Category: ജീവിതം

ഓണക്കിളി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഓണം വന്നതറിഞ്ഞില്ലേ നീഓണക്കിളിമകളേഓണപ്പൂവും കൊത്തിയെടുത്തുവായോകിളിമകളേ …ഓണപ്പൂക്കളമിടുവാൻ നീതരുമോ പൂ കിളിയേ?ഓണപ്പാട്ടുകളൊപ്പം നമ്മൾപാടാം കിളിമൊഴിയേ…പാട്ടുപാടി പാറിപ്പറന്നു നീകൂരകൾ തിരയേണംകൂരയിലോണം കാണാമോ നീകോരനു ചിരിയില്ലേ ?പാട്ടിൽപ്പാടുക സന്ദേശം നീനാടിനു കിളിമകളേമാമലനാട് മാറിയ മാറ്റം നീപാടുക കിളിമകളേ…കാണംവിറ്റും ഓണമുണ്ണുകപണ്ടേ…

പാർവ്വതി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ കുന്നു വില്ലനെ പ്രണയിച്ചു പ്രണയിച്ച്കുന്നോളം വലുമയിൽ നിന്നുംമൺതരിയോളം ചെറുതായിപ്പോയവളെഅവഗണനകൾ സീമകൾ കടന്നിട്ടുംപരംപുമാനെന്ന ലക്ഷ്യത്തെതനിയ്ക്കായ് നേടിയവളെമലയജപവനനിലും അലിഞ്ഞുചേർന്നിട്ടുണ്ടാകുംനീ വിസരിപ്പിച്ച വിശുദ്ധിയുടെ പരാഗങ്ങൾ !!ഗിരിജയാണു നീയെങ്കിലും നന്ദനവനിയിലെപാരിജാതമായി നിന്നെയെണ്ണുവാനാണ് എനിക്കിഷ്ടംനിൻ്റെ തീവ്രാനുരാഗത്തിനുംമേലെ കഞ്ചബാണശരപീഢയുംചേരേണ്ടി വന്നുമുക്കണ്ണൻ്റെ മനസ്സിളക്കാൻനിന്നിലനുരക്തനാകിലെന്ത്ഹേതുവായവനെ കത്തിച്ചു…

ഉണ്ടോ….. പറയൂ….

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഓണംകേറാ മൂലയിലുള്ളൊരുഓണം നിങ്ങള് കണ്ടിട്ടുണ്ടോകാണം വിറ്റുതുലച്ചിട്ടോണംകൊണ്ടാടുന്നതു കണ്ടിട്ടുണ്ടോ….ഓന്തുനിറത്തിനെ മാറ്റണപോലെവാക്കുകൾ മാറ്റണ കണ്ടിട്ടുണ്ടോകേക്കണ പാതിക്കാര്യം നാട്ടിൽ,ദൂഷണമാക്കണ കണ്ടിട്ടുണ്ടോപര,ദൂഷണമാക്കണ കണ്ടിട്ടുണ്ടോഅറിവില്ലാത്തൊരു കാര്യത്തിൽ ചിലർകലഹം കൂടണ കണ്ടിട്ടുണ്ടോഅഴകുകുറഞ്ഞ മുഖത്തിനു കൃത്രിമഅഴകുണ്ടാക്കണ കണ്ടിട്ടുണ്ടോ…..ചൊറിയാചേമ്പിൻ കറിയിൽ നിങ്ങൾനെയ്യുപകർന്ന് കഴിച്ചിട്ടുണ്ടോഉള്ളിലെ ദുഃഖം ഉള്ളിലൊതുക്കിപുഞ്ചിരിതൂകണ…

” മോഹ നിദ്ര “

രചന : ഷാജി പേടികുളം ✍️ മോഹവലയക്കൂട്ടിൽഅടയ്ക്കപ്പെട്ട മനുഷ്യർആ കൂട്ടിലെപരിമിതിയ്ക്കുള്ളിൽലഭിക്കുന്ന സുഖങ്ങളിൽമുഴുകി ജീവിച്ചു.അർഹതപ്പെട്ടതുഔദാര്യമെന്നോർമ്മിപ്പിച്ചുഇടയ്ക്കിടെ ദാനം നൽകിയജമാനൻമാർ അവരെവരുതിയിലാക്കിവാഗ്ദാനമഴയിൽഅവരുടെ കോപതാപനിരാശകളെ തണുപ്പിച്ചു.വരാൻ പോകുന്നസുന്ദര ജീവിതത്തെവാങ്മയ ചിത്രങ്ങളാൽകാട്ടിക്കൊടുത്തവർക്ക്പ്രതീക്ഷയുടെമഴവിൽ വിരിയിച്ചു.മഴവിൽ കൊട്ടാരത്തിൽജീവിക്കുന്ന അവർസ്വപ്നം കാണാൻ മറന്നുചിന്തകൾ മുരടിച്ചുകേട്ടു മാത്രം പരിചയിച്ചകാതുകൾ ജാഗരൂകമായിശബ്ദം മറന്നവർമൂകരായിമൂകസാക്ഷികളായികടമയും കർത്തവ്യവുംമറന്നുപോയവർമൂഢരായി നിദ്രയിലാണ്ടു.

മൊഴിമാറ്റപ്പെട്ടവൾ

രചന : രശ്മി നീലാംബരി ✍️ ഉള്ളൊഴുക്കുകൾ തീർത്തവർദ്ധിത വീര്യത്തിന്റെമൊഴിമാറ്റം പോലെതടയണകൾ തകർത്ത്സ്വാതന്ത്ര്യമാഘോഷിച്ചപുഴയ്ക്കടിയിൽ നിന്ന്യന്ത്രക്കൈഅവളെ മാന്തിയെടുക്കുകയായിരുന്നു.കാണാച്ചങ്ങലകളുടെസിംഹ ഗർജ്ജനങ്ങളെപ്പറ്റിഭയമെന്ന തുരുത്ത്വിട്ടോടിപ്പോകുന്ന പെൺകുട്ടിയുടെകാലടികളേൽക്കുമ്പോൾവിശാലമാക്കപ്പെടുന്നഭൂഖണ്ഡങ്ങളെപ്പറ്റിഓരോ തൂവലും കോതി മിനുക്കുന്നപ്രതീക്ഷകളുടെ കരുത്തിനെപ്പറ്റിഅവൾ വാചാലയായി.മുട്ടറ്റം വെള്ളത്തിൽ നിന്നവൾപുഴയോട്,പുഴയോട് മാത്രംരഹസ്യങ്ങൾ കൈമാറി.അതിരുകളൊക്കെഉടയ്ക്കേണ്ടതാണെന്നാ –ണവളുടെ ഭാഷ്യം.ചില അതിർത്തികൾഭേദിക്കാനുള്ളതല്ല പെണ്ണേയെന്നുംപറഞ്ഞാപ്പുഴ വഴക്കിട്ടൊഴുകുമപ്പോൾ.തിരിച്ച് കയറുമ്പോൾകരയിൽരഹസ്യങ്ങളെ…

കടത്തുകാരൻ

രചന : ദുർഗ്ഗാ പ്രസാദ് ✍️ ആഴത്തിന്മേലിരുൾ മാത്രം,അനക്കമറ്റ പാതിരാഅക്കരയ്ക്കു കടത്താനാ-യാളില്ലാ വള്ളമൂന്നുവാൻതനിച്ചുതുഴയാമെന്നതീരുമാനമെടുത്തു ഞാൻഒഴുക്കിൻ ചുളിവിൽക്കുത്തി-ത്തെന്നിയാറുമുറിക്കവേഇക്കരയ്ക്കു കടക്കാനാ-യൊരാൾ കട്ടയിരുട്ടിൽനിന്നിരുകൈകളുയർത്തുന്നു-ണ്ടാരാണവ്യക്തമാമുഖം.കാത്തിരുന്നതുപോൽ, വള്ള-പ്പടി കേറിയിരുന്നയാൾഒന്നും നോക്കാതെ പിന്നോട്ടേ-ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.കടമ്പു ചാഞ്ഞു നിൽക്കുന്നകടവിൽക്കൊണ്ടിറക്കവേപടർന്ന മിന്നലിൽക്കണ്ടൂകടത്തുകാരനാണയാൾ.മുഖത്തേക്കൊന്നു നോക്കാതെമുട്ടറ്റം നീരിലേക്കയാൾഇറങ്ങി വേഗമെങ്ങോട്ടോനടന്നുനീങ്ങി മാഞ്ഞുപോയ്.വീണ്ടുമക്കരെയെത്തുമ്പോൾഓരോവട്ടവുമിങ്ങനെപലരും കാത്തുനിൽക്കുന്നുതുഴഞ്ഞൂ പകൽ തേടി ഞാൻ.രാവൊടുങ്ങുന്നതേയില്ല,പകരം…

യുവത്വം

രചന : ദിവാകരൻ.പികെ. ✍ വഴിമുടക്കാതെ വഴിമാറിനിന്നേക്കാംവന്ദ്യവയോധികരാം ഞങ്ങൾ.കുതികൊൾക യുവത്വമെ…….വിജയത്തിൻ വെന്നിക്കൊടി നാട്ടുക.പഴമയും പുതുമയും കണ്ടവർ ഞങ്ങൾ.ജരാനര ബാധിച്ച ഇന്നിൻ യുവത്വത്തിലേറെസഹതാപം .നട്ടെല്ല്നിവർത്തി അക്രമമനീതിക്കെരെമിഴികൾ തുറക്കുക.ഭീരുക്കളാണ് അക്രമകാരികളെന്നറിയുക.ധീരരായി,മുമ്പോട്ട്പോവുകവിജയംസുനിശ്ചിതം.നീതിനിഷേധത്തിനുമക്രമത്തിനുംചട്ടുകമാവാതിരിക്കുക ചാട്ടുളിയാവണം.നിസ്സംഗതമുതലാക്കുന്നവർക്ക് താക്കീതായിഉണർന്നെഴുന്നേൽക്കുക.വെളുത്തവസ്ത്രത്തിലെകറുത്തമനസ്സിനെതിരിച്ചറിയുകതുറന്നു കാട്ടുക മുഖംമൂടികൾ.പണയപ്പെടുത്താത്ത തലച്ചോർസത്യത്തിൻവഴികാട്ടിയായി വഴിനടത്തും നിങ്ങളെ.കുഴിച്ചുമൂടാം മൂഢ വിശ്വാസങ്ങൾ.പരക്കട്ടെചുറ്റും നന്മമനസ്സിന്റെപ്രകാശം.

കണ്ണേമടങ്ങുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ!കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്!കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ!കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു!കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം!കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ!കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല!കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!

മരിച്ചുപോവും മുൻപേ

രചന : ലിഖിത ദാസ് ✍️. താഴെ വീണങ്ങ് മരിച്ചുപോവും മുൻപേഅപ്പത്തിനുള്ള മാവ് തണുത്തവെള്ളമൊഴിച്ച്തേങ്ങ ചിരവിയിട്ടരച്ച്പാതകത്തിൽ വച്ചിരുന്നു.പാതികുടിച്ച കടും കാപ്പിയിൽ നെറയേഉറുമ്പു ചത്തുപൊന്തിയിരുന്നു.കുളിച്ചീറമാറിയ തോർത്തിന്റെതണുവാറിയിരുന്നില്ല.വൈകിട്ടലച്ചുവന്ന്നെഞ്ചത്തുവീഴുന്ന കുഞ്ഞീനേംഅടുക്കളത്തിണ്ണയിൽ കേറിയിരുന്ന്ചായ കുടിക്കാൻ ഓടിയെത്തുന്നഎന്നേം കാത്തിരിക്കാണ്ട്നിന്നനിൽപ്പിൽ ഓളങ്ങ്മറിഞ്ഞുവീണു ചത്തു.ചത്തുപോയതിന്റെ മൂന്നാം പക്കംഓളെ ബാഗൊന്ന് കുടഞ്ഞപ്പൊഅതിലൊരു കള്ളത്താക്കോല്.വീട്ടിലെ…

രാവും പകലും

രചന : വിനയൻ ✍️ പുരമേയാനാവാതാരോപുറകിൽ നിൽക്കുന്നു.പുഴ പായും വഴിയിൽ തനിയേയൊഴുകിച്ചീയുന്നു.മഴ കൊള്ളാതമ്പലമുറ്റംപ്രണവം പാടുന്നു.ശിലമേലേ പാലും തേനുംവെറുതേ കളയുന്നു.ഒരു പള്ളിക്കെത്ര മിനാരംഎന്തൊരു സൗന്ദര്യംപിഴവില്ലാതെന്നും കേൾക്കുംബാങ്കിൻ മാധുര്യംപിഴവില്ലാതമ്മ നിറച്ചചോറും കറിയുംരുചികൂട്ടിത്തിന്നുന്നുണ്ണാ –നുള്ളകിടാങ്ങൾകറിയില്ലാ രുചിയും പോരാകരയാനും കഴിയുന്നില്ലവലയും കുഞ്ഞുള്ളവരല്ലവിലയും പോരാ.മറനീക്കുക മണ്ണിലിറങ്ങുകചെറുകാഴ്ചകൾ കണ്ടുതുടങ്ങുകകരിമീനും കണവക്കറിയുംരുചി…