Category: സിനിമ

വഴിപിരിയുന്നവർ.

രചന : ബിനു. ആർ✍ കാലം ജിൽജിലം ചിലമ്പിട്ടാർത്തുകറിക്കൂട്ടുകൾതീർത്തുമറയവേ,വൈരാഗ്യഹേതുക്കളാകുന്നവർ,നിരത്തിൽ നിരനിരയായിരിക്കുംമൺകളിപ്പാട്ടം പോൽ,നവംനവങ്ങളായ് ണിംണാം മണികൾ മുഴക്കുന്നതുകാണാം!രജനീചരികൾ സംഘനൃത്തംചെയ്യുംരാവിൽരാജവീഥികളിൽ സപ്തസ്വരങ്ങൾനിറയവേ,രാക്കോഴികളിരയെ തേടിയിറങ്ങുന്നേരംരാവിൻനേരില്ലാകാഴ്ചകൾമന്ദംനിറയുന്നു!മലർവാടികളിൽ മന്ദിരംപണിയുന്നവർമാനസരഥത്തിൽകനകമണികളാൽ തത്ത്വമസിഭാവമായ്രാസക്രീഡയാൽമൗനരാഗമാലപിക്കവേ, കറങ്ങിയുയരുന്നുകാലത്തിന്നധിപന്മാർകൊസ്രാക്കൊള്ളികൾ നോക്കുത്തികൾ!അഞ്ജനക്കണ്ണുകൾ മിനുക്കിയെടുക്കുംതാമ്രപർണ്ണികൾജ്ഞാനശലാകകളിൽ വെൺമുത്തുകളാൽഅംബരചുംബികളാകും വട്ടെഴുത്തുകാർചന്തമായ്ചിന്തകൾ നിറയ്ക്കുംസ്വപ്നാടകർ,അഴകിയ വേറിട്ടമാനസമന്ദിരം പണിയുന്നു!ഇഹലോകത്തിൽ ഗണിക്കപ്പെടാത്തവരിവർകൽമഷത്തിൽ അവ്യക്തതനിറയ്ക്കുന്നവർഇന്നീക്കാലത്തിൽ നിമഗ്നനാവാനാവാതെവഴിപിരിയുന്നവരെക്കണ്ടു മുഖംമറയ്ക്കുന്നു!

മരണമില്ലാത്തത്

രചന : രാജു കാഞ്ഞിരങ്ങാട്✍ നോക്കൂ ,ഞാനന്നൊരു കുഞ്ഞായിരുന്നുഒരിക്കൽ;വീട്ടുവക്കിൽ വന്നപഴച്ചെടി വിൽപ്പനക്കാരനിൽ നിന്നുംഒരു ചെറിമരച്ചെടി വാങ്ങിച്ചു. ഇന്ന് വളർന്നു വലുതായിചെറിമരം പൂവിട്ടു കായിട്ടുപ്രണയികളുടെ ഗന്ധമാണ്ചെറിപ്പൂവുകൾക്ക് !ചുംബിച്ചു ചുംബിച്ചു ചുവന്നചുണ്ടുകളാണ് ചെറിപ്പഴങ്ങൾ !! പ്രിയേ,നീ എന്നിലെന്നപോലെചെറിമര വേരുകൾമണ്ണിലേക്ക് ആഴ്ന്നിരിക്കുന്നുപ്രണയമെന്നതു പോലെഅത് മണ്ണിൻ്റെ ഹൃദയത്തിൽപറ്റിച്ചേർന്നു…

അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ന്യൂയോർക്കിലെ യുവ സംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനയ അലൻ കൊച്ചൂസ് മത്സരിക്കുന്നു. മികച്ച പ്രസംഗികൻ , മത-സാംസ്‌കാരിക -രാഷ്ട്രീയ…

ഇനിയും പിടിതരാത്ത ഓർമ്മകളുടെ മത്സരം.

രചന : കെ.ആർ.സുരേന്ദ്രൻ✍ ഓർമ്മകൾ ക്യൂ പാലിക്കാറില്ല.ഒന്നാം ഓർമ്മ,രണ്ടാം ഓർമ്മ,മൂന്നാം ഓർമ്മഎന്നിങ്ങനെകാക്കത്തൊള്ളായിരം ഓർമ്മകളുംസീനിയോറിറ്റിയിൽ വിശ്വസിക്കാറില്ല.ക്യൂ പാലിക്കൂ എന്ന്എത്ര ഓമനിച്ച് പറഞ്ഞാലും,എത്രയപേക്ഷിച്ചാലും,എത്ര ശാസിച്ചാലും,എത്ര ചൂരൽ പ്രയോഗംനടത്തിയാലുംഓർമ്മകൾസീനിയോറിറ്റിയിൽ വിശ്വസിക്കില്ല.ഡാമിന്റെ ഷട്ടറുകൾഉയർത്തുമ്പോഴുള്ളകുത്തിയൊഴുക്കുപോലെ,അല്ലെങ്കിൽമലവെള്ളപ്പാച്ചിൽ പോലെ,തിരമാലകൾ പോലെഓർമ്മകൾകണ്മുന്നിൽ മത്സരിച്ച്ഇരച്ചെത്തും.ചില ഓർമ്മകൾ വേദനിപ്പിക്കും,ചിലത് ചിരിപ്പിക്കും,ചിലത് കരയിപ്പിക്കും,ചിലത് ചിന്തിപ്പിയ്ക്കും.കണ്ണിറുക്കിയടച്ചാലും,തുറന്ന് പിടിച്ചാലുംമായാതെ,മറയാതെ ഓർമ്മകൾനമ്മെയിട്ട്…

സത്യ ഭാമ

രചന : ഹരിദാസ് കൊടകര✍ ഹിതം മുന്നോട്ടമാക്കി-പ്രളയവും വിട്ട്ഭാമ വായ് തുറക്കുന്നു.വെളുത്ത തൊലിയിൽകഴ കറുപ്പ് നാട്ടുന്നുകറുത്ത തൊലിയിൽമഴ വെളുത്ത് പെയ്യുന്നുചാലിഗദ്ദയും പ്രിയയുംകവിത ചൊല്ലുന്നുഅന്തരീക്ഷമില്ലെങ്കിൽസർവ്വം കറുപ്പ്.അതിയാനോട്* പറഞ്ഞാൽഅവാർഡ് പോലല്ലാ..ഒരു മുറം കൂടുതൽ തരുംപക്ഷെ.. പറയണംപറിയ്ക്കാൻ പറയണംപാളും പറച്ചിലെൻനിത്യരാഗങ്ങൾആളു വന്നാലുംആറു വന്നാലുംആളാതെ നിന്നാൽഎന്തേതു മിച്ചംസത്യവും…

കവിതാദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മനസ്സിലൊരു കെടാവിളക്കെന്ന പോലെമനുഷ്യത്വമെപ്പോഴും കരുതിവെച്ചാൽഹൃദയത്തിൽ നൈർമല്യ ഭാവങ്ങളായിസ്നേഹത്തെയൊരുപോലെ പങ്കുവെച്ചാൽഅകലെയാണെങ്കിലും അരികത്തുതന്നെബന്ധങ്ങൾ സദൃഢമായ് ചേർത്തുവെച്ചാൽപ്രപഞ്ചവും, പ്രകൃതിയും ജീവിതത്തിൽപ്രതീക്ഷതൻ തിരിനാളമാക്കി സ്വീകരിച്ചാൽമനുഷ്യനെ മനുഷ്യനായി കാണുവാനായ്മനസിനെ പാകപ്പെടുത്തി ശുദ്ധീകരിച്ചാൽഒരുനാളീജീവിതം തനിയെ നിലച്ചുപോകുംഅന്നൊന്നുമില്ലാതെ പോകേണ്ടതോർത്താൽമനുഷ്യനു മാത്രമായല്ലയീ മണ്ണും വിണ്ണുംഎല്ലാജീവനും തുല്യമാണെന്നതറിഞ്ഞാൽഎഴുതുന്ന…

☘️ നഷ്ട ബോധം ☘️

രചന : ബേബി മാത്യു അടിമാലി✍ പുലർകാല മഞ്ഞിൻ്റെകുളിരിൽ കുളിച്ചൊരുരാപ്പാടിയെങ്ങോ മറഞ്ഞുഒരു തുണ്ടു പാട്ടിൻ്റെരാഗങ്ങൾ മൂളിയാരാപ്പക്ഷിയെങ്ങോ പറന്നുഅതു കേൾക്കേ മനസിൻ്റെഉൾക്കാമ്പിലെങ്ങോഒരു ആർദ്ര നാദം മുഴങ്ങിഅപ്പോളറിയാതെമനമൊന്നു തേങ്ങിഅജ്ഞാതമായൊരുവിരഹാർദ്ര നോവെൻ്റെഹൃദയത്തിനുള്ളിൽ നിറഞ്ഞുഒരു ദിവാ സ്വപ്നത്തിൻതേരിൽ കരേറി ഞാൻഎതോ വിഹായസ്സിലെത്തിഅവിടെ ഞാൻ കണ്ടൊരുവള്ളിപ്പടർപ്പുംകരുണയാചിക്കുന്ന മാൻപേടയുംനിദ്രവിട്ടുണരവേസ്വപ്നങ്ങളെല്ലാംഎന്നെയുപേക്ഷിച്ചു പോയിഎന്തിനെന്നറിയാതെഏതിനെന്നറിയാതെഹൃദയം…

🌹ചാരുത തന്നുടെ മൂർത്തിപ്രഭാവമേ!🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ചേറിൽ തലപൂഴ്ത്തിയെന്നാകിലും സർഗ്ഗചേതനയേകുന്ന കാർത്യായനീ …ചാലേ മകയിരം നാളിൽ കൊടിയേറിചെമ്മേയാ ഉത്രത്തിൽ കൊടിയിറക്കംചാരുവാമേഴു കുളങ്ങളിലാറാടിചേർത്തലയ്ക്കുത്സവമേകുന്നവൾചാരുതയേകുന്നു ജീവപഥങ്ങളിൽചേതസ്വിയായമ്മ ചിരകാലവുംചാമരം വീശുന്നു നിന്നുടെ മുന്നിലായ്ചാരുതയോടെ, കാവുടയോൻചൈതന്യമൂർത്തികൾ കൃഷ്ണശിവന്മാരുംചാഞ്ചല്യമില്ലാതെ കൂടെ നില്പൂചിത് പെരുമാളിൻ്റെ വാത്സല്യപാത്രമേചിന്മയീ, നിന്നിൽ ഗണപതിയുംചിന്താ…

പ്രണയം

രചന : എം പി ശ്രീകുമാർ✍ കുളിർചിരിയിൽ തളിർത്തുവന്നുകുളിർമയാർന്ന പ്രണയംനിറചിരിയിൽ വളർന്നുവന്നുതെളിമയാർന്ന പ്രണയംപുതുമഴയിൽ പുളകംകൊള്ളുംചൊരിമണലു കണക്കെഇളംചിരിയിൽ, പുലരി പോലെപൂക്കൾ ചൂടി ഹൃദയംനിറവസന്തം കതിർ മഴയായ്മെല്ലെയങ്ങനുതിരവെഹൃദയമലർ കവിഞ്ഞൊഴുകിനറുമധുരം നിറഞ്ഞുകളിചിരിയിലൊഴുകി വന്നുകവിത പോലെ പ്രണയംകനകമണിച്ചിലങ്ക പോലെസുവർണ്ണനടനമാടികഥകൾ മെല്ലെ മിഴികളാലെപറഞ്ഞിടുന്നു പ്രണയംകനൽവഴിയിൽ കലകൾ പോലെതരളിതമായ് തിളങ്ങിചെറുമരുത്തിൻ…

മലർന്നുകിടക്കുന്നു.

രചന : ഠ ഹരിശങ്കരനശോകൻ✍ ഊതിക്കാച്ചിയ നീലിമയുടെ നെടുകെവിരിഞ്ഞുവമിക്കുന്ന പക്ഷികൾ.കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്നവെളുത്ത മേഘങ്ങൾ. തനിയെമിനുക്കിയെടുത്ത ശിലകളുടെ വരിയെതെളിഞ്ഞിറങ്ങുന്ന കുളിർത്ത അരുവി.മഞ്ഞൊഴിഞ്ഞെമ്പാടുംവളർന്നുപൊന്തിയപുൽത്തിരകൾ. പുൽ-ത്തിരകളിലെമ്പാടുംപൂവുകൾ. പൂ-വാടും വാടികളിലൂടെകഴിയുന്നിടംവരെപ്പോയ്-ക്കഴിഞ്ഞെന്നുറപ്പാക്കിമലർന്നുകിടക്കുന്നു.2കൊഴിഞ്ഞുവീഴുന്ന ഉൽക്കകളെനഗ്നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്പെറുക്കിക്കൂട്ടാമെന്നസമവാക്യാധിഷ്ഠിതമായശാസ്ത്രീയപ്രവചനം കേട്ടപാടെകണ്ണ് കഴിയാത്തൊരാൾകാത് കഴിയാത്തൊരാളോട്എന്തായീയെന്തായീയെന്ന്ചോദിച്ചുതുടങ്ങുന്നു. ഉൽക്കകൾഅവരുടെയന്തരീക്ഷത്തിലെങ്ങുമേഅക്ഷിഗോചരനിലയിൽസംഭവിക്കുന്നില്ല.കാത് കഴിയാത്തയാൾകണ്ണ് കഴിയാത്തയാളോ-ടയാൾ ചോദിപ്പതെന്താചോദിപ്പതെന്തായെന്ന്ചോദിച്ചുകൊണ്ടെയിരിക്കെഅവരിരുവടെയും വർഷങ്ങൾമണിക്കൂർനിമിഷങ്ങൾ നിമിഷാ-ന്തർഗതങ്ങളായ ജീവിതവർഷങ്ങൾവേറെയേതൊക്കെയൊഅന്തരീക്ഷങ്ങളിലേക്ക്കൊഴിഞ്ഞുവീഴുന്നു. കാത്കഴിയാത്തയാൾ.…