Category: കവിതകൾ

ശ്മശാനഭൂതി!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ സർഗ്ഗചേതന രാസസാഗര-തീരംതാണ്ടി സമീക്ഷിക്കുന്നേരംവീണുപോയീസാഗരമാലയിൽആകെമുങ്ങിക്കുളിരൊന്നാകുവാൻഅല്പംമോന്തി നീന്തിനീരാടവെഎപ്പൊഴോ തീരത്തണഞ്ഞുപോയിസമയകാലത്തിനപ്പുറമേറിഅലിഞ്ഞുപോകെ,യാത്മനീലിമേൽകാണ്മുഞാനൊരുദിവ്യഭൂമിയെനിരന്തരശ്മശാന ഭൂമിയെഇരുളുവന്നു പൊതിയുന്നേരംനിശാശലഭം നൃത്തമാടുന്നുചീവീടിൻമഹാ വന്യഗാനങ്ങൾപരേതസ്വപ്ന നൃത്തനൃത്യങ്ങൾകുശുമ്പുമൂത്തവാസരം വന്നുമഞ്ഞുരുക്കി മലർവിരിയിച്ചുമലരുപൂത്ത കിനാവുകളിൽപൂർവ്വികൻവന്നു, പുനർജ്ജനിച്ചുശ്മശാനഭൂതി നിലനിർത്തുവാൻകരുപ്പിടിപ്പിക്കാൻ ജീവിതങ്ങൾരാവുവന്നുതലോടുന്നു വീണ്ടുംപകലുവന്നുതഴുകി പിന്നേംആണ്ടു ഞാനെൻ്റെ ജീവവെട്ടത്തിൽആത്മയാന പരിവേഷത്തിലെൻ!

ചേലും നുണക്കുഴി കണ്ട കാലം

രചന : ബിനു മോനിപ്പള്ളി✍ ചായുന്ന സൂര്യന്റെ നിഴലായി അന്നൊക്കെചാരത്തെ അമ്പല നടയിലെത്തിചന്ദനചർച്ചിതൻ കണ്ണന്റെ മുന്പിലെൻചാരത്തു കൈകൂപ്പി നിന്ന കാലംചിരിയോടെ കയ്യിലെ ചന്ദനം ചാലിച്ച്ചാരുതയോലുന്ന കുറി വരച്ച്ചെമ്മേ ചിലമ്പവേ കവിളത്ത് തെളിയുമാചേലും നുണക്കുഴി കണ്ട കാലംചുറ്റമ്പലം വലം വച്ചു തിരിയവേചിമ്മും മിഴികൾ…

മർമ്മരം.

രചന : ബിനു. ആർ✍️ വാക്കുകൾക്കൊണ്ടുവർണ്ണചിത്രംവരയ്ക്കാൻ തളികയിൽപ്രഭചൊരിയും അക്ഷരങ്ങളുമായ്തിക്കിത്തിരക്കി വരിനിൽക്കുന്നവർതിളങ്ങിവിളങ്ങി തെളിഞ്ഞ നാട്ടിൽ,വരണ്ടനിലത്തിന്റെയന്ത്യംകാണാൻവിൺവാക്കുകൾ പൂത്തിരിപോൽപറയുന്നവരുടെ നാട്ടിൽ,പുരോഗമില്ലാ പുരോഗമന-മതികൾ വമ്പുപറയും നാട്ടിൽ,വെളിച്ചപ്പാടുതുള്ളികാണാ-ക്കതിരുകൾ കൊത്തിയെടുക്കാൻവ്രതം നോല്ക്കുന്നവർ കച്ചമുറുക്കുംനാട്ടിൽ,കൊണ്ടുംകൊടുത്തുമുച്ചത്തിൽപതം പറയുന്നവരുടെ നാട്ടിൽ,കാണുന്നതെല്ലാം കടും –നിറത്തിൻ വടുക്കൾ മാത്രം.ചിന്തകളെല്ലാം കൈയൂറ്റത്തിൻമഞ്ഞനിറത്തിൽ വേപഥുക്കളായ്ശിലയിൽ വീണുതപിച്ചുവറ്റവേ,ജലമർമ്മരങ്ങൾകേൾക്കാംക്ഷിതിയുടെഅഗാദ്ധതയിൽചിരിയുടെവറ്റാത്തമർമ്മരംപോൽ.വിൺഗംഗാതടത്തിൽ ചുറ്റിത്തിരി-യുമൊരുവെൺശംഖ് പോൽകാണാം നൂറുനൂറായിരംകണികകൾവെൺകൊറ്റക്കുടച്ചൂടി…

RCCയും അനുബന്ധ ചിന്തകളും .

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ വ്യഥിതമനമസ്തമിച്ചെൻ ഗ്രാമ്യ പാർവ്വണംസുദിനോദയത്തിൻ വരവറിയിക്കുന്നുവർണ്ണച്ചിറകുമായിന്നടുത്തെത്തുന്നചിന്തകൾ പുലർ രമ്യ സ്വപ്നമേകീടുന്നുസൗമ്യ,നന്മാർദ്രമായൊഴുകുന്ന യരുവിപോൽനൽക നവകാലമേ,യോരോ വിചാരവുംസുഖ ശീതളമായുണർത്തു നീ മനസ്സുകൾതെളിഞ്ഞുണർന്നീടട്ടെ, സഹനാർദ്ര മുകിലുകൾ.പ്രകാശിതമാക്കു,നീ-യുലകിൻ ചെരാതുകൾസുരകാവ്യ മൊഴികളായുണരട്ടെ കവിതകൾഹൃദയ ശ്രീകോവിൽ തുറന്നതാ, പുലരികൾ;ഗീതമായുയരുന്നിതാ, തിരുസ്മരണകൾ.കാൽതൊട്ടു വന്ദിച്ചിരുന്നതാം മഹനീയപ്രിയധന്യ സുകൃതമാ,മെൻ…

മരിച്ചവൾ

രചന : വാസുകി ഷാജി✍️ ജീവിച്ചിരിക്കുമ്പോൾആരും തിരക്കിയില്ല.മരിച്ചവൾമണ്ണ് ചേരും മുമ്പേതിരക്കുകൾ മാറ്റി തിരക്കിചെന്നവരെ കണ്ട്മരിച്ചവൾവീണ്ടും ജനിച്ചു.കാരണം അന്വേഷിക്കുന്നവർക്കിടയിൽആരുമറിയാതെപതുങ്ങി നിന്നുഅവൾജീവിച്ചിരിക്കേണ്ടവളേയല്ല,പണ്ടേ ചത്തു തുലഞ്ഞെങ്കിൽ…എന്ന് ചിരിയടക്കി പറഞ്ഞനാരായണിയേട്ടത്തിക്കു,മിച്ചം പിടിച്ച പൈസ കൂട്ടിവച്ചു,ചിട്ടി പിടിച്ച വകയിൽപങ്കുവച്ച സ്നേഹപങ്കിനു,മരിച്ചവളുടെ ദേഹത്തെ ചൂടിന്റെആയുസ്സേ ഉണ്ടായിരുന്നുള്ളു…എന്ന് അവൾ ഞെട്ടലോടെ ഓർത്തു.താടി…

പ്രദൂഷണം.

രചന : ബിനു. ആർ.✍️ മാനത്തെല്ലാമോടിക്കളിക്കുംമേഘ-ശകലങ്ങളിൽ മറിമായത്തിൽനേർത്തചില്ലിന്മേലാപ്പുപോൽമറഞ്ഞുകിടക്കും പ്രദൂഷണങ്ങൾകനക്കുമ്പോൾ വെണ്മയുള്ള മലരുകൾനീലനിറത്തിൻവൈഷമ്യം കനത്തമഞ്ഞിലും നേരറ്റുവാടിവീഴുന്നതുകാണാം.എല്ലാ ചിരിനിറയും നൽചിന്തകളിലുംപാൽചിരിതൻ ഫുല്ലമാലകൾവിരിയവെ,മനസ്സിൻചില്ലകളിൽനേർവർണ്ണനിറങ്ങൾ വാടിക്കൊഴിയുംനേരിൻനന്മകളാൽ,അല്ലലുകളുടെമാറാപ്പിൽനിറഞ്ഞു കാണാം.അകലങ്ങളിൽകാണും വെണ്മകൾ,ചെതുമ്പലുകൾപോൽ,വെളുത്തമേഘശകലങ്ങൾക്കിടയിൽകൊഴിഞ്ഞുപോകും നേരിൻനന്മതൻചിരി, അറിയാചിന്തകളുടെപൊരുത്തക്കേടിൽ അണയാസാന്ത്വന-പൊരുളിൽ നിറഞ്ഞുകവി-ഞ്ഞൊഴുകുന്നതും കൺനിറയെ കാണാം.

വയസ്സൻ

രചന : ശിവദാസൻ മുക്കം ✍. ഞാൻ ജനിച്ചപ്പോയെ വയസ്സനായിരുന്നു.മുട്ടിലിഴഞ്ഞു നീങ്ങി അമ്മ യുടെയുംഅച്ഛന്റെയും കൈവിരലുകൾ പിടിച്ചുചുമരുകൾ പിടിച്ചു നടന്നു.ചുവരുകൾ ഊന്നു വടി കളായിഞാനെൻ്റെവയസ്സിലേയ്ക്ക് നടന്നു .ഭക്ഷണം ക്ഷണികജീവനെതാലോലിച്ചു വളർത്തിനട്ടെല്ലിന് ഉറപ്പു കൂടി കൂടിതണ്ടെല്ലിന്റെ ബലം ബാലനായിബലവാനായി.;എന്നെതാങ്ങി നൃത്തി നൃത്തം ചെയ്യ്തു.കൊഴിയുന്ന…

*ദർശന സുഖം..ആ.. മുഖം [ആദ്യാക്ഷര പ്രാസ കവിത]

രചന : അൻവർ ഷാ ഉമയനല്ലൂർ✍. ദക്ഷിണവച്ചു കാൽ തൊട്ടുവന്ദിച്ചുദയ-ദായികയാം ഗുരുനാഥതന്നനുഗ്രഹംദയാഹൃദയപൂർവ്വം ലഭിച്ചതാ,മാ ദിനംദമനമന സാമ്യമായോർക്കയാണനുദിനം ദമയന്തിയെപ്പോൽ രമണീയമായതാംദയാദേവിയായ് വന്നയാദ്യ ഗുരുനാഥയാൽദന്തവർണ്ണത്തിലെഴുതിപ്പഠിപ്പിച്ചദാനാക്ഷരങ്ങളാണിന്നിന്റെ കാവ്യവും. ദക്ഷിണ കേരളമാകയാൽ നന്മാർദ്ര;ദാരിദ്ര്യരഹിത പ്രദേശ വിദ്യാലയംദർപ്പണംപോൽനൽകിയതി ധന്യ പുലരിതൻദർശനം ഭാവിതൻ കവിതാർദ്ര ഹൃത്തടം. ദീനരായുള്ളതാം മാതാപിതാക്കൾക്ക്ദിനകർമ്മ കാര്യങ്ങൾ…

പൊതുബസ്

രചന : അഷ്റഫ് കാളത്തോട് ✍ ഒരു പൊതു സ്ഥലത്ത് (public space) സംഭവിക്കുന്ന അനാചാരങ്ങളെയും അതിനെതിരെയുള്ള നിസ്സഹായതയെയും കുറിച്ചുള്ള മറ്റൊരു കവിത ചൂടുമറഞ്ഞ ബസ്സിനുള്ളിൽ ഞങ്ങൾസ്വകാര്യതയുടെ മറയിലായിരുന്നു;ഓരോരുത്തരും തങ്ങളുടെഫോണിലോ സ്വപ്നങ്ങളിലോമുങ്ങിക്കിടന്നു.ബസ് ഓടിക്കുന്നവന്റെ മുഖത്ത്വിയർപ്പുതുള്ളികൾ പോലെക്ഷമയുടെ അവശേഷിപ്പുകൾ.പെട്ടെന്നൊരു നിറഞ്ഞ നിശ്വാസംപോലെകയറി വന്നു…

ജെമിനി പെണ്ണുങ്ങൾ ❤️

രചന : പൂജ. ഹരി കാട്ടകാമ്പാൽ ✍ അവൾ കണ്ണാടിയിൽ നോക്കി..കരി നിഴൽ വീണ കണ്ണുകൾ,ശോകം തൂവിയ കവിളുകൾപാറിപറന്ന മുടിയിഴകളിൽവെള്ളിയിഴകളുടെ കൈയൊപ്പ്..എന്നോ അണഞ്ഞ വിളക്ക്,തേച്ചു മിനുക്കിയാൽ തിളങ്ങും..ഒരു ചിരിയുടെ തിരിയിട്ടാൽഅവളൊരു മിന്നാമിനുങ്ങല്ലേ..നേരമില്ലല്ലോ അണിഞൊരുങ്ങാൻമോഹമേറെയുണ്ടെന്നാലും..ജെമിനിയുടെ കാതിലൊന്നു പറഞ്ഞാലോമനസ്സു കൊതിച്ച സുന്ദരിയാവാം..ചുവന്നൊരു പുടവ വേണം,അതിനൊത്ത…