പെറ്റമ്മയുടെ വേദന
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍. പയോധരംപോലെഉറവയുള്ളിൽപേറുവാനുള്ളോരൊരുക്കവുമായിപ്രകാശമേറുന്ന യോനീഗാത്രങ്ങൾപ്രാണനേ പുറന്തള്ളാനായുള്ളധ്വരം. പുളയുന്നു പീഢയാലാർത്തചിത്തംപ്രണാദമോടെ പരിഭ്രമിച്ചേറെയേറെപവനൻ്റെ പാച്ചിലാലുള്ളുന്തിനാലെപലവുരു പേശികളകലുവാനായി. പെറുമ്പറയിടനെഞ്ചിലാഞ്ഞ് കൊട്ടിപ്രഹരമേറ്റപോൽ പിടഞ്ഞ് പിടഞ്ഞ്പാടുപെടുന്നോരുയബലകളന്ത്യംപിറവിയേകുവാനതിബലയായി. പൊന്നു പോലുള്ള പിള്ളയെയങ്ങുപെറ്റുവളർത്തുവാനതിദൃഢയായിപത്തുമാസം ചുമന്നുള്ളിലർത്ഥമായിപരിപാലിച്ചീടുന്ന പോരിമയായവൾ. പാലമൃതൂട്ടുവാൻ മാറിലാത്മാർഥംപയോധരമേറെ ഉറവകളായൂറിപാവനമായൊരു പീവരത്താലെപ്രിയമോടേകുന്നു അർഭകനായി. പുഴയൊഴുകുന്നപോലാർദ്രമായിപ്രതിബന്ധമില്ലാതൊഴുകിയൊഴുകിപാട്ട്…
