ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: കവിതകൾ

സ്നേഹത്തിൻ നക്ഷത്രവിളക്ക്

രചന : മഞ്ജുഷ മുരളി ✍ നിലാപ്പൂമഴ പൊഴിയുമീ ധനുമാസരാവിൽ,ഇരുളിലേക്ക് ജനാലകൾ തുറന്നിട്ട്,പാലപ്പൂവിൻ പരിമളം നുകർന്ന്,പാതിരാക്കാറ്റിൽ ഇളകിയുല്ലസിക്കുമെൻ്റെകുറുനിരകൾ മാടിയൊതുക്കി നിന്നഎന്നരികിലേക്ക് പറന്നെത്തിയ ആ തിത്തിരിപ്പക്ഷിയുംരാവേറെയായി എന്നെന്നെ ഓർമ്മിപ്പിച്ചു❕ഇന്നലെകളിൽ പൂത്തുവിടർന്നതും,പൂക്കാൻമറന്നതുമായ സ്വപ്നങ്ങളുടെനിറക്കൂട്ടുകൾ ചാലിച്ച്,എന്നിലെ പ്രണയവർണ്ണങ്ങളെല്ലാംതൂലികത്തുമ്പിലേക്കാവാഹിച്ച്,നോവിൻ്റെ അവസാനതുള്ളിയുംഊറ്റി ഞാനെഴുതുകയാണെൻ അവസാനവരികൾ…❕ഈ മഞ്ഞുകാലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.കൊഴിഞ്ഞുവീണ…

വീട് വാടകക്ക്

രചന : രാജേഷ് കോടനാട്✍ തുറന്ന് കാണും വരെകരാറെഴുതും വരെഅഡ്വാൻസ് കൊടുക്കും വരെവീട് മാത്രം വാടകക്കാണ്പിന്നെപ്പോഴാണ്ശ്വസിക്കുന്ന ജീവന് വരെനമ്മൾവാടകക്കാരനാവുന്നത്….ചവിട്ടിക്കയറുന്നപടികളിൽ നിന്ന്അച്ഛന്വാടകക്കാരനാവുന്നുഅശയിലഴിച്ചിട്ടവിയർപ്പിൽ നിന്ന്അമ്മക്ക്വാടകക്കാരനാവുന്നുഒഴിഞ്ഞു പോയവാടകക്കാരൻ്റെചുമരടയാളത്തിൽ നിന്ന്ബന്ധങ്ങൾക്ക്വാടകക്കാരനാവുന്നുതീർത്തുംഅസാന്നിദ്ധ്യമായഫോൺ കോളുകളിൽസുഹൃത്തുക്കൾക്ക്വാടകക്കാരനാവുന്നുകടമകളുടെ നെറുകയിൽവിഷാദം പൂക്കുമ്പോൾകരുതലുകൾക്ക്വാടകക്കാരനാവുന്നുഒന്ന്കരയാൻ പോലുമാവാതെസങ്കടങ്ങൾക്ക്വാടക കൊടുത്ത് മുടിഞ്ഞജീവിതങ്ങളാണ്ആറടി താഴ്ചയിലുംമണ്ണിന്വാടകക്കാരാവുന്നത്ഓരടി മണ്ണുംവാടകക്കെടുക്കുമ്പോൾനോക്കുക….അവിടെനിങ്ങളുടെശ്വാസങ്ങൾക്ക്ഇറങ്ങിപ്പോയ വാടകക്കാരൻബാക്കി വെച്ച കുടിശ്ശികയുടെവിറയലുകളുണ്ടായിരിക്കും.

👑സന്മനസ്സുള്ളവർക്ക് സമാധാനം⭐

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ നക്ഷത്രമായിത്തിളങ്ങും മഹാ രമ്യ-സമയം മലർസ്മിതാനന്ദ പ്രകാശിതംഹൃദയ സൗന്ദര്യമായുണരും പ്രഭാതമേ,പ്രിയതരമായിതേനാശീർവദിക്കുന്നു. തിരുഹർഷ വദനസ്മിതമായി മാറിയെൻകരളിൽത്തുളുമ്പുന്നനുഗ്രഹാശംസകൾപാരിന്നധിപതേ, വാഴ്ത്തുന്നെളിമതൻതെളിനീർപ്പുഴകളായ്; മനസ്സിലാ, നന്മകൾ. ബേത്.ലഹേം രത്നവെളിച്ചമായീദിനംപ്രിയരമ്യ ഗീതമായുണരുന്നു യുവജനംഉഷസ്സിനും മനസ്സിനുമുന്മേഷ,മാദരംവർണ്ണാഭമായിത്തിളങ്ങുന്നു താരകം. മൃദു വദനകാവ്യമായുണരുന്ന സുസ്മിതംഉൾത്തുടിപ്പോടുണർത്തുന്നില്ലെ നിന്നകംമാലാഖമാരാലപിക്കുന്നു ഗീതകം;മാതാപിതാക്കൾതൻ…

പൂത്തിരുവാതിര

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ രമ്യമാം തിങ്കൾസ്മിതാനന്ദ ലഹരിയിൽനെഞ്ചിൽത്തുളുമ്പുന്നു മധുകാവ്യ കാലവുംധനുമാസ രാവുപോലേറെയുണർവ്വുമായ്വന്നണയുന്നിതാ പ്രിയദയാം കവിതയും. നൈർമ്മല്യ കിരണങ്ങളുയരുന്നു താരകൾകൺചിമ്മിയിരു തരള ഹൃദയങ്ങളാകുന്നുശ്രീശിവ,പാർവ്വതിമാരിന്നതിരമ്യ സ്മരണയിൽമംഗല്യ വിഭൂഷിതരാകുന്നു. കരളുകൾ കവിതയായൊഴുകുന്ന രജനിയിൽതാലമേന്തുന്നഴകാർന്നതാം താരങ്ങൾകനക വസന്തമാണോരോ സ്മരണയുംകതിരുപോലേറെത്തളിരണിയുന്നതും. കുളിർക്കാലമേ, നിന്റെ രമണീയമാം…

അയ്യപ്പക്കേരളീയം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ.✍ അയ്യനാരായിയയ്യനീ മണ്ണിലായിഅധിപനായിയുദിച്ചത് പന്തളത്ത്അനുകമ്പയാലുപകുർവ്വാണനായിഅനുഗ്രഹമേകുവാനദ്രിയിലായി. അച്ഛനാമമ്മയാമർഭകനാമമരൻഅധീശനാമിഷ്ടനാമപാവൃതൻഅമലനായി ;അഭിവ്യാപ്തനായിഅന്തേവാസനായി കൈരളിയിൽ. അരിശമില്ല ;അതിവിനയസംയമൻഅടയാളമുദിക്കുന്നുയുഡുവായിഅനന്തമാഗ്നേയമുപപത്തിയായിഅഭിധാനമയ്യപ്പനാമതിഭാവുകൻ. അമരനാനൂറ്റൊന്നുമലയ്ക്കധികാരിഅനാദിയാമനുശാസകനായുദിച്ചുഅന്യായമകറ്റുവാനാദർശവാൻഅചഞ്ചലനിഷ്ഠയാൽധ്യാനനിദ്രയിൽ. അദ്വൈതവേദാന്തസാരാംശിയായിഅഘമൊഴിഞ്ഞോരനുഭവമായിഅപായമൊഴിഞ്ഞു ഭദ്രതയാൽഅഭിവൃത്തിയേകാനാത്മാർത്ഥം. അരൂപിയാമഗ്നിപ്രപഞ്ചപ്രദീപംഅമൃതാത്മാനുകാര്യകാരണൻഅനുകൂലമലിഞ്ഞടയാളമായിഅഖിലവും മുക്തിമാർഗ്ഗമായി. അധരപുടോക്തിയാലനർഗ്ഗളംഅതിസൗമ്യജ്ഞാനസിദ്ധാന്തൻഅരിഷ്ടാതിയാം ഗീർവാണൻഅന്ത:സ്സത്തയാലാത്മജ്ഞാനി. അസന്തുഷ്ടരാം മനുജർക്കുഅഗ്രതസ്സരസ്സനാമുപദേശകൻഅചിരബന്ധമൊഴിച്ചൂഴിയിലായിഅവതാരമാമവബോധമാകുന്നു. അരാതിക്കതിമാരകശക്തിയായിഅബലക്കുദകുന്നശരണദീപ്തിഅമംഗളമെല്ലാമൊഴിച്ചാഴിയായിഅംബരാന്തം അശോകനാകുന്നു. അബ്ദങ്ങളോമഭ്യുദയകാരണൻഅതിസ്നേഹവാദിയാമുത്തമൻഅതിഗുണശീലനാമനുകൂലനായിഅപാവൃതമായചലാചലങ്ങളിൽ. അകായനാമതിമാനുഷികച്ചിത്തംഅമരകോശനായി കണികകളിൽഅന്വയമലിയും ആത്മജ്ഞാനംഅജ്ഞാനമകറ്റുന്നഭൂതാധിപൻ. അക്ഷരജ്യോതിയാലാളുമ്പോൾഅഞ്ജലിയോടീരണയാമഗ്രജൻആശ്രയിപ്പോർക്കഭയസ്ഥാനംഅനുനയമിടരകറ്റുവാനുത്തമൻ.…

അടുത്തടുത്ത് വരുന്നഅയൽ വീടുകൾ

രചന : രാജേഷ് കോടനാട് ✍ ഓലപ്പമ്പരം കറക്കിയോടുന്ന പ്രായത്തിൽഎൻ്റെ അയൽവീട്ചാത്തോത്തായിരുന്നുകുറച്ചു കാലംഅതങ്ങനെത്തന്നെയായിരുന്നുകശുമാങ്ങ പറിക്കാൻമരത്തിൽ കേറുന്നകാലത്തൊക്കെഅയൽവീട് അടുത്ത് വന്ന്“ചന്ദനത്തേതിൽ ” എന്നായിപത്താം ക്ലാസ്സിലെപരീക്ഷാക്കാലത്ത്അയൽ വീട്ഒന്നു കൂടി അടുത്ത് വന്ന്പേരുമാറിആറ്റുപുറത്തായിപിന്നെയും പിന്നെയുംഅയൽവീട്അടുത്തടുത്ത് വന്ന്പേരും രൂപവുംമാറിക്കൊണ്ടിരുന്നുകൗസ്തുഭംപാർപ്പിടംതണൽസ്നേഹവീട്എന്നിങ്ങനെ….എങ്കിലുംഅടുത്തടുത്ത് വരുന്നഎൻ്റെ അയൽ വീട്ടിലേക്ക്എൻ്റെ ഒച്ചകൾകേൾക്കാതായിഎൻ്റെ പാട്ടുകൾഒഴുകാതെയായികുട്ടിമാളുവമ്മയിൽ നിന്ന്ഭാനുവക്കയുംഗോപാലേട്ടനുംശാന്തേടത്തിയുംഹൈദ്രുമാഷുമെല്ലാംറിലേയായിഎൻ്റെ…

പാവനകാരു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പിറന്ന നാടിൻ അഭിമാനത്തിന്പ്രിയവാദികളാമടിമകളേവരേംപ്രേരിതധ്വനിയാലുണർത്തിയപാവനകാരുവും ബലിയാടായി. പൂജനീയനായൊരു സഹനൻപാടിയുണർത്തും പ്രഭാസുധയാലെപ്രാപ്തമായൊരു സ്വാതന്ത്ര്യത്തേപ്രയോജനമാക്കും പതയാലുക്കൾ. പെട്ടുപിഴച്ചു പരന്നധികാരത്താൽപ്രഭയുള്ളവരോ അടയാളങ്ങൾപുലിയായവരെ പിന്നോട്ടാക്കിപാൽപ്പായസമെല്ലാമധമർക്കും. പുഷ്പകമേറിയ പൂജ്യന്മാരെല്ലാംപോരിമ കാട്ടാതാളായപ്പോൾപ്രമാദമായൊരാസ്ഥയെല്ലാംപ്രശസ്തിയേറിയ പേരാകുന്നു. പണ്ട് പഠിച്ചോരിതിഹാസങ്ങൾപകർന്നു തന്ന കഥകളെല്ലാംപൊളിയാണെന്നതറിഞ്ഞോപ്രചരിപ്പിച്ചതു വെള്ളക്കാർ. പെരുമ്പറ കൊട്ടിയച്ചടിയാക്കിപരുവത്തിനു…

ഒച്ച

രചന : ജിബിൽ പെരേര ✍ കാലത്തിന്റെ ഒച്ചയായിഞാനൊരു കവിതയെ പറഞ്ഞയക്കുന്നു.കവിത കടലായ്തിരയായ്ലോകമനതീരങ്ങളെ തഴുകിയുണർത്തട്ടെകവിത കാറ്റായിമനുഷ്യന്റെ കനവുകൾക്ക് താളമിടട്ടെ.കവിത നക്ഷത്രമായിരക്ഷകരുടെ വരവറിയിക്കട്ടെകവിത രക്തമായ്ആസന്നമായ വിപ്ലവം പ്രഘോഷിക്കട്ടെകവിത മഴയായ്മണ്ണിൽ ജീവന്റെ സ്പന്ദനമാകട്ടെകവിത തൂവാലയായ്ഭൂമിയുടെ കണ്ണീരൊപ്പട്ടെകവിത ന്യായാധിപനായിനീതിക്ക് വേണ്ടി നിലകൊള്ളട്ടെകവിത ചുവന്ന റോസപ്പൂവായിപ്രണയത്തിന് കൂട്ടിരിക്കട്ടെകവിത…

മരണ മാല

രചന : പ്രസീദ ദേവു ✍ നീണ്ടു നിവർന്നുകിടപ്പവളിങ്ങനെ,നീരാട്ടിനാളുകൾതിടുക്കമായി,മുല്ലയാൽ ചൂടിച്ചപൂവില്ലയെങ്കിലുംതുമ്പമലർ കൊണ്ടുതാലികെട്ട്,ഒന്നുരണ്ടാളുകൾചാർത്തുന്നു തൊടുകുറി ,മിണ്ടാതനങ്ങാതെകിടപ്പുണ്ടവൾ,വെള്ളപട്ടാടകൾഉടുപ്പിച്ചു കൊണ്ടവർ,വിളക്കു കൊളുത്തുന്നുശിരസ്സു മേലെ ,നാളികേരമുറിരണ്ടായ് പിളർന്നിട്ട്നെഞ്ചത്തു വെയ്ക്കുന്നുഒരാൺമുറിയെതലയ്ക്കാംപാട്ടിലൊരുപെൺമുറി സങ്കല്പംമക്കളായ് ആർത്തെരിയാൻവിതുമ്പിന്നിതേവം,ചുറ്റിലുമുള്ളആളുകളൊക്കെയുംമഴയായ് തോരുന്നുണ്ടത്ര മാത്രം,കരയാതെയൊരു മേഘംഉരുളുന്നുണ്ടപ്പോളുംമറ്റാരുമറിയാതെപെയ്തീടാനായ്,സമയത്തിനാളുകൾവരുമെന്നൊരറിയിപ്പുകാർക്കായ്മുഹൂർത്തമെപ്പോളെന്നുപറയുന്നുണ്ടൊരാൾ.ഒറ്റയ്ക്ക് വാവിട്ടുതളർന്നൊരാ ഉണ്ണിയ്ക്ക്ഇത്തിരി വെള്ളം കൊടുക്കവേണം.വിശപ്പറിയിക്കാതെവളർത്തിയ കൈകൾമരിച്ചിട്ടുമാരോടോചൊല്ലുന്നിതോ,തല തല്ലി കരയല്ലെ മകളെനിനക്കൊരു…

കരുതലിന്റെ വിരിയൽ

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍ നീ മുറിവേറ്റാൽ ഹൃദയം ചോരും,നീ മിണ്ടാതായാൽ നിശ്വാസം മങ്ങും;നിന്റെ ദുഃഖം എന്റെ ശബ്ദം തൊടും,മൗനം ഹൃദയത്തിൽ താളമാകും. സ്നേഹമെന്നത് വാക്കല്ലെന്നേ,ഹൃദയം ഹൃദയത്തിൽ പടരുന്ന നേരം;കണ്ണീരിലാഴ്ന്നൊരു പുഞ്ചിരിയിലേ,ജീവിതം പുത്തൻ കവിതയാകും. മുറിവേൽപ്പിക്കാതെ ജീവിക്കുകഅത് പ്രാർത്ഥന,…