക്കുന്നു..!!

വിശ്വസ്തഭൃത്യൻ

രചന : റഹീം പുഴയോരത്ത് ✍ തുല്യതയാണ്ജീവനറ്റു പോയവരോടെന്നും.ജീവിച്ചിരിക്കുന്നവരിലേറയും.സത്യത്തിൽ സമമല്ലാതെ പോവുന്നതിവിടംചത്ത പോലുള്ളപേക്കോലങ്ങൾ.ഉള്ളിലെരിയുന്നപോൽകനൽ സ്ഫുരണങ്ങൾനെഞ്ചിലൊതുക്കിപുറമെ ചിരിപൊഴിക്കും.നീതിയുമനീതിയുമിവർക്ക്ഭോജനത്തിൻതളികകൾ.മതം, ജാതി വിഭാഗംഇവരുടെ പന്താട്ടത്തിൻസരണികൾ.ഇഷ്ടങ്ങൾ അസഹൃതയാൽമുഖം മൂടപ്പെടുന്നു.കപടതയാലിവരെഴുതും നാമം‘ഭക്തൻ “പുഴുത്ത നാവിൻ തുമ്പിൽ വിധിയെന്നവചനങ്ങൾ വീർപ്പു മുട്ടുന്നു.സത്യമിവരുടെ കാൽക്കീഴിൽ ചീഞ്ഞ് നാറുന്നു.അപ്പോഴും ഈ ചത്തവർക്ക് സുഗന്ധമാണ്…

മൗനത്തിന്റെപതിപ്പ്

രചന : ഉണ്ണി കിടങ്ങൂർ ✍ “ഇനിയും ഞാൻ മിണ്ടിയിട്ടില്ല…”വാക്കുകൾ പൊഴിഞ്ഞൊഴുകിയ കാലങ്ങൾക്കിടയിൽ,ചിരിയെന്ന വേഷം കെട്ടിയ നിശബ്ദതയുടെ പിന്നിൽപതിഞ്ഞ് പോയ കണ്ണുനീർ —ഒരിക്കൽ മറഞ്ഞ് വരുമോ എന്നുംചോദിക്കാൻ പോലുംഇനിയും ഞാൻ മിണ്ടിയിട്ടില്ല…കാറ്റിൽ പറന്നുപോയ വാക്കുകളുടെ തുരുത്തിൽ,ഒരൊറ്റ ഉച്ചാരണം പോലുംമനസ്സിന്റെ പൊള്ളലായി തീരാതിരിക്കാനാവില്ലെന്ന്അറിയുന്നവനായ്,വീണ്ടും…

ചെറിയത്

രചന : താഹാ ജമാൽ ✍ ചെറിയൊരോളം മതികായലിനുകടലിലേക്കെത്തി നോക്കാൻചെറിയൊരു കാറ്റ് മതിമേഘങ്ങൾക്ക്എൻ്റെയകാശത്തെത്താൻചെറിയൊരു ചലനം മതിഭൂമിയ്ക്ക് പലതുംമറിച്ചിടാൻചെറിയൊരു കൊത്തു മതിമരംങ്കൊത്തിക്കൊരുവീടു പണിയാൻചെറിയൊരു ചുംബനം മതിരണ്ടു ബന്ധങ്ങളെവിളക്കിച്ചേർക്കാൻചെറിയൊരാലിംഗനം മതിരണ്ടു രാജ്യങ്ങൾ തമ്മിൽസുഹൃത്തുക്കളാവാൻചെറിയൊരു മൂളൽ മതിബന്ധങ്ങളെ ഊഷ്മളമായങ്ങനെസൂക്ഷിക്കാൻചെറിയ കാര്യങ്ങളിൽചെറിയ തുന്നലുകൾ മതിപല വിടവുകളെയും മായ്ക്കാൻ…….