Category: ലോകം

ലോഥൽ: ലോകത്തിലെ ആദ്യത്തെ കൃത്രിമ തുറമുഖം

രചന : ശ്രീകല പ്രസാദ് ✍️ ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് സ്ഥിതി ചെയ്യുന്ന ലോഥൽ (Lothal), ഭാരതീയ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിൽ ഒന്നാണ്. സിന്ധു നദീതട സംസ്കാരത്തിലെ (Indus Valley Civilization) ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്ന ലോഥൽ, ലോകത്തിലെ തന്നെ…

ലോക കവിതാദിനം🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ ഏകാന്തവാസത്തിനിടയിൽഎനിക്കും വേണം ഗ്രീഷ്മത്തിൽ വാടിപോകാത്ത നിൻ്റെ ചിരി? എൻ്റെ ഹൃദയത്തിൻ്റെ കോണിൽ ആരും കാണാതെകുറിയ്ക്കപ്പെട്ട സൈപ്രസ് വനങ്ങളുടെനിഴലിലാണ് നിയെന്ന വാക്ക് ഞാൻചേർത്ത് നിർത്തിയത്! കാലവർഷ –ത്തിൽ പുഴ നിറഞ്ഞു : വേരുകൾകൊള്ളിയാനെപ്പോലെ വെള്ളത്തിനിടയിലൂടെ പായുന്നത്…

ഓർമ്മയിൽ എന്റെ ഗ്രാമം

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ പുതിയ കല്പടവുകൾക്കയറിയ ന്നൻപാർന്ന-യറിവുകളേറേ നുകർന്ന കാലംശ്രുതിമധുര സലില സംഗീതമായരുവികൾഹരികീർത്തനങ്ങളുരച്ച കാലംമതിലാലകം വേർപെടുത്താതെയൊരു നല്ല-സദ്യപോൽ ജന്മം രുചിച്ച കാലംകനിവിന്റെ നെൽപ്പാടമരികിലുണ്ടായിരു-ന്നഴകാർന്ന ഗ്രാമങ്ങളായിരുന്നുകതിരുകൾ മധുതൂകി നിന്നയക്കാലമെൻകനവുപോലതിരമ്യമായിരുന്നു.മിഴികളന്നാർദ്ര നിലാവു പോലൊരുമതൻപനിനീരു തൂകിത്തുടുത്തിരുന്നുസുമതോരണങ്ങളണിഞ്ഞ ദ്രുമങ്ങൾതൻശീതളച്ഛായയൊന്നാസ്വദിക്കാൻതെല്ലു വലുപ്പവും കാട്ടാതെ പതിവുപോൽകവിതകൾ പാടിനാ,മന്നഞ്ഞു;കുളിരേകിയെങ്ങുമുയർന്ന…

ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്.

രചന : ബിബിത് കോഴിക്കളത്തിൽ ✍️ ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്. ഇറാൻ തുറന്നിരിക്കുന്ന പുതിയ യുദ്ധമുഖം ലോക രാഷ്ട്രങ്ങളെ പ്രത്യേകിച്ചും അമേരിക്കയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.തൻറെ രണ്ടാമൂഴം എന്ന ക്ലാസിക് നോവലിൽ എം ടി, ഹസ്തിനപുരിയിൽപ്പോയി തിരിച്ചുവന്ന…

ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങളിൽ നിന്ന് ഫേസ്ബുക്കിലെ പൊങ്കാലകളിലേക്ക്: കേരളത്തിന്റെ സോഷ്യൽ മീഡിയ സംഭാഷണങ്ങളുടെ കഥ!

രചന : കെ എം മുസ്‌തഫ ✍️ ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങൾ കാരണം അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ കഷ്‌ടപ്പെടേണ്ടി വന്ന ചിലരെങ്കിലും ഇത് വായിക്കുന്നവരിലുണ്ടാകും.പ്രത്യേകിച്ചും നിങ്ങൾ 70 കൾ മുതൽ 90കൾ വരെ കൗമാര – യൗവനങ്ങൾ കടന്നുപോയവരാണെങ്കിൽ.കല്യാണം മുടങ്ങിയത് മുതൽ…

തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം

രചന : ആർ രാജ് ✍️ തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം…ജീവിതത്തിന്റെ തിരക്കുകൾമനസിനെ ചുറ്റിപ്പിടിച്ചുനിൽക്കുന്ന വേളയിലുംഒരു നിമിഷം മറ്റൊരാളുടെവേദനയെ ഓർക്കുന്നതാണ് സ്നേഹമെന്ന സത്യം..പ്രശ്നങ്ങളും പ്രയാസങ്ങളുംനിങ്ങളിലേയ്ക്ക് ഇറക്കി വെക്കുന്നത്നിങ്ങൾ അവയ്ക്കെല്ലാംപരിഹാരം കണ്ടെത്തുമെന്നഅന്ധവിശ്വാസം കൊണ്ടല്ല…..പങ്കു വെക്കുമ്പോൾ ആഴം കുറയ്ക്കുമെന്ന തോന്നൽ കൊണ്ട് മാത്രം...ഒരാൾ നിശബ്ദമായി…

ഉറപ്പ്

രചന : മോഹനൻ താഴത്തേതിൻ ✍️ ഞാൻ ഞാനായാൽ മതിയോഞാൻ ഞങ്ങളിൽ വേണ്ടേഞങ്ങളിൽ ഞാനില്ലെങ്കിൽഞായങ്ങൾ മതിയോ?ഞാനൊറ്റയ്ക്കു മതിയോഒരു കൂട്ടമാകേണ്ടേകൂട്ടായ്മയാകാതെകുറ്റങ്ങൾ മതിയോ?ഒറ്റയ്ക്കു ചിരിച്ചാൽചിരിയാകുമെന്നോആ ചിരി കണ്ടാൽഭ്രാന്തെന്ന് പറയുമോ?ഞാനെന്നു മാത്രംഭാവിച്ചിരുന്നാൽഞാനൊറ്റപ്പെടുമെന്നുംഞാനറിയുന്നുണ്ടോ?ഞാൻ നമ്മളിൽ വേണംകൂട്ടായ്മയാകേണംചിരി പങ്കിടേണംഞാൻ നമ്മളാവേണം ..ഞാൻ കൈ കോർക്കൂന്നുഞാനുമൊരു കണ്ണിയായികണ്ണികൾ ചേരുമ്പോൾഉറപ്പാണ് ഉറപ്പ്!

പ്രണയത്തിന്റെ തെരുവിൽ

രചന : ശാന്തി സുന്ദർ ✍️ ഒറ്റപ്പെടലിന്റെ അഗാധതയിൽ നിന്നാണ്നിന്റെ പാതയിൽഒരു വഴിയാത്രികയെപോലെയെത്തിയത്,നീ മറഞ്ഞിരിക്കുന്നത് എന്റെ പ്രണയത്തിന്റെ നിഴലിലാണോ..എത്ര നേരം കടന്നുപോയ്‌,പുലർകാലം വിരിഞ്ഞപൂക്കളുടെ ആത്മാവുമായ്കടന്നുപോയ്‌,ഉച്ചനേരം മേഘങ്ങളെ ചങ്ങലയണിച്ച്പരിഭ്രാന്തരാക്കുന്നതിനും സാക്ഷിയായ്,അന്തിയങ്ങനെ പറവകൾക്കായ്മുറിഞ്ഞുപോയ പാതവെട്ടുന്നു.ഒരിക്കൽ പോലും കേട്ടിട്ടില്ലാത്തഒച്ചകളിൽ നിന്നുംപ്രകൃതിയെഴുതിയ ഭാഷ പഠിക്കുന്നു.മുഖം മറച്ചുകൊണ്ട്,ഇരുട്ടിനെ എതിർക്കുന്നു…

യുദ്ധം

രചന : കെ എം മുസ്‌തഫ ✍️ യുദ്ധംഞാനും നീയും തമ്മിലല്ല,എൻ്റെയുള്ളിലെ ഞാനുംനിൻ്റെയുള്ളിലെ ഞാനുംതമ്മിലാണ്!അതിരുകൾ ഭേദിച്ച്കടലും കാറ്റുമെന്നപോൽനമ്മുടെ ഉടലും മനസ്സുംപടരാൻ തുടിക്കുമ്പോൾ;കൂരിരുളിലൊരു കുടുസ്സുമുറിയിൽ,കനിവില്ലാത്തൊരാത്മരതിയുടെ കെടാകനലിൽവിനാശമായ് പൊട്ടിത്തെറിക്കാൻവെറിപൂണ്ട് നിൽപ്പുണ്ടാ ഞാനും ഞാനുംനോക്ക്,ഈ യുദ്ധം നമ്മൾതമ്മിലല്ല;പക്ഷെ അത് നമ്മുടെ ആകാശങ്ങളെയാണ്പുകച്ച് തുപ്പുന്നത്!നമ്മുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെചിറകുകളാണ്…

യുദ്ധം

രചന : ബിന്ദു അരുവിപ്പുറം ✍️ കഠിനമാം നൊമ്പരമുള്ളം തുരക്കവേതൂലികയെന്തേ പിടഞ്ഞുണരുന്നുവോ!വാക്കുകൾ ചുറ്റിലും പാറിപ്പറക്കവേകാറ്റിൽ മനുഷ്യമാംസത്തിൻ കരിമണം!ആരും ജയിയ്ക്കാത്ത യുദ്ധമിതെന്തി,ന-നാഥർക്ക് ജന്മമേകാൻ മാത്രമല്ലയോ?സ്വപ്നങ്ങളൊക്കെയും തച്ചുടച്ചെപ്പൊഴുംസ്വാർത്ഥരാവുന്നുവോ മാനവരൊക്കെയും!എങ്ങും മതാന്ധർ കൊലച്ചിരി മുഴക്കി, ഹാ!ദുഷ്ടജന്മങ്ങളായ് മാറുന്ന കാഴ്ച്ചകൾ.മിഴികളിൽ തിരി കെട്ടുപോകവേ നാടുവി-ട്ടോടുവോരെയോ പഴിചാരിനിൽക്കയോ!രക്തം മുഴുവനുമുറ്റിക്കുടിച്ചുകൊ-ണ്ടിത്രയ്ക്കധപ്പതിച്ചീടുന്നതെന്തിനായ്!തേങ്ങിപ്പിടയുന്നു…