പോരാളികൾ പിറക്കുന്നത്. ….. പള്ളിയിൽ മണികണ്ഠൻ
മുഷിഞ്ഞ കുപ്പായങ്ങളെനോക്കിനീ പരിഹസിക്കാൻ തുടങ്ങിയാൽ,വിലാപങ്ങൾക്കുനേരെചെവിപൊത്തി ചിരിക്കാൻതുടങ്ങിയാൽ….വെളുത്ത കുപ്പായങ്ങൾക്കുള്ളിലെകറുത്ത നീതിയെ വധിക്കാൻഅശാന്തിയുടെ തിരുജടയിൽനിന്ന്നാളെ വീരഭദ്രൻമാർ ഉടലെടുത്തേക്കും.!!!ന്യായാന്യായങ്ങളിലെകതിരും പതിരും തിരയാതെദക്ഷനീതിയുടെ കൈക്കരുത്തുമായിശൈവഹൃദയങ്ങളിലേക്ക്കത്തിയാഴ്ത്താൻ തുടങ്ങിയാൽ,വരംതന്ന മേനിയിലേക്ക്വിരൽചൂണ്ടുന്ന നിന്റെകുലംമുടിക്കാൻ‘പ്രബോധന’ത്തിന്റെമുനയൊടിയാത്ത വാളുമായിഞാൻ രണാങ്കണത്തിലേക്കിറങ്ങും.വാക്ക് വാളാക്കുന്നവന്റെആക്രമണങ്ങളേറ്റ്അധികാരക്കസേരകളിലെഅസുരദേഹങ്ങളിൽനിന്ന്രുധിരമൂറാൻതുടങ്ങിയാൽ….നീതി കിട്ടാത്ത ഞാൻകൊഴുപ്പുള്ള നിന്റെ സ്വപ്നങ്ങളെനാളെ തകർക്കാനിറങ്ങുമ്പോൾ..ഇളക്കംവരാതെ നിന്റെഅധികാരവും കീശയും കാക്കാൻനീയെനിക്കു നക്സൽ എന്നൊരുപേര്…
