Category: കവിതകൾ

‘കവിതയുടെ വിശപ്പ്’*

രചന : ചാക്കോ ഡി അന്തിക്കാട്✍ ഇരട്ടപെറ്റരണ്ടു കവിതകൾക്കുവിശന്നപ്പോൾ…‘സമരം’എന്നു പേരുള്ള കവിതനടന്നു തളർന്നുചേരിയിലെത്തി.കഞ്ഞിച്ചട്ടിയിൽബാക്കിയുള്ളവറ്റ് വിഴുങ്ങി.അന്നം വിളയിക്കുന്നകർഷകരെക്കുറിച്ച്കവിതകൾ ആലപിച്ചുതളർന്നു വീണു.പിന്നീട്കഞ്ഞിപ്പാത്രത്തിന്റെനനവിൽതെളിഞ്ഞതെല്ലാംവിപ്ലവക്കവിതകൾ.അപ്പോഴുംമേൽക്കൂരയുടെഓട്ടകളിലൂടെആകാശത്തുപാറിപ്പറക്കുന്നപട്ടങ്ങൾ കാണാൻമാത്രം ശേഷി,തളരാത്തകണ്ണുകൾക്കുണ്ടായിരുന്നു!‘സഹനം’എന്നു പേരുള്ളരണ്ടാമത്തെ കവിതഫൈവ്സ്റ്റാർഹോട്ടലിലെത്തി.ത്രീകോഴ്‌സ് ഡിന്നർകഴിക്കുന്നവന്റെകത്തിയിലുംഫോർക്കിലുംഅഭയം തേടി.ലോകത്തിലെപരവതാനികളെക്കുറിച്ചുള്ളനീണ്ടകാവ്യമാലപിക്കാൻശ്രമിച്ചു.മദ്യലഹരിയിൽകുഴഞ്ഞു വീണു.സ്റ്റോക്ക്മാർക്കറ്റിന്റെഇടിവിൽമനം തകർന്നപ്പോൾഡിന്നർഉപേക്ഷിച്ച മുതലാളി,വെള്ളിപ്പാത്രംഎറിഞ്ഞുടച്ചു.ഹൃദയസ്തംഭനംമൂലംമരണമടഞ്ഞു!വെള്ളിപ്പാത്രത്തിൽബാക്കിയായവർണ്ണനക്കവിതാബിംബങ്ങൾഇപ്പോൾഎച്ചിൽക്കൂനയിൽകൊടിച്ചിപ്പട്ടികളെകാത്തുകിടക്കുന്നു!അപ്പോഴുംകടൽക്കരയിലും,തെരുവിലും,പട്ടം പറപ്പിക്കുന്നകുട്ടികൾആലപിക്കുന്നത് കേൾക്കാം :“വേണം…ലോകം കരയുമ്പോൾകരയുന്ന കവിതകൾ!…ലോകം ചിരിക്കുമ്പോൾചിരിക്കുന്ന കവിതകൾ!ലോകംവിശക്കുമ്പോൾ,ചിരിക്കാത്തലോകത്തിനെചിരിപ്പിക്കാനെന്തു…

നേന്ത്രക്കായ

രചന : മംഗളാനന്ദൻ✍ പണ്ടൊരു വാഴക്കണ്ണുകുഴിച്ചുവെക്കാനൊരുതുണ്ടു ഭൂമിയും സ്വന്ത-മല്ലാത്ത നിസ്വന്മാരായ്അടിമപ്പണി ചെയ്തുവയലിൻ വരമ്പത്തെകുടിലിൽ വയർനിറ-ച്ചുണ്ണാതെ കഴിഞ്ഞോരെ,ഇവിടെ കേരംതിങ്ങുംകേരളപ്പെരുമയെകവികൾ വാഴ്ത്തും പാട്ടി-നിടയിൽ മറന്നു പോയ്.മടികൂടാതെ നട്ടു –നനച്ചെൻ പിതാമഹർ,തൊടികൾതോറുംവാഴ വളർന്നു ജന്മിക്കായി.കുടിലിലക്കാലത്തുകുമ്പിളിൽ തന്നെ കഞ്ഞികുടിക്കാൻ വിധി,തിരു-വോണങ്ങൾ പിറന്നാലും.അന്നു ഞാൻ മുറിക്കാത്തമുഴുവൻ നേന്ത്രപ്പഴംതിന്നുവാൻ കൊതിപൂണ്ടകൗമാരമോർമ്മിക്കുന്നു…

അഴിമുഖം

രചന : ഗോപി ചെറുകൂർ✍ ജീവിതകാവ്യം എഴുതും കാലംമിഴിനീർ തുള്ളികളാൽനിറയും തോറും അലയും മനസ്സോഒടുവിൽ ശൂന്യമല്ലേ……? ഇവിടെ പണ്ടുതൊട്ടേ പല ബന്ധങ്ങൾതുടരുന്നു വ്യാമോഹങ്ങളുമായ്ഉദയം കണ്ടുണരുന്ന പ്രതീക്ഷകൾവഴിതേടി യാത്രയായി……! അലയുന്നു ജീവിതമിവിടെഎന്തിനോ ഏതിനെന്നോഅണയുന്നു ചിലരതിലിവിടെനന്മയോ തിന്മയെന്നോ …..? ജീവിതമെന്നൊരു നൂൽപ്പാലത്തിൽതുടരും സഞ്ചാരികൾ നമ്മൾവിധിയുടെ…

രാത്രിയുടെ തേങ്ങലുകൾ.

രചന : ബിനു. ആർ✍ ഇന്നലെ പാതിരാവിൽനഗരപ്രാന്തത്തിൽഞാനലയവെ,കണ്ടുഒരു കുടുംബത്തിൻദീർഘനിശ്വാസവുംമക്കളുടെ പശിയടക്കാനായ്തിളയ്ക്കുന്നവെള്ളത്തിൽകയിലുകൊണ്ടിളക്കുന്നഒരമ്മത്തൻ തപ്തനിശ്വാസവും…പകലിന്റെ പടവുകളിറങ്ങി-ക്കഴിഞ്ഞപ്പോൾസാരിത്തുമ്പിന്നറ്റത്തൊ-തുക്കിവച്ചു കൂട്ടിക്കെട്ടിവച്ചഒരുപിടി ചില്ലറനാണയങ്ങളിൽമക്കളുടെ ജീവിതത്തിൻവിശപ്പും ഉൾപ്പുളകവുംതിളങ്ങിക്കളിച്ചിരുന്നു.പകലന്തിയോളം റോഡു-വക്കത്തുപേക്ഷിക്കപ്പെട്ടചപ്പുചവറുകളിൽ നിന്നും തന്റെമക്കളെപ്പോറ്റാനുള്ള അരിമണികൾ പെറുക്കിയെടുക്കവേ,പിതാവിൻ കനവുകളിൽ ഉതിർന്നവേർപ്പിൻ കാണികകളിൽനിറഞ്ഞ ഉച്ഛ്വാസനിശ്വാസങ്ങൾതത്തിക്കളിച്ചിരുന്നു..അമ്മയുമച്ഛനും വരും-വരേയ്ക്കുംതന്നിളയ–കുട്ടികളെ പരുന്തും പ്രവുംതട്ടിക്കൊണ്ടുപോകാതെ,തന്റെ ചിറകുകളിലൊളിപ്പിച്ചുകൊണ്ടുനടന്നൊരാപെൺകിടാവിൻതപ്തനിശ്വാസങ്ങളുംതീയും പുകയും ഉയരുന്നതി-നൊപ്പംമാനത്താകെയുംപറന്നുകളിച്ചിരുന്നു.തണുത്തകാറ്റിൻ വീശലുകൾ-ക്കിടയിൽ…

എട്ടുകാലി മാൾ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ‘എങ്ങിനെയാണോ എട്ടുകാലി തന്നിൽനിന്നുതന്നെ നൂലൂണ്ടാക്കി വലകെട്ടുകയും അതിനെ തന്നിലേക്കുതന്നെ പിൻവലിക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയിൽ ചെടികളും ധാന്യാദികളും, ജീവനുള്ള മനുഷ്യശരീരത്തിൽ കേശരോമാദികളും മുളക്കുന്നത്, അപ്രകാരം നാശമില്ലാത്ത ബ്രഹ്മത്തിൽനിന്നും ഈ വിശ്വം മുഴുവനും ഉണ്ടാകുന്നു.…

മേഘപാളികൾക്കിടയിൽ
ഒളിഞ്ഞിരുന്നെന്നെ നോക്കുന്ന മാലാഖ

രചന : താഹാ ജമാൽ✍ ഇതെൻ്റെ രണ്ടാം വരവാണ്.രണ്ടാം വരവിലെ ആദ്യ കവിതയും. ആസ്റ്റർ മെഡിസിറ്റിയിലെ ദൈവതുല്യരായ ഡോക്ടർമാർക്കും, മാലാഖ തുല്യരായ നഴ്സുമാർക്കും, സ്റ്റാഫിനും, പിന്നെ കരൾ പങ്കിട്ട പ്രണയ പാതിക്കും സമർപ്പണം. മലമുകളിലെ മന്ദഹാസംമേഘങ്ങൾ കേട്ടു ശീലിക്കുന്നുദൈവത്തെ മറച്ചു പിടിയ്ക്കുന്നകാർമേഘം…

പുകയുന്ന മഹാനഗരം

രചന : ഷാജി സോപാനം.✍ കത്തിക്കാളുന്നു ബ്രഹ്മാണ്ഡമാകെയും,,,മഹാനഗരം പുകയുണ്ണുന്നു ദിനങ്ങളേറെയായ് പുറത്തിറങ്ങാതെ പോൽ,,,,അത്രമേൽ ജീർണ്ണിച്ച നാട്ടുവഴക്കങ്ങൾകുപ്പത്തൊട്ടിയാക്കി മാറ്റിയൊരു നാടിനേ,,,,,കോടിക്കണക്കിന്നു കരാറു നൽകി,,,,,പിന്നെക്കോടികൾ പങ്കിട്ടു നൃത്തമാടി ജനനായകർ,,,,കാലം കടന്നു കാലാവധിയുംകടന്നു പോയ്ക്കരാറതിൻജൈവ – സംസ്ക്കരണമതൊന്നേ നടക്കാത്തൂ കഷ്ടംനഗരഹൃദയത്തിൽവൻമല തീർത്തു മാലിന്യം,,,,,ബ്രഹ്മപുര-മഹാനഗരത്തിലുംജനജീവിതം ദുരിതമായ്,,,,തീകൊളുത്തുന്നവർ ദുഷ്ടർ…

നേരമില്ല

രചന : അച്ചു ഹെലൻ ✍ നേരറിയാൻ എനിക്ക് നേരമില്ല.തിരക്കെന്ന മൗനത്തിൽ ഞാനെന്നെഒളിച്ചു വെച്ചിരിക്കുന്നു.നിങ്ങളുടെ അവഗണനയുടെകറുപ്പ് കലർന്ന ചിരിയുടെഉള്ളറിയാൻ എനിക്ക് നേരമില്ല.വിശ്വാസം നഷ്ടമായസ്നേഹത്തിന്റെ നോവറിയാൻഎനിക്ക് നേരമില്ല.പ്രണയം നഷ്ടമായബന്ധങ്ങളുടെ കുരുക്കഴിക്കാൻഎനിക്ക് നേരമില്ല.നിങ്ങളുടെ ഓർമകളിൽ,എന്റെ ചിന്തകൾ നിറച്ചുമനസ്സ് പൊള്ളിക്കാനായിഎനിക്ക് നേരമില്ല.പ്രാന്തിന്റെ മൂടുപടമഴിച്ചുഞാനെന്ന നേരിനെനിങ്ങൾക്കായി കാണിക്കുവാനുംഎനിക്ക്…

ഉത്തമ സ്ത്രീ

രചന : ഷബ്‌നഅബൂബക്കർ ✍ അറിവ് കൂടിയ പെണ്ണ് ‘അരി’ക്ക്കൂടൂലാന്ന് ആരോ പറഞ്ഞവാക്കിന്റെ പുറത്ത്അക്ഷരമുറ്റത്തേക്ക്പ്രവേശനം നിരോധിച്ച് കെട്ടിയവേലിയിൽ തട്ടിയാണ് ആദ്യമായിഅവളുടെ സ്വപ്നങ്ങൾക്ക്മുറിവേറ്റത്…പതിനെട്ടു കടന്ന പെണ്ണുംപതിവ് തെറ്റി കൂവുന്ന കോഴിയുംവീടിന് അപശകുനമാണെന്ന് കേട്ടിട്ടാണ്കോഴിയെ ബിരിയാണിയാക്കിയതുംഅവളെ ഒരു മണവാട്ടിയാക്കിയതും…അടുക്കള ലോകത്തേക്കവളെവലിച്ചെറിഞ്ഞതിൽ പിന്നെയാണ്മുറിപ്പെട്ട അവളുടെ സ്വപ്നങ്ങൾക്ക്വീണ്ടും…

ആത്മാവിൻ പ്രയാണങ്ങൾ

രചന : ശ്രീനിവാസൻ വിതുര✍ നിശ്ചലമാക്കി കിടത്തിയെൻ ദേഹത്തെനിദ്രയിലാക്കി കടന്നൊരാന്മാവുമേശ്വാസനിശ്വാസത്തിനൊച്ചമാത്രംദ്രുതതാളമോടെ ഗമിച്ചനേരംഅകലെ മറയുന്നൊരാന്മാവിനെസാകൂതമോടെഞാൻ നോക്കിയല്ലോപാരിലായേറെ കൊതിച്ചതൊന്നുംനേടാൻക്കഴിയാതലഞ്ഞകാലംഏറെവിഷണ്ണനായ് ഞാനിരുന്നുഎല്ലാമറിയുന്നരൊത്മാവുമേനേടണമാശകൾ നിദ്രതോറുംഅതുമറിഞ്ഞാത്മാവ് പോയതല്ലേവർണ്ണങ്ങളായിരം കത്തിനിന്നുമനസ്സിലായിച്ഛകൾ പൂത്തുവന്നുകാണുന്നുവാനന്ദ ചിത്തമോടെആത്മപുളകിതരാവതൊന്നിൽആഗ്രഹപൂർത്തീകരണത്തിനായ്രാവുകൾതോറും ചലിച്ചുവല്ലോഉടലുവിട്ടുയിരു പറന്നകന്നുഉലകമെൻ മുന്നിലായ് വന്നുനിന്നു